ബുദ്ധിമാനായ ഹനുമാൻ
ബുദ്ധിമാനായ ഹനുമാൻ
"ഇവൻ വ്യാകരണം സർവം
ബഹുധാ കേട്ടിരിക്കുമേ
വളരെച്ചൊന്നതിൽപ്പെട്ടീലിവ-
ന്നൊരപശബ്ദവും'

(വാത്മീകി രാമായണം -വിവർത്തനം: മഹാകവി വള്ളത്തോൾ)

വാത്മീകിയുടെ വാക്കുകളിലുള്ള ഹനുമാന്‍റെ ഉയർന്ന ഗുണങ്ങളെ മഹാകവി വള്ളത്തോൾ വിവർത്തനം ചെയ്തതാണ് മേലുദ്ധരിച്ച വരികൾ.

"പശ്യസഖേ! വടുരൂപിണം ലക്ഷ്മണാ!
നിശേഷ ശബ്ദശാസ്ത്ര മനേന ശ്രുതം
ഇല്ലൊരപശബ്ദമെങ്ങുമേ വാക്കിങ്കൽ,
നല്ല വൈയാകരണൻ വടു നിർണയം'

(അദ്ധ്യാത്മ രാമായണം -കിഷ്കിന്ധാ കാണ്ഡം)

എഴുത്തച്ഛനും പറയുന്നത് ഇതുതന്നെ.

ശ്രീരാമലക്ഷ്മണൻമാരെ തിരിച്ചറിഞ്ഞ ബുദ്ധിമാനായ ഹനുമാൻ അവരെ വേണ്ടുംവണ്ണം സ്വീകരിച്ച് സുഗ്രീവസന്നിധിയിൽ എത്തിക്കുന്നു. തന്‍റെ മനസിൽ സദാകുടികൊള്ളാൻ മാത്രം രാമനോടപേക്ഷിക്കുന്നു. ഹനുമാൻ ശ്രീരാമന്‍റെ ധർമനിഷ്ഠ തനിക്കും ഉണ്ടാകണമെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു. ശക്തിയും പരാക്രമവും വേണ്ടുവോളം ഉള്ള ഹനുമാന് ധർമം മാത്രമേ ആഗ്രഹമുള്ളു. അഹങ്കാര രഹിതമായ, മര്യാദയുള്ള, നിസ്വാർത്ഥനായ ഒരു ഭക്തനായി ജീവിക്കാനേ ഹനുമാന് ആഗ്രഹമുള്ളു.


ധർമത്തെ ആഗ്രഹിക്കുന്ന ഹനുമാൻ ധർമനിഷ്ഠനായ രാമനെ തന്നെ തന്‍റെ സ്വാമിയായി മനസിൽ വാഴിക്കുന്നു. രാവണനെ വധിച്ച് സീതാദേവിയെ രാമസന്നിധിയിൽ എത്തിക്കാൻ ഹനുമാന് യാതൊരു വിഷമവുമില്ല. പക്ഷെ, രാവണവധം തന്‍റെ സ്വാമിയുടെ കൈകൊണ്ടുതന്നെ നിർവഹിക്കേണ്ടതാണെന്ന് ഹനുമാന് നിശ്ചയമുണ്ട്. മറ്റുള്ളവർ ചെയ്യേണ്ട കർമം അവർക്കുതന്നെ നൽകി സായൂജ്യമടയുന്നു ഹനുമാൻ. ഉന്നതരായ, ബുദ്ധിമാൻമാരായവർക്കു മാത്രമേ ഈ ചിന്തയുണ്ടാകു. ഹനുമാന് ഈ ചിന്ത പകർന്നു കിട്ടിയത് രാമനിൽ നിന്നു തന്നെ. ഹനുമാനെ പോലെ ഈശ്വരനെ ഇത്രയധികം സ്നേഹിക്കുന്നവരാകട്ടെ നമ്മുടെ സമൂഹം. ഈ സ്നേഹം തന്നെയാണ് ഉത്തമമായ മാർഗവും.

സി.കെ. ഗോപാലകൃഷ്ണൻ മാസ്റ്റർ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.