ആശ്വാസത്തോടെ, നന്ദിയോടെ സലേഷ്യൻ സഭ
ആശ്വാസത്തോടെ, നന്ദിയോടെ സലേഷ്യൻ സഭ
കോട്ടയം: ഫാ. ടോം ഉഴുന്നാലിലിന്‍റെ മോചനവാർത്തയറിഞ്ഞ് അദ്ദേഹം അംഗമായ സലേഷ്യൻ സഭയുടെ ബംഗളൂരുവിലെ ഡോണ്‍ ബോസ്കോ പ്രൊവിൻഷ്യൽ ഹൗസിൽ ആഹ്ളാദം.

ടെലിവിഷനിലൂടെയാണ് ഏവരും പ്രതീക്ഷയോടെ കാത്തിരുന്ന മോാചനവാർത്തയറിഞ്ഞത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ യാത്രയിലായ പ്രൊവിൻഷ്യാൾ ഫാ. മാത്യു തോണിക്കുഴിയിൽ സന്തോഷവാർത്ത ബംഗളുരു ഹൗസിലേക്ക് ഫോണിലൂടെ വിവരമറിയിച്ചതോടെയാണ് സ്ഥിരീകരണമായത്.

തുടർന്നു ചാപ്പലിൽ പ്രൊവിൻസ് ചാൻസലർ ഫാ. ഫ്രെഡി പെരേരയുടെ നേതൃത്വത്തിൽ പ്രത്യേക പ്രാർഥന നടത്തി. തങ്ങളുടെ പ്രിയപ്പെട്ട ടോമിച്ചൻ തിരികെ പ്രൊവിൻസ് ഹൗസിലേക്ക് ഉടനെത്തുന്നമെന്ന സന്തോഷത്തിലാണ് വൈദികർ. ഫാ. ടോം യെമനിൽ മിഷനറിയാകും മുൻപ് എറണാകുളം വടുതലയിലും ബംഗളൂരുവിലും കർണാടകയിലെ കോലാറിലും സേവനം അനുഷ്ഠിച്ചിരുന്നു.രാമപുരം സെന്‍റ് അഗസ്റ്റിൻസ് ഇടവകയിൽ ഉഴുന്നാലിൽ വർഗീസ്-ത്രേസ്യാക്കുട്ടി ദന്പതികളുടെ ഏഴു മക്കളിൽ അഞ്ചാമനാണ് ഫാ. ടോം. 1989 ൽ സലേഷ്യൻ സഭയിൽ വൈദികനായി. 2010ലാണ് യെമനിലേക്ക് പോയത്. അമ്മയുടെ മൃതസംസ്കാരത്തിൽ പങ്കെടുക്കാൻ 2014 സെപ്റ്റംബർ ആറിനാണു മുൻപ് നാട്ടിലെത്തിയത്. ഫാ. ടോമിന്‍റെ കുടുംബാംഗമായ ഫാ. മാത്യു ഉഴുന്നാലിൽ മുൻപ് 17 വർഷം യെമനിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.


ജിബിൻ കുര്യൻ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.