രാമൻ ജയിക്കട്ടെ, ധർമം പുലരട്ടെ
രാമൻ ജയിക്കട്ടെ, ധർമം പുലരട്ടെ
"ത്യജ മനസി ദശവദനരാക്ഷസീം ബുദ്ധിയെ
ദൈവീംഗതിയെ സമാശ്രയിച്ചീടു നീ
അതു ജനനമരണനാശിനി നിർണയ-
മന്യയായുള്ളതും സംസാരകാരിണി'


ഹനുമാൻ രാവണനെ ഉപദേശിക്കുന്നതാണ് മേൽവരികൾ. രാക്ഷസബുദ്ധിയെ ത്യജിച്ച് ദൈവീകമായ വഴി സ്വീകരിക്കാൻ ആവശ്യപ്പെടുന്നു. മായയിൽ നിന്നു മോചിതനാകാനും പരമാത്മാവിനെ പരമലക്ഷ്യമായി കാണാനും ആവശ്യപ്പെടുന്നു ശ്രീരാമദൂതൻ. മനസിലെ കാമ, ക്രോധ, ദേഷ്യ, ലോഭങ്ങൾ ഉപേക്ഷിക്കുക. എല്ലാം വെടിഞ്ഞാൽ ധർമനിഷ്ഠനാകാൻ കഴിയും. പക്ഷെ, പത്തു തലകളുടെ ബുദ്ധിയുള്ള - ഇരുപത് കൈകളുടെ ശക്തിയുള്ള - എല്ലാ യുദ്ധങ്ങളും ജയിച്ച - മായാജാലക്കാരനായ രാവണന് ഈ ഉപദേശങ്ങൾ തീരെ ഇഷ്ടമായില്ല. ദുഷ്ടചിന്തകളുടെ ഇരിപ്പിടമായ മനസിന് അത് സ്വീകാര്യമായില്ല.

ചിലർ അത്തരക്കാരാണ്. ചെയ്യുന്നത് തെറ്റാണെന്നറിഞ്ഞാലും തിരുത്താത്തവർ. മറ്റ് ചിലർ തെറ്റ് കണ്ട് തിരുത്തി നേർവഴിക്ക് നീങ്ങുന്നു.


ഇന്നത്തെ യുവത്വം രാവണമനസുള്ളവരായി തീരുന്നു. നൻമയുടെ വഴി കാണിച്ചു കൊടുത്താലും സ്വീകരിക്കാത്തവർ. പ്രാപഞ്ചിക സുഖങ്ങളിൽ മുഴുകി സദ് വാക്കുകൾ സ്വീകരിക്കാത്തവരായി തീരുന്നു. അത്തരക്കാർ സർവനാശം ഏറ്റുവാങ്ങുന്നു. ജ്ഞാനലേശമില്ലാത്ത രാവണമതമാണ് യുവത്വത്തെ നയിക്കുന്നത്. പ്രകൃതിയെ നശിപ്പിക്കാൻ മത്‌സരിക്കുന്ന യുവത്വം പിടിച്ചടക്കലാണ് ജീവിതലക്ഷ്യമെന്ന് വിശ്വസിക്കുന്നു. ഒരു രാമ രാവണയുദ്ധം മനുഷ്യമനസിലുണ്ടായാൽ നമ്മുടെ ലക്ഷ്യം വിജയിച്ചു. യുദ്ധത്തിൽ രാമൻ ജയിച്ചാൽ ധർമം പുലരും. രാമൻ ജയിക്കട്ടെ, ധർമം പുലരട്ടെ.

സി.കെ. ഗോപാലകൃഷ്ണൻ മാസ്റ്റർ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.