ആത്മചൈതന്യത്തിന്‍റെ മാസം
ആത്മചൈതന്യത്തിന്‍റെ മാസം
വീണ്ടും ഒരു റംസാന്‍ ആഗതമായി. ആത്മചൈതന്യത്തിന്‍റെയും ഭക്തിയുടെയും മഹത്തായ സന്ദേശം ആണ് റംസാന്‍ നല്‍കുന്നത്.’

""കരുണാവാരിധിയായ രക്ഷിതാവേ, ഞങ്ങള്‍ക്ക് റജബ്, ശഅബാന്‍ എന്നീ മാസങ്ങളില്‍ അനുഗ്രഹം ചെയ്യുകയും ഞങ്ങളെ വിശുദ്ധമായ റംസാന്‍ മാസത്തില്‍ എത്തിക്കുകയും ചെയ്യേണമേ.. റംസാനില്‍ നീ കല്പിച്ചത് പ്രകാരമുള്ള സദ്‌വൃത്തികള്‍ ചെയ്തുതീര്‍ക്കാനാവശ്യമായ മനസും ആരോഗ്യവും ഓശാരം നല്‍കേണമേ’’. കഴിഞ്ഞ ദിവസങ്ങളിലായി ലോകത്തുടനീളമുള്ള മുസ്‌ലിംകള്‍ നിസ്കാരശേഷവും മറ്റുമുള്ള പ്രാര്‍ഥനകളില്‍ മുടങ്ങിപ്പോവാതെ അല്ലാഹുവിനോട് നടത്തി യ അപേക്ഷയാണിത്. അടുത്ത ഒരു റംസാനിലേക്കുകൂടി ആയുസിനെ ബാക്കിവയ്ക്കേണമേ എന്നാണ് റംസാനില്‍ വിശ്വാസികള്‍ അല്ലാഹുവിനോട് നടത്തുന്ന മറ്റൊരു പ്രാര്‍ഥന.

മുസ്‌ലിംകളുടെ ജീവിതവുമായി റംസാന്‍ അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നു. നിര്‍ബന്ധമായും ചെയ്തിരിക്കേണ്ട ആരാധന എന്നനിലയില്‍ മാത്രമല്ല, മറിച്ച് സമൂഹജീവി എന്നനിലയില്‍ അവനെ ചിട്ടപ്പെടുത്തുന്നതിലും റംസാന് വലിയ പങ്കുണ്ട്. ചന്ദ്രവര്‍ഷ കലണ്ടര്‍ പ്രകാരമുള്ള ഒന്പതാമത്തെ മാസമാണ് റംസാനെങ്കിലും വിശ്വാസപരമായ മറ്റൊരുതലത്തില്‍നിന്ന് നോക്കുമ്പോള്‍ ഓരോ വിശ്വാസിയുടെയും പുതിയവര്‍ഷം ആരംഭിക്കുന്നത് റംസാന്‍റെ വരവോടെയാണ്.

റംസാന്‍ എന്ന വാക്കിന്‍റെ ഉദ്ഭവത്തെക്കുറിച്ച് അറബിഭാഷാ ശാസ്ത്രജ്ഞര്‍ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ പറയാറുണ്ട്. അതില്‍ പ്രബലമായ ഒരഭിപ്രായം റമിദ എന്ന വാക്കില്‍നിന്നാണ് റംസാന്‍ എന്ന പദത്തിന്‍റെ ഉത്ഭവം എന്നാണ്. വരണ്ടുണങ്ങിയ, വരള്‍ച്ചയ്ക്ക് സമാനമായ കാലാവസ്ഥയെയാണ് ഈ പദം സൂചിപ്പിക്കുന്നത്. വ്രതത്തിലൂടെ റംസാന്‍ മുന്നോട്ടുവയ്ക്കുന്ന ആശയത്തെ ഈ നിരീക്ഷണം മനോഹരമായി പ്രതീകവത്കരിക്കുന്നുണ്ട്. വരണ്ടുണങ്ങിയ ആത്മാവിനും ശരീരത്തിനുംമേല്‍ കരുണാനിധിയായ ലോകരക്ഷിതാവിന്‍റെ കടാക്ഷംകൊണ്ട് അനുഗ്രഹം വര്‍ഷിക്കുന്ന മാസമാണ് മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം റംസാന്‍.


ശരീരവും ആത്മാവും തമ്മിലുള്ള പാരസ്പര്യത്തെക്കുറിച്ച് വ്യത്യസ്തമായ കാഴ്ചപ്പാടുകളും റംസാന്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. റംസാനിലെ വ്രതം ശാരീരികമായ അധ്വാനം കൂടിയാണ്. ശാരീരികമായ നിയന്ത്രണങ്ങള്‍ പാലിക്കുകവഴി ആത്മാവിനെ സംസ്കരിച്ചെടുക്കാന്‍ കഴിയും എന്നാണ് റംസാന്‍റെ കാഴ്ചപ്പാട്. ഈവിധം ആത്മാവിനെയും ശരീരത്തെയും പരസ്പരം ബന്ധപ്പെടുത്തിക്കൊണ്ടുള്ള ആരാധനാരീതികളിലൂടെ ആത്മീയമായ ഔചിത്യം നേടിയെടുക്കാന്‍ ഏതൊരു വിശ്വാസിയെയും പ്രാപ്തമാക്കാന്‍ പോന്നതാണ് ഈ മാസം.
ആത്മീയത എന്നത് പലരും കരുതുന്നതുപോലെ സാധാരണക്കാര്‍ക്ക് അന്യമായ ഒന്നല്ല. മറിച്ച് കഠിനാധ്വാനത്തിലൂടെയും സമ്പൂര്‍ണമായ സമര്‍പ്പണത്തിലൂടെയും ഏതൊരു വിശ്വാസിക്കും എത്തിപ്പിടിക്കാന്‍ കഴിയുന്ന അനുഭവമാണ്. സഹജീവികള്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ക്കുനേരേ വിശ്വാസിയുടെ കണ്ണുതുറപ്പിക്കുക എന്നതാണ് റംസാന്‍ ഉയര്‍ത്തിപ്പിടിക്കുന്ന മറ്റൊരു സാമൂഹികദൗത്യം. അന്യരുടെ വേദനകള്‍ മനസിലാക്കാന്‍ കഴിയുമ്പോഴേ ഒരാളുടെ വിശ്വാസം പൂര്‍ണമാവുകയുള്ളൂ. ഈയര്‍ഥത്തില്‍ സ്നേഹത്തിന്‍റെയും സൗഹാര്‍ദത്തിന്‍റേയും മാസംകൂടിയാണ് റംസാന്‍.

ഡോ. അബ്ദുല്‍ ഹകീം അസ്ഹരി (മര്‍കസ് ഡയറക്ടര്‍ )

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.