മദ്യം തിന്മകളുടെ മാതാവ്
മദ്യം തിന്മകളുടെ മാതാവ്
സകല തിന്മവകളുടെയും മാതാവാണ് മദ്യപാനം. അധ്വാനിക്കുന്ന കാശ് നൽകി തലച്ചോറ് കള്ളുഷാപ്പുകളിലും ബിവറേജസുകളിലും പണയംവയ്ക്കുന്നവരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്നു. കുടുംബങ്ങളുടെ തകർച്ചയും മാനസിക പ്രശ്നങ്ങളും മദ്യപാനത്തിന്‍റെ കൂടപ്പിറപ്പാണ്. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ, പീഡനങ്ങൾ എന്നിവയിലെല്ലാം പ്രതിയാക്കപ്പെടുന്നവർക്കുമുണ്ടാകും മദ്യപാന പശ്ചാത്തലം. അധ്വാനിച്ചുണ്ടാക്കുന്ന പണം നശിപ്പിക്കുന്നതിലുപരി മദ്യപാനം സൃഷ്ടിക്കുന്ന സാമൂഹികവും മാനസികവുമായ പ്രശ്നങ്ങളാണ് ഗൗരവതരം.

മദ്യം എന്തും ചെയ്യാൻ മനസിനെ പാകപ്പെടുത്തുന്നു. ശരി തെറ്റുകളുടെ അതിരുകൾ മദ്യപാനികൾക്ക് മുന്പിലില്ല. കുഴഞ്ഞ നാവിൽനിന്ന് വരുന്ന അഴുക്കുപുരണ്ട വാക്കുകളിലെ നെറികേടുകളെക്കുറിച്ച് ആലോചിക്കാൻ മദ്യപാനിക്ക് വകതിരിവുണ്ടാകില്ല. സ്വാഭാവികമായും പരമരഹസ്യങ്ങൾവരെ പുറത്തുചാടും. ബന്ധങ്ങളിൽ ഉലച്ചിൽ സൃഷ്ടിക്കും. കുടുംബ ബന്ധങ്ങൾ തകർന്നടിയും. മദ്യത്തിൽ ആറാടിയിരുന്ന സമൂഹത്തോട് അതുകൊണ്ടാണ് മദ്യപാനം അവസാനിപ്പിക്കാൻ പ്രവാചകൻ ആവശ്യപ്പെട്ടത്. സ്കൂൾ പ്രായത്തിലുള്ളവർ പോലും ഒളിഞ്ഞും തെളിഞ്ഞും മദ്യത്തെ സേവിക്കുന്നവരായി മാറിയിട്ടുണ്ട്. വിവാഹ വേദികളിലും ആഘോഷ വേദികളിലും മദ്യത്തിന്‍റെ നിറഞ്ഞാട്ടമാണ്. കുടിച്ചില്ലെങ്കിൽ സ്റ്റാറ്റസിന് കുറവാണെന്ന് യുവസമൂഹം ധരിച്ചുവച്ചിരിക്കുന്നു.

മദ്യപാനം വർധിക്കുന്നത് അന്ത്യനാളിന്‍റെ അടയാളങ്ങളിൽപ്പെട്ടതാണെന്ന് നബി(സ) അവിടുത്തെ ഹദീസിലൂടെ പഠിപ്പിക്കുന്നുണ്ട്. വ്യാപാരങ്ങളിലും സാന്പത്തിക ഇടപാടുകളിലും കോടികളുടെ വഞ്ചന ഇന്ന് പുതുമയല്ലാതായിരിക്കുന്നു. വിപുലമായ നിയമ നിർമാണങ്ങൾ ഇത്തരം വഞ്ചനകൾക്കെതിരെ ഉണ്ടെങ്കിലും അഴിമതികളും ലീകാപ്പിറ്റലുകളും എണ്ണത്തിൽ വർധിച്ചുകൊണ്ടേയിരിക്കുകയാണ്. അതായത് നിയമനിർമാണങ്ങൾ കൊണ്ട് മാത്രം നേടിയെടുക്കാവുന്നതല്ല ഇടപാടുകളിലെ വിശ്വാസ്യത. ദൈവഭയവും പരലോകത്തെക്കുറിച്ചുള്ള ചിന്തയും ഇതിന് അനിവാര്യമാണ്. അതാണ് പ്രവാചകൻ തന്‍റെ അനുയായികൾക്ക് ദൈവഭയം ഉദ്ദീപിപ്പിക്കാനുള്ള ശ്രമങ്ങൾ ആദ്യം നടത്തിയത്. അളവ് തൂക്കങ്ങളിൽ കൃത്രിമം കാണിക്കുന്നവർക്ക് കൊടിയ നാശമുണ്ടെന്ന് ഖുർആനും ഉദ്ബോധിപ്പിക്കുന്നുണ്ട്.


അഴിമതി ഭരണസിരാകേന്ദ്രങ്ങൾ മുതൽ പഞ്ചായത്ത് തലം വരെ വൈറസ് പോലെ ബാധിച്ചിരിക്കുന്നു. രാജ്യത്തിന്‍റെ സാന്പത്തിക കുതിച്ചുചാട്ടത്തെ പിന്നോട്ടടിപ്പിക്കുന്ന ഭീകരമായ അഴിമതി വാർത്തകളിൽ ഭരണചക്രം തിരിക്കുന്നവർവരെ ഒളിഞ്ഞും തെളിഞ്ഞും പങ്കാളികളാകുന്നു. ജനങ്ങളെ വഞ്ചിച്ച് കുന്നുകൂട്ടുന്ന സന്പത്തുകളിൽ ഐശ്വര്യത്തിന്‍റെ കണിക പോലും ഉണ്ടാകില്ല. അതേസമയം, ഇടപാടുകളിൽ കൃത്യത കാണിക്കുകയും വഞ്ചനകൾക്കുനേരെ പുറം തിരഞ്ഞുനിൽക്കുകയും ചെയ്യുന്നവരുടെ സന്പത്ത് ഐശ്വര്യസമൃദ്ധമായിരിക്കും. അതൽപ്പം കുറഞ്ഞുപോയാലും കലർപ്പില്ലാതെ പരുശുദ്ധമായിരിക്കും. സ്രഷ്ടാവ് അവർക്ക് കൂടുതൽ അഭിവൃദ്ധികൾ നൽകും.

കൈകാലുകൾ സാക്ഷി പറയുന്ന ദിവസത്തെ ഇടപാടുകൾ അനുകൂലമാകാൻ വഞ്ചനാരഹിതമാകട്ടെ നമ്മുടെ ഭൗതിക ഇടപാടുകൾ. ഇടപാടുകളിൽ ആരെങ്കിലും വഞ്ചന നടത്തിയാൽ വഞ്ചന നടത്തിയതുമായി അന്ത്യനാളിൽ അവൻ വരുന്നതാണ് (നബി വചനം).

മൂസ ബുഖാരി ചേലക്കര

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.