Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
കൊള്ളലാഭത്തിന്റെ കാൻസർ വില്പന
<യ>വിലയ്ക്കു വാങ്ങുന്ന കാൻസർ / സെബി മാത്യു
തീയുടെ കണ്ടുപിടുത്തത്തോടെയാണു മനുഷ്യൻ ആഹാരം പാകം ചെയ്തു കഴിക്കാൻ തുടങ്ങിയത്. കാലക്രമേണ നാടോടി ജീവിതം വിട്ടു വീടുവച്ചു സ്‌ഥിരമായി താമസിക്കാൻ തുടങ്ങിയതോടെ അടുക്കളയും അടുപ്പും ഉണ്ടായി. ആദ്യം പുകയുന്ന അടുപ്പുകളായിരുന്നു. പിന്നീട് അത് ഗ്യാസ് അടുപ്പായി. പ്രഷർ കുക്കറും ഇൻഡക് ഷൻ കുക്കറുമൊക്കെ വന്നു. അപ്പോഴും പാചകം എന്നതു പൂർണമായും ഒരു പണിയായി മാറിയിരുന്നില്ല.
എന്നാൽ, ഇരുന്നു ഭക്ഷണം കഴിച്ചു ശീലിച്ചിരുന്ന മനുഷ്യൻ സമയലാഭത്തിന്റെ പേരിൽ നിന്നു കഴിക്കാൻ തുടങ്ങി. തിരക്കും സമയ ല ഭാവുമായിരുന്നു അതിനു കണ്ടെ ത്തിയ ന്യായം. ഫാസ്റ്റ് ഫുഡിന്റെ വരവോടെ സൗകര്യം കൂടി. ഭിന്നരുചിയും നിറവും ഭക്ഷണത്തെ കൂടുതൽ ആകർഷകമാക്കി. അതിൽ മനുഷ്യൻ മയങ്ങി വീണു. കൊള്ളലാഭം മുന്നിൽക്കണ്ട് വൻകിട കമ്പനികൾ രംഗത്തിറങ്ങി. മായം കലർന്ന ആഹാരം സർവസാധാരണമായി.
ഉത്പാദനവും വിപണനവും മത്സരമായി മാറിയതോടെ വിശപ്പിനെയും മനുഷ്യൻ വിറ്റു കാശാക്കിത്തുടങ്ങി. ഭക്ഷ്യോത്പാദന രംഗത്തെ ബഹുരാഷ്ട്ര കമ്പനികൾ വിശപ്പിനു കാൻസർ ഭക്ഷിക്കാൻ നൽകുന്ന ദുരന്ത കാലത്താണ് നാം എത്തി നിൽക്കുന്നത്.
<യ>അടുക്കള എന്ന ആത്മാവ്
വീട് ഒരു ദേഹമാണെങ്കിൽ അതിന്റെ ആത്മാവ് അടുക്കള തന്നെയാണ്. പാകത്തിനു പാകം ചെയ്തിരുന്ന അടുക്കളകളെ ഉപേക്ഷിച്ച് മാർക്കറ്റിൽ കിട്ടുന്നതെന്തും വാങ്ങിക്കഴിക്കുന്ന ശീലം മനുഷ്യനെ അടുക്കളയിൽ നിന്നകറ്റി ആശുപത്രികളിലേക്ക് അടുപ്പിച്ചു.
വായിൽ കൊള്ളാത്ത ബ്രൊൻഡ് നെയിമുകൾ മനുഷ്യന്റെ വിശപ്പിനേക്കാളേറെ ജീവനെയാണു കെടുത്തിക്കൊണ്ടിരിക്കുന്നത്. അങ്ങനെ ചോറ്, കപ്പ, ചപ്പാത്തി, അപ്പം, പുട്ട് തുടങ്ങി കേട്ടുശീലിച്ച പേരുകളിൽ നിന്നു മാറി ദഹിക്കാത്ത പരസ്യവാചകങ്ങൾ കേട്ട് നമ്മൾ വിശപ്പ് മാറ്റിക്കൊണ്ടിരിക്കുന്നു.
പായ്ക്കറ്റിലാക്കിയ ഭക്ഷണ പദാർഥങ്ങൾ കേടാകാതെയും ഭംഗിയോടും ഇരിക്കാൻ ഉത്പാദകർ കുടഞ്ഞിടുന്ന വിഷം തിന്നാൻ വിധിക്കപ്പെട്ടവരായി പുതുതലമുറ മാറിക്കഴിഞ്ഞു.
<യ>ബ്രെഡിലും കാൻസർ
രണ്ടു കഷണം ബ്രെഡ്, ഏറെ തിരക്കുള്ള ഒരു പ്രഭാതത്തിൽ വിശപ്പ് മാറ്റാൻ അതു ധാരാളം മതിയാകും. എന്നാൽ, ഈ രണ്ടു കഷണം ബ്രെഡ് ദിവസവും തിന്നാൽ മതി കാൻസർ എന്ന മാരക വ്യാധിക്കു കീഴ്പ്പെടാൻ.
ഡൽഹിയിലെ സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്റ്(സിഎസ്ഇ) നടത്തിയ പരീക്ഷണത്തിൽ നിന്നാണ് ഒരു മനുഷ്യനെ കാൻസർ രോഗിയാക്കി മാറ്റാൻ ദിവസേന രണ്ടുബ്രെഡ് വീതം കഴിച്ചാൽ മതിയെന്നു കണ്ടെത്തിയത്.
സിഎസ്ഇ ഡൽഹിയിലെ വിവിധ വിപണികളിൽ നിന്നു ശേഖരിച്ച ബ്രെഡ് സാമ്പിളുകൾ പരിശോധിച്ചതിൽ നിന്നാണ് ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുന്ന മുൻനിര ബ്രാൻഡുകളുടെ ബ്രെഡ് ഉത്പന്നങ്ങളിൽ ഉൾപ്പടെ മാരക രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്നു കണ്ടെത്തിയത്. ഇക്കാര്യം ഭക്ഷ്യസുരക്ഷാ വകുപ്പും ശരി വയ്ക്കുകയും ആരോഗ്യ മന്ത്രാലയം അടിയന്തര അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തതോടെ ഇതുവരെ കഴിച്ചതത്രയും ആശങ്കയായി ദഹിക്കാതെ കിടക്കുന്നു.
പതിവായി ബ്രെഡ് കഴിച്ചു ശീലിച്ചവർ കാൻസർ എന്ന മാരക വിപത്തിലേക്കു നടന്നടുക്കുകയാണെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് സിഎസ്ഇയുടെ സാമ്പിൾ പരീക്ഷണങ്ങളിൽ നിന്നും തുടർന്നു വന്ന റിപ്പോർട്ടുകളിൽ നിന്നും വ്യക്‌തമാകുന്നത്. മാരക രാസവസ്തുക്കളായ പൊട്ടാസ്യം ബ്രോമേറ്റ്, പൊട്ടാസ്യം അയോഡേറ്റ് എന്നിവയുടെ അപകടകരമായ വിധത്തിലുള്ള സാന്നിധ്യം ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന ബ്രെഡുകളിൽ ഉണ്ടെന്നാണു സിഎസ്ഇ കണ്ടെത്തിയത്.
ഡൽഹിയിൽ വിൽപ്പന നടത്തുന്ന ബ്രെഡുകൾ പരിശോധിച്ചതിൽ നിന്നും സിഎസ്ഇ പൊട്ടാസ്യം ബ്രോമേറ്റിന്റെയും അയോഡേറ്റിന്റെയും സാന്നിധ്യം കണ്ടെത്തി.
എലികളിലും മറ്റും നടത്തിയ പരീക്ഷണങ്ങളിൽ നിന്നു പൊട്ടാസ്യം ബ്രോമേറ്റിൽ നിന്നുണ്ടാകുന്ന കാൻസർ ബാധ അഞ്ചു തലമുറകളോളം പടരുമെന്നും കണ്ടെത്തിയിട്ടുണ്ട്. ഭക്ഷ്യ വസ്തുക്കളിൽ ഈ രണ്ടു രാസ പദാർഥങ്ങളുടെയും സാന്നിധ്യം നിരോധിക്കണമെന്ന് സിഎസ്ഇ ശിപാർശ ചെയ്യുന്നു.
റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ ഭക്ഷ്യസുരക്ഷാ അഥോറിറ്റി അടിയന്തരമായി ഇടപെട്ട് ഈ രാസവസ്തുക്കൾ ഭക്ഷ്യവസ്തുക്കളിൽ ചേർക്കുന്നതു തടണമെന്നായിരുന്നു ശിപാർശ. റിപ്പോർട്ട് വന്ന് ഒരു ദിവസത്തിനു ശേഷം തന്നെ കേന്ദ്ര ആരോഗ്യമന്ത്രാലയം ഇതു സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതും ഇതു നിരോധിക്കണമെന്നാവശ്യപ്പെട്ടു ഭക്ഷ്യസുരക്ഷ അഥോറിറ്റി ശിപാർശ ചെയ്തിട്ടുണ്ടെന്നും വ്യക്‌തമാക്കിയതും ഏറെ ആശ്വാസകരം.
<യ>ബ്രെഡിലെ കാൻസറിനെക്കുറിച്ച് ഡോക്ടർമാർ
പൊട്ടാസ്യം അയോഡേറ്റ് ശരീരത്തിൽ അയോഡിന്റെ അളവ് ക്രമാതീതമായി വർധിപ്പിക്കുമെന്ന് ന്യൂഡൽഹി മാക്സ് ഹെൽത്ത് കെയറിലെ ഡയറ്റെറ്റിക്സ് വിഭാഗം മേധാവി ഡോ. റിതിക സമദാർ പറയുന്നു. അയഡിന്റെ അളവ് വർധിക്കുന്നതു തൈറോയ്ഡ് ഗ്രന്ഥിയെ ദോഷകരമായി ബാധിക്കും. ശരീരത്തിനുള്ളിൽ കടക്കുന്ന രാസപദാർഥങ്ങൾ വിഘടിക്കാതെ കിഡ്നിയിലൂടെ കടന്നു പോകുന്നു. ഇതു കിഡ്നിയുടെ പ്രവർത്തന ഭാരം കൂട്ടുകയും വൃക്കയിൽ അർബുദമുണ്ടാക്കാനിടയാക്കുകയും ചെയ്യുന്നു. ഇതിനു പുറമേ ഈ രാസപദാർഥങ്ങൾ ശരീരത്തിനുള്ളിലെ കോശങ്ങളുടെ വേഗത ക്രമാതീതമായി വർധിപ്പിക്കുമെന്നു ന്യൂട്രീഷ്യനിസ്റ്റായ ഡോ. അൻഷുൽ ജയ് ഭാരത് ചൂണ്ടിക്കാട്ടുന്നു. രാസപദാർഥങ്ങൾ ശരീരത്തിൽ അനിയന്ത്രിതമായ കോശങ്ങളുടെ വളർച്ചക്കിടയാക്കുമെന്നും ഇതു കാൻസറിനു കാരണമാകുമെന്നും അൻഷുൽ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ ഭക്ഷ്യ സുരക്ഷാ ഹെൽപ് ലൈനിന്റെ സ്‌ഥാപകൻ കൂടിയായ ഡോ. സൗരാഭ് അറോറ പറയുന്നത് പൊട്ടാസ്യം ബ്രോമേറ്റിന്റെ സാന്നിധ്യം ആദ്യം കണ്ടുപിടിക്കുന്നത് കുപ്പിയിലടച്ച കുടിവെള്ളത്തിലായിരുന്നെന്നാണ്. ലോകാരോഗ്യ സംഘടനയാണ് ഇക്കാര്യം സ്‌ഥിരീകരിച്ചത്. എന്നാൽ, ബ്രെഡിൽ ചേർക്കുന്ന മറ്റു ചേരുവകകൾ ബ്രോമേറ്റായി മാറാനുള്ള സാധ്യതയുണ്ടെന്നും അതു കൊണ്ടാ ണ് കമ്പനികൾ രാസവസ്തുക്കൾ ചേർക്കുന്നുണ്ടെന്ന കാര്യം നിഷേധിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
പൊട്ടാസ്യം ബ്രോമേറ്റ് നേരിട്ടു കാൻസറിനു കാരണമാകുമെന്ന സാധ്യതകൾ തള്ളിക്കളയാനാകില്ലെന്നുമാണ് ഇന്ദ്രപ്രസ്‌ഥ അപ്പോളോ ആശുപത്രിയിലെ ഓങ്കോളജിസ്റ്റും യൂറോപ്യൻ സൊസൈറ്റി ഓഫ് മെഡിക്കൽ ഓങ്കോളജി മെമ്പറുമായ ഡോ. ദീപാഞ്ചൻ പാണ്ഡ പറയുന്നത്. ഉറപ്പായും കാൻസറുണ്ടാക്കുന്ന രാസവസ്തുക്കളും കാൻസറിനു സാധ്യതയുള്ള രാസവസ്തുക്കളുമുണ്ട്. പൊട്ടാസ്യം ബ്രോമേറ്റ് കാൻസറിനു സാധ്യതയുണ്ടാക്കുന്ന രാസവസ്തുവാണെന്നു ഡോ. പാണ്ഡ ചൂണ്ടിക്കാട്ടുന്നു.
അപ്പോളോയിലെതന്നെ മറ്റൊരു ഓങ്കോളജിസ്റ്റായ ഡോ. ഹർഷ് ദുവ പറയുന്നത് കാൻസറിനു മറ്റു പല ഭക്ഷണശീലങ്ങളും കാരണമാകുമെന്നാണ്. പാൽ, പഞ്ചസാര, കൊഴുപ്പ്, പഴങ്ങൾ, പച്ചക്കറികൾ എന്നിവയിൽ അടങ്ങിയിരിക്കുന്ന വിവിധ രാസവസ്തുക്കൾ പോലും കാൻസറിനു കാരണമായേക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മാറുന്ന ഭക്ഷണ ശീലങ്ങൾ മനുഷ്യനെ കാൻസറിലേക്ക് അടുപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന കാര്യത്തിൽ സംശയമില്ലെന്നും അദ്ദേഹം പറയുന്നു.
ഒരു ദിവസം രണ്ടു കഷണം ബ്രെഡ് വീതം കഴിച്ചാൽ പോലും തൈറോയിഡ് വീക്കവും കാൻസറിനും കാരണമാകുന്ന രാസപദാർഥങ്ങളാണ് ഇതിലടങ്ങിയിരിക്കുന്നതെന്നു സിഎസ്ഇയുടെ ഡെപ്യൂട്ടി ഡയറക്ടർ ചന്ദ്ര ഭൂഷണും പറയുന്നു.
(കാൻസർ വരുന്ന വഴികളെക്കുറിച്ചു നാളെ)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കാൻസർ ബ്രെഡ് വിറ്റാൽ കർശന നടപടി
ന്യൂഡൽഹി: കാൻസറിനു കാരണമാകുമെന്നു കണ്ടെത്തിയതിനെത്തുടർന്നു നിരോധിച്ച പൊട്ടാസ്യം ബ്രോമേറ്റ് ചേർത്ത ബ്
ഒത്തിരി ഇഷ്ടമാണു പൊറോട്ട, പക്ഷേ...
1949–ൽ ഇംഗ്ലണ്ടിൽ നിരോധിച്ച ഒരു ഭക്ഷ്യവസ്തുവാണു മൈദ. എന്നാൽ, മൈദകൊണ്ടുള്ള പൊറോട്ടയില്ലാതെ മലയാളിക്ക്
വിത്തു മുതൽ വിളവെടുപ്പ് വരെ വിഷക്കൂട്ട്
<യ>റെനീഷ് മാത്യു
പഴങ്ങളിലും പച്ചക്കറികളിലും മാത്രമല്ല ഭക്ഷ്യവസ്തുക്കളിലെല്ലാം മാരകമായ വി
വിഷക്കൂട്ടിന്റെ നിറത്തിലും തിളക്കത്തിലും മയങ്ങി
<യ>റെനീഷ് മാത്യു
കടകളിൽ അടുക്കിയും അലങ്കരിച്ചും വച്ചിരിക്കുന്ന പഴങ്ങളും പച്ചക്കറികളും ആര
സ്വാദോടെ കഴിക്കുന്നതു വെറും ചവറ്
<യ>തോമസ് വർഗീസ്
ചവറുപോലെ വലിച്ചെറിയേണ്ടതാണു പലപ്പോഴും നമ്മൾ അതീവ രുചിയോടെ അകത്താക്കുന്നത
ആദ്യം മധുരിക്കും; പിന്നെ വല്ലാതെ വേദനിക്കും
<യ>തോമസ് വർഗീസ്
ചോക്ലേറ്റ് എല്ലാവർക്കും ഇഷ്ടമാണ്. കുട്ടികളെ അടക്കി ഇരുത്തുന്നതിനു മാത്രമ
വെളിച്ചെണ്ണയിലും മറിമായം
<യ>ജോൺസൺ വേങ്ങത്തടം
കേരം തിങ്ങും നാടാണു കേരളം. നാലു തെങ്ങുണ്ടെങ്കിൽ ദാരിദ്ര്യമറിയില്ലെന്
നിറമുണ്ട്, രുചിയുണ്ട്, രോഗദായകവും!
<യ>ജോൺസൺ വേങ്ങത്തടം
പശുവിന്റെ അകിടിൽനിന്നു പാൽ കുടിച്ചു നടന്ന ശ്രീകൃഷ്ണന്റെ കഥയറിയാത്തവര
മായം കലർന്ന പാലുമായി അന്യസംസ്ഥാന കമ്പനികൾ
<യ>ജോൺസൺ വേങ്ങത്തടം
പാനീയങ്ങളിൽ പ്രഥമ സ്ഥാനമാണു പാലിനുള്ളത്. നിറംകൊണ്ടും രുചി കൊണ്ടും മ
രുചിക്കൂട്ടിൽ അറയ്ക്കുന്ന വിഷക്കൂട്ട്
<യ>റെനീഷ് മാത്യു
വിലക്കുറവും രുചിയൂറുന്ന ഭക്ഷണവുമാണു തട്ടുകടകളുടെ പ്രത്യേകത. സാധാരണക്
കടലാസിലൊതുങ്ങുന്ന നിയമങ്ങൾ
<യ>റെനീഷ് മാത്യു
സന്ധ്യ മയങ്ങിത്തുടങ്ങിയപ്പോൾ പച്ചക്കറിച്ചന്തയിൽ വല്ലാത്ത തിരക്ക്. കേടായ
രോഗം വിളമ്പുന്ന ഭക്ഷണശാലകൾ
<യ>റനീഷ് മാത്യു / ഭക്ഷണം വിഷസമ്പുഷ്ടം
ഒരു ചില്ലലമാരയ്ക്കിപ്പറുത്തുനിന്നു നമുക്ക് ഒരു ഹോട്
വെള്ളം സർവത്ര വെള്ളം, കുടിക്കുന്നതെല്ലാം വിഷജലം
<യ>റെജി ജോസഫ്
ജലസമൃദ്ധിയുടെ നാടാണു കേരളം. 44 നദികൾ, കായലുകൾ, കുളങ്ങൾ, കിണറുകൾ എന്നിങ്ങനെ
കുരുക്കു മുറുക്കി കുടിവെള്ളക്കുപ്പികളും
<യ>ജിജി ലൂക്കോസ്
മിനറൽ വാട്ടർ, സോഫ്റ്റ് ഡ്രിങ്ക്കുപ്പികൾ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങ
അഴകുള്ള കുപ്പിയിൽ തെളിനീരില്ല
<യ>ജിജി ലൂക്കോസ്
കുപ്പി വെള്ളം ഉത്പാദിപ്പിക്കുന്നതിനും വിപണനത്തിനും ബ്യൂറോ ഓഫ് ഇന്ത്യൻ സ
കുപ്പികളിൽ നിറയ്ക്കുന്ന വെള്ളം രോഗസമ്പുഷ്ടം
<യ>ജിജി ലൂക്കോസ്
മിനറൽ വാട്ടർ എന്ന പേരിൽ പ്ലാസ്റ്റിക് കുപ്പിയിൽ വിൽക്കുന്ന വെള്ളത്തിൽ ധാ
കുടിക്കുന്ന വെള്ളവും വിശ്വസിക്കാനാവില്ല
<യ>ജിജി ലൂക്കോസ്
നദിയും ജലവും ഭാരത സംസ്കാരത്തിന്റെ ഭാഗമാണ്. നദീജലത്തിന്റെ വിശുദ്ധി നമ്മൾ
കഴിക്കാതിരുന്നാൽ വിശന്നു ചാകും, കഴിച്ചാൽ നരകിച്ചു ചാകും
<യ>സെബി മാത്യു
ആഹാരം, അതു വയ്ക്കുമ്പോഴും വിളമ്പുമ്പോഴും കഴിക്കുമ്പോഴും ആസ്വദിക്കേണ്ടതാണ്.
മാരക രോഗങ്ങൾ വളർത്തുന്ന പൊട്ടാസ്യം ബ്രോമേറ്റ്
<യ>സെബി മാത്യു
ഒറ്റയ്ക്കു നിന്നാൽ ഒരു ഗുണവുമില്ല. എന്നാൽ, കൂടെക്കൂട്ടിയാൽ ഇതു പോലൊരു വിഷവ
വിശപ്പ് മാറില്ല, കഴിക്കുന്നതത്രയും വിഷം
<യ>സെബി മാത്യു
സ്പോഞ്ച് പോലെയാണ് ബ്രെഡ്. ഒരു ശരാശരി മനുഷ്യനെ കാൻസർ രോഗിയാക്കി മാറ്റാൻ അത
മായം സർവത്ര മായം, തിന്നുന്നതും കുടിക്കുന്നതും വിഷം
ഉത്തരംകിട്ടാത്ത രോഗങ്ങളും വന്ന രോഗങ്ങളുടെ വ്യാകുലതയും പേറുന്ന ഒരു തലമുറയാണ് ഇപ്പോൾ ഭൂമുഖത്തുള്ളത്. ന
Latest News
എറണാകുളത്തു വീണ്ടും കോവിഡ് ഉയരുന്നു; ജാഗ്രതാ നിര്ദേശവുമായി ഐഎംഎ
എറണാകുളം-പാറ്റ്ന സമ്മർ സ്പെഷൽ വെള്ളിയാഴ്ചമുതൽ
ബിജെപി നടപ്പിലാക്കുന്നത് ഭരണഘടനയും മതനിരപേക്ഷതയും തകർക്കുന്ന നയങ്ങൾ: പ്രകാശ് കാരാട്ട്
ഇന്ത്യക്ക് തിരിച്ചടി; മലയാളി താരം എം.ശ്രീശങ്കര് പാരിസ് ഒളിമ്പിക്സില്നിന്ന് പിന്മാറി
സ്വകാര്യബസിലും പരിശോധന; ഡ്രൈവർ മദ്യപിച്ചാൽ നടപടി
Latest News
എറണാകുളത്തു വീണ്ടും കോവിഡ് ഉയരുന്നു; ജാഗ്രതാ നിര്ദേശവുമായി ഐഎംഎ
എറണാകുളം-പാറ്റ്ന സമ്മർ സ്പെഷൽ വെള്ളിയാഴ്ചമുതൽ
ബിജെപി നടപ്പിലാക്കുന്നത് ഭരണഘടനയും മതനിരപേക്ഷതയും തകർക്കുന്ന നയങ്ങൾ: പ്രകാശ് കാരാട്ട്
ഇന്ത്യക്ക് തിരിച്ചടി; മലയാളി താരം എം.ശ്രീശങ്കര് പാരിസ് ഒളിമ്പിക്സില്നിന്ന് പിന്മാറി
സ്വകാര്യബസിലും പരിശോധന; ഡ്രൈവർ മദ്യപിച്ചാൽ നടപടി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top