ബദ്ർ: സമരങ്ങളുടെ മാതാവ്
ബദ്ർ: സമരങ്ങളുടെ മാതാവ്
പുണ്യങ്ങളുടെ സമൃദ്ധിക്കാലമായ വിശുദ്ധ റംസാനിനെ ഏറെ ധന്യമാക്കുന്ന ദിനങ്ങളിലൊന്നാണ് ബദ്ർ ദിനം. ഇസ്‌ലാമിക ചരിത്രത്തിലെ സമരങ്ങളുടെ മാതാവാണ് ബദ്ർ. പിന്നീടുണ്ടായ മുഴുവൻ സമരങ്ങളിലും ബദ്റും ബദ്‌‌രീങ്ങളും ധർമയോദ്ധാക്കൾക്ക് ഉൗർജം പകരുന്ന അക്ഷയ സ്രോതസായി വർത്തിച്ചിട്ടുണ്ടെന്നതാണ് സത്യം. വരും തലമുറകൾക്കും ആവേശവും ആത്മധൈര്യവും പകർന്നുകൊണ്ടിരിക്കുകയാണ് ബദ്ർ സ്മരണ. ഇത് ഇന്നലെയെക്കുറിച്ചുള്ള അഭിമാന ബോധം ജനിപ്പിക്കുകയും നാളെയെപ്പറ്റി യുള്ള പ്രത്യാശ വർധിപ്പിക്കുകയും ചെയ്യുന്നു.

ഇസ്‌ലാമിക ചരിത്രത്തിൽ നിർണായകമായ പങ്കുവഹിച്ച മഹത്തായ പ്രതിരോധ പോരാട്ടം തന്നെയായിരുന്നു ബദ്ർ യുദ്ധം. ഒരു രാവിന്‍റെയോ പകലിന്‍റെയോ പോരാട്ടമായിരുന്നില്ല അത്. സുദീർഘമായ പതിനഞ്ച് വർഷങ്ങളുടെ യാതനകളുടെയും നൊന്പരങ്ങളുടെയും പ്രതിഫലനമാണ് ബദ്ർ. മനുഷ്യരാശിയുടെ വിമോചനത്തിനുവന്ന വിശ്വ പ്രവാചകരെ മാനസിക പീഡനം കൊണ്ടും ശാരീരിക താഡനം കൊണ്ടും പിന്തിരിപ്പിക്കാനുള്ള കഠിന ശ്രമങ്ങൾ ശത്രുക്കളുടെ ഭാഗത്തുനിന്നും ഉണ്ടായപ്പോൾ തിരുനബിയും സ്വഹാബികളും ജൻമനാട്ടിൽനിന്ന് സർവസ്വവും വെടിഞ്ഞ് സ്വർഗീയാരാമം മാത്രം ലക്ഷ്യംവച്ച് പലായനം നടത്തുകയായിരുന്നു. എന്നാൽ നാടുവിട്ടവരെ പോലും ഓടിച്ചുപിടിക്കുന്ന ക്രൂരതയാണ് പിന്നീട് ദുഷ്ടശക്തികൾ പ്രകടിപ്പിച്ചത്. ഇങ്ങനെ ദിവ്യ പ്രകാശത്തെ അണച്ചുകളയാനുള്ള ശ്രമങ്ങൾ കൂരിരുട്ടിന്‍റെ ആരാധകരിൽ നിന്നും നിരന്തരം ഉണ്ടായപ്പോഴാണ് പ്രതിരോധത്തിനുള്ള അനുവാദം സത്യവിശ്വാസികൾക്ക് ലഭിച്ചത്.


""ആർക്കെതിരേ യുദ്ധം ചെയ്യപ്പെടുന്നുവോ അവർക്ക് തിരിച്ചും യുദ്ധം ചെയ്യാൻ അനുവാദം നൽകപ്പെട്ടിരിക്കുന്നു. കാരണം അവർ മർദ്ദിതരാണ്. അവരെ സഹായിക്കാൻ അല്ലാഹുവിന് തീർച്ചയായും കഴിയുന്നതാണ്. യാതൊരു ന്യായവും കൂടാതെ തങ്ങളുടെ വീടുകളിൽ നിന്നും ആട്ടിയോടിക്കപ്പെട്ടവരാണവർ. ഞങ്ങളുടെ നാഥൻ അല്ലാഹുവാണ് എന്നുപറയുകമാത്രമാണ് അവർ ചെയ്തിട്ടുള്ളത്.'' (വിശുദ്ധ ഖുർആൻ 22/39,40)

ഇസ്‌ലാമിക മുന്നേറ്റത്തിന്‍റെ പുതിയ കവാടം തുറക്കുന്നതായിരുന്നു ബദ്ർ. അസത്യത്തിനുമേൽ സത്യം നേടിയ വിജയസുദിനം. വിശ്വാസം മാത്രമായിരുന്നു മുസ്‌ലിംകളുടെ ആയുധം. ബദ്റിനെ കുറിച്ചുള്ള പരാമർശം വിശുദ്ധ ഖുർആൻ പലയിടത്തും നടത്തിയിട്ടുണ്ട്. അംഗബലം കുറഞ്ഞവരും ദുർബലരുമായ മുസ്‌ലിം സൈന്യം ശക്തരായ ശത്രുസൈന്യത്തെ പരാജയപ്പെടുത്തിയത് അല്ലാഹുവിന്‍റെ മഹത്തായ അനുഗ്രഹത്താലാണെന്ന് ഖുർആൻ വ്യക്തമാക്കുന്നു.

ഇസ്‌ലാമിക ചരിത്രത്തിലെ പ്രൗഢോജ്വലമായ വിജയത്തിനുവേണ്ടി സർവ്വസംഗ പരിത്യാഗികളായി ഇറങ്ങിപ്പുറപ്പെട്ട ബദ്‌രീങ്ങളെ അനുസ്മരിക്കുന്നതിനും അവരുടെ ജീവിതം മാതൃകയാക്കുന്നതും ഈമാനിന്‍റെ ഭാഗമാണ്. ബദ്‌രീങ്ങളുടെ പാത പിന്തുടരാനും ധാർമിക പക്ഷത്ത് നെഞ്ചൂക്കോടെ നിൽക്കാനും ബദ്ർ ദിനം പുതുതലമുറയെ പ്രചോദിപ്പിക്കണമെന്ന് ചുരുക്കം.

എംപി നൗഷാദ് സഖാഫി
(പ്രസിഡന്‍റ്, എസ്എസ്എഫ് മലപ്പുറം വെസ്റ്റ് ജില്ല)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.