Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
"കൊതിച്ചതു മോചനമല്ല, ബലിയർപ്പണം'
‘യമനിൽ അരക്ഷിതമായ ജീവിതപരിസരങ്ങളോടു മല്ലിട്ടു വേല ചെയ്യാനയച്ചതു ദൈവമാണ്; നാലു സന്യാസിനികൾ ഉൾപ്പെടെ പതിനാറു പേർ കൊല്ലപ്പെട്ട ആ ദുരന്തദിനത്തിൽ എന്നെ മരണത്തിനു വിട്ടുനൽകാതെ കാത്തതും ദൈവം; 557 പകലിരവുകൾ മരണഗന്ധമുള്ള തടവറയിരുട്ടിൽ ഏകനായി കഴിയുന്പോൾ ജീവൻ കാത്തതും ദൈവം; മോചനത്തിലൂടെ മടങ്ങിയെത്തി ദൈവകാരുണ്യത്തിന്റെ സാക്ഷ്യം ലോകത്തോടു പറയാൻ അനുവദിച്ചതും ദൈവം; നാലു സന്യാസിനികൾ ഉൾപ്പെടെ കണ്മുന്പിൽ കൊല്ലപ്പെട്ടവർക്കും അവരുടെ കൊലപാതകികൾക്കും ബന്ദികളാക്കിയവർക്കുമായി പ്രാർഥിക്കാൻ എന്നോടു നിരന്തരം ഓർമിപ്പിക്കുന്നതും ദൈവം തന്നെ...!’
സംഭവിച്ചതെല്ലാം ദൈവികപദ്ധതിയെന്ന് അറിഞ്ഞും അറിയിച്ചും ഫാ. ടോം ഉഴുന്നാലിൽ എന്ന സഹനസാക്ഷ്യം ഇന്നു നമ്മോടൊപ്പം.
മോചിതനാക്കപ്പെട്ടശേഷം താൻ അംഗമായ സലേഷ്യൻ സന്യാസ സമൂഹത്തിന്റെ ബംഗളൂരു പ്രൊവിൻഷ്യൽ ഹൗസിൽ സഹപ്രവർത്തകരെയും അഭ്യുദയകാംക്ഷികളെയും സാക്ഷിയാക്കി അർപ്പിച്ച കൃതജ്ഞതാ ദിവ്യബലിക്കുശേഷമായിരുന്നു ദീപികയ്ക്കായി ദീർഘസംഭാഷണത്തിനു ഫാ. ടോം ഉഴുന്നാലിൽ സമയം കണ്ടെത്തിയത്.
പ്രാർഥനയുടെ ഫലമാണു ഞാനും എന്റെ ഈ ജീവിതവും, നല്ല തന്പുരാനും എല്ലാവർക്കും നന്ദി എന്നീ വാക്കുകളുടെ ശോഭയായിരുന്നു ആ മുഖത്ത്. തടവറവാസത്തിനുശേഷം തുടർച്ചയായുള്ള പരിപാടികളും യാത്രകളും കൊണ്ടുള്ള ക്ഷീണം ശരീരഭാഷയിൽ വ്യക്തം. പതിവു പരിശോധനയ്ക്കെത്തിയ ഡോക്ടറിൽ നിന്നു ടോമച്ചൻ ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധിക്കണം എന്ന വിനയപൂർണമായ ഓർമപ്പെടുത്തൽ കേട്ടിട്ട് ഏറെയായില്ല. എങ്കിലും പ്രാർഥനയും പ്രത്യാശയുമായി കാത്തിരുന്നവരോടു ഹൃദയം തുറക്കാനും നന്ദിയർപ്പിക്കാനുമുള്ള മനസിനു മുന്പിൽ അദ്ദേഹം തളരുന്നില്ല. പ്രൊവിൻഷ്യൽ ഹൗസിന്റെ മൂന്നാം നിലയിലെ മുറിയിലേക്കു ലിഫ്റ്റ് ഉപയോഗിക്കാനുള്ള മറ്റു വൈദികരുടെ നിർബന്ധത്തെ സ്നേഹത്തോടെ നിരസിച്ചു പടികൾ ചവിട്ടി മുകളിലെത്താനും അച്ചനു മടിയില്ല.
കൊതിച്ചതു മോചനമല്ല, ബലിയർപ്പണം
മോചിപ്പിക്കപ്പെടുക എന്നതിനേക്കാൾ തന്പുരാന്റെ അൾത്താരയിൽ ബലിയർപ്പിക്കുകയായിരുന്നു തടവറക്കാലത്തെ തീവ്രമായ ആഗ്രഹം. അവർ എനിക്കു മൂന്നു നേരവും അതിലധികവും ഭക്ഷണം നൽകി. മരുന്നുകൾ നൽകി. ഇടയ്ക്ക് അസുഖങ്ങൾ വരുന്പോൾ ഡോക്ടറെ സ്ഥലത്തെത്തിച്ചു. എന്റെ ആരോഗ്യത്തെക്കുറിച്ചുള്ള അവരുടെ കരുതൽ എന്നെ അത്ഭുതപ്പെടുത്തി.
ശാരീരികമായി യാതൊരുവിധ പീഡനങ്ങളും ഏൽക്കേണ്ടിവന്നില്ല. സംഭവിച്ചിരുന്നെങ്കിൽ എന്നാഗ്രഹിച്ചതു ദിവസവും തന്പുരാന്റെ ദിവ്യബലിയർപ്പിക്കാനുള്ള അവസരമുണ്ടാവുക എന്നതു മാത്രം. എങ്കിലും അപ്പവും വീഞ്ഞുമില്ലാതെ കൈകൾ ബലപീഠമാക്കി പ്രാർഥനകൾ മനസിൽ ചൊല്ലി നിശബ്ദമായി തന്പുരാനൊപ്പം...
ശബ്ദങ്ങളില്ലാത്ത ഒന്നരവർഷം
ടോയ്ലറ്റ് എന്നതിന്റെ അറബി പദം ഹമാം എന്ന വാക്ക് പഠിച്ചതു തടവറയിൽ കിടക്കുന്പോഴാണ്. തടവറയിൽ ഒറ്റമുറിക്കുള്ളിൽ മാസങ്ങൾ തള്ളിനീക്കുന്പോൾ ചുറ്റുമുണ്ടായിരുന്നവർക്ക് അറിയാമായിരുന്നത് അറബി മാത്രം. എനിക്ക് അല്പം പോലും അറിയാതിരുന്ന ആ ഭാഷയിൽ അവരോടു സംസാരിക്കാൻ നിവൃത്തിയുണ്ടായിരുന്നില്ല. ഹമാം എന്ന വാക്കു മാത്രമാണ് ഒന്നര വർഷംകൊണ്ടു ഞാൻ പഠിച്ച അറബി.
ഉറക്കെ ശബ്ദിക്കാനാവാതെ, ഏതെങ്കിലും ഭാഷയിൽ അല്പം സംസാരിച്ച് ആശയവിനിമയത്തിനു സാധ്യതയില്ലാതെ ഒന്നര വർഷം കഴിയുക. ഇന്ന് അതേക്കുറിച്ചോർക്കുന്പോൾ അത്ഭുതമാണെന്നു ടോമച്ചൻ. രാവിലെ ഇംഗ്ലീഷിലും മലയാളത്തിലും പ്രാർഥനകളും ഗീതങ്ങളും ജപമാലയും ചൊല്ലിയതു മനസിൽ; അല്ലെങ്കിൽ ഞാൻ മാത്രം കേൾക്കാവുന്ന ശബ്ദത്തിൽ! ഒന്നരവർഷത്തെ നിശബ്ദത... ഇപ്പോൾ സംസാരിക്കുന്പോൾ കണ്ഠനാളത്തിൽ അതിന്റെ ബുദ്ധിമുട്ട് തിരിച്ചറിയുന്നുണ്ട്.
പ്രാർഥനാനാളുകൾ
തടവറയിലെങ്കിലും മനസും ഹൃദയവും നിറയെ പ്രാർഥനയും ദൈവവുമായുള്ള സംഭാഷണങ്ങളുമായിരുന്നു. കണ്മുന്പിൽവച്ചു കൊല്ലപ്പെട്ട നാലു സന്യാസിനികൾ ഉൾപ്പെടെയുള്ള നിരപരാധികൾ എന്റെ പ്രാർഥനകളിലുണ്ടായിരുന്നു. അവരെ വെടിവച്ചവരുടെ മാനസാന്തരം എന്റെ പ്രാർഥനകളിലുണ്ടായിരുന്നു. എനിക്കായി പ്രാർഥനയോടെ കാത്തിരിക്കുന്ന സലേഷ്യൻ സഭാംഗങ്ങൾ, സഭാ മേലധികാരികൾ, വിശ്വാസി സമൂഹങ്ങൾ, നാനാജാതി മതസ്ഥർ... അവരെല്ലാം എനിക്കു പ്രാർഥനകളായി. മരണത്തെക്കുറിച്ചു ഞാൻ തെല്ലും ആശങ്കപ്പെട്ടില്ല. പ്രാർഥനയിൽ അഭയം പ്രാപിച്ച് പ്രതീക്ഷയോടെ കാത്തിരിക്കാനായിരുന്നു തന്പുരാൻ എന്നോടു നിരന്തരം പറഞ്ഞുകൊണ്ടിരുന്നത്.
മോചനനാളുകൾ
സെപ്റ്റംബർ പത്തിനാണു മോചനത്തെക്കുറിച്ച് ആദ്യ സൂചന ലഭിക്കുന്നത്. പുലർച്ചെ കുളിച്ചു തയാറാവാൻ ഭീകരർ ആവശ്യപ്പെടുന്പോൾ മോചനത്തിനല്ല, മറ്റെന്തോ അപകടത്തിലേക്കുള്ള വിളിയെന്നാണ് ആദ്യം തോന്നിയത്. വിശാലമായ സൗകര്യങ്ങളുള്ള ഒരു വാഹനത്തിൽ യാത്ര തുടങ്ങി. കണ്ണുകൾ മൂടിക്കെട്ടിയ നിലയിലായിരുന്നു ഞാൻ. ഒന്നും കാണുന്നില്ല. എത്തരത്തിലുള്ള സ്ഥലമെന്നും മനസിലാവുന്നില്ല.
ഏതാനും മണിക്കൂറുകൾ അതിവേഗത്തിലുള്ള യാത്ര. എവിടെയോ ഏറെ നേരം നിർത്തിയിട്ടു. പിന്നീട് യാത്ര വീണ്ടും. പക്ഷേ, അതു തടവറയിലേക്കുള്ള മടക്കയാത്രയായിരുന്നുവെന്നു പിന്നീടാണു മനസിലായത്. ശ്രമം അപ്പോൾ പരാജയപ്പെട്ടെങ്കിലും എന്നെ വിട്ടുനൽകാൻ തന്നെയാണു ഭീകരരുടെ പദ്ധതിയെന്ന് എനിക്കു സൂചന കിട്ടി. അന്നു രാത്രി വീണ്ടും കണ്ണുകൾ മൂടിക്കെട്ടി യാത്ര ആരംഭിച്ചു. ഏറെ നേരം സഞ്ചരിച്ചശേഷം മറ്റൊരു വണ്ടിയിലേക്ക്. അതുവരെയുണ്ടായിരുന്നവരായിരുന്നില്ല ശേഷം കൂട്ട്. രാത്രി കഴിഞ്ഞെന്നും പകലായെന്നും മനസിലായി. യാത്ര മണിക്കൂറുകൾ നീണ്ടു. രാത്രിയിലെപ്പോഴോ ഭീകരരിൽ ഒരാൾ തോളിൽ തട്ടി പറഞ്ഞു; വെൽക്കം ടു ഒമാൻ. അപ്പോഴാണു ഞാൻ ഒമാനിലെത്തിയ വിവരം അറിയുന്നത്. അവിടുന്നു വിമാനത്തിൽ മസ്കറ്റിലെത്തിയതോടെ, പുറംലോകത്തിന്റെ വെട്ടം കണ്ടതോടെ പുതിയ പ്രതീക്ഷകൾ... താൻ കണ്ട വെട്ടം ദൈവാനുഗ്രഹത്തിന്റേതായിരുന്നു എന്നു പറയാനാണ് ടോമച്ചനിഷ്ടം.
82 കിലോയിൽനിന്ന് 55 കിലോയിലേക്ക്
തടവിലാക്കപ്പെടുന്നതിനു മുന്പ് 82 കിലോയായിരുന്നു ഫാ. ടോമിന്റെ ശരീരഭാരം. ഇപ്പോഴത് 55 കിലോയിലെത്തി. ഭക്ഷണവും വെള്ളവുമൊന്നും കിട്ടാതിരുന്നിട്ടല്ല. നേരത്തെ തന്നെ ശാരീരികമായ മറ്റ് അവശതകൾ അലട്ടിയിരുന്നു. ഷുഗറിനു മരുന്നുകളുണ്ടായിരുന്നു. അതിന്റെയെല്ലാം ഭാഗമാണെന്നു വിശ്വസിക്കനാണിഷ്ടം.
എനിക്കായി പൂജ ചെയ്ത ഹിന്ദുക്കൾ
എനിക്കായി പ്രാർഥനകളും ഉപവാസവുമൊക്കെയായി കാത്തിരുന്ന അനേകരുണ്ട് ലോകം മുഴുവൻ. എനിക്കാർ അർപ്പിച്ച ദിവ്യബലികൾ, എനിക്കായി അർപ്പിച്ച സമൂഹപ്രാർഥനകൾ, മറ്റു പ്രവർത്തനങ്ങൾ...
എന്റെ ജന്മനാടായ രാമപുരത്ത്, വിശ്വാസി സമൂഹത്തിനൊപ്പം എന്റെ മോചനം സാധ്യമാകാൻ അന്പലത്തിൽ പൂജകൾ നടത്തിയ ഹൈന്ദവ സഹോദരങ്ങളുണ്ട്. ഈരാറ്റുപേട്ടയിലെ മുസ്ലിം സഹോദരങ്ങൾ എന്റെ മോചനത്തിനായി പ്രത്യേകം പ്രാർഥനകൾ നടത്തിയിരുന്നു. മറ്റു സ്ഥലങ്ങളിലും ക്രൈസ്തവരുടെ തീക്ഷ്ണമായ പ്രാർഥനകൾക്കു പുറമേ മറ്റു മതങ്ങളിലെ സഹോദരങ്ങളും എനിക്കായി പ്രാർഥിച്ചുവെന്നതിൽ അഭിമാനവും സന്തോഷവും കൃതജ്ഞതയും വാക്കുകൾക്കതീതമാണ്.
എനിക്കുവേണ്ടി ഇന്നോളം പ്രാർഥിച്ചു കാത്തിരുന്നവർ ഇനിയും ആ പ്രാർഥന തുടരണം. എനിക്കുവേണ്ടി മാത്രമല്ല, യമനുവേണ്ടി, അവിടുത്തെ സമാധാനത്തിനുവേണ്ടി, വ്യത്യസ്തമായ പീഡനങ്ങൾ അനുഭവിക്കുന്ന ലോകമെങ്ങുമുള്ള മിഷനറിമാർക്കുവേണ്ടി, കൊല്ലപ്പെട്ട സമർപ്പിതർക്കുവേണ്ടി... തുടരട്ടെ നമ്മുടെ പ്രാർഥനകൾ.
വിശ്രമമില്ല
നമ്മളെല്ലാം ദൈവത്തിന്റെ പ്രേഷിതവൃത്തിയിലേക്കു വിളിക്കപ്പെട്ടവരാണ്. ഇതിനിടയിലുണ്ടാകുന്ന സന്തോഷങ്ങളും സങ്കടങ്ങളും ദൈവീകമായ പദ്ധതിയുടെ പ്രകാശനങ്ങളായി കാണണം. ദൈവത്തിലുള്ള വിശ്വാസത്തിനും സാക്ഷ്യത്തിനും എനിക്കും നമുക്കെല്ലാവർക്കുമുള്ള നിയോഗമായിക്കൂടിയാണ് എനിക്കുണ്ടായ അനുഭവങ്ങളെ കാണുന്നത്. സാക്ഷ്യം കൂടുതൽ ശക്തമാക്കാൻ എനിക്കിതു പ്രചോദനമാകും.
ഇനിയുള്ള എന്റെ പ്രേഷിതദൗത്യം എന്താണെന്നറിയില്ല. ദൈവം ആഗ്രഹിക്കുന്നതും സഭയുടെ മേലധികാരികൾ എന്നെ ഭരമേല്പിക്കുന്നതുമായ ഏതു ശുശ്രൂഷകൾ നിർവഹിക്കാനും ഞാൻ തയാറാണ്. ഇനിയും അയയ്ക്കപ്പെടുന്നതു യെമനിലേക്കെങ്കിൽ അതും ദൈവഹിതമാണെന്നു തിരിച്ചറിഞ്ഞു സന്തോഷത്തോടെ സ്വീകരിക്കാൻ എന്റെ അനുഭവവഴികൾ എന്നെ പഠിപ്പിക്കുന്നു. പ്രേഷിതശുശ്രൂഷയ്ക്ക് എന്റെ ഇപ്പോഴത്തെ ശാരീരികസ്ഥിതി മതിയാവില്ലെന്ന് ഡോക്ടർമാർ പറഞ്ഞിട്ടില്ല.
സിജോ പൈനാടത്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ജന്മനാട്ടിലേക്ക് സ്നേഹസ്വാഗതം
യെമൻ മനുഷ്യരക്തത്തിന്റെ മണമുള്ള മണ്ണാണെന്ന് ഫാ.ടോം ഉഴുന്നാലിലിന് അറിയാമാ യിരുന്നു. ആ മണ്ണിൽ കാലുകുത
നാടും വീടുമൊരുങ്ങി; ടോമച്ചനെ വരവേൽക്കാൻ
ഉഴുന്നാലിൽ കുടുംബാംഗങ്ങൾ റോസാപ്പൂക്കൾ നൽകി ഇന്നു രാത്രി എട്ടി
ദുരിതാനുഭവ നാൾവഴി...
2016 മാർച്ച് നാല് :
ഫാ. ടോം ഉഴുന്നാ
ലോകത്തെ നടുക്കിയ കൂട്ടക്കുരുതി
മാർച്ച് നാല്. വെള്ളിയാഴ്ച. പ്രാദേശിക സമയം രാവിലെ എട്ടുമണി. യെമനിലെ തുറമുഖ നഗ
ഫാ.ടോം ഉഴുന്നാലിൽ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി
റോം: ഭീകരരുടെ തടവിൽനിന്നു രക്ഷപ്പെട്ട മലയാളി വൈദികൻ ഫാ.ടോം ഉഴുന്നാലിൽ മാർ
ഫാ.ടോം പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചെന്ന് സുഷമ സ്വരാജ്
ന്യൂഡൽഹി: യെമനിലെ ഭീകരരുടെ തടവറയിൽ നിന്നും രക്ഷപെട്ട ഫാ.ടോം ഉഴുന്നാലിൽ പ്രധാനമന്ത്രിക്കും ഇന്ത്യയില
ഫാ.ടോം സലേഷ്യൻ സഭാ ആസ്ഥാനത്ത്; പുതിയ ചിത്രം പുറത്ത്
റോം: യെമനിൽ ഐഎസ് ഭീകരരുടെ തടവിലായിരുന്ന മലയാളി വൈദികൻ ഫാ.ടോം ഉഴുന്നാലിൽ റോമിലെ സലേഷ്യൻ സഭാ ആസ്ഥാന
കൃതജ്ഞതയോടെ രാമപുരം
രാമപുരം: ഫാ. ടോമിനെ ഭീകരർ തട്ടിക്കൊണ്ടുപോയ അന്നു മുതൽ നാളിതു
ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിൽ ആശ്വാസം: കർദിനാൾ മാർ ക്ലീമിസ് ബാവ
തിരുവനന്തപുരം: ഫാ. ടോം ഉഴുന്നാലിൽ മോചിതനായതിൽ സ
നടുക്കുന്ന ഓർമകൾ വിവരിക്കാൻ സിസ്റ്റർ സാലിക്കൊപ്പം ഇനി ഫാ. ടോമും
തൊടുപുഴ: 2016 മാർച്ച് നാലിനു യെമനിലെ ഏദൻ മിഷനറീസ് ഓഫ് ചാരിറ്റിയുടെ ആശ്രമഭവ
ദൈവകാരുണ്യത്തിനു നന്ദി: സിസ്റ്റർ പ്രേമ
കോട്ടയം: ഫാ. ടോം ഉഴുന്നാലിലിന്റെ മോചനവാർത്ത ദീപികയുടെ കോട്ടയം ഓഫീസിൽനിന
സഫലമായതു സഭയുടെ പ്രാർഥനകളും പ്രയത്നങ്ങളും
കൊച്ചി: മലയാളിയായ സലേഷ്യൻ വൈദികൻ യമനിൽ ബന്ദിയാ
ആശ്വാസത്തോടെ, നന്ദിയോടെ സലേഷ്യൻ സഭ
കോട്ടയം: ഫാ. ടോം ഉഴുന്നാലിലിന്റെ മോചനവാർത്തയറിഞ്ഞ് അദ്ദേഹം അംഗമായ സലേഷ്യ
സഹനങ്ങൾക്കും പ്രാർഥനകൾക്കുമുള്ള ഉത്തരം: കർദിനാൾ മാർ ആലഞ്ചേരി
കൊച്ചി: സഹനവഴികളിൽ നിരന്തരമായ പ്രാർഥനകൾക്ക
സമാന ദുരിതപർവം താണ്ടി ഫാ. ജയിംസ് പുളിക്കൽ
കോതമംഗലം : ഫാ. ടോം ഉഴുന്നാലിലിനെപ്പോലെ സമാന ദുരിതപർവം താണ്ടിയ മറ്റൊരു മലയാളി
ഉഴുന്നാലിൽ കുടുംബത്തിന് ആശ്വാസമുഹൂർത്തം
രാമപുരം: ഒന്നര വർഷത്തെ കാത്തിരിപ്പിനും പ്രാർഥനകൾക്കുമൊടുവിൽ ഇന്നലെ ഉച്ചക
ഫാ. ടോം ഉഴുന്നാലിന്റെ ചികിത്സയ്ക്കായി എല്ലാ സഹായവും നൽകുമെന്നു മുഖ്യമന്ത്രി
തിരുവനന്തപുരം: യെമനിൽ നിന്നു ഭീകരർ തട്ടിക്കൊണ്ടു പോയ മലയാളി വൈദികൻ ഫാ. ടോ
ഫാ.ടോം ഉഴുന്നാലിൽ റോമിലെത്തി; വിശ്രമത്തിനുശേഷം നാട്ടിലേക്ക്
വത്തിക്കാൻ: ഭീകരരുടെ തടവിൽനിന്നു മോചിതനായ ഫാ.ടോം ഉഴുന്നാലിൽ റോമിൽ എത്തി.
ഉഴുന്നാലിലിന്റെ മോചനം സന്തോഷകരമായ വാർത്തയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: യെമനിൽ ഐഎസ് ഭീകരർ തട്ടിക്കൊണ്ടുപോയ ഫാ.ടോം ഉഴുന്നാലിലിന്റ
ഫാ.ടോമിന്റെ മോചനം: അറേബ്യൻ വികാരിയാത്ത് കൃതജ്ഞത അറിയിച്ചു
സന: യെമനിലെ ഏദനിൽ നിന്നും കഴിഞ്ഞ വർഷം മാർച്ചിൽ ഭീകരർ തട്ടിക്കൊണ്ടുപോയ സലേഷ്യൻ വൈദികൻ ഫാ.ടോം ഉഴുന്നാല
ഫാ.ടോമിന്റെ മോചനത്തിന് നിർണായകമായത് വത്തിക്കാന്റെ ഇടപെടൽ
മസ്കറ്റ്: യെമനിൽ ഐഎസ് ഭീകരർ തട്ടിക്കൊണ്ടുപോയ ഫാ.ടോം ഉഴുന്നാലിലിന്റെ മോചനത്തിന് നിർണായകമായത് വത്
ഫാ.ടോം ഉഴുന്നാലിലിന്റെ മോചനം: കേന്ദ്രസർക്കാർ സ്ഥിരീകരിച്ചു
ന്യൂഡൽഹി: യെമനിൽ നിന്നും ഐഎസ് ഭീകരർ തട്ടിക്കൊണ്ടുപോയ മലയാളി വൈദികൻ ഫാ.ടോം ഉഴുന്നാലിലിനെ മോചിപ്പി
ഒമാൻ മാധ്യമങ്ങൾ ഫാ.ടോമിന്റെ പുതിയ ചിത്രം പുറത്തുവിട്ടു
മസ്കറ്റ്: യെമനിൽ നിന്നും മോചിതനായി മസ്കറ്റിൽ എത്തിയ മലയാളി വൈദികൻ ഫാ.ടോം ഉഴുന്നാലിലിന്റെ പുതിയ ചി
തടവറയിൽ നിന്നും മോചനത്തിനായി യാചിച്ചത് ഒന്നിലേറെ തവണ
കോട്ടയം: രാമപുരം സ്വദേശിയും സലേഷ്യൻ വൈദികനുമായ ഫാ. ടോം ഉഴുന്നാ
പ്രാർഥനകൾ സഫലം; ഫാ.ടോം ഉഴുന്നാലിൽ മോചിതനായി
സന: ആഭ്യന്തര യുദ്ധം രൂക്ഷമായ യെമനിൽ നിന്നും ഐഎസ് ഭീകരർ തട്ടിക്കൊണ്ടുപോയ മലയാളി വൈദികൻ ഫാ.ടോം ഉഴുന
Latest News
പ്രധാനമന്ത്രിയുടെ റോഡ് ഷോ ഇന്നു പാലക്കാട്ട്
അൽ-ഷിഫ ആശുപത്രിയിൽ ഇസ്രയേലി സേനയുടെ പരിശോധന; 2o പേർ കൊല്ലപ്പെട്ടു
ലോക്സഭാ തെരഞ്ഞെടുപ്പ്; സ്ഥാനാർഥിത്വം പിൻവലിച്ച് കോൺഗ്രസ് നേതാവ്
വാളുകൊണ്ട് പിറന്നാൾ കേക്ക് മുറിച്ചു; കൗമാരക്കാരൻ അറസ്റ്റിൽ
ആയുധ ലൈസൻസ് കേസ്; എംഎൽഎ അബ്ബാസ് അൻസാരിക്ക് ജാമ്യം
Latest News
പ്രധാനമന്ത്രിയുടെ റോഡ് ഷോ ഇന്നു പാലക്കാട്ട്
അൽ-ഷിഫ ആശുപത്രിയിൽ ഇസ്രയേലി സേനയുടെ പരിശോധന; 2o പേർ കൊല്ലപ്പെട്ടു
ലോക്സഭാ തെരഞ്ഞെടുപ്പ്; സ്ഥാനാർഥിത്വം പിൻവലിച്ച് കോൺഗ്രസ് നേതാവ്
വാളുകൊണ്ട് പിറന്നാൾ കേക്ക് മുറിച്ചു; കൗമാരക്കാരൻ അറസ്റ്റിൽ
ആയുധ ലൈസൻസ് കേസ്; എംഎൽഎ അബ്ബാസ് അൻസാരിക്ക് ജാമ്യം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top