പുൽക്കൂട്ടിലെ അടയാളങ്ങൾ, യേശുവിന്‍റെ തിരിച്ചറിയൽ മുദ്രകൾ
പുൽക്കൂട്ടിലെ അടയാളങ്ങൾ, യേശുവിന്‍റെ തിരിച്ചറിയൽ മുദ്രകൾ
പഴയ നിയമത്തിലും പുതിയ നിയമത്തിലും രേഖപ്പെടുത്തിയിട്ടുള്ള മനുഷ്യാവതാര തിരിച്ചറിയൽ രേഖകൾ യഥാർഥത്തിൽ യേശുവിന്‍റെ അവതാരലക്ഷ്യവും യേശു സ്ഥാപിച്ച സഭയുടെ പ്രവർത്തനശൈലികളും അടയാളപ്പെടുത്തുന്നു. ഇവയുടെ രത്നചുരുക്കം ലാളിത്യവും സമരസപ്പെടലുമാണ്. ക്രിസ്മസ് ഒരു ആഘോഷത്തിൽ മാത്രം അവസാനിക്കേണ്ടതല്ല. മനുഷ്യമനസിന്‍റെ രക്ഷാകരമായ മാറ്റത്തിന്‍റെ ആരംഭമായി മാറേണ്ടതാണ്.

പ്രവാചകനായ ഏശയ്യ 11-ാം അധ്യായത്തിൽ പ്രകൃത്യാലുള്ള ശത്രുത, ആക്രോശം, അകൽച്ച എന്നിവയിൽനിന്നു നവമായ സമരസപ്പെടലിലേക്കു നമ്മെ നയിക്കുന്നു. അകന്നുനിൽക്കുന്നതിലല്ല, ഒന്നിച്ചു വസിക്കുന്നതിലാണു ദൈവം എന്നു പതിനൊന്നാം അധ്യായത്തിൽ ആറു മുതൽ ഒമ്പതുവരെയുള്ള വാക്യങ്ങളിൽ പ്രവചിക്കുന്നു. ""ജെസയുടെ വേരിൽനിന്നു മുളച്ച് പൊങ്ങിയ ഈ ഭവനം മഹത്വപൂർണമായിരിക്കും'' എന്ന സന്ദേശം നൽകുന്ന ധ്യാനഭാഗത്തിലെ ഭവനം നമ്മുടെ ധ്യാനവിഷയമാക്കാം.

സമൂഹത്തിന്‍റെയും സഭയുടെയും അടിസ്ഥാനശിലയായ ഭവനങ്ങൾ ശൈഥില്യത്തിന്‍റെ ഭീഷണിയിലാണിന്ന്. പല വ്യക്തികളും അഭിപ്രായങ്ങളും ചേർന്നതാണു കുടുംബം. വല്ല്യപ്പന്മാരും വല്ല്യമ്മമാരും അണുകുടുംബങ്ങളിലെ ഭാര്യാഭർത്താക്കന്മാരും കുട്ടികളും എല്ലാം അവരുടെ പ്രായത്തിലും വിദ്യാഭ്യാസത്തിലും ലോകപരിചയ അടിസ്ഥാനത്തിലും വ്യത്യസ്ത അഭിപ്രായങ്ങൾ ഉള്ളവരായിരിക്കും. ജനിതക ശാസ്ത്രപ്രകാരവും ജീൻ അനുസരിച്ചും തികച്ചും വ്യത്യസ്തമായ സ്വഭാവ ഉടമകളുമായിരിക്കും. വിവിധ അഭിപ്രായങ്ങൾ സമരസത്തിന്‍റെ ശൈലിയിലേക്ക് ഏകോപിപ്പിക്കണമെങ്കിൽ ഏശയ്യ (11,7) സൂചിപ്പിക്കുന്നതുപോലെ “ഒരു ശിശു” കുടുംബത്തെ നയിക്കാനുണ്ടാകണം; ആ ശിശുവാണ് പുൽക്കൂട്ടിൽ അവതരിച്ച യേശു.

ആ നായകന്‍റെ നേതൃത്വം പരമമായി അംഗീകരിക്കുന്നവർക്കു കുടുംബാംഗങ്ങളെ അംഗീകരിക്കാനും മുതിർന്നവരെ സ്നേഹത്തോടെ സംരക്ഷിക്കാനും ബുദ്ധിമുട്ടുണ്ടാവുകയില്ല. ഇതാണു ക്രിസ്തീയകുടുംബം എന്ന നമ്മുടെ പുരാതനവും നിത്യനൂതനവുമായ സങ്കല്പം. ക്രിസ്തുവെന്ന നായകനെ വിനയപൂർവം അനുസരിച്ചു പിഞ്ചെല്ലാത്ത ദാന്പത്യഹൃദയങ്ങളും കുടുംബങ്ങളും സ്ഥാപനങ്ങളും ശിഥിലീകരണമെന്ന ഭീഷണിയിൽ തുടരും, തകരും. വർധിച്ചുകൊണ്ടിരിക്കുന്ന വിവാഹമോചനങ്ങൾ വിരൽചൂണ്ടുന്നത് ഈ നായകനിഷേധത്തിലേക്കാണ്.


ദൈവികനിയമങ്ങളും സഭാനിയമങ്ങളും ദീർഘകാലം അവഗണിച്ചു കഴിയുന്ന കുടുംബങ്ങളാണ് തകർന്നുകൊണ്ടിരിക്കുന്നത്. പ്രതികൂല സാമൂഹിക- സാന്പത്തിക കൊടുങ്കാറ്റിലും തകരാത്ത പാറയിൽ പണിതീർത്ത ഭവനങ്ങളുടെ ധ്യാനവും (മത്തായി 7, 21-26) ഇതോടൊപ്പം ശ്രദ്ധാപൂർവം വായിക്കപ്പെടേണ്ടതാണ്.

ആട്ടിടയന്മാർക്കു ലഭിച്ച സന്ദേശം (ലൂക്ക 2, 8: 20) ഇന്നത്തെ കുടുംബങ്ങൾക്കും സഭാ കുടുംബത്തിനുമുള്ള സന്ദേശമാണ്. മനുഷ്യരക്ഷ എന്ന ദൈവികസന്ദേശം ആദ്യമായി സ്വർഗദൂതന്മാർ കൈമാറിയത് ലാളിത്യവും വിനയവും ജീവിക്കുന്ന സാധാരണക്കാരായ ആട്ടിടയന്മാർക്കായിരുന്നു. സ്വന്തം നിയമവും സ്വാർഥതാത്പര്യങ്ങളും ഭരണം നടത്താത്ത നിഷ്കളങ്ക ഹൃദയങ്ങൾക്കാണ് തിരുവചനം ഫലപ്രദമായി കൈമാറപ്പെടുക.

ക്രിസ്തീയ കുടുംബങ്ങളുടെയും സ്ഥാപനങ്ങളുടെയും അടയാളമാണ് പുൽക്കൂട്ടിൽ നൽകപ്പെട്ട ലാളിത്യത്തിന്‍റെയും ദാരിദ്രത്തിന്‍റെയും അടയാളം. ഈ ലോകത്തിന് ഉൾക്കൊള്ളാനാവാത്തവിധം സന്പത്തും സ്വാധീനവും പുൽക്കൂട്ടിലെ ലാളിത്യത്തിന്‍റെ ശക്തിയോടും ധാർമികസ്വാധീനത്തോടും തുലനംചെയ്യാനാവില്ലെന്ന് അനുഭവം നമ്മെ പഠിപ്പിക്കുന്നുണ്ടല്ലോ.

പുൽക്കൂട്ടിലെ അടയാളങ്ങൾ മനുഷ്യർ തമ്മിലുള്ള സമരസത്തിന്‍റെ അടയാളങ്ങൾ മാത്രമല്ല, മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സൗഹാർദത്തിന്‍റെ പ്രതീകംകൂടിയാണ്.

സകല ജനത്തിനുംവേണ്ടിയുള്ള രക്ഷയുടെ സദ്‌വാർത്തയാണു മനുഷ്യാവതാരം. "ഹാപ്പി ക്രിസ്മസ്’ ചെറിയ തോതിലെങ്കിലും ആഘോഷിക്കാതിരിക്കുന്ന ഒരു വ്യക്തിപോലും നമുക്കു ചുറ്റും ഉണ്ടാകാതിരിക്കാൻ ദാരിദ്രത്തിന്‍റെ "പുൽക്കൂടുകളിൽ' വസിക്കുന്ന ദരിദ്രനായ യേശുവിനെ അന്വേഷിച്ചിറങ്ങാം.

ഫാ. ഫ്രാൻസിസ് ആലപ്പാട്ട് (തൃശൂർ അതിരൂപത)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.