Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
കാത്തിരിപ്പ് ഇനിയും എത്രനാൾ?
കണ്ണൂർ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള മാങ്ങാട്ടുപറന്പ് കാന്പസിലെ എംബിഎ വിദ്യാർഥിയായിരുന്നു ആൽവിൻ ജോർജ്. കണ്ണൂർ ജില്ലയിലെ മലയോര ഗ്രാമത്തിലെ ഒരു നിർധന കുടുംബാംഗം. ബാങ്കിൽനിന്നു വിദ്യാഭ്യാസവായ്പ എടുത്തായിരുന്നു പഠനം. കോഴ്സ് പൂർത്തിയാക്കിയ ഉടൻ ജോലിയിൽ പ്രവേശിച്ചു ബാധ്യതകൾ തീർക്കുകയായിരുന്നു ആൽവിന്റെ ലക്ഷ്യം. അതിനുവേണ്ടി നന്നായി പഠിച്ചു. എംബിഎ ഫിനാൻഷ്യൽ മാനേജ്മെന്റിൽ മികച്ച വിജയവും നേടി. ഫലം വന്നയുടൻ എംബിഎ ഒറിജിനൽ സർട്ടിഫിക്കറ്റിനായി കണ്ണൂർ യൂണിവേഴ്സിറ്റിയിൽ അപേക്ഷ നല്കി. അവിടെ തുടങ്ങുന്നു ആൽവിന്റെ കഷ്ടകാലം.
യൂണിവേഴ്സിറ്റിയിൽ നിന്നു സർട്ടിഫിക്കറ്റ് ലഭിക്കാൻ വൈകിയതോടെ ജോലിയിൽ പ്രവേശിക്കുകയെന്ന ആൽവിന്റെ സ്വപ്നം ബാക്കിയായി. ബംഗളൂരുവിലും മറ്റും ജോലി അന്വേഷിച്ച് അലഞ്ഞുതിരിഞ്ഞു. പലയിടത്തും പ്രൊവിഷണൽ സർട്ടിഫിക്കറ്റ് സമർപ്പിച്ചു. പക്ഷേ ഫലമുണ്ടായില്ല. ഒറിജിനൽ സർട്ടിഫിക്കറ്റില്ലാതെ എങ്ങനെ ജോലി നല്‍കുമെന്നായിരുന്നു മിക്കവരുടെയും ചോദ്യം. സർട്ടിഫിക്കറ്റ് ഇല്ലാതെയും ജോലി നല്കാൻ ചിലർ തയാറായിരുന്നു. എന്നാൽ, തുച്ഛശന്പളമായിരുന്നു വാഗ്ദാനം.
വീട്ടിലെ പ്രാരാബ്ദങ്ങൾ ആലോചിച്ചപ്പോൾ ഒടുവിൽ ആൽവിൻ ഒരു തീരുമാനത്തിലെത്തി. അങ്ങനെ ഡിഗ്രി അടിസ്ഥാന യോഗ്യതയിൽ ജോലി അന്വേഷണം ആരംഭിച്ചു. ഒടുവിൽ സാമാന്യം ഭേദപ്പെട്ട ശന്പളത്തിൽ ബംഗളൂരുവിലെ ഒരു കന്പനിയിൽ ജോലി നേടി. സർട്ടിഫിക്കറ്റിനായുള്ള കാത്തിരിപ്പ് പിന്നെയും നീണ്ടു. അപേക്ഷിച്ച് ഒന്നര വർഷം കഴിഞ്ഞതിനു ശേഷമാണ് എംബിഎ സർട്ടിഫിക്കറ്റ് ആൽവിന്റെ കൈകളിലെത്തുന്നത്.
ഇത് ആൽവിന്റെ മാത്രം അനുഭവമല്ല. ഡിഗ്രിയും മറ്റു പ്രഫഷണൽ കോഴ്സുകളും പഠിച്ചിറങ്ങുന്ന ആയിരക്കണക്കിനു വിദ്യാർഥികളാണ് അപേക്ഷ സമർപ്പിച്ച് ഒറിജിനൽ സർട്ടിഫിക്കറ്റിനായി മാസങ്ങളും വർഷങ്ങളുമായി കാത്തുനില്‍ക്കേണ്ടിവരുന്നത്.
യൂണിവേഴ്സിറ്റി അധികൃതരോടു വർഷങ്ങളായി വിദ്യാർഥികൾ ചോദിക്കുന്ന ചോദ്യമുണ്ട് കാത്തിരിപ്പ് ഇനിയും എത്രനാൾ. പക്ഷേ, ഫലമുണ്ടാകുന്നില്ലെന്നു മാത്രം. പല വിദ്യാർഥിസമരങ്ങളുടെയും ആവശ്യങ്ങളിലൊന്നു സർട്ടിഫിക്കറ്റ് വിതരണം വേഗത്തിലാക്കുക എന്നതാണ്. തുടർപഠനത്തിനായി അന്യസംസ്ഥാനങ്ങളിലെ യൂണിവേഴ്സിറ്റിയിലേക്കു പോകുന്നവരും പ്രഫഷണൽ കോഴ്സുകൾ പൂർത്തിയാക്കി ജോലി അന്വേഷിക്കുന്നവരുമാണ് ഒറിജിനൽ സർട്ടിഫിക്കറ്റ് ലഭിക്കാതെ ഏറ്റവുമധികം കുഴങ്ങുന്നത്.
സംസ്ഥാന-കേന്ദ്ര സർക്കാർ ജോലി ലഭിക്കുന്നവർക്കു ഫാസ്റ്റ് ട്രാക്ക് സംവിധാനത്തിലൂടെ പ്രത്യേക ഫീസടച്ചു മാസങ്ങൾക്കകം ഒറിജിനൽ സർട്ടിഫിക്കറ്റ് നല്കാൻ സൗകര്യമുണ്ട്. ജോലി ലഭിച്ചെന്നു വ്യക്തമാക്കുന്ന രേഖകൾ അപേക്ഷയ്ക്കൊപ്പം ഹാജരാക്കണമെന്നു മാത്രം. ആയിരം രൂപ ഫീസടച്ചാൽ മൂന്നു മാസത്തിനകവും 500 രൂപ ഫീസടച്ചാൽ ആറു മാസത്തിനകവും ചില യൂണിവേഴ്സിറ്റികളിൽ സർട്ടിഫിക്കറ്റ് ലഭിക്കും.
സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ലഭിച്ചതായുള്ള രേഖകൾ ഹാജരാക്കിയാലും ഫാസ്റ്റ് ട്രാക്കിലൂടെ സർട്ടിഫിക്കറ്റ് നല്‍കാറുണ്ടെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും ലഭിക്കാറില്ലെന്നാണു വിദ്യാർഥികളുടെ ആക്ഷേപം.
ഫാസ്റ്റ് ട്രാക്കിലൂടെ അപേക്ഷിച്ചാലും കുറച്ചുകാലമായി കണ്ണൂർ യൂണിവേഴ്സിറ്റിയിൽ സർട്ടിഫിക്കറ്റ് വിതരണം വൈകുന്നുണ്ട്. നേരത്തേ എംജി സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യൻ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറുടെ അധിക ചുമതല വഹിക്കുകയായിരുന്നു. അതിനാൽ അദ്ദേഹം കണ്ണൂരിൽ കുറച്ചു ദിവസങ്ങൾ മാത്രമേ ഉണ്ടാകാറുള്ളൂ. സർട്ടിഫിക്കറ്റുകളിൽ ഒപ്പിടേണ്ടതു വൈസ് ചാൻസലർ ആയതിനാൽ കാലതാമസത്തിന് ഇതുമൊരു കാരണമായി. ഡോ. ഗോപിനാഥ് രവീന്ദ്രൻ കണ്ണൂർ വിസിയായി ചുമതലയേറ്റെതെങ്കിലും അദ്ദേഹത്തിനു കേരള യൂണിവേഴ്സിറ്റിയുടെയും ചുമതലയുണ്ട്. അതിനാൽ പുതിയ വൈസ് ചാൻസലറും കണ്ണൂരിൽ മുഴുവൻ സമയമില്ല.
പ്രഖ്യാപനം വന്നു, പക്ഷേ നടന്നില്ല
ഫലംവന്ന ദിവസം തന്നെ സർട്ടിഫിക്കറ്റ്. കണ്ണൂർ സർവകലാശാലയുടെ വിപ്ലവകരമായ തീരുമാനമായിരുന്നു അത്. പക്ഷേ ഒന്നും നടന്നില്ല. ഡോ. ഖാദർ മാങ്ങാട് വൈസ് ചാൻസലർ ആയിരുന്ന അവസാന ഘട്ടത്തിലായിരുന്നു ബിരുദപരീക്ഷയുടെ ഫലപ്രഖ്യാപനത്തിന്റെ അന്നുതന്നെ ഡിഗ്രി ഒറിജിനൽ സർട്ടിഫിക്കറ്റ് നല്കുന്നതിനു സംവിധാനം ഒരുക്കുമെന്നു പ്രഖ്യാപിച്ചത്. ഇതിനായി അഞ്ചുമിനിട്ടിനകം നൂറുകണക്കിനു സർട്ടിഫിക്കറ്റുകളിൽ വൈസ് ചാൻസലറുടെ ഒപ്പ് രേഖപ്പെടുത്താൻ സാധിക്കുന്ന എട്ടു ലക്ഷം രൂപ വിലമതിക്കുന്ന സൈൻ മെഷീൻ സർവകലാശാല വാങ്ങി. എന്നാൽ, ഈ മെഷീൻ മാസങ്ങളായി സർവകലാശാലയിൽ വെറുതേ കിടന്നു.
ഒരു വർഷത്തിനുശേഷം പുതിയ വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ ചുമതലയേറ്റശേഷം കഴിഞ്ഞ ആഴ്ചയാണു സൈൻ മെഷീൻ ഉപയോഗിച്ചു സർട്ടിഫിക്കറ്റുകളിൽ ഒപ്പുവയ്ക്കാൻ തുടങ്ങിയത്. സർവകലാശാലയിൽ മതിയായ ജീവനക്കാരെക്കൂടി നിയമിച്ചാൽ മാത്രമേ ബിരുദപരീക്ഷയുടെ അന്നുതന്നെ സർട്ടിഫിക്കറ്റ് നല്‍കാനുള്ള പദ്ധതി നടപ്പാക്കാനാകൂവെന്നു ഡോ. ഖാദർ മാങ്ങാട് പ്രഖ്യാപനവേളയിൽ പറഞ്ഞിരുന്നു. എന്നാൽ അതിനുള്ള നടപടികളും തുടർന്നുണ്ടായിരുന്നില്ല.
മതിയായ ജീവനക്കാരില്ല, പിന്നെന്തു ചെയ്യും?
ആവശ്യത്തിനു ജീവനക്കാരില്ലെന്ന പരാതി കണ്ണൂർ യൂണിവേഴ്സിറ്റി രൂപീകരിച്ചതു മുതൽ പറയുന്നതാണ്. ഇതുവരെ അതിനു പരിഹാരം കാണാൻ സാധിച്ചിട്ടില്ല. സർട്ടിഫിക്കറ്റ് വിതരണം അടക്കമുള്ള യൂണിവേഴ്സിറ്റിയിലെ മിക്ക പ്രശ്നങ്ങൾക്കുമുള്ള പ്രധാന കാരണമായി ജീവനക്കാരുടെ സംഘടനകൾ ചൂണ്ടിക്കാട്ടുന്നതും ജീവനക്കാരുടെ അഭാവമാണ്. അതിൽ കുറച്ചെങ്കിലും കാര്യമുണ്ടു താനും.
സർട്ടിഫിക്കറ്റുകൾ തയാറാക്കുന്നതിനിടയിൽ തന്നെ ഉപരിപഠനത്തിനും വിദേശജോലിക്കും പോയവരുടെ സർട്ടിഫിക്കറ്റുകളുടെ സത്യസന്ധത (Genuinity) പരിശോധിക്കേണ്ടതും ഇതേ സെക്ഷനിലെ ജീവനക്കാരാണ്. അത്തരത്തിലുള്ള അപേക്ഷകളും യൂണിവേഴ്സിറ്റിയിൽ കെട്ടിക്കിടക്കുകയാണ്. ഡിഗ്രി സർട്ടിഫിക്കറ്റുകൾക്കായി മൂന്നു സെക്ഷനുകളും ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റുകൾക്കായി രണ്ടു സെക്ഷനുകളുമാണു പ്രവർത്തിക്കുന്നത്. അടുത്തിടെയാണു ജീവനക്കാരെ അനുവദിച്ചു സെക്ഷൻ വർധിപ്പിച്ചത്. അതിനാൽ നിലവിൽ ഒരു ദിവസം നൂറിലധികം സർട്ടിഫിക്കറ്റുകൾ അനുവദിക്കാൻ സാധിക്കുമെന്നാണ് അധികൃതർ പറയുന്നത്.
അതേസമയം, ജീവനക്കാരുടെ അഭാവം നികത്താനുള്ള നടപടികൾ സർവകലാശാലയിൽ ആരംഭിച്ചിട്ടുണ്ട്. അനധ്യാപക തസ്തികയിലേക്കുള്ള പുതിയ 50 ഒഴിവുകളിലും 16 പ്രമോഷൻ ഒഴിവുകളിലും ഒരാൾ വിരമിച്ച ഒഴിവിലും അടക്കം 67 തസ്തികകളിൽ നിയമനം നടത്താൻ കേരള പബ്ലിക് സർവീസ് കമ്മീഷനു റിപ്പോർട്ട് നല്‍കിയിട്ടുണ്ട്.
വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും !
വേണമെങ്കിൽ ചക്ക വേരിലും കായ്ക്കുമെന്നാണു സിൻഡിക്കറ്റ് അംഗങ്ങളിൽ ചിലരുടെ അഭിപ്രായം. ജീവനക്കാരുടെ കാര്യക്ഷമതയില്ലായ്മയും സർട്ടിഫിക്കറ്റ് വൈകുന്നതിലെ ഒരു കാരണമായി ഇവർ ചൂണ്ടിക്കാട്ടുന്നു. വിവിധ ആവശ്യങ്ങൾക്കായി മാനന്തവാടിയിൽ നിന്നും കാസർഗോഡുനിന്നും എത്തുന്ന വിദ്യാർഥികളെ ജീവനക്കാരുടെ ഉദാസീനത ഏറെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ഒരുദിവസംകൊണ്ടു തീർക്കാവുന്ന ജോലികൾ പലതും പല കാരണങ്ങളാൽ ദീർഘിപ്പിക്കുന്നുവെന്നാണു പരാതി. അപ്പോൾ ഉദ്ദേശിച്ച കാര്യം സാധിക്കുന്നതിനു വിദ്യാർഥികൾ വീണ്ടും മറ്റൊരു ദിവസം ദീർഘദൂരം യാത്ര നടത്തേണ്ടിവരുന്നുവെന്നാണ് ആക്ഷേപം.
അതുപോലെ, രജിസ്റ്ററിൽ ഒപ്പിട്ടതിനു ശേഷമാണു ജീവനക്കാരുടെ സംഘടനകൾ സമരത്തിനിറങ്ങുന്നത്. ഇതൊക്കെ ഒഴിവാക്കിയാൽതന്നെ കുറച്ചുകൂടി ജോലികൾ എളുപ്പത്തിലാക്കാമെന്നാണ് സിൻഡിക്കറ്റ് അംഗങ്ങളിൽ ചിലരുടെ അഭിപ്രായം.
വരും, ഡിജിറ്റൽ സർട്ടിഫിക്കറ്റ്
ഈ കാരണങ്ങൾകൊണ്ടൊക്കെ പരീക്ഷയെന്ന പരീക്ഷണകാലം കഴിഞ്ഞാലും വിദ്യാർഥികളുടെ ആശങ്ക അവസാനിക്കുന്നില്ലെന്നതാണു സത്യം. പിന്നെയാണ് യഥാർഥ പരീക്ഷണം. പഠിച്ചെഴുതിയ പരീക്ഷകളുടെ ആകെ തുകയായ സർട്ടിഫിക്കറ്റ് കിട്ടാനുള്ള വർഷങ്ങൾ നീണ്ട കാത്തിരിപ്പ്.
നിലവിൽ ഒറിജിനൽ സർട്ടിഫിക്കറ്റിനുള്ള 15,000ത്തോളം അപേക്ഷകൾ കണ്ണൂർ യൂണിവേഴ്സിറ്റിയിൽ കെട്ടിക്കിടക്കുണ്ടെന്നാണു കണക്ക്. 2016 ലെ അപേക്ഷകളും ഇതിൽപ്പെടും. ഈയൊരു സാഹചര്യത്തിൽ എത്രയും പെട്ടെന്നു ബദൽ മാർഗത്തെക്കുറിച്ചുള്ള ആലോചനയിലാണു യൂണിവേഴ്സിറ്റി അധികൃതർ.
ഓൺലൈൻ വഴി അപേക്ഷിക്കാനും വെബ്സൈറ്റിൽനിന്നു സർട്ടിഫിക്കറ്റ് വിദ്യാർഥികൾക്കുതന്നെ പ്രിന്റ് എടുത്ത് ഉപയോഗിക്കാനും സാധിക്കുന്ന പുതിയ സംവിധാനമാണ് ഉദ്ദേശിക്കുന്നത്. നാഷണൽ അക്കാഡേമിക് ഡെപ്പോസിറ്ററിക്കു (NAD) കീഴിൽ നാഷണൽ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡിന്റെ (NSDL) സഹായത്തോടെയാണു പുതിയ പദ്ധതി നടപ്പാക്കുക. യൂണിവേഴ്സിറ്റിയുമായി എൻഎസ്ഡിഎൽ ഏകദേശ ധാരണയായിട്ടുണ്ട്. സംവിധാനം നടപ്പായാൽ പരിമിതമായ ദിവസങ്ങൾക്കകംതന്നെ ഒറിജിനൽ സർട്ടിഫിക്കറ്റ് വിദ്യാർഥികൾക്കു ലഭ്യമാക്കാനാകുമെന്നാണു കണക്കുകൂട്ടൽ.
മികവ് കെടുകാര്യസ്ഥതയിലോ ? / പി.ടി. പ്രദീഷ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഒരു ഓട്ടോണമസ് കോളജ് അനുഭവം
കേരളത്തിലെ ജനങ്ങളെ ഏറ്റവുമധികം സ്വാധീ
പരീക്ഷ നടത്തി 14 മാസം കഴിഞ്ഞപ്പോൾ ഫലം!
കേരളത്തിലെ ഏറ്റവും പഴക്കമുള്ള സർവകലാശാല. തിരുവനന
ഫലം വരാൻ കാലതാമസം, വീണ്ടും നീണ്ട കാത്തിരിപ്പ്
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പരീക്ഷകൾ ന
ഓണ്‍ലൈൻ വന്നിട്ടും രക്ഷയില്ല
കാലിക്കട്ട് സർവകലാശാലയിൽനിന്ന് അസൽ ബിരുദ സർട്ട
സ്വയംഭരണ കോളജുകളുമായി മൂപ്പിളമ തർക്കം: നഷ്ടം മുഴുവൻ വിദ്യാർഥികൾക്ക്
കേരളത്തിലെ പ്രധാനപ്പെട്ട ഒരു സ്വയംഭരണ
ജയിച്ചാലും ഡിഗ്രി സർട്ടിഫിക്കറ്റ് ഇല്ല
സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒരു കുട
Latest News
മേൽപ്പാലത്തിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ
രാസലഹരിയുമായി യുവാവ് പിടിയിൽ
ഗുജറാത്തിനെതിരെ ഡൽഹിക്കു ജയം
കലാശക്കൊട്ടിൽ പങ്കെടുത്തു മടങ്ങിയ തൊഴിലാളി ജീപ്പിൽനിന്ന് വീണു മരിച്ചു
യുപിയിൽ അഖിലേഷ് യാദവ് മത്സരിക്കും, വന്പൻ ട്വിസ്റ്റ്
Latest News
മേൽപ്പാലത്തിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ
രാസലഹരിയുമായി യുവാവ് പിടിയിൽ
ഗുജറാത്തിനെതിരെ ഡൽഹിക്കു ജയം
കലാശക്കൊട്ടിൽ പങ്കെടുത്തു മടങ്ങിയ തൊഴിലാളി ജീപ്പിൽനിന്ന് വീണു മരിച്ചു
യുപിയിൽ അഖിലേഷ് യാദവ് മത്സരിക്കും, വന്പൻ ട്വിസ്റ്റ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top