Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
വേദനസംഹാരികൾ ലഹരിക്ക്
ലഹരിക്കായി ഉപയോഗിക്കുന്നതു മയക്കുമരുന്നുകൾ മാത്രമല്ല. വേദനസംഹാരികൾ മുതൽ കാൻസർ രോഗികൾക്കു നൽകുന്ന മരുന്നുകൾ വരെ ലഹരിക്കടിമകളായവർ യഥേഷ്‌ടം ഉപയോഗിക്കുന്നു. കടുത്ത വേദന ശമിപ്പിക്കാനായി രോഗികൾക്കു നൽകുന്ന മരുന്നുകളും ഇഞ്ചക്ഷനും ദോഷകരമായ പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നവയാണ്. ഡോക്ടർമാരുടെ നിരീക്ഷണമില്ലാതെ ഇവ ഉപയോഗിക്കുന്നത് ആപത്കരവുമാണ്. എന്നാൽ ഇവയൊന്നും പരിഗണിക്കാതെ കുട്ടികൾ ഉൾപ്പെടെ ലഹരിക്കായി വേദനസംഹാരി മരുന്നുകൾ കഴിക്കുന്നു.
ഗർഭിണികൾക്കു പ്രസവസമയത്തു വേദന കുറയ്ക്കാനായി നൽകുന്ന ലൂപ്പിജെസിക് കുത്തിവയ്പിനുള്ള മരുന്നുകളും ലഹരിക്കായി ഉപയോഗിച്ചുവരുന്നു.
ഒരു ആംപ്യൂളിന് 50 രൂപ മുതലാണ് ഇതിന്റെ വിലയെങ്കിലും ഇതു ലഹരി ഉപയോക്‌താവിന്റെ കൈയിലെത്തുമ്പോൾ 2000 രൂപ വരെയാകുന്നു. ഈ മരുന്ന് കുത്തിവയ്ക്കുമ്പോൾ ഛർദ്ദി ഉണ്ടാകും. ഛർദ്ദി ഒഴിവാക്കാനായി ഫിനെർഗാനെന്ന മരുന്നു കലർത്തിയാണു കുത്തിവയ്പെടുക്കുന്നത്. ഏഴുരൂപ വില വരുന്ന ഫിനെർഗാൻ 100 രൂപയ്ക്കുവരെ വിൽക്കുന്നു.
കൊച്ചിയിൽനിന്നു വൻതോതിൽ ഫിനെർഗാൻ മരുന്നുകളും പിടിക്കപ്പെട്ടിട്ടുണ്ട്. ഡൽഹി, മുംബൈ, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളിൽ നിന്നാണ് ഇവ കൊച്ചിയിൽ എത്തുന്നത്. ഡോക്ടർമാരുടെ കുറുപ്പടി കൂടാതെ ഈ മരുന്നുകൾ മെഡിക്കൽ ഷോപ്പുകളിൽനിന്നു ലഭിക്കില്ല. എന്നാൽ അയൽസംസ്‌ഥാനങ്ങളിൽനിന്ന് ഇവ വലിയതോതിൽ എത്തിച്ചു സുഗമമായി വിതരണം ചെയ്യാൻ മാഫിയാസംഘങ്ങൾക്കു കഴിയുന്നു.
വിമാനമാർഗം കടത്തിക്കൊണ്ടിരുന്ന ഇവ പരിശോധനകൾ ശക്‌തമാക്കിയതോടെ ട്രെയിനുകളിലും ബസുകളിലും കയറ്റിയാണ് ഇപ്പോൾ കേരളത്തിലെത്തിക്കുന്നത്. ബാഗുകളിലാക്കിയ മയക്കുമരുന്ന് ബസുകളിലും ട്രെയിനുകളിലും കയറ്റിവച്ചു കാരിയർമാർ മറ്റൊരിടത്തു മാറിയിരിക്കും. പരിശോധന നടന്നാൽ പിടിക്കപ്പെടാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.
മയങ്ങി വീഴാൻ സ്റ്റാമ്പ് നുണയൽ
എൽഎസ്ഡി സ്റ്റാമ്പ് അഥവാ സ്റ്റിക്കർ ഇപ്പോൾ ഏറെ പ്രചാരമുള്ള ലഹരിമരുന്നാണ്. വളരെ നേർത്ത സ്റ്റാമ്പിന്റെ മാതൃകയിലുള്ള ഇതു നാവിന്റെ അടിയിൽ വച്ചാണു ലഹരി ആസ്വദിക്കുന്നത്. കുത്തിവയ്പായും ഉള്ളിൽ വിഴുങ്ങിയും ഉപയോഗിക്കുന്നവരുമുണ്ട്. ഒരു സ്റ്റാമ്പ് ഉപയോഗിച്ചാൽ മൂന്നു മണിക്കൂർ വരെ ചുറ്റും നടക്കുന്ന കാര്യങ്ങൾ പോലും അറിയാത്തവിധം ലഹരിയുടെ മാസ്മരികതയിലാണ്ടു പോകും.
സ്കൂൾ കുട്ടികളുടെ ഇടയിൽ പോലും എൽഎസ്ഡി സ്റ്റാമ്പ് ഉപയോഗം കണ്ടുവരുന്നുണ്ട്. കണ്ടുപിടിക്കാൻ ഏറെ ബുദ്ധിമുട്ടുള്ളതാണ് എൽഎസ്ഡി സ്റ്റാമ്പുകളുടെ വിനിമയം. അതിശക്‌തമായ ലഹരി നൽകുന്ന ഒന്നാണു പൊടിരൂപത്തിലുള്ള കൊക്കെയിൻ. വലിയ വിലയുള്ള ഈ മരുന്നു സംസ്‌ഥാനത്തു വൻതോതിൽ എത്തുകയും വ്യാപകമായി ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു. കോടികളുടെ ബിസിനസാണ് ഈ ഒറ്റ മയക്കുമരുന്നിന്റെ വിപണനം വഴി നടക്കുന്നത്.
യുവാക്കൾക്കും വിദ്യാർഥികൾക്കുമിടയിൽ വിൽപന നടത്തുന്നതിനായി ഡൽഹിയിൽനിന്ന് എത്തിച്ച 70 സുപ്രിനോഫിൻ ആംപ്യൂളുകളുമായി നായരമ്പലം സ്വദേശിയെ കഴിഞ്ഞ ഏപ്രിലിൽ പോലീസ് പിടികൂടിയിരുന്നു. ഒന്നിന് 18 രൂപ വില വരുന്ന ആംപ്യൂൾ 500 രൂപയ്ക്കാണ് ഇയാൾ വിറ്റിരുന്നത്. അകാരണമായ ടെൻഷൻ, ഇൻസോംനിയ എന്ന ഉറക്കം ലഭിക്കാത്ത അവസ്‌ഥ തുടങ്ങിയവയ്ക്ക് ഉപയോഗിച്ചുവരുന്ന നൈട്രാസെപാം ഗുളികകളും ലഹരി പദാർഥമായി വിപണനം ചെയ്യപ്പെടുന്നു. തലച്ചോറിലെ മസിലുകളെ വരെ സ്വാധീനിച്ച് മനുഷ്യരെ ഇത് ഉറക്കും.
കാച്ച് ദം യംഗ്
യുവാക്കളെയാണു മുമ്പു ലഹരിമാഫിയ പ്രധാനമായും ലക്ഷ്യമിട്ടിരുന്നതെങ്കിൽ ഇപ്പോൾ കുട്ടികളേയും ലക്ഷ്യമാക്കുന്നു. ചെറുപ്പത്തിലേ തന്നെ ലഹരിയുടെ വഴിയിലേക്ക് എത്തിച്ച് ലഹരി ഉപഭോക്‌താക്കളുടെ എണ്ണം കൂട്ടുക എന്ന തന്ത്രവും ഇതിനു പിന്നിലുണ്ട്. പ്രലോഭിപ്പിച്ചും സ്നേഹപൂർവമായ ഇടപെടലുകളിലൂടെയും കുട്ടികളെ ആദ്യം വശത്താക്കുന്നു. പണം വാങ്ങാതെയായിരിക്കും തുടക്കത്തിൽ മയക്കുമരുന്നു നൽകുക.
ഒരു കുട്ടിയെ ലഹരിയുടെ വഴിയിലെത്തിച്ചാൽ ആ ഇരയിലൂടെ മറ്റു കുട്ടികളേയും വീഴ്ത്തുന്നു. ഉപഭോക്‌താക്കളാകുന്ന കുട്ടികളെ വിൽപനക്കാരായും കാരിയർമാരായും ക്രമേണ മാറ്റിയെടുക്കും. ലഹരിയുടെ പ്രലോഭനങ്ങളിൽ വീഴാത്തവരെ പണം, ലൈംഗികത തുടങ്ങി അവർ വീഴാൻ സാധ്യതയുള്ള മറ്റു പ്രലോഭനങ്ങളിൽ കുരുക്കും.
വീട്ടുകാരോടു ചോദിക്കാതെ സ്വന്തം ആവശ്യങ്ങൾക്കു പണം കണ്ടെത്താനുള്ള കൗമാരക്കാരുടെ ത്വരയും ഇത്തരം മാഫിയകൾ മുതലെടുക്കുന്നു. ലഹരിക്കടിമകളാകുന്ന കുട്ടികൾ പണത്തിനായി മോഷണത്തിലേക്കും കുറ്റകൃത്യങ്ങളിലേക്കും തിരിയുന്നു.
കോളജ് വിദ്യാർഥികൾക്ക് ആഡംബര കാർ, ബൈക്ക് എന്നിവ വാടക ഈടാക്കാതെ നൽകി മൂന്നാർ, കമ്പം, തേനി എന്നിവിടങ്ങളിൽ വിനോദയാത്രയ്ക്ക് അവസരമൊരുക്കി അതിന്റെ മറവിൽ മയക്കുമരുന്ന് കൊച്ചിയിൽ എത്തിക്കുന്നതും കുറവല്ല. സംഘങ്ങളായി ടൂർ പോകുന്നവരിൽ മാഫിയയുമായി ബന്ധമുള്ള ആൾക്കു മാത്രമേ കഞ്ചാവ് കടത്തിന്റെ രഹസ്യം അറിയാൻ കഴിയൂ. വിദ്യാർഥികളെ ബ്ലാക്ക് മെയിൽ ചെയ്തും സംഘത്തിൽ ചേർക്കാറുണ്ട്.
സൗഹൃദത്തിലെ കുരുക്കുകൾ
ചെറുപ്പക്കാരിൽ വലിയൊരു വിഭാഗം സൗഹൃദത്തിന്റെ പേരിൽ ലഹരി മരുന്നുകൾ പരീക്ഷിച്ചാണ് അതിന് അടിമകളാകുന്നത്. ഇങ്ങനെ ലഹരിക്ക് അടിമയാകുന്നവർ പെട്ടെന്നുതന്നെ ലഹരി മരുന്ന് എത്തിച്ചു കൊടുക്കുന്ന കാരിയർമാരാകുന്നു. പണത്തിനായാണു ചിലർ ഈ പണിക്കിറങ്ങുന്നതെങ്കിൽ മറ്റുചിലർ മയക്കുമരുന്നിനായി ലഹരിക്കടത്തിനു നിർബന്ധിതരാകുന്നു. ഈവിധം കാരിയർമാരാകുന്നവർക്കു ലഹരിവസ്തുക്കൾ തങ്ങൾക്ക് എത്തിച്ചു നൽകിയ ആളിനെത്തന്നെ പരിചയമുണ്ടാകാറില്ല. പലർക്കും തങ്ങളുടെ പക്കൽ നൽകിയിരിക്കുന്ന വസ്തു എന്താണെന്നും അറിവുണ്ടാകാറില്ല. പോലീസിന്റെ പിടിയിലാകുന്നവരിൽ പലരും ഇത്തരക്കാരായതിനാൽ ഇവരിൽനിന്നു കൂടുതൽ വിവരങ്ങളൊന്നും പോലീസിനു ലഭിക്കുകയുമില്ല.
സുഹൃത്തുക്കളും പരിചയക്കാരും മറ്റും ഏൽപ്പിക്കുന്ന ബാഗുകളും കവറുകളും എത്തിക്കുന്നതിടെ മയക്കുമരുന്നു കടത്തിനു പിടിക്കപ്പെടുന്നവരുണ്ട്. പലരും ഈവിധം കേസുകളിൽപെട്ടു ജയിലിലായിട്ടുമുണ്ട്. കുറച്ചുനാൾ മുൻപു നെടുമ്പാശേരി വഴി സൗദിയിലേക്കു പോയ കൊച്ചി സ്വദേശിയായ യുവാവിനു സമാനമായ അനുഭവമുണ്ടായി. വിദേശത്തുള്ള സുഹൃത്തിനു കൊടുക്കാനായി ഒരു പുസ്തകം യുവാവിന്റെ കൈയിൽ പരിചയക്കാരൻ ഏൽപിച്ചു.
സൗദിയിൽ വച്ചു കസ്റ്റംസ് ഉദ്യോഗസ്‌ഥർ യുവാവിനെ പിടികൂടി. യുവാവിന്റെ പരിചയക്കാരൻ ഏൽപിച്ച പുസ്തകത്തിൽ മയക്കുമരുന്നായ എൽഎസ്ഡി സ്റ്റാമ്പുകൾ ഉണ്ടായിരുന്നു. വിദേശത്തുള്ള സുഹൃത്തിനായി യുവാവിന്റെ പരിചയക്കാരൻ കൊടുത്തയച്ചതായിരുന്നു ഇവ. കടുത്ത നിയമങ്ങളുള്ള സൗദിയിൽ യുവാവ് ജയിലിലായി. എന്നാൽ പിന്നീട് യുവാവ് നിരപരാധിയാണെന്നു ബോധ്യപ്പെട്ടു. സർക്കാർ തലത്തിലുള്ള ഇടപെടലുകളെത്തുടർന്നാണു യുവാവിന്റെ മോചനം സാധ്യമായത്.
അസമിൽനിന്നും ബംഗാളിൽനിന്നും കേരളത്തിലേക്ക് എത്തുന്ന ഇതരസംസ്‌ഥാനത്തൊഴിലാളികളിൽ പലരും സുഹൃത്തുക്കൾ ഏൽപ്പിക്കുന്ന പൊതികളുമായി വന്നിറങ്ങി പോലീസിന്റെ പിടിയിലാകുന്നതു പതിവ് സംഭവമാണ്. അറിഞ്ഞുകൊണ്ടു മയക്കുമരുന്ന് കൊണ്ടുവരുന്നവരും ഇവരിലുണ്ട്. നിരോധിത പുകയില ഉത്പന്നങ്ങൾ കേരളത്തിൽ എത്തുന്നതിൽ ഇതരസംസ്‌ഥാനത്തൊഴിലാളികളുടെ പങ്ക് വലുതാണ്.
അരുൺ സെബാസ്റ്റ്യൻ
(തുടരും)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മരുന്നു കമ്പനികളുടെ മറവിലും കച്ചവടം
അവൻ ജനിച്ചുവീണതു സാധാരണ കുടുംബത്തിലാണെങ്കിലും മാസം 25 ലക്ഷം രൂപ സമ്പാദിക്കുന്നുണ്ട്. പ്രത്യക്ഷത്തിൽ
ലഹരിക്കായി വേദനസംഹാരികൾ
രണ്ടാഴ്ച മുമ്പു തൊടുപുഴയിലെ ഒരു മെഡിക്കൽ സ്റ്റോറിൽ രണ്ട് അന്യസംസ്ഥാന തൊഴിലാളികളെത്തി ല്യൂപ്പിഡെസിക്
ലഹരി പടർത്തും ബാംഗളൂർ ഡെയ്സ്
മാർഷൽ എന്നായിരുന്നു അവന്റെ പേര്. വീട്ടുകാർക്കും നാട്ടുകാർക്കും പ്രിയപ്പെട്ടവൻ. ഇപ്പോൾ 22 വയസു കാണും.
അധോലോകമായി ഇതരസംസ്ഥാനക്കാരുടെ ലേബർ ക്യാമ്പുകൾ
മറുനാട്ടിൽനിന്നു കടത്തിക്കൊണ്ടുവരുന്ന ലഹരി വസ്തുക്കളുടെ വിപണനവും ഉപയോഗവും പ്രധാനമായും ഇതര സംസ്ഥാനക്ക
സാധനം കൊറിയർ വഴിയും
2015 ഫെബ്രുവരി എട്ട് വൈകുന്നേരം. എ റണാകുളത്തെ കസ്റ്റംസ് പ്രിവന്റീവ് വിഭാ ഗത്തിന് ഒരു ഫോൺ സന്ദേശമെത്ത
മായിക കുരുക്കുകളൊരുക്കി കൊച്ചി
അറബിക്കടലിന്റെ റാണിയാണു കൊച്ചി. ആരെയും മോഹിപ്പിക്കുന്ന സൗകുമാര്യം. അതിദ്രുതം വളരുന്ന മെട്രോനഗരം. കേര
പണം അമിതമായാൽ...
അപ്പനും അമ്മയും വിദേശത്തായിരുന്നതിനാൽ ഹോസ്റ്റലിലായിരുന്നു സോബിൻ വളർന്നത്. തങ്ങൾ അടുത്തില്ലാത്തതിന്റെ
കൂട്ടുകാരിൽ മിടുക്കനാകാൻ...
പത്താംക്ലാസുവരെ കർശന ശിക്ഷണത്തിൽ വളർന്നു. പ്ലസ്ടുവിന് കൂട്ടുകാരോടൊപ്പം അടിച്ചുപൊളിക്കാൻ അവർ നൽകിയ കഞ
പഠിത്തം ഉഴപ്പിയാൽ...
ശരാശരിയിലും താഴെയായിരുന്നു രാജുവിന്റെ പഠന നിലവാരം. രാജു ജനിച്ചയുടൻ വീട്ടുകാർ നക്ഷത്രം നോക്കിച്ചു. രാ
കഞ്ചാവിനുവേണ്ടി ക്ലീനർ പണി
സ്ഥിരമായി സ്കൂളിൽ മുടങ്ങാതെ വരാറുണ്ടായിരുന്ന എബിനെ നാലഞ്ചുദിവസമായി ക്ലാസിൽ കാണുന്നില്ല. മാതാപിതാക്ക
ലഹരിക്കു പ്രായമില്ല
ലഹരിക്കടിമപ്പെടുന്ന കുട്ടികളുടെ പ്രായം 10 മുതൽ 12 വരെയെത്തുന്ന സ്ഥിതിയായിട്ടുണ്ട്. പലപ്പോഴും ലഹരിക്
ഒരിക്കൽപെട്ടാൽ പിന്നെ രക്ഷയില്ല
പത്താം ക്ലാസിൽ പഠിക്കുമ്പോഴാണു വിഷ്ണു കഞ്ചാവിന്റെ രുചി ആദ്യമറിഞ്ഞത്. അതു കിട്ടാതാകുമ്പോൾ നെഞ്ചിൽ എന്
കുട്ടികളെ കുരുക്കാൻ കഞ്ചാവ് മാഫിയയും
ലോകമെമ്പാടും തീവ്രവാദപ്രവർത്തനങ്ങൾ ശക്തമാകുന്ന കാലഘട്ടമാണിത്. ലഹരി വസ്തുക്കളുടെ വ്യാപനത്തിനു പിന്നി
Latest News
ശൈലജയ്ക്കെതിരേ സാമൂഹിക മാധ്യമങ്ങളില് നടക്കുന്നത് ശുദ്ധ തെമ്മാടിത്തരം: മുഖ്യമന്ത്രി
വി.ഡി. സതീശന് 150 കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണം; ഹര്ജി കോടതി തള്ളി
വിദ്വേഷപ്രസംഗം നടത്തിയെന്ന പരാതി; കോണ്ഗ്രസ് നേതാവ് ഷമാ മുഹമ്മദിനെതിരേ കേസ്
കെ.കെ. ശൈലജയ്ക്കെതിരായ അശ്ലീല പോസ്റ്റ്; പ്രവാസി മലയാളിക്കെതിരേ കേസെടുത്തു
ജാദവ്പൂർ സർവകലാശാലയിൽ രാമനവമി ആഘോഷത്തിന് അനുമതി നിഷേധിച്ചു
Latest News
ശൈലജയ്ക്കെതിരേ സാമൂഹിക മാധ്യമങ്ങളില് നടക്കുന്നത് ശുദ്ധ തെമ്മാടിത്തരം: മുഖ്യമന്ത്രി
വി.ഡി. സതീശന് 150 കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണം; ഹര്ജി കോടതി തള്ളി
വിദ്വേഷപ്രസംഗം നടത്തിയെന്ന പരാതി; കോണ്ഗ്രസ് നേതാവ് ഷമാ മുഹമ്മദിനെതിരേ കേസ്
കെ.കെ. ശൈലജയ്ക്കെതിരായ അശ്ലീല പോസ്റ്റ്; പ്രവാസി മലയാളിക്കെതിരേ കേസെടുത്തു
ജാദവ്പൂർ സർവകലാശാലയിൽ രാമനവമി ആഘോഷത്തിന് അനുമതി നിഷേധിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top