നല്ല ഉപദേശങ്ങൾ സ്വീകരിക്കുക
നല്ല ഉപദേശങ്ങൾ സ്വീകരിക്കുക
"ഇഷ്ടം പറയുന്ന ബന്ധുക്കളാരുമേ
കഷ്ടകാലത്തിങ്കലില്ലെന്നു നിർണയം
തന്നുടെ ദുർന്നയം കൊണ്ടുവരുന്നതി-
നിന്നുനാമാളല്ല പോകെന്നു വേർപ്പെട്ടു-
ചെന്നു സേവിക്കും പ്രബലനെ ബന്ധുക്ക
ളന്നേരമോർത്താൽ ഫലമില്ല മന്നവ'


രാവണ വിഭീഷണ സംവാദത്തിൽ വിഭീഷണ വാക്കുകളാണിവ. രാമൻ വിഷ്ണുവാണെന്നറിയിക്കുന്നു വിഭീഷണൻ. ഇഷ്ടം മാത്രം പറയുന്നവർ കഷ്ടകാലത്ത് കൂടെയുണ്ടാകില്ല. സ്വന്തം ദുഷ്പ്രവൃത്തികൾ നിമിത്തമുണ്ടാകുന്ന ദോഷങ്ങൾക്ക് ഞങ്ങളാരും ഉത്തരവാദികളല്ല എന്നു പറഞ്ഞു പിരിഞ്ഞുപോകുന്ന ബന്ധുക്കൾ മറ്റൊരു പ്രബലനെ ആശ്രയിക്കും. ആയതിനാൽ സീതാദേവിയെ രാമനെ ഏൽപ്പിച്ച് മാപ്പപേക്ഷിക്കാൻ രാവണനെ ഉപദേശിക്കുന്നു വിഭീഷണൻ.

തന്നെ തോൽപ്പിക്കാൻ പ്രപഞ്ചത്തിൽ ആരുമില്ലെന്നു കരുതിയ രാവണൻ വിഭീഷണന്‍റെ വാക്കുകൾ ഉൾക്കൊണ്ടില്ല. ഭീരുവാണ് നീയെന്നും ഇനിയും ഇത്തരം വാക്കുകൾ നിന്‍റെ മരണത്തിനു തന്നെ കാരണമാകുമെന്നും ഭീഷണിപ്പെടുത്തുന്നു രാവണൻ.

കഴിവുകൾ കൊണ്ടും അർഥം കൊണ്ടും ചിലർ രാവണൻമാരാകുന്നു. നല്ലവരായ വിഭീഷണൻമാരുടെ ഉപദേശങ്ങൾ ഇക്കൂട്ടർക്ക് സ്വീകാര്യമാകില്ല. തന്‍റെ സന്പത്തും കഴിവും കൊണ്ട് കെട്ടിയ കോട്ടകൾ എന്നും സംരക്ഷിക്കുമെന്നു മൂഢമായി വിശ്വസിക്കുന്നവർ. ഈ കോട്ടകൾ തകർക്കാൻ കരുത്തുള്ള രാമൻമാർ ഇല്ലെന്ന് ഇവർ വിശ്വസിക്കുന്നു.


അറിവ് ലഭിച്ചതു കൊണ്ടുമാത്രം ഒരാൾ സൻമാർഗത്തിൽ സഞ്ചരിക്കണമെന്നില്ല. അതിന് സജ്ജന സംഗമം കൂടിയേ തീരു. "മുക്തിവന്നീടുവാനായ് മുഖ്യസാധനമല്ലൊ സജ്ജനസംഗമം' എന്ന് ശബരിയോട് രാമദേവൻ അറിയിക്കുന്നത് ഓർക്കുന്നത് നന്നായിരിക്കും. രാവണന് അത് ലഭിച്ചില്ല. രാവണന്‍റെ കരുത്തും അഹങ്കാരവും രാക്ഷസൻമാരുടെ ശക്തിയും ശ്രീരാമന്‍റെ മുന്നിൽ നിഷ്പ്രഭമായി. ഉപദേശിക്കുന്നവരെ ശാസിക്കുന്നതിന് പകരം ഉപദേശങ്ങൾ നല്ലതാണെങ്കിൽ സ്വീകരിക്കുകയും തെറ്റുതിരുത്തി മുന്നോട്ട് പോകാനുള്ള മനസും ഉണ്ടെങ്കിൽ ജീവിതവിജയം യാഥാർഥ്യമായി.

സി.കെ. ഗോപാലകൃഷ്ണൻ മാസ്റ്റർ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.