Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
ജയലളിത ഇന്ത്യകണ്ട അസാധാരണ രാഷ്ട്രീയ പ്രതിഭ– പിണറായി വിജയൻ
തിരുവനന്തപുരം: ഇന്ത്യ കണ്ട അസാധാരണ രാഷ്ട്രീയ പ്രതിഭയായിരുന്നു തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു. അന്യാദൃശമായ നേതൃപാടവം, അത്യപൂർവമായ ഭരണനൈപുണ്യം എന്നിവ ഇന്ത്യൻ രാഷ്ട്രീയത്തിൽ ജയലളിതയെ വേറിട്ട വ്യക്തിത്വത്തിന് ഉടമയാക്കി. കേരളത്തോടു സവിശേഷ മമത പുലർത്തിയിരുന്ന അവർ എന്നും തമിഴർക്കും മലയാളികൾക്കുമിടയിൽ സാഹോദര്യം നിലനിൽക്കുന്നതിനുവേണ്ടി പരിശ്രമിച്ചു.
കലാരംഗത്തുനിന്നും രാഷ്ട്രീയരംഗത്തേക്ക് വരികയും ചുരുങ്ങിയ നാളുകൾക്കുളളിൽ രാഷ്ട്രീയരംഗത്തെ തന്റെ അസാമാന്യമായ വ്യക്തിപ്രഭാവം കൊണ്ട് മാറ്റിമറിക്കുകയും ചെയ്തു ജയലളിത. തമിഴ് ജനതയുടെ മനസിൽ മായാത്ത മാതൃബിംബമായി അവർ ഉയർന്നു. ദരിദ്ര ജനവിഭാഗങ്ങൾക്ക് ആശ്വാസമരുളുന്ന ഒട്ടനവധി നടപടികളിലൂടെ അവർ തമിഴ് ജനതയുടെയാകെ തന്നെ സ്നേഹവിശ്വാസങ്ങൾ ആർജിച്ചു. ഒരു ജനതയുടെ മനസിനെയും ഭാഗധേയത്തേയും ഇത്രയധികം സ്വാധീനിച്ച മുഖ്യമന്ത്രിമാർ നമ്മുടെ രാജ്യത്ത് അധികമില്ല.
പൊതുവേ പുരുഷാധിപത്യപരമായ രാഷ്ട്രീയരംഗത്ത് സ്ത്രീത്വം ഒരുവിധത്തിലും പോരായ്മയല്ല മറിച്ച് മികവാണ് എന്ന് അവർ തെളിയിച്ചു. എംജിആറിന്റെ മരണശേഷം പ്രായോഗിക രാഷ്ട്രീയത്തിൽ ജയലളിതക്കു മുമ്പിൽ ഒട്ടനവധി പ്രതികൂല ഘടകങ്ങളുണ്ടായിരുന്നു. ആ പ്രതികൂല ഘടകങ്ങളെയെല്ലാം ജനങ്ങളെ കൂടെനിർത്തിക്കൊണ്ട് അതിജീവിക്കുകയായിരുന്നു. അങ്ങനെ തമിഴ്നാട്ടിലെ എം ജി ആർ രാഷ്ട്രീയശൈലിയുടെ തുടർക്കണ്ണിയായി ജയലളിത ജനമനസുകളിൽ സ്ഥാനം നേടി.
സംസ്ഥാനങ്ങളുടെ ന്യായമായ അവകാശങ്ങൾ നേടിയെടുക്കുന്നതിനും അങ്ങനെ ഭരണഘടനയുടെ ഫെഡറൽ സ്പിരിറ്റ് ഉയർത്തിപ്പിടിക്കുന്നതിനും മുഖ്യമന്ത്രി എന്ന നിലയിൽ ജയലളിത പല ഘട്ടങ്ങളിലും വഹിച്ച നേതൃപരമായ പങ്ക് വിസ്മരിക്കാവുന്നതല്ല. രാജ്യസഭാംഗമെന്ന നിലയിലും നിയമസഭാംഗമെന്ന നിലയിലും മുഖ്യമന്ത്രിയെന്ന നിലയിലുമൊക്കെ അവർ സ്വന്തം നാടിന്റെ മനസും ശബ്ദവുമായി നിലനിൽന്നു. അതിനെ തമിഴ് ജനത മനസുകൊണ്ട് അംഗീകരിക്കുകയുമായിരുന്നു.
ചലച്ചിത്രരംഗത്ത് അസാമാന്യപ്രതിഭയായി തിളങ്ങിനിന്ന ഘട്ടത്തിലാണ് ജയലളിത ആ രംഗം ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് വന്നത്. കലാരംഗത്തിനുണ്ടായ നഷ്ടം രാഷ്ട്രീയരംഗത്തിന് മുതൽക്കൂട്ടായി എന്നു പറയാം. എന്തായാലും മികച്ച അഭിനേത്രി എന്ന നിലയിൽ ജയലളിത ചലച്ചിത്രരംഗത്തിനു നൽകിയ സംഭാവനകൾ ഗൃഹാതുരത്വത്തോടെ ഓർക്കുന്ന വലിയൊരു ആസ്വാദകസമൂഹമുണ്ട്.
ദ്രാവിഡ രാഷ്ട്രീയത്തിനു കൃത്യമായ മാർഗനിർദേശം നൽകി അതിനെ പുതിയ മാനങ്ങളിലേക്ക് ഉയർത്തിയ വ്യക്തി എന്ന നിലയിൽ രാഷ്ട്രീയചരിത്രം ജയലളിതയെ അടയാളപ്പെടുത്തുമെന്നതു നിശ്ചയമാണ്. ജനോപകാരപ്രദമായ നിരവധി പദ്ധതികൾ നടപ്പാക്കിയ ഭരണാധികാരി എന്ന നിലയിലും സംസ്ഥാനാവകാശങ്ങൾ സംരക്ഷിക്കുന്ന വിധത്തിൽ കേന്ദ്ര–സംസ്ഥാന ബന്ധങ്ങളിൽ മാറ്റം വരുത്താൻ ഇടപെട്ട നേതാവ് എന്ന നിലയിലും ജയലളിതയുടെ സംഭാവനകൾ സ്മരിക്കപ്പെടും. ജയലളിതയുടെ വിയോഗം തമിഴ്നാടിനു മാത്രമല്ല ഇന്ത്യയ്ക്ക് പൊതുവിലുള്ള നഷ്ടമാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം സാഹോദര്യത്തോടെ അയൽപക്കത്തു നിലകൊണ്ടിരുന്ന ഒരു ഭരണാധികാരിയെയാണ് നഷ്ടപ്പെടുന്നത്. ബന്ധപ്പെട്ട എല്ലാവരുടെയും തീവ്രമായ ദുഃഖത്തിൽ പങ്കുചേരുന്നു. ഹൃദയപൂർവമായ അനുശോചനം രേഖപ്പെടുത്തുന്നുവെന്നു മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ അറിയിച്ചു.
നഷ്ടമായത് അപൂർവ മാതൃസ്പർശം: ഗവർണർ
തിരുവനന്തപുരം: സമകാലികഭാരതം കണ്ട വനിതാ രാഷ്ട്രീയ നേതാക്കളിൽ ഏറ്റവും പ്രഗത്ഭയും തമിഴ്നാടിന്റെ പ്രിയ മുഖ്യമന്ത്രിയുമായ ജയലളിതയുടെ നിര്യാണത്തിലുള്ള, രാജ്യത്തെ ജനങ്ങളുടെ, വിശേഷിച്ചും തമിഴകത്തെ ജനങ്ങളുടെ അഗാധദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് ഗവർണർ പി.സദാശിവം അറിയിച്ചു. ദൃഢനിശ്ചയവും, ഒരു മനുഷ്യസ്നേഹിയുടെ അനുകമ്പയും ഒരുപോലെ ഒത്തിണങ്ങിയ വ്യക്തിത്വം. കഴിഞ്ഞ മൂന്നു ദശകങ്ങളിലായി അനേകം ക്ഷേമപദ്ധതികളിലൂടെ ലക്ഷക്കണക്കിനു ജനങ്ങളുടെ ജീവിതത്തിൽ പ്രകാശം പരത്തിയ അപൂർവ മാതൃസ്പർശമാണ് ഈ നിര്യാണത്തിലൂടെ നഷ്ടമാവുന്നതെന്നു ഗവർണർ സന്ദേശത്തിൽ പറഞ്ഞു.
പാവങ്ങളോടു കരുതൽ കാട്ടിയ നേതാവ്: മാർ ക്ലീമിസ്
കൊച്ചി: പാവങ്ങളോടുള്ള കരുതൽ ഭരണതലങ്ങളിൽ പ്രതിഫലിപ്പിച്ച ജനകീയ നേതാവായിരുന്നു അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയെന്നു കെസിബിസി പ്രസിഡന്റും സീറോ മലങ്കര സഭ മേജർ ആർച്ച്ബിഷപ്പുമായ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ. പിഒസിയിൽ നടക്കുന്ന കെസിബിസി സമ്മേളനം ജയലളിതയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.
രാഷ്ട്രീയത്തിലും ഭരണത്തിലും നേതൃത്വത്തിനു തനതായ മുഖം നൽകാൻ ജയലളിതയ്ക്കു സാധിച്ചു. ജനങ്ങളുടെ മനസറിഞ്ഞു നിലപാടുകൾ രൂപപ്പെടുത്താനും പ്രയോഗതലത്തിൽ എത്തിക്കാനും പ്രത്യേകം ശ്രദ്ധിച്ചതു ദേശീയതലത്തിൽ ജയലളിതയെ ശ്രദ്ധേയയാക്കി. തമിഴ്ജനതയുടെ ഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയ ജയലളിതയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായും കർദിനാൾ സന്ദേശത്തിൽ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ആ ജയഭേരിക്കു വീരോചിത വിരാമം
രാഷ്ട്രപതി പ്രണാബ് മുഖർജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും ഗവർണർമാരും മുഖ്യമന്ത്രിമ
ശവമഞ്ചത്തിനരികെ മൂകയായി ശശികല
ചെന്നൈ: ദുഃഖം തളംകെട്ടിയ കണ്ണുകൾ, വിഷാദഭാവം, കറുത്തസാരിയിൽ ശശികല നടരാജൻ ജയലളിതയുടെ മൃതദേഹത്തിനരികിൽ
ജോസ് പ്രകാശിനൊപ്പം ’ജീസസി‘ൽ ജയലളിത
കോട്ടയം: അന്തരിച്ച ചലച്ചിത്രതാരം കോട്ടയം സ്വദേശി ജോസ് പ്രകാശും ജയലളിതയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട
ജയലളിതയുടെ പത്തൊമ്പതാം വയസിലെ നൃത്തം കണ്ട ഓർമയിൽ ഏലൂർ
കളമശേരി: ചലച്ചിത്രലോകത്തിലും തമിഴകത്തിലെ രാഷ്ട്രീയത്തിലും പകരം വയ്ക്കാനില്ലാത്ത താരമായി വളർന്ന ജയലളി
ജയലളിതയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് മന്ത്രിസഭാ യോഗം പിരിഞ്ഞു
തിരുവനന്തപുരം: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് ആദരാഞ്ജലി അർപ്പിച്ച്, അജൻഡയിലെ വിഷയങ്ങൾ പരിഗണിക്ക
രാജ്യത്തിനു നഷ്ടമായത് പ്രതിബദ്ധതയുള്ള നേതാവിനെ: കെ.എം. മാണി
കോട്ടയം: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ വിയോഗത്തോടെ രാജ്യത്തിന് നഷ്ടമായത് പ്രതിബദ്ധതയുള്ള നേതാവിന
സാമൂഹിക സാമ്പത്തിക പരിവർത്തനത്തിനായി സമർപ്പിച്ച ജീവിതം: രാഷ്ട്രപതി
ന്യൂഡൽഹി: തമിഴ്നാടിന്റെയും അവിടത്തെ ജനങ്ങളുടെയും സാമൂഹിക സാമ്പത്തിക പരിവർത്തനത്തിനായി സമർപ്പിതമായിരു
ജയലളിതയുടെ മരണത്തിൽ പാർലമെന്റ് അനുശോചിച്ചു
ന്യൂഡൽഹി: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തിൽ അനുശോചിച്ചു പാർലമെൻറിന്റെ ഇരുസഭകളും പിര
അന്ത്യോപചാരമർപ്പിക്കാൻ രജനീകാന്തും കുടുംബവും
ചെന്നൈ: അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജെ. ജയലളിതയ്ക്ക് അന്ത്യോപചാരമർപ്പിക്കാൻ തമിഴ് സിനിമ സൂപ്പർ
പ്രതിസന്ധിഘട്ടത്തിൽ തമിഴ്നാട് ഭരണം നിയന്ത്രിച്ചതു ഷീല
ചെന്നൈ: മുഖ്യമന്ത്രി ജയലളിത ആശുപത്രിയിലായതു മുതൽ ഇന്നലെ അവരുടെ സംസ്കാരം നടന്നതുവരെ തമിഴ്നാട്ടിലെ അടി
അന്ത്യയാത്ര പ്രിയപ്പെട്ട പച്ചസാരിയുടുത്ത്
ചെന്നൈ: സാരിയും ചെരിപ്പും ആഭരണങ്ങളും ജയലളിതയ്ക്ക് എന്നും പ്രിയപ്പെട്ടവയായിരുന്നു. സാരിയിൽ ഏറ്റവും പ്
ശശികലയെ സാന്ത്വനപ്പെടുത്തി പ്രധാനമന്ത്രി
ചെന്നൈ: അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കവേ പ്രധാനമന്ത്രി നരേന്ദ്
ജയ ഇനി ജനമനസുകളിൽ
ചെന്നൈ: പുരട്ചി തലൈവി കുമാരി ജെ. ജയലളിത (68) ഇനി ദീപ്തമായ ഓർമ. നാലു ദശാബ്ദക്കാലത്തോളം തമിഴ്നാട് രാഷ്
ജയയ്ക്ക് ആദരാജ്ഞലിയർപ്പിച്ച് രാഹുൽ ഗാന്ധി
ചെന്നൈ: അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജെ.ജയലളിതയ്ക്ക് ആദരാജ്ഞലിയർപ്പിക്കാൻ കോൺഗ്രസ് ഉപാധ്യക്ഷ
കേരള നേതാക്കൾ ജയലളിതയ്ക്ക് ആദരാഞ്ജലി അർപ്പിച്ചു
ചെന്നൈ: അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് കേരളത്തിൽ നിന്നുള്ള നേതാക്കൾ അന്തിമോപചാരം അർപ്
ജയലളിതയ്ക്ക് അനുശോചനം അറിയിച്ച് കമൽഹാസൻ വിവാദത്തിൽ
ചെന്നൈ: അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് അനുശോചനം രേഖപ്പെടുത്തി ഉലകനായകൻ കമൽഹാസൻ വിവാദത
ജയലളിതയുടെ മരണത്തിൽ അനുശോചിച്ച് മായാവതി
ലക്നോ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തിൽ ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുടെ ബിഎസ്പി അധ്യ
അണികളുടെ പ്രാർഥന ജയയെ അനശ്വരയാക്കും: കരുണാനിധി
ചെന്നൈ: അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രിക്ക് ജയലളിതയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഡിഎംകെ നേതാവ് എം.കര
ജയലളിതയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി
ചെന്നൈ: അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് ആദരാഞ്ജലി അർപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മ
ചിലങ്കകൊണ്ട് ഏലൂരിലും അരങ്ങുണർത്തിയ ജയലളിത
കളമശേരി: തമിഴകത്തിന്റെ അമ്മയായി മാറിയ ജയലളിത 17—ാം വയസിൽ നൃത്തചുവടുകൾകൊണ്ട് അരങ്ങുണർത്തിയത് ഏലൂരിലും
ജയലളിതയുടേതു സഹജമായ നേതൃത്വശൈലി: കർദിനാൾ മാർ ആലഞ്ചേരി
കൊച്ചി: സഹജമായ നേതൃത്വശൈലിയിലൂടെ തമിഴ് ജനതയുടെ മനസിൽ ഇടം നേടിയ സവിശേഷ വ്യക്തിത്വമാണു അന്തരിച്ച തമിഴ്
ജയലളിതയുടെ മൃതദേഹം പൊതുദർശനത്തിനു വച്ചു
ചെന്നൈ: അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജെ. ജയലളിതയുടെ ഭൗതിക ശരീരം പൊതുദർശനത്തിനു വച്ചു. ചെന്നൈ
ജയലളിതയുടെ നിര്യാണം; കേരളത്തിൽ അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം: തമിഴ്നാട് മുൻമുഖ്യമന്ത്രി ജെ.ജയലളിതയുടെ നിര്യാണത്തിൽ അനുശോചിച്ച് കേരളത്തിലും ഇന്ന് അവ
ജയാരവം നിലച്ചു
ചെന്നൈ: മൂന്നു ദശാബ്ദക്കാലത്തോളം തമിഴ്നാട് രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായിരുന്ന മുഖ്യമന്ത്രി ജെ.
ജയലളിതയുടെ നിയമ യുദ്ധങ്ങൾ
ചെന്നൈ: വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദനക്കേസിൽ ജയലളിതയെ പ്രത്യേക കോടതി ശിക്ഷിച്ചെങ്കിലും നിരവധി കേസുകള
വാഗ്ദാനങ്ങൾ നടപ്പിലാക്കി ജനപ്രിയയായ ജയ
ചെന്നൈ: 500 മദ്യവില്പനശാലകൾ അടച്ചും മദ്യ വില്പനസമയം കുറച്ചുമാണു തമിഴ്നാട് മുഖ്യമന്ത്രി ജയലളിത 2016ൽ
തമിഴ്നാട്ടിൽ ഏഴു ദിവസത്തെ ദുഖാചരണം
ചെന്നൈ: അന്തരിച്ച മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തിൽ അനുശോചിച്ച് തമിഴ്നാട്ടിൽ ഏഴു ദിവസത്തെ ദുഖാചരണ
പനീർശെൽവം ഇനി പകരക്കാരനല്ല
ചെന്നൈ: ജയലളിതയുടെ മന്ത്രിസഭയിലെ അംഗങ്ങളെയെല്ലാം പുതിയ മന്ത്രിസഭയിലും മുഖ്യമന്ത്രി പനീർശെൽവം ഉൾപ്പെട
ഇദയക്കനി, പുരട്ചി തലൈവി
ചെന്നൈ/കോട്ടയം: ശ്രീലങ്കയിലെ കാണ്ഡിയിൽനിന്നെത്തിയ പാലക്കാട്ടുകാരനായ രാമചന്ദ്രനും മൈസൂരുവിൽനിന്നെത്തി
അനുശോചനം രേഖപ്പെടുത്തി പ്രമുഖർ
ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജെ. ജയലളിതയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രമുഖർ. രാഷ്ട
സിനിമാതാരത്തിൽനിന്നു രാഷ്ട്രീയ സിംഹാസനത്തിലേക്ക്
ചെന്നൈ: കാമറയ്ക്കു മുന്നിൽ ശങ്കിച്ചുനിന്ന കൗമാരക്കാരി പെൺകുട്ടിയിൽനിന്ന് അണ്ണാ ഡിഎംകെയുടെ സ്ഥാപകൻ എ
Latest News
ബിഹാറിൽ ഇന്ത്യാ മുന്നണി സജ്ജം; ലോക്സഭാ തെരഞ്ഞെടുപ്പ് സീറ്റ് ധാരണയിലെത്തി
ആഞ്ഞടിച്ചകാറ്റിൽ മുണ്ടക്കയം, വണ്ടൻപതാൽ മേഖലയിൽ വ്യാപക നാശനഷ്ടം; നാലു വീടുകൾ തകർന്നു
വിനോദസഞ്ചാരത്തിനെത്തിയ വിദ്യാർഥി മുങ്ങിമരിച്ചു
സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ അതിക്രമം; ഒരാൾ കസ്റ്റഡിയിൽ
സിപിഎമ്മിന് ആദായ നികുതി വകുപ്പ് നോട്ടീസ്; 15 കോടി നൽകണം
Latest News
ബിഹാറിൽ ഇന്ത്യാ മുന്നണി സജ്ജം; ലോക്സഭാ തെരഞ്ഞെടുപ്പ് സീറ്റ് ധാരണയിലെത്തി
ആഞ്ഞടിച്ചകാറ്റിൽ മുണ്ടക്കയം, വണ്ടൻപതാൽ മേഖലയിൽ വ്യാപക നാശനഷ്ടം; നാലു വീടുകൾ തകർന്നു
വിനോദസഞ്ചാരത്തിനെത്തിയ വിദ്യാർഥി മുങ്ങിമരിച്ചു
സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ അതിക്രമം; ഒരാൾ കസ്റ്റഡിയിൽ
സിപിഎമ്മിന് ആദായ നികുതി വകുപ്പ് നോട്ടീസ്; 15 കോടി നൽകണം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top