ഇതെങ്ങനെ സംഭവിക്കും
ഇതെങ്ങനെ സംഭവിക്കും
ഫാ .മാത്യു പുതിയിടത്ത് ഡയറക്ടർ, അഡാർട്ട്, പാലാ

പ്രാർഥിക്കാൻ വേണ്ടിയാണ് ഈശോയുടെ തിരുഹൃദയരൂപത്തിന്‍റെ മുന്നിൽ മുട്ടുകുത്തിയത്. പക്ഷേ, ലൂസി ആഴമായ ചിന്തയിൽ മുഴുകി. ഭർത്താവിന്‍റെ മദ്യാസക്തി എങ്ങനെ മാറ്റിയെടുക്കും, ബാങ്കിലെ ലോണ്‍ എങ്ങനെ അടച്ചുതീർക്കും, ചെറുക്കന് വിദേശത്ത് എങ്ങനെയൊരു ജോലി കിട്ടും, സ്വന്തമായി എങ്ങനെയൊരു വീടുണ്ടാക്കും - ലൂസി മാത്രമല്ല ഓരോരുത്തരും ഓരോരോ കാര്യങ്ങളെക്കുറിച്ച് ഇതെങ്ങനെ സംഭവിക്കും എന്ന ചിന്തയുമായി ജീവിക്കുന്നു.

പരിശുദ്ധ മറിയം ദൈവദൂതനോട് ചോദിച്ചതും ഇതുതന്നെയാണ്. തന്‍റെ മാനുഷികബുദ്ധിക്ക് അഗ്രാഹ്യമായ ഈ കാര്യം എങ്ങനെ സംഭവിക്കും. മറിയത്തിന്‍റെ ഉത്കണ്ഠയാണോ അതിശയമാണോ ആകാംക്ഷയാണോ ഈ ചോദ്യത്തിൽ എന്ന് തിരിച്ചറിയുക പ്രയാസകരം. ദാവീദിന്‍റെ സിംഹാസനത്തിൽ, യാക്കോബിന്‍റെ ഭവനത്തിൽ, ഭരണം നടത്താനുള്ള സർവശക്തനായ ദൈവത്തിന്‍റെ പുത്രന് താൻ എങ്ങനെ ജന്മം നൽകും. ദൈവദൂതൻ പറഞ്ഞു: “പരിശുദ്ധാത്മാവ് നിന്‍റെമേൽ വരും. അത്യുന്നതന്‍റെ ശക്തി നിന്‍റെമേൽ ആവസിക്കും. ദൈവത്തിന് അസാധ്യമായി ഒന്നുമില്ല.”

മറിയത്തിന്‍റെമേൽ പരിശുദ്ധാത്മാവ് വന്നു. അത്യുന്നതന്‍റെ ശക്തി ആവസിച്ചു ഉദരത്തിൽ ഈശോ ജനിച്ചു. ഈ ക്രിസ്മസ് നാളുകളിൽ നമ്മിൽ ഈശോ ജനിക്കണമെങ്കിൽ നാമും പരിശുദ്ധാത്മാവിനാൽ നിറയണം. അത്യുന്നതന്‍റെ ശക്തി നമ്മിൽ ആവസിക്കണം. സെഹിയോൻ ശാലയിൽ പ്രാർഥിച്ചുകൊണ്ടിരുന്ന ശിഷ്യരുടെമേൽ പരിശുദ്ധാത്മാവ് വന്നു. അത്യുന്നതന്‍റെ ശക്തി അവരിൽ ആവസിച്ചു. അവരുടെ ഹൃദയത്തിൽ ഈശോ ജനിച്ചു. അവർ ഈശോയ്ക്ക് സാക്ഷ്യംവഹിക്കുന്ന ശക്തരും ധൈര്യശാലികളുമായി മാറി.



ഹെബ്രായ ലേഖനം 12:14ൽ പറയുന്നു: “വിശുദ്ധി കൂടാതെ ആർക്കും കർത്താവിനെ ദർശിക്കാൻ സാധിക്കുകയില്ല.” പുൽക്കൂട്ടിൽ ജനിക്കുന്ന ഈശോയെ ദർശിക്കാൻ സാധിക്കണമെങ്കിൽ നമുക്ക് വിശുദ്ധമായ ജീവിതമുണ്ടാകണം. ജോഷ്വാ പ്രവാചകന്‍റെ പുസ്തകം 3:5ൽ പറയുന്നു: “നിങ്ങൾ നിങ്ങളെത്തന്നെ വിശുദ്ധീകരിക്കുക. നാളെ നിങ്ങളുടെ ഇടയിൽ കർത്താവ് അദ്ഭുതം പ്രവർത്തിക്കും.” ഇതെങ്ങനെ സംഭവിക്കും എന്നതിന് ഉത്തരമാണ് ജോഷ്വാ പ്രവാചകൻ പറയുന്നത്. നാം വിശുദ്ധിയിലായിരിക്കുന്പോൾ പരിശുദ്ധാത്മാവ് നമ്മിൽ വന്നു വസിക്കും. അത്യുന്നതന്‍റെ ശക്തി നമ്മിൽ നിറയും. നമ്മുടെ അസാധ്യതകളെ ദൈവം സാധ്യതകളാക്കി മാറ്റും.

“ഇതാ ഞാൻ കർത്താവിന്‍റെ ദാസി, നിന്‍റെ വചനംപോലെ എന്നിൽ ഭവിക്കട്ടെ” എന്നു പറഞ്ഞ് മറിയം വിശുദ്ധിയോടെ തന്നെ പൂർണമായും ദൈവത്തിന് സമർപ്പിച്ചപ്പോൾ അസാധ്യമെന്നു മറിയം കരുതിയവ ദൈവം സാധ്യമാക്കി. നമുക്കും നമ്മെ വിശുദ്ധീകരിക്കാം, സമർപ്പിക്കാം. ഉണ്ണിയേശുവിനെ ദർശിക്കാം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.