ഓട്ടോറിക്ഷകൾക്ക് പമ്പയിൽ നിയന്ത്രണം
ഓട്ടോറിക്ഷകൾക്ക് പമ്പയിൽ നിയന്ത്രണം
ഇതര ജില്ലകളിൽ നിന്നുള്ള ഓട്ടോറിക്ഷകൾ ശബരിമല തീർഥാടകരുമായി പന്പയിൽ കടക്കുന്നത് നിയന്ത്രിക്കും. ജില്ലകൾക്കകത്തുമാത്രമാണ് ഓട്ടോറിക്ഷകൾക്കു പെർമിറ്റ്. ജില്ല അതിർത്തികളിൽ നിന്ന് 10 കിലോമീറ്റർവരെ യാത്ര ചെയ്യാം. ഇതിനു വിരുദ്ധമായി പന്പ റൂട്ടിൽ ഇതര ജില്ലകളിൽ നിന്ന് ഓട്ടോറിക്ഷകൾ അധികമായി വരുന്ന സാഹചര്യത്തിലാണ് നിയന്ത്രണം കൊണ്ടാവരാൻ ജില്ലാ പോലീസ് മേധാവിക്ക് ജില്ലാ കളക്ടർ നിർദേശം നൽകിയത്. ഓട്ടോറിക്ഷകളിൽ പന്പയിലേക്കു വരുന്നത് ഒഴിവാക്കാൻ അയ്യപ്പഭക്തരോടും നിർദേശിച്ചിട്ടുണ്ട്.

പന്പയിൽ ഓട്ടോറിക്ഷകൾ പാർക്ക് ചെയ്യുന്നതുമൂലം തീർഥാടന പാതകളിൽ തിരക്ക് അനുഭവപ്പെടുന്നതായും ഇതുമൂലം അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതായും ശ്രദ്ധയിൽപ്പെട്ടിരുന്നു. പെർമിറ്റില്ലാത്ത ഓട്ടോറിക്ഷകൾ അപകടത്തിൽപെട്ടാൽ ഇൻഷ്വറൻസ് പരിരക്ഷ പോലും ലഭിക്കാത്ത സാഹചര്യമുണ്ട്. കാട്ടാന ഉൾപ്പെടെയുള്ളവയുടെ ശല്യവും ഓട്ടോറിക്ഷകൾക്കു നേരെ കൂടുതലായുണ്ടാകുന്നുണ്ട്. തിരക്കും അപകടങ്ങളും ഒഴിവാക്കുന്നതിനാണ് മറ്റ് ജില്ലകളിലെ ഓട്ടോറിക്ഷകൾ പന്പയിൽ കടക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് അധികൃതർ പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.