സഹനങ്ങൾക്കും പ്രാർഥനകൾക്കുമുള്ള ഉത്തരം: കർദിനാൾ മാർ ആലഞ്ചേരി
സഹനങ്ങൾക്കും പ്രാർഥനകൾക്കുമുള്ള ഉത്തരം: കർദിനാൾ മാർ ആലഞ്ചേരി
കൊച്ചി: സഹനവഴികളിൽ നിരന്തരമായ പ്രാർഥനകൾക്കുള്ള ഉത്തരമാണു ഫാ. ടോം ഉഴുന്നാലിലിന്‍റെ മോചനമെന്നു സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ബന്ദികളിൽനിന്ന് അദ്ദേഹത്തെ മോചിപ്പിക്കാൻ ശ്രമങ്ങൾ നടത്തിയ എല്ലാവർക്കും സഭയുടെ നന്ദിയർപ്പിക്കുന്നതായും മാർ ആലഞ്ചേരി പറഞ്ഞു.

ഫാ. ടോം ഉഴുന്നാലിലിന്‍റെ വിമോചനത്തിൽ ലോകജനത സന്തോഷിക്കുന്നു. സഭാവിശ്വാസികൾക്ക് അതീവസന്തോഷമുണ്ട്. ഇതു ദൈവത്തിന്‍റെ പ്രവർത്തനമാണ്. കോടിക്കണക്കിനാളുകളുടെ പ്രാർഥന ദൈവം കൈക്കൊണ്ടു. നിങ്ങൾ എന്നിൽ വിശ്വസിക്കുന്നെങ്കിൽ നിങ്ങൾ ചോദിക്കുന്നതെന്തും നിങ്ങൾക്കു ലഭിക്കുമെന്ന തിരുവചനത്തിന്‍റെ സാക്ഷാത്കാരം കൂടിയാണിവിടെ നാം അനുഭവിക്കുന്നത്.

ദൈവം പ്രവർത്തിക്കുന്നതു മനുഷ്യനിലൂടെയാണ്. ഫാ. ടോം ഉഴുന്നാലിലിന്‍റെ മോചനത്തിനായി പരിശ്രമിച്ച വത്തിക്കാന്‍റെയും ഭാരതസർക്കാരിന്‍റെയും നയതന്ത്രാലയങ്ങളോടു നന്ദി അറിയിക്കുന്നു. ഫ്രാൻസിസ് മാർപാപ്പയും അദ്ദേഹം നിയോഗിച്ച ബിഷപ് ഡോ. പോൾ ഹിൻഡറും ഇക്കാര്യത്തിൽ അതീവശ്രദ്ധയോടെ പ്രവർത്തിച്ചിട്ടുണ്ട്. ഒമാനിലെ സർക്കാരിന്‍റെ ഇടപെടലുകളാണ് ഫാ. ടോമിന്‍റെ മോചനത്തിന് നിർണായകമായിത്തീർന്നതെന്നു മനസിലാക്കുന്നു.

മനസുമാറി അദ്ദേഹത്തെ വിട്ടുനൽകാൻ തയാറായ, ബന്ദികളാക്കിയവരുടെ പ്രവർത്തനവും ചിന്തോദ്ദീപകമാണ്. തിന്മയിൽനിന്നു തിരിഞ്ഞു നന്മ ചെയ്യാൻ തയാറാകുന്പോൾ നല്ല പ്രവൃത്തികൾ ലോകത്ത് നടക്കുമെന്നതിന്‍റെ ഉദാഹരണമാണിത്. ഭാരതത്തിലെ കർദിനാൾമാരുടെയും സിബിസിഐയുടെയും നിരന്തരമായ ആവശ്യപ്രകാരം പ്രധാനമന്ത്രി നരേന്ദ്രമോദിയും വിദേശകാര്യമന്ത്രി സുഷമ സ്വരാജും ഗൾഫിലെ സർക്കാരുകൾവഴി ഫാ. ടോമിന്‍റെ മോചനത്തിനായി ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. സലേഷ്യൻ സമൂഹത്തിന്‍റെ അധികാ രികളും വത്തിക്കാനോടു സഹകരിച്ചു പ്രവർത്തിച്ചു. ഈ വിഷയം സജീവമായി നിലനിർത്താൻ ദേശീയ അന്തർദേശീയ മാധ്യമങ്ങൾ പ്രത്യേക ശ്രദ്ധ പുലർത്തി.


ഭാരത സർക്കാരും കേരളസർക്കാരും എംപിമാരും അതതു സമയത്തു വേണ്ടതു ചെയ്തു.
ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെയെന്നു പ്രാർഥിക്കുന്നു. വൈകാതെ ഫാ. ടോം ഇന്ത്യയിലെത്തുന്നതിനായി സഭാംഗങ്ങളും സമൂഹവും പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും മേജർ ആർച്ച്ബിഷപ് പറഞ്ഞു. നന്ദി സൂചകമായി ദേവാലയങ്ങളിലും സഭാ സ്ഥാപനങ്ങളിലും കൃതജ്ഞതാ പ്രാർഥനയ്ക്ക് കർദിനാൾ മാർ ആലഞ്ചേരി ആഹ്വാനം ചെയ്തു.
എറണാകുളം സെന്‍റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ ഇന്നലെ വൈകുന്നേരം ദിവ്യബലിയെത്തുടർന്നു മേജർ ആർച്ച്ബിഷപ്പിന്‍റെ നേതൃത്വത്തിൽ പ്രത്യേക പ്രാർഥനാശുശ്രൂഷ നടത്തി. ദിവ്യകാരുണ്യ ആരാധനയിലും പ്രാർഥനകളിലും വൈദികരും സമർപ്പിതരും വിശ്വാസികളും ഉൾപ്പെടെ നൂറുകണക്കിനാളുകൾ പങ്കെടുത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.