സന്പത്തും സക്കാത്തും
സന്പത്തും സക്കാത്തും
ദാനധർമങ്ങൾ വർധിപ്പിക്കുക. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കുറയ്ക്കുക എന്നത് റംസാനിലെ ആരാധനാ കർമങ്ങളോടൊപ്പം തന്നെ ഏറെ മഹത്തരമായ കാര്യമാണ്. ധനികന് സന്പത്ത് നൽകിയതും ദരിദ്രന് നൽകാതിരുന്നതും ഒരു പരീക്ഷണമാണ്. ധനികൻ എല്ലാം മറന്ന് അഹങ്കരിച്ചും പാവപ്പെട്ടവരെ വിസ്മരിച്ചും ജീവിക്കാതെ അല്ലാഹുവിനോട് കൂടുതൽ നന്ദി കാണിച്ചും ദരിദ്രന്‍റെ അവകാശങ്ങൾ വകവെച്ചുകൊടുത്തും ജീവിതം നയിക്കണം. ദരിദ്രൻ കളവും കവർച്ചയും നടത്താതെ അല്ലാഹു അനുവദിച്ച മാർഗത്തിലൂടെ സന്പത്ത് സ്വരൂപിക്കാൻ ശ്രമിക്കുകയും ലഭ്യമായതുകൊണ്ട് തൃപ്തിപ്പെട്ട് ജീവിക്കുകയും വേണം. എന്നാൽ രണ്ട് വിഭാഗത്തിനും സാന്പത്തിക പ്രതിസന്ധിയില്ലാത്ത സ്വർഗം സമ്മാനമായി ലഭിക്കും.

ഭൗതിക ലോകത്ത് എല്ലാവരും സന്പന്നരായാൽ ഒരടി മുന്നോട്ടു പോകാൻ ഈ ലോകത്തിനാകില്ല. തൊഴിലാളികളില്ലാത്ത ഒരവസ്ഥയെക്കുറിച്ച് ആലോചിച്ചുനോക്കൂ. അപ്പോൾ തൊഴിലാളികളും പാവപ്പെട്ടവരും ഉണ്ടാകുന്പോൾ മാത്രമേ പണത്തിനും സന്പത്തിനും പ്രസക്തിയുള്ളൂ. എന്നാൽ ഒരു പ്രത്യേക വിഭാഗം എന്നും മുതലാളിയായി നിലനിൽക്കണമെന്നോ തൊഴിലാളികൾ എന്നും തൊഴിലാളികളായി തന്നെ തുടരണമെന്നോ അല്ലാഹുവിന് നിർബന്ധമില്ല. ആർക്കും സന്പാദിക്കാം. എത്രയും സന്പാദിക്കാം. അങ്ങനെ വരുന്പോൾ പണമെറിഞ്ഞ് കൂടുതൽ പണക്കാരനാകാൻ കഴിയുന്പോൾ, പാവപ്പെട്ടവൻ പാർശ്വവത്കരിക്കപ്പെടും. ഇതിനും അല്ലാഹു പരിഹാരമുണ്ടാക്കിയിട്ടുണ്ട്. അതാണ് സക്കാത്ത്. തൊഴിലാളികൾക്ക് മാത്രമല്ല, തൊഴിലെടുക്കാൻ കഴിയാത്തവർക്കു കൂടി ധനികന്‍റെ സന്പത്തിൽ അവകാശമുണ്ട്. ഇതുവഴി ദരിദ്രനും ധനികനും തമ്മിലുള്ള അന്തരം കുറയ്ക്കാൻ സാധിക്കുന്നു.

എല്ലാത്തരം സന്പത്തിലും ഇസ്‌ലാം സക്കാത്ത് ആവശ്യപ്പെടുന്നില്ല. നബി(സ) പറയുന്നു: ""ഒരു വിശ്വാസിക്ക് തന്‍റെ കുതിരകളിലോ അടിമകളിലോ സക്കാത്തില്ല.’’(ബുഖാരി). തിരുനബിയുടെ കാലത്തെ ഏറ്റവും വിലപിടിപ്പുള്ള സന്പത്തായിരുന്നു കുതിരകളും അടിമകളും. (അടിമ സന്പ്രദായത്തെ ഇസ്‌ലാം ഘട്ടംഘട്ടമായി നിർമാർജനം ചെയ്യുകയായിരുന്നു). ഇവയിൽ സക്കാത്തില്ല എന്ന് വ്യക്തമായതിലൂടെ എല്ലാ സന്പത്തിനും സക്കാത്ത് വാങ്ങുക എന്നതല്ലഇസ്‌ലാമിന്‍റെ ലക്ഷ്യമെന്നും മറിച്ച് പാവപ്പെട്ടവന്‍റെ നിലനിൽപ്പുമായി ബന്ധപ്പെട്ട ചില പ്രത്യേക മുതലുകൾക്കാണ് സക്കാത്ത് ഈടാക്കുന്നതെന്നും സ്പഷ്ടമായി. നാലുതരം സന്പത്തുകളിൽ മാത്രമാണ് ഇസ്‌ലാം സക്കാത്ത് ആവശ്യപ്പെടുന്നത്.


1. വിലയായി സാർവത്രികമായി ഉപയോഗിക്കപ്പെടുന്നവ (വെള്ളി, സ്വർണം, കറൻസി)
2. കച്ചവടച്ചരക്കുകൾ
3. പഴങ്ങളിലും ധാന്യങ്ങളിലും മുഖ്യാഹാരമായി ഉപയോഗിക്കുന്നതും സൂക്ഷിച്ചുവയ്ക്കാൻ പറ്റുന്നതുമായവ.
4. കന്നുകാലികൾ

സ്വർണത്തിനും വെള്ളിക്കും സക്കാത്ത് നൽകാൻ ഖുർആനും സുന്നത്തും നിർദേശിക്കുന്നുണ്ട്. എന്നാൽ അതിനേക്കാൾ വില പിടിപ്പുള്ള പല ലോഹങ്ങളും രത്നങ്ങളും ലോകത്തുണ്ട്. അവയ്ക്കൊന്നുമില്ലാതെ സ്വർണത്തിനും വെള്ളിക്കും സക്കാത്ത് ഉണ്ടാകാൻ കാരണം, സ്വർണവും വെള്ളിയും ആഗോളതലത്തിൽ പ്രാചീന കാലം മുതൽക്കേ വിലയായി ഉപയോഗിക്കുന്ന വസ്തുക്കളായതുകൊണ്ടാണ്. ഏത് സാധനവും ഇത് ഉപയോഗിച്ച് വാങ്ങാൻ സാധിക്കും. ഇത് പണക്കാരുടെ കൈയിൽ മാത്രം കെട്ടിക്കിടന്നാൽ പാവപ്പെട്ടവൻ പ്രയാസപ്പെടും. നിശ്ചിത വിഹിതം അവരിലേക്ക് ഒഴുകണം. അതാണ് സക്കാത്ത്.

റഹ്മത്തുല്ലാഹ് സഖാഫി എളമരം (എസ് വൈ എസ് സംസ്ഥാന സെക്രട്ടറി)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.