Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
പഠിത്തം ഉഴപ്പിയാൽ...
ശരാശരിയിലും താഴെയായിരുന്നു രാജുവിന്റെ പഠന നിലവാരം. രാജു ജനിച്ചയുടൻ വീട്ടുകാർ നക്ഷത്രം നോക്കിച്ചു. രാജയോഗമുള്ളവനെന്നു ജ്യോത്സ്യൻ പറഞ്ഞു. അവനിൽനിന്നു ചെറുപ്പത്തിലേതന്നെ ഇതിനനുസരിച്ചുള്ള നിലവാരം പ്രതീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. അച്ഛൻ ബിസിനസിലും പൊതുരംഗത്തും കാണിക്കുന്ന കള്ളത്തരങ്ങൾ രാജു ചെറുപ്പത്തിലേ കണ്ടു മനസിലാക്കി. ഇങ്ങനെ അച്ഛൻ സമ്പാദിച്ച പണം ഉപയോഗിച്ച് പ്ലസ്ടുവിനുശേഷം അവനു കോയമ്പത്തൂരിൽ എൻജിനിയറിംഗ് സീറ്റ് വാങ്ങിക്കൊടുത്തു.
എന്നാൽ, രാജുവിനു പഠിത്തത്തിൽ തിളങ്ങാനായില്ല. സമാന നിലവാരമുള്ള കൂട്ടുകാർക്കു ബൈക്കുകൾ വാങ്ങി മറച്ചു വിൽക്കുന്ന ബിസിനസ് ഉണ്ടായിരുന്നു.
രാജുവും ഇവരുടെ കൂടെ കൂടി. ഒപ്പം ഇരട്ടിവരുമാനമുണ്ടാകുന്ന മറ്റൊരു ബിസിനസ് കൂടി തുടങ്ങി. കഞ്ചാവു വിൽപന. ഇതുപയോഗിക്കുന്നവരുടെ വലിയ ശൃംഖലയും ഗുണ്ടാ സെറ്റപ്പുമെല്ലാം പെട്ടെന്നായി. ഇക്കാര്യം വീട്ടിലും നാട്ടിലുമറിഞ്ഞതോടെ രാജുവും കുടുംബവും നാട്ടിൽ ഒറ്റപ്പെട്ടു. രാജു അക്രമകാരിയായി.
ഇതിനിടെ, അവൻ വീട്ടിൽ നിന്നും ബിസിനസ് സ്‌ഥാപന ത്തിൽനിന്നു മൊക്കെ പണം മോഷ്‌ടിക്കാൻ തുടങ്ങി. രാജുവിനെ ഓർത്തു കരയാനല്ലാതെ വീട്ടുകാർക്കിപ്പോൾ മറ്റൊന്നിനും കഴിയുന്നില്ല.
ചികിത്സിച്ചു മാറ്റാം
ലഹരിക്കടിമയായ കുട്ടികളെ ധാർമിക വൈദ്യശാസ്ത്ര മാർഗത്തിലൂടെ ചികിത്സിച്ചു രക്ഷപ്പെടുത്താമെന്ന് ആലപ്പുഴ ടിഡി മെഡിക്കൽ കോളജ് മനോരോഗ വിഭാഗത്തിലെ പ്രഫസറും തലവനുമായ ഡോ. വി. സതീശ് പറഞ്ഞു. സ്കൂൾ അധികൃതർക്കും പോലീസിനും ഇത്തരത്തിലുള്ള കേസുകളിൽ ഇടപെടുന്നതിനു പരിധിയുണ്ട്. കുട്ടികൾക്ക് മൊബൈൽ ഫോൺ, ബൈക്ക് തുടങ്ങി അവരുടെ പ്രായത്തിൽ ആവശ്യമില്ലാത്തതെല്ലാം വാങ്ങിക്കൊടുക്കുന്നതും നല്ലതല്ല. ലഹരിക്കടിപ്പെടുന്ന കുട്ടികളെ രണ്ടു രീതിയിൽ സമീപിക്കാം.
ധാർമിക സമീപനം
ജീവിതത്തിലേക്കു മടങ്ങിവരാൻ ഉതകുന്ന നിർദേശങ്ങളും തിരുത്തലുകളും നൽകുന്നതാണ് ധാർമിക സമീപനം. ഇതിന് മനഃശാസ്ത്രജ്‌ഞരോ കൗൺസിലേഴ്സോ വേണം.
വൈദ്യശാസ്ത്ര സമീപനം
ലഹരിയുടെ ജീവശാസ്ത്രപരമായ കാരണങ്ങൾ കണ്ടെത്തി ശരീരത്തിന്റെ പ്രത്യേകതകൾ നോക്കി ചികിത്സ നൽകുന്നതാണ് വൈദ്യശാസ്ത്രമാതൃക. എല്ലാ അടിമത്തങ്ങൾക്കു പിന്നിലും ജനിതക കാരണങ്ങൾ കണ്ടേക്കാം. തലച്ചോറിലേക്കു സംവേദനങ്ങൾ അയയ്ക്കുന്ന ന്യൂറോട്രാൻസ്മിറ്റേഴ്സിനെ ഉത്തേജിപ്പിക്കുകയാണ് ലഹരി ചെയ്യുന്നത്.
വീട്ടിൽ അച്ഛനും അമ്മയും തമ്മിലുള്ള ബന്ധം മോശമാണെങ്കിൽ സന്തോഷം തേടി മക്കൾ ലഹരിയെ ആശ്രയിക്കാം. പിതാവ് മദ്യപാനിയാണെങ്കിൽ ആ സ്വഭാവം മക്കൾക്കും ലഭിക്കാം. മാതാപിതാക്കളുടെ ക്രിമിനൽ പശ്ചാത്തലവും കുട്ടികളിൽ ലഹരി ഉപയോഗ സാധ്യത വർധിപ്പിക്കാം. ചെറുപ്പത്തിലേ മാതാപിതാക്കളുടെ സാന്നിധ്യം നഷ്‌ടപ്പെടുന്നവരിലും ലഹരി ഉപയോഗ സാധ്യത കണ്ടുവരുന്നുണ്ട്.
എങ്ങനെ തിരിച്ചറിയാം
1. പതിവില്ലാതെ അകാരണമായി, വീട്ടിൽ താമസിച്ചെത്തുക.
2. പഠനത്തിൽ പിന്നോക്കം പോകുക.
3. ചേരാൻപറ്റാത്ത ആളുകളുമായുള്ള കൂട്ടുകെട്ട്.
4. അപരിചിതരുമായുള്ള ചങ്ങാത്തം.
5. പ്രായത്തിനനുസരിച്ച് ആരോഗ്യകരമായ വിനോദങ്ങൾ ഇല്ലാതിരിക്കുക.
6. ഉറക്കക്കുറവ്.
7. അകാരണമായ ക്ഷീണം.
8. സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഇടപെടൽ.
9. അടിക്കടിയുണ്ടാകുന്ന ശ്വാസകോശരോഗങ്ങൾ.
10. സ്വഭാവ വ്യതിയാനം. ചിലപ്പോൾ ദേഷ്യം, നിസംഗത.
ഭ്രാന്തിനു സമമായ മാനസികാവസ്‌ഥയാണ് കഞ്ചാവ്, മയക്കുമരുന്നുപയോഗത്തിലൂടെ വ്യക്‌തിയിൽ സംഭവിക്കുന്നത്. വീട്ടിൽ നിന്ന് കൂടുതൽ പണം ആവശ്യപ്പെടും. ക്ലാസ് മുടക്കും. അകാരണമായ സാമൂഹ്യ ഉൾവലിച്ചിലുണ്ടാകും. മയക്കുമരുന്നിലൂടെ ഉണ്ടാകുന്ന മാനസികരോഗം കുട്ടികളിലുണ്ടായിട്ടുണ്ടോ എന്നാണ് ആദ്യം നോക്കേണ്ടത്. പാരമ്പര്യമായി മാനസികരോഗസാധ്യതയുള്ള കുട്ടികളിൽ മയക്കുമരുന്നുപയോഗത്തിലൂടെ ഇത് പൂർണതോതിലെത്താം.
ഡി ടോക്സിഫിക്കേഷനാണു ലഹരി അടിമത്വ കേസുകളിൽ ആദ്യം ചെയ്യേണ്ടത്. വിറയൽ, മാനസിക പ്രശ്നങ്ങൾ എന്നിവ വിടുതൽ ലക്ഷണങ്ങളായി ഈ സമയം പ്രത്യക്ഷപ്പെടുന്നതിനാൽ ആശുപത്രിയിൽ ചികിത്സ നൽകുന്നതാകും ഉചിതം. സൈക്കോ സോഷ്യൽ ട്രീറ്റ്മെന്റ്ാണ് ഏറെ ഫലപ്രദം. മരുന്നിനൊപ്പം സ്വഭാവചികിത്സയും ഒരുമിച്ചു നടക്കണം.
സിനിമകളിൽ മയക്കുമരുന്നുപയോഗിക്കുന്ന സീനുകൾ നിരോധിക്കണം. ഇത് കൗമാരപ്രായക്കാരെ ആകർഷിക്കും. മതവിശ്വാസവും രാഷ്ട്രീയ സംഘടനാപ്രവർത്തനവുമെല്ലാം ലഹരിയിൽ നിന്നു പിന്തിരിപ്പിക്കുന്ന ഘടകങ്ങളാണ്. കുട്ടികളിൽ നേതൃത്വ പാടവം വളർത്തുന്നതും ഇത്തരത്തിലുള്ള പരിശീലനങ്ങൾ നൽകുന്നതും ലഹരിക്കടിപ്പെടാതിരിക്കാൻ സഹായിക്കും.
(തുടരും)
കരിനിഴൽ വീഴുന്ന യുവത്വം–5 / ടോം ജോർജ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മരുന്നു കമ്പനികളുടെ മറവിലും കച്ചവടം
അവൻ ജനിച്ചുവീണതു സാധാരണ കുടുംബത്തിലാണെങ്കിലും മാസം 25 ലക്ഷം രൂപ സമ്പാദിക്കുന്നുണ്ട്. പ്രത്യക്ഷത്തിൽ
ലഹരിക്കായി വേദനസംഹാരികൾ
രണ്ടാഴ്ച മുമ്പു തൊടുപുഴയിലെ ഒരു മെഡിക്കൽ സ്റ്റോറിൽ രണ്ട് അന്യസംസ്ഥാന തൊഴിലാളികളെത്തി ല്യൂപ്പിഡെസിക്
ലഹരി പടർത്തും ബാംഗളൂർ ഡെയ്സ്
മാർഷൽ എന്നായിരുന്നു അവന്റെ പേര്. വീട്ടുകാർക്കും നാട്ടുകാർക്കും പ്രിയപ്പെട്ടവൻ. ഇപ്പോൾ 22 വയസു കാണും.
അധോലോകമായി ഇതരസംസ്ഥാനക്കാരുടെ ലേബർ ക്യാമ്പുകൾ
മറുനാട്ടിൽനിന്നു കടത്തിക്കൊണ്ടുവരുന്ന ലഹരി വസ്തുക്കളുടെ വിപണനവും ഉപയോഗവും പ്രധാനമായും ഇതര സംസ്ഥാനക്ക
വേദനസംഹാരികൾ ലഹരിക്ക്
ലഹരിക്കായി ഉപയോഗിക്കുന്നതു മയക്കുമരുന്നുകൾ മാത്രമല്ല. വേദനസംഹാരികൾ മുതൽ കാൻസർ രോഗികൾക്കു നൽകുന്ന മരു
സാധനം കൊറിയർ വഴിയും
2015 ഫെബ്രുവരി എട്ട് വൈകുന്നേരം. എ റണാകുളത്തെ കസ്റ്റംസ് പ്രിവന്റീവ് വിഭാ ഗത്തിന് ഒരു ഫോൺ സന്ദേശമെത്ത
മായിക കുരുക്കുകളൊരുക്കി കൊച്ചി
അറബിക്കടലിന്റെ റാണിയാണു കൊച്ചി. ആരെയും മോഹിപ്പിക്കുന്ന സൗകുമാര്യം. അതിദ്രുതം വളരുന്ന മെട്രോനഗരം. കേര
പണം അമിതമായാൽ...
അപ്പനും അമ്മയും വിദേശത്തായിരുന്നതിനാൽ ഹോസ്റ്റലിലായിരുന്നു സോബിൻ വളർന്നത്. തങ്ങൾ അടുത്തില്ലാത്തതിന്റെ
കൂട്ടുകാരിൽ മിടുക്കനാകാൻ...
പത്താംക്ലാസുവരെ കർശന ശിക്ഷണത്തിൽ വളർന്നു. പ്ലസ്ടുവിന് കൂട്ടുകാരോടൊപ്പം അടിച്ചുപൊളിക്കാൻ അവർ നൽകിയ കഞ
കഞ്ചാവിനുവേണ്ടി ക്ലീനർ പണി
സ്ഥിരമായി സ്കൂളിൽ മുടങ്ങാതെ വരാറുണ്ടായിരുന്ന എബിനെ നാലഞ്ചുദിവസമായി ക്ലാസിൽ കാണുന്നില്ല. മാതാപിതാക്ക
ലഹരിക്കു പ്രായമില്ല
ലഹരിക്കടിമപ്പെടുന്ന കുട്ടികളുടെ പ്രായം 10 മുതൽ 12 വരെയെത്തുന്ന സ്ഥിതിയായിട്ടുണ്ട്. പലപ്പോഴും ലഹരിക്
ഒരിക്കൽപെട്ടാൽ പിന്നെ രക്ഷയില്ല
പത്താം ക്ലാസിൽ പഠിക്കുമ്പോഴാണു വിഷ്ണു കഞ്ചാവിന്റെ രുചി ആദ്യമറിഞ്ഞത്. അതു കിട്ടാതാകുമ്പോൾ നെഞ്ചിൽ എന്
കുട്ടികളെ കുരുക്കാൻ കഞ്ചാവ് മാഫിയയും
ലോകമെമ്പാടും തീവ്രവാദപ്രവർത്തനങ്ങൾ ശക്തമാകുന്ന കാലഘട്ടമാണിത്. ലഹരി വസ്തുക്കളുടെ വ്യാപനത്തിനു പിന്നി
Latest News
സിപിഎമ്മിന് ആദായ നികുതി വകുപ്പ് നോട്ടീസ്; 15 കോടി നൽകണം
അടൂരിലെ വാഹനാപകടം; മകൻ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഹാഷിമിന്റെ അച്ഛൻ
കേജരിവാളിന്റെ അറസ്റ്റ്; പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണം: ഐക്കരാഷ്ട്രസഭ
ഇടുക്കിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്
പാലക്കാട്ട് വീട്ടുവളപ്പിൽ സ്ത്രീക്കുനേരെ കാട്ടുപന്നിയുടെ ആക്രമണം; കാൽ കടിച്ചുമുറിച്ചു
Latest News
സിപിഎമ്മിന് ആദായ നികുതി വകുപ്പ് നോട്ടീസ്; 15 കോടി നൽകണം
അടൂരിലെ വാഹനാപകടം; മകൻ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഹാഷിമിന്റെ അച്ഛൻ
കേജരിവാളിന്റെ അറസ്റ്റ്; പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണം: ഐക്കരാഷ്ട്രസഭ
ഇടുക്കിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്
പാലക്കാട്ട് വീട്ടുവളപ്പിൽ സ്ത്രീക്കുനേരെ കാട്ടുപന്നിയുടെ ആക്രമണം; കാൽ കടിച്ചുമുറിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top