സഹനത്തിന്‍റെ അർഥം
സഹനത്തിന്‍റെ അർഥം
വത്തിക്കാനിലെ പൂന്തോട്ടത്തിലെ കുരിശിൻ ചുവട്ടിൽ ഏറെ നേരം ധ്യാനനിമഗ്നനായി നിന്ന മഹാത്മാഗാന്ധി തന്‍റെ ഡയറിയിൽ ഇങ്ങനെ എഴുതി: ന്ധകുരിശുസദൃശമായ പീഡാനുഭവത്തിലൂടെ കടന്നുപോകുന്പോഴാണ് മനുഷ്യഹൃദയം ശുദ്ധീകരിക്കപ്പെടുന്നതും മാനവ സമൂഹത്തിന് സന്പൂർണ മോചനം കൈവരുന്നതും’. സഹനമെന്ന സമസ്യയുടെ മുന്പിൽ എക്കാലവും മനുഷ്യൻ അന്ധാളിച്ചു നിന്നിട്ടേയുള്ളൂ. പഴയനിയമത്തിലെ ജോബും പ്രവാചക·ാരായ ജറമിയായും (ജറ 12: 1-2) ഹബക്കുക്കും (ഹബ 2: 12-17) നീതിമാന്‍റെ സഹനമെന്ന പ്രശ്നം പരിഹരിക്കാനാവാതെ ദൈവത്തോട് ചോദ്യങ്ങൾ ചോദിക്കുന്നു. കാൽവരിയിൽ ഉയർത്തപ്പെട്ട കുരിശിനു മാത്രമേ സഹനത്തിന്‍റെ അർഥവും രക്ഷാകര മൂല്യവും യുക്തിഭദ്രമായി നമുക്കു വെളിപ്പെടുത്തിത്തരാനാവൂ.
ഗദ്സമൻ തോട്ടം മുതൽ കാൽവരി വരെയുള്ള യേശുവിന്‍റെ കഠോരമായ പീഡകൾ ദൃക്സാക്ഷി വിവരണമെന്നോണം സുവിശേഷക·ാർ രേഖപ്പെടുത്തിയിട്ടുï്. ഗദ്സമൻ തോട്ടത്തിൽ രക്തം വിയർക്കത്തക്കവണ്ണമുള്ള ആത്മപീഡ, അവഹേളനാപരമായ അറസ്റ്റ്, യഹൂദ കോടതിയിലും റോമൻ കോടതിയിലും സഹിച്ച നിന്ദനങ്ങൾ, ചമ്മട്ടിയടിയും മുൾമുടി ധാരണവും മൂലമുïായ ശാരീരിക പീഡ, കുരിശുയാത്രയിലനുഭവപ്പെട്ട യാതന, മൂന്നു മണിക്കൂറിലേറെ കുരിശിൽ കിടന്ന് സഹിച്ച മരണവേദന മുതലായവ സങ്കടങ്ങളുടെ മനുഷ്യനായി യേശുവിനെ നമ്മുടെ മുന്പിൽ അവതരിപ്പിക്കുന്നു. നൂറ്റാïുകളായി സഹിക്കുന്ന എല്ലാ മനുഷ്യരുടെയും പ്രതിനിധിയും പ്രതീകവുമാണ് ക്രിസ്തു. ശാസ്ത്രീയ നേട്ടങ്ങളുടെ കൊടുമുടിയിൽ നിൽക്കുന്ന ആധുനിക കാലഘട്ടത്തിലും മനുഷ്യസഹനത്തിന് ഒട്ടും കുറവു വന്നിട്ടില്ല. സഹനത്തിന്‍റെ തീച്ചൂളയിൽനിന്ന് മനുഷ്യരെ രക്ഷിക്കുന്ന കാരുണ്യത്തിന്‍റെ കൈത്താങ്ങായിത്തീരാൻ ക്രൂശിതനായ ക്രിസ്തു നമ്മെ ആഹ്വാനം ചെയ്യുന്നു. അതോടൊപ്പം മനുഷ്യജീവിതത്തിൽ അനിവാര്യമായുïാകുന്ന സഹനങ്ങൾ രക്ഷാകരമാക്കിത്തീർക്കേïതെങ്ങനെയെന്നും അവിടുന്ന് നമ്മെ പഠിപ്പിക്കുന്നു.
സഹനത്തിന് സൗഖ്യദായക ശക്തിയും രക്ഷാകരമൂല്യവുമുï്. ക്രിസ്തുവിന്‍റെ തിരുമുറിവുകളോട് നമ്മുടെ മുറിവുകൾ ചേർത്തുവയ്ക്കുന്പോൾ അവ സഹിക്കുക എളുപ്പമായിത്തീരും. ക്രിസ്തുവിന്‍റെ മുറിവുകൾ നമ്മുടെ മുറിവുകളെ സുഖപ്പെടുത്തും. സഹനത്തിന്‍റെ ഭാവാത്മക ദർശനം ലോകത്തിന് വെളിപ്പെടുത്തുന്ന തിരുമൊഴിയാണ്, ന്ധപിതാവേ അങ്ങയുടെ കരങ്ങളിൽ എന്‍റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു’ എന്ന അന്ത്യവചനം (ലൂക്ക 23:46). ഈ സങ്കീർത്തനവാക്യം (31:5) ഉച്ചരിച്ചുകൊï് യേശു മരിക്കുന്പോൾ, സഹനം ദൈവതൃക്കരങ്ങളിൽ നിന്ന് സന്തോഷത്തോടെ സ്വീകരിച്ച്, ദൈവിക പദ്ധതിയുടെ പൂർത്തീകരണത്തിന് തന്നെത്തന്നെ വിട്ടുകൊടുക്കുന്ന ഭക്തനും നീതിമാനുമായ സഹനദാസനെയാണ് നാം കുരിശിൽ കാണുന്നത്. സഹനത്തിന്‍റെ ഭാവാത്മകവശം നമ്മെ പഠിപ്പിക്കുന്ന അനേക വചനങ്ങൾ പുതിയ നിയമത്തിലുï്. അവയിൽ ചിലതു മാത്രം നമുക്ക് ചിന്താവിഷയമാക്കാം:

1. ക്രിസ്തുവിന്‍റെ പീഡകളിൽ പങ്കുചേരുന്നതാണ് സഹനം
(1 പത്രോ: 4:12-14). വിശ്വാസികൾക്ക് അഗ്നിപരീക്ഷകൾ ഉïാകുന്പോൾ, ക്രിസ്തുവിന്‍റെ പീഡകളിൽ പങ്കുചേരുന്നതാണ് സഹനം (1 പത്രോ 4: 12-14). വിശ്വാസികൾക്ക് അഗ്നിപരീക്ഷകൾ ഉïാകുന്പോൾ, ക്രിസ്തുവിന്‍റെ പീഡകളിൽ പങ്കുചേരാൻ സാധിക്കുന്നതിനെയോർത്ത് സന്തോഷിക്കണം.
2. കർത്താവ് നല്കുന്ന ശിക്ഷണമാണ് സഹനം (ഹെബ്രാ 12:6-7). പിതാവിന്‍റെ മക്കൾക്ക് അവകാശപ്പെട്ടതാണ് സഹനം. സഹനം കൂടാതെ ദൈവമക്കളെന്ന നിലയിൽ നാം വളരുകയില്ല. സഹനത്തെ നിഷേധിക്കുന്നവർ ജാരസന്തതികളായി അധഃപതിക്കും.
3. സഹനം നമ്മെ പരിപൂർണരാക്കിത്തീർക്കുന്നു. സഹനത്തിലൂടെ നിങ്ങൾ പൂർണരും എല്ലാം തികഞ്ഞവരും ഒന്നിലും കുറവില്ലാത്തവരുമാകും.
4. ദൈവപിതാവിന്‍റെ വെട്ടിയൊരുക്കലാണ് സഹനം. വെട്ടിയൊരുക്കുന്നത് നാം കൂടുതൽ ഫലം പുറപ്പെടുവിക്കുന്നതിനു വേïിയാണ് (യോഹ 15:2).
5. സഹനത്തിലൂടെ നാം ക്രിസ്തുവുമായി ഐക്യപ്പെടുന്നു. ന്ധയേശുക്രിസ്തുവിനോട് ഐക്യപ്പെട്ട് വിശുദ്ധ ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നവരെല്ലാം പീഡിപ്പിക്കപ്പെടും’ (2 തിമോ 3:12).
6. സഹനത്തിലൂടെ ലോകത്തെ രക്ഷിക്കുന്ന ക്രിസ്തുവിന്‍റെ രക്ഷാകരപ്രവർത്തനങ്ങളിൽ നാം പങ്കുചേരുന്നു. ന്ധസഭയാകുന്ന തന്‍റെ ശരീരത്തെപ്രതി ക്രിസ്തുവിന് സഹിക്കേïിവന്ന പീഡകളുടെ കുറവ് എന്‍റെ ശരീരത്തിൽ ഞാൻ നികത്തുന്നു’ (കൊളോ 1: 24). ആകയാൽ സഹനദാസർ ക്രിസ്തുവിന്‍റെ രക്ഷാകരപ്രവർത്തനം ചരിത്രത്തിലൂടെ തുടരുന്ന സഹരക്ഷകരാണ്.
7. യേശുക്രിസ്തുവിന്‍റെ നല്ല പടയാളിയാക്കി നമ്മെ മാറ്റുന്ന വരദാനമാണ് സഹനം (2 തിമോ 2:3).
8. സഹനം അനുഗ്രഹമാണ്. ന്ധക്രിസ്തുവിൽ വിശ്വസിക്കാൻ മാത്രമല്ല, അവനുവേïി സഹിക്കാൻ കൂടിയുള്ള അനുഗ്രഹം അവനെപ്രതി നിങ്ങൾക്ക് ലഭിച്ചിരിക്കുന്നു’ (ഫിലി 1:29).
9 സഹനം മഹത്വത്തിലേക്ക് നയിക്കുന്നു. ന്ധഅവനോടൊപ്പം ഒരിക്കൽ മഹത്വപ്പെടേïതിന് ഇപ്പോൾ നാം അവനോടുകൂടെ പീഡയനുഭവിക്കുന്നു’ (റോമ 8:17).
10. സഹനം ആത്മധൈര്യവും പ്രത്യാശയും നമ്മിൽ ഉളവാക്കി, ക്രിസ്തീയ പക്വതയിൽ നമ്മെ വളർത്തുന്നു (റോമ 5: 3-4).
ഗോതന്പുമണി പോലെ നിലത്തഴുകുന്ന പ്രക്രിയയാണ് സഹനം. അഴുകലിലൂടെ ഗോതന്പുമണി ഫലം പുറപ്പെടുവിക്കുന്നതുപോലെ സഹനത്തിലൂടെ ശിഷ്യൻ ഫലം പുറപ്പെടുവിക്കും (യോഹ 12:24). അനിവാര്യമായുïാകുന്ന സഹനങ്ങൾ കുരിശിനോട് ചേർന്ന് ധീരമായി സഹിച്ച് സഹരക്ഷകരായിത്തീരാനും മറ്റുള്ളവരുടെ കഷ്ടതയിൽ പങ്കുചേർന്ന് അവരോട്
കരുണ കാണിക്കാനും നമ്മെ ഉദ്ബോധിപ്പിക്കുന്ന രക്ഷയുടെ അടയാളമാണ് കുരിശ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.