തീര്‍ഥാടനകാലം ആരംഭിച്ചത് മുതല്‍ കഴിഞ്ഞ 27 വരെയുള്ള പന്ത്രണ്ട് ദിവസങ്ങളില്‍ ഡ്യൂട്ടി മജിസ്ട്രേറ്റിന്റെ ചുമതലയുള്ള പ്രത്യേക സ്ക്വാഡ് 89,500 രൂപ പിഴയീടാക്കി. സന്നിധാനത്തെ വ്യാപാര സ്ഥാപനങ്ങളിലെ പരിശോധനയ്ക്കായി എട്ടുപേര്‍ അടങ്ങുന്ന പ്രത്യേക ടീമാണ് ഡ്യൂട്ടി മജിസ്ട്രേറ്റിന്റെ ചുമതലയില്‍ പ്രവര്‍ത്തിക്കുന്നത്. തീര്‍ഥാടകരില്‍ നിന്ന് അമിതവില ഈടാക്കുക, അളവില്‍ കുറച്ച് ഭക്ഷണസാധനങ്ങള്‍ നല്‍കുക, ലേബല്‍ ഇല്ലാത്ത ഉത്പന്നങ്ങള്‍ വില്‍ക്കുക തുടങ്ങി വിവിധ ക്രമക്കേടുകളാണ് സ്ക്വാഡ് പരിശോധിക്കുന്നത്.
ക്രമക്കേടുകള്‍ ശ്രദ്ധയില്‍പ്പെടുന്ന വ്യാപാര സ്ഥാപനങ്ങളുടെ ലൈസന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങി തൊട്ടടുത്ത ദിവസം ഡ്യൂട്ടി മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാകാന്‍ നിർദേശിക്കും. കുറ്റാരോപിതരെ നേരില്‍ കേട്ട ശേഷമാണ് പിഴ ചുമത്തുന്നത്. എട്ടുപേര്‍ അടങ്ങുന്ന പ്രത്യേക സംഘമാണ് ഇതിനായി 24 മണിക്കൂറും സന്നിധാനത്ത് പ്രവര്‍ത്തിക്കുന്നത്. തഹസീല്‍ദാര്‍, ഡെപ്യൂട്ടി തഹസീല്‍ദാര്‍, ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍, വില്ലേജ് ഓഫീസര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തുടങ്ങിയവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തുന്നത്.
എട്ടുപേരടങ്ങുന്ന സംഘം രണ്ട് ബാച്ചുകളായി തിരിഞ്ഞാണ് പരിശോധന നടത്തുന്നത്. ഡ്യൂട്ടി മജിസ്ട്രേറ്റ് എസ്. സന്തോഷ്കുമാര്‍ എന്നിവര്‍ സ്ക്വാഡ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നു. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ശങ്കരന് നമ്പൂതിരി, ഡെപ്യൂട്ടി തഹസില്‍ദാര്‍ രാജശേഖരന്‍പിള്ള, ഗിരീഷ്, പ്രദീപ്കുമാര്‍, സജീവ്കുമാര്‍, റെമീസ്, പ്രകാശ്, അനില്‍കുമാര്‍ എന്നിവരാണ് പരിശോധനാ സംഘത്തിലുള്ളത്.