അമലിന്‍റെ ജീവനായി നമുക്ക് കൈകോർക്കാം...
അമലിന്‍റെ ജീവനായി നമുക്ക് കൈകോർക്കാം...
നാല് വർഷം മുൻപ് വരെ അവനും സാധാരണ ഒരു കുട്ടിയെപോലെയായിരുന്നു. പെട്ടന്നാണ് രോഗം അവനെ കീഴ്പ്പെടുത്തി കളഞ്ഞത്. 2013-ൽ പ്ലസ് വണ്‍ ക്ലാസിൽ വച്ച് മൂക്കിലൂടെ രക്തം വന്നതാണ് തുടക്കം. പിന്നീടിങ്ങോട്ടുള്ള ജീവിതം രോഗത്തിന്‍റെ വേദനകൾക്കൊപ്പമായി. ഇന്നവൻ അതിന്‍റെ വേദന കടിച്ചമർത്തി ഓരോ നിമിഷവും തള്ളിനീക്കുകയാണ്.

ആലപ്പുഴ ചേന്നംപള്ളിപ്പുറം സ്വദേശികളായ പ്രദീപ്-ഷൈലജ ദന്പതികളുടെ മകൻ അമലിനാണ് കൗമാരകാലത്ത് തന്നെ വൃക്കരോഗം പിടിപെട്ടത്. ചെറുപ്പത്തിന്‍റെ പ്രസരിപ്പിൽ ഒരു വൃക്ക രോഗം ബാധിച്ച് പ്രവർത്തനം നിലച്ചത് അറിഞ്ഞില്ല. പിന്നീട് രണ്ടാം വൃക്കയ്ക്ക് രോഗം പിടിപെട്ടതോടെ അവന്‍റെ ശരീരം തളർന്നു തുടങ്ങി. മൂക്കിലൂടെ രക്തം വന്നതിന് ആശുപത്രിയിൽ കൊണ്ടുപോയി നടത്തിയ പരിശോധനയിലാണ് കുട്ടി വലിയ രോഗത്തിന്‍റെ പിടിയിലാണെന്ന വിവരം മാതാപിതാക്കൾ അറിഞ്ഞത്.

രോഗത്തിന്‍റെ വിഷമത്തിൽ ആദ്യം തകർന്നുപോയെങ്കിലും മാതാപിതാക്കൾ അവനെ നല്ല നിലയിൽ ചികിത്സിച്ചു. നാട്ടുകാരുടെയും സുമനസുകളുടെയും സഹായംകൊണ്ട് രണ്ടുവർഷം മുൻപ് അമൃത ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ അമൽ മിടുക്കനായി ജീവിതത്തിലേക്ക് തിരിച്ചുവന്നു. എന്നാൽ ശസ്ത്രക്രിയയ്ക്ക് ശേഷം തുടർ ചികിത്സയ്ക്ക് ആവശ്യമായി വന്ന ഭീമമായ തുക മാതാപിതാക്കളെ തളർത്തി. രണ്ടു വർഷമായി നടക്കുന്ന ചികിത്സ ഇനിയു തുടരേണ്ടതുണ്ട്. ഇതിന് വരുന്ന ഭാരിച്ച ചിലവ് താങ്ങാൻ കഴിയാതെ അമലിന്‍റെ കൂലിപ്പണിക്കാരായ മാതാപിതാക്കൾ സുമനസുകൾക്ക് മുൻപിൽ കൈനീട്ടുകയാണ്. തുടർ ചികിത്സ മുടങ്ങിയാൽ ജീവിതത്തിലേക്ക് തിരിച്ചു നടക്കുന്ന അമൽ വീണ്ടും രോഗക്കിടക്കയിലേക്ക് വീഴുമെന്ന മുന്നറിയിപ്പ് ഡോക്ടർമാർ നൽകിയതോടെയാണ് മാതാപിതാക്കൾ നല്ലവരായ എല്ലാവരുടെയും സഹായം അഭ്യർഥിക്കുന്നത്.


സഹായം Deepika Charitable Turst  നു South India Bank ന്‍റെ കോട്ടയം ശാഖയിലുള്ള അക്കൗണ്ടിലേക്ക് അയയ്ക്കാം. അക്കൗണ്ട് നന്പർ 00370730 00003036 IFSC Code SIBL 0000037 ദീപിക ചാരിറ്റബിൾ ട്രസ്റ്റിന്‍റെ പേരിൽ പണം അയയ്ക്കുന്പോൾ ആ വിവരം [email protected] ലേക്ക് ഇമെയിൽ ആയോ (91) 93495 99068 ലേക്ക് എസ്എംഎസ് ആയോ അറിയിക്കണം. റുപ്പി അക്കൗണ്ടുകളിൽ നിന്നു മാത്രമേ ട്രസ്റ്റിലേക്ക് സംഭാവനകൾ സ്വീകരിക്കാനാവൂ. സംശയങ്ങൾക്ക് (91) 93495 99068.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.