ഇന്ദ്രിയ സുഖങ്ങൾക്ക് അമിത പ്രാധാന്യം നൽകരുത്
ഇന്ദ്രിയ സുഖങ്ങൾക്ക് അമിത പ്രാധാന്യം നൽകരുത്
"ശ്രീരാമപാദാം ഭോജ സ്പർശനമുണ്ടായിടുന്നാൾ
തീരും നിൻ ദുരിതങ്ങളെല്ലാമെന്നറിഞ്ഞാലും'


അഹല്യക്ക് മോക്ഷസിദ്ധിക്കുള്ള മാർഗം ഗൗതമ മുനി പറഞ്ഞുകൊടുക്കുന്നു. രാമപാദ സ്പർശനം മോക്ഷപ്രാപ്തി നേടിത്തരുമെന്ന് പറയുന്പോൾ കേവലാർഥം ഗ്രഹിക്കുന്ന ആർക്കും സംശയം തോന്നാം. അഹല്യക്ക് ശാപം ലഭിച്ചതുതന്നെ ഇന്ദ്രിയങ്ങളെ നിയന്ത്രിച്ച് നിർത്താൻ കഴിയാത്തതിനാലാണ്. മാത്രമല്ല, പുലർകാല വന്ദനത്തിന് പുറപ്പെട്ട മഹർഷി ഒരിക്കലും തന്നോട് കാമപ്രാപ്തിക്കായി ആവശ്യപ്പെട്ടിട്ടില്ല. ജീവിതലക്ഷ്യം പിഴയ്ക്കുന്നതിന് കാരണമാകുന്ന ഇന്ദ്രിയസുഖങ്ങളെ നിയന്ത്രിക്കാനാകാത്ത ആരും ശിലയിൽ നിന്നും ഭിന്നമല്ലെന്നും കാണിച്ചുതരുന്നു ഈ സന്ദർഭം. അഥവാ ഗൗതമമഹർഷിക്ക് ഈ ഒരിംഗിതം തോന്നിയാലും പുലർകാല വന്ദനത്തിനിറങ്ങിയ മഹർഷിയെ നിയന്ത്രിക്കേണ്ടത് ഉത്തമയായ, പതിവ്രതയായ പത്നിയുടെ കടമയുമാണ്.


ദീർഘമായ തപസ് അഥവാ മനോനിയന്ത്രണം കൊണ്ടേ പിന്നെ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിന് വഴിയുള്ളു. ഇന്ദ്രിയ സുഖങ്ങൾക്ക് അമിതപ്രാധാന്യം നൽകുന്ന ആരും അഹല്യമാർ തന്നെ. ശിലയ്ക്കു സമം തന്നെയെന്നു സാരം. അതിനെ മറികടക്കാൻ മാർഗമന്വേഷിച്ച് നടക്കുന്നവർക്ക് ഉത്തമമായ വഴിതന്നെ ഈ ഗ്രന്ഥം. തെറ്റ് തിരിച്ചറിയുന്നവർ വീണ്ടും തെറ്റിലേക്ക് വീഴാതെ ഇന്ദ്രിയസുഖങ്ങളെ നിയന്ത്രിച്ചു നിർത്താൻ ഒരൊറ്റ മാർഗമേയുള്ളു. പരമാത്മാവായ ശ്രീരാമനെ ധ്യാനിക്കുക. ഏകാഗ്രമായ മനസും തന്നെ നിയന്ത്രിക്കേണ്ടത് ആ പരമാത്മാവാണെന്നും ഇന്ദ്രിയങ്ങളല്ലെന്നുമുള്ള തിരിച്ചറിവ് നേടുന്ന ആർക്കും ശാപമോക്ഷം നേടി അഹല്യമാരാകാം.

സി.കെ. ഗോപാലകൃഷ്ണൻ മാസ്റ്റർ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.