കാത്തിരിപ്പിന്‍റെ നാൾവഴികളിൽ
കാത്തിരിപ്പിന്‍റെ നാൾവഴികളിൽ
ഫാ. ജേക്കബ് കോയിപ്പള്ളി, കാനാ, തുരുത്തി

‘വരാറായില്ലേ’ കാത്തു നിൽപ്പിന്‍റെ ഈ സ്വരം പുറപ്പെട്ടതു വയോധികനായ ഒരു മനുഷ്യനിൽനിന്നാണ്. തന്‍റെ പ്രീയപ്പെട്ട മകൾ വിദേശത്തുനിന്ന് എത്തുന്പോഴേ സ്വീകരിക്കാനായി വിമാനത്താവളത്തിൽ വന്നിരിക്കുകയാണ്. പുലരിയുടെ ആദ്യയാമങ്ങളിൽ മയക്കമൊട്ടുമില്ലാത്ത കണ്ണുകളുമായി നിൽക്കുന്ന ആ മനുഷ്യൻ നമ്മെ ഓർമിപ്പിക്കുന്ന ഒരു സത്യമുണ്ട്. കാത്തുനിൽപ്പിൽ പ്രായമോ രോഗമോ ഒന്നും തടസമല്ല. കാത്തു നിൽക്കാനായി ഒരുക്കപ്പെട്ടിരിക്കുന്ന മനസും നാം ആരെ കാത്തു നിൽക്കുന്നുവോ, ആ വ്യക്തിയുടെ ശ്രേഷ്ഠതയും ഒരുമിക്കുന്പോൾ, കാത്തിരിപ്പ് ആനന്ദമായ്, ആശ്വാസകരമായ അനുഭവമായി മാറുന്നു.

സങ്കീർത്തനങ്ങൾ ചൊല്ലി രക്ഷകനെ കാത്തിരുന്ന ഒരു ജനതയുടെ ആഗ്രഹപൂർണതയാണ് തിരുപ്പിറവിയിൽ സംജാതമായത്. രക്ഷകനായി കാത്തിരുന്ന ജനതതിയിൽ കുറെപേർക്കെങ്കിലും ആ പ്രകാശം സ്വീകരിക്കാൻ കഴിഞ്ഞില്ല എന്നത് മറ്റൊരു സത്യം.

അന്ധകാരത്തിൽ കഴിഞ്ഞിരുന്ന ജനത്തിന് വലിയ പ്രകാശം ഉദയം ചെയ്തു എന്ന പ്രവചനമാണ് രക്ഷകന്‍റെ പിറവിയിൽ സംഭവിച്ചത്. അവിടെ എന്നും സൂര്യനുദിച്ചിരുന്നു. എന്നാൽ, ജനം അന്ധകാരത്തിലായിരുന്നു. കണ്ണു തുറന്നിരുക്കുന്പോഴും കാണാനാവാത്ത, അനേകർ നന്മ പറഞ്ഞു തരുന്പോഴും കേൾക്കാനാവാത്ത ആരോഗ്യമുണ്ടായിട്ടും അധ്വാനിക്കാത്ത, ബുദ്ധിയുണ്ടായിട്ടും നന്മ തെരഞ്ഞെടുക്കാത്ത ജീവിതശൈലിയാണ് അന്ധകാരം. ഇനിയും നമ്മുടെ മേൽ പ്രകാശം ഉദയം ചെയ്യേണ്ടതുണ്ട്. പ്രകാശത്തിന്‍റെ അഭാവമാണ് അന്ധകാരമെന്നതിനൊപ്പം രക്ഷകനെ നിരാകരിക്കുന്നതും അന്ധകാരമാണെന്ന് തിരിച്ചറിയണം. കുഷ്ഠരോഗിക്കും അന്ധനും രോഗിണിക്കും പാപിനിക്കും തൊട്ടറിയാൻ കഴിഞ്ഞ ഒരു സത്യമുണ്ട്. അന്നാണ് അവരുടെ ജിവിതത്തിൽ പ്രകാശം ഉദയം ചെയ്തത്. ഫരിസേയർക്കും നിയമജ്ഞർക്കും പണ്ഡിതർ എന്നു കരുതിയ പലർക്കും അന്ന് ആ പ്രകാശം കണ്ടെത്താനായില്ല. മാത്രമല്ല പ്രകാശം നൽകിയവൻ അവർക്കു ശത്രുവായി, പ്രകാശം അനുഭവിച്ചവരെ അവർ ഭീഷണിപ്പെടുത്തി. പ്രകാശത്തെ അവർ കുരിശിൽ തറച്ചു.


പക്ഷേ, അവർക്കു പ്രകാശത്തെ ഇരുളാക്കാൻ കഴിഞ്ഞില്ല. കുരിശിൽ തറയ്ക്കപ്പെട്ട പ്രകാശം പൂർവാധികം ശോഭയോടെ ഉയിർത്തെഴുന്നേറ്റു, രോഗിയിലേക്കും പാപിയിലേക്കും പീഡിതനിലേക്കും അവനെ തേടുന്നവരിലേക്കും ഇന്നും ഒഴുകിയെത്തുന്നു. അന്ധകാരത്തിന് അടിമയായി അടച്ചിട്ടിരിക്കുന്ന ഹൃദയ വാതിലിൽ ആ രശ്മികൾ പതിക്കുന്നു. ആ വലിയ പ്രകാശത്തെ ഓർമിപ്പിച്ചുകൊണ്ട് ഒരു കുഞ്ഞ് നക്ഷത്രവിളക്ക് ഇന്നു തെളിയുന്നു. പ്രകാശിതരാകാൻ പ്രത്യാശയോടെ യാത്രതുടങ്ങാം, പ്രകാശിതരാകാൻ - കാത്തിരിപ്പിന്‍റെ വഴികളിലേക്കു പ്രത്യാശയുടെ ചുവടുകൾ വയ്ക്കാം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.