ഏകാഗ്രതയോടെ പ്രാർഥിക്കുക
ഏകാഗ്രതയോടെ പ്രാർഥിക്കുക
പ്രാർഥിക്കാത്തവരായി ആരുമുണ്ടാകില്ല. മുഴുമടിയൻമാർ പോലും പ്രാർഥനയ്ക്ക് നേരം കണ്ടെത്തുന്നു. മതവിശ്വാസി അല്ലാത്തവരും ഗതിമുട്ടുന്പോൾ ഏതെങ്കിലും ദിവ്യശക്തിയെ മനസിരുത്തി സങ്കടങ്ങൾ പറയുകയും സഹായം അർഥിക്കുകയും ചെയ്യുന്നുണ്ടാകും. പ്രാർഥനയ്ക്ക് മതവും വിശ്വാസവുമുണ്ടെന്നത് നേര്. എങ്കിലും ഭൗതികവാദിയും അദൃശ്യശക്തിയോട് സങ്കടപ്പാടുകൾ ബോധിപ്പിക്കും. പരമാവധി കീഴ്പ്പെട്ട് ഇലാഹാണെന്ന വിശ്വാസത്തിൽ ഒരു ശക്തിയോട് അല്ലെങ്കിൽ ഒരു വസ്തുവിനോട് ചോദിക്കുന്നതാണ് പ്രാർഥനയുടെ അർഥപൂർണതയെങ്കിൽ തന്നെയും നിരീശ്വരവാദി പോലും ആരോടെന്നറിയാതെ പ്രതിസന്ധിഘട്ടങ്ങളിൽ സഹായം തേടും.

എല്ലാം തികഞ്ഞവനെന്ന് അഹങ്കരിക്കുന്നവനും സകല സുഖലോലുപത ലഭിച്ചവരും എപ്പോഴെങ്കിലും പ്രാർഥിക്കാതിരുന്നിട്ടുണ്ടാകില്ല. സുഖാഡംബരത്തിന്‍റെ പാരമ്യത സ്വായത്തമുള്ളവർക്കും മനഃസമാധാനം വേണം. അത് പണം കൊടുത്ത് വാങ്ങുക സാധ്യമല്ല. അല്ലാഹുവിന്‍റെ അനശ്വരമായ ശക്തിക്ക് മുന്നിൽ താൻ ഒന്നുമല്ലെന്ന ബോധ്യം മനുഷ്യനെ പ്രാർഥനാനിരതനാക്കുന്നു. ആത്മവിശുദ്ധിയിലൂടെ മാനസികമായി വളരാൻ സാധിക്കും. മാനസിക വളർച്ചയാണ് ശാരീരിക ഉന്മേഷത്തിനും ഉൗർജസ്വലതക്കും കാരണമാവുക. മാനസിക രോഗമാകട്ടെ പലപ്പോഴും ശാരീരിക രോഗത്തിന് ഇടവരുത്താറുണ്ട്.

ശരീരം, മനസ്, ആത്മാവ് എന്നിവ സമന്വയിപ്പിച്ചുകൊണ്ടാണ് മനുഷ്യജീവിതം. ശാരീരിക ഉന്മേഷത്തിന് തെളിഞ്ഞ മനസ് വേണം. മാനസിക തെളിച്ചത്തിനും വളർച്ചയ്ക്കും ആത്മവിശുദ്ധി ആവശ്യമാണ്. മറ്റെന്തിനേക്കാളും ആത്മവിശുദ്ധിയാണാവശ്യം. ഈ ആത്മവിശുദ്ധി പ്രാർഥനയിലൂടെ നേടാൻ കഴിയും. പ്രാർഥന സൃഷ്ടിയെ സ്രഷ്ടാവിലേക്ക് അടുപ്പിക്കുന്നു. അതുകൊണ്ട് അല്ലാഹു തന്‍റെ സൃഷ്ടികളോട് പ്രാർഥിക്കാൻ കൽപ്പിക്കുന്നു. അതാണ് ആരാധന.


ലോകത്തുള്ള എന്തും മനുഷ്യനു വേണ്ടി സൃഷ്ടിക്കപ്പെട്ടു. മനുഷ്യൻ അല്ലാഹുവിനെ ആരാധിക്കാനും സൃഷ്ടിക്കപ്പെട്ടു. ആരാധനയാവട്ടെ പ്രാർഥനയും. പ്രാർഥിക്കുന്നത് ആത്മവിശുദ്ധി ലഭിക്കാൻ. നിസ്കാരം, നോന്പ്, ഹജ്ജ്, സകാത്ത് എല്ലാം പ്രാർഥനയാണ്. അഞ്ചുനേരങ്ങളിൽ ദിനേന കുളിക്കുന്നവന്‍റെ ശരീരത്തിൽ മാലിന്യങ്ങളോ അഴുക്കുകളോ അവശേഷിക്കാത്ത പോലെ അഞ്ചുനേരങ്ങളിൽ നിസ്കരിക്കുന്നവന്‍റെ മനസിൽ യാതൊരു പാപവും അവശേഷിക്കുന്നില്ലെന്ന് പ്രവാചകൻ (സ) പറഞ്ഞ് ശ്രദ്ധേയമാണ്. നോന്പ് നിർബന്ധമാക്കിയത് ആത്മ സംസ്കരണം നേടാനാണെന്ന് ഖുർആൻ പറയുന്നു. ഹജ്ജിന്‍റെയും സകാത്തിന്‍റെയും ലക്ഷ്യങ്ങളും ആത്മവിശുദ്ധി നേടുക തന്നെ.

പ്രാർഥന നൽകുന്ന അനുഭൂതി അനിർവചനീയമാണ്. ആത്മീയതയിലൂന്നിയ നിഷ്കളങ്ക പ്രാർഥന മനസിനെ പതപ്പിക്കുന്നു. അതു കണ്ണുനീർത്തുള്ളികളായി പുറത്തേക്കൊഴുകുന്നു. ഇത്തരം പ്രാർഥനയ്ക്ക് ഏകാഗ്രത അത്യാവശ്യമാണ്. ഏകാഗ്രതയുണ്ടാകാൻ ദൃഢമായ വിശ്വാസമാണാവശ്യം.

ഇലാഹായ സർവാധിപനിൽ സകലതും അർപ്പിച്ചുകൊണ്ട് നടത്തുന്ന പ്രാർഥനയിൽ ഏകാഗ്രത ലഭിക്കും. ആ ഏകാഗ്രതയിൽ സ്രഷ്ടാവിൽ ലയിക്കുന്നു. അത്തരം ഒരു പ്രാർഥന അല്ലാഹു തട്ടിക്കളയില്ല. ""നിങ്ങൾ എന്നോട് ചോദിക്കൂ, ഞാനുത്തരം നൽകാം'' എന്ന് അല്ലാഹു പറയുന്നു. നബി (സ) പറയുന്നു: ""റംസാൻ മാസത്തിൽ ഓരോ രാവും അല്ലാഹുവിന്‍റെ ഭാഗത്തുനിന്ന് ഇങ്ങനെ അശരീരിയുണ്ടാകുന്നുണ്ട്. സ്വന്തം പാപങ്ങളുടെ മോചനപ്രാർഥനയ്ക്ക് ഒരുക്കമുള്ളവരുണ്ടോ, അവർക്ക് പൊറുത്തു തരുന്നതാണ്''.


നാസർ ഫൈസി കൂടത്തായി
(എസ്വൈഎസ് സംസ്ഥാന സെക്രട്ടറി)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.