Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
ഓണ്ലൈൻ വന്നിട്ടും രക്ഷയില്ല
കാലിക്കട്ട് സർവകലാശാലയിൽനിന്ന് അസൽ ബിരുദ സർട്ടിഫിക്കറ്റുകൾ അനുവദിക്കുന്നതിൽ ഇപ്പോഴും കാലതാമസം. ബിരുദ സർട്ടിഫിക്കറ്റ് അപേക്ഷാ സമർപ്പണ നടപടികൾ ഓണ്ലൈൻവത്കരിച്ചെങ്കിലും ഉദ്യോഗസ്ഥതലത്തിലെ സാങ്കേതിക പ്രശ്നങ്ങളാണു കാലതാമസത്തിനിടയാക്കുന്നത്. പരീക്ഷാഭവനിലെ ബന്ധപ്പെട്ട സെക്ഷനിൽ ആവശ്യത്തിനു ജീവനക്കാരെ നിയോഗിക്കാത്തതും അസൽ സർട്ടിഫിക്കറ്റ് വിതരണ നടപടികൾ താളംതെറ്റിക്കുകയാണെന്നു ജീവനക്കാർ പറയുന്നു.
ബിഎ, ബികോം, ബിഎസ് സി, ബിബിഎ ബിരുദ കോഴ്സുകളുടെ സർട്ടിഫിക്കറ്റിനായി അപേക്ഷ സമർപ്പിക്കുന്നത് ഒന്നര മാസം മുന്പാണ് ഓണ്ലൈൻവത്കരിച്ചത്. ബിഎഡ് സർട്ടിഫിക്കറ്റ് ഓണ്ലൈൻവത്കരണ നടപടികൾ പുരോഗമിക്കുകയാണ്. ബിടെക്, പിജി അസൽ സർട്ടിഫിക്കറ്റ് വിതരണം പൂർണമായും കംപ്യൂട്ടർവത്കരിക്കാനുള്ള തയാറെടുപ്പിലാണു സർവകലാശാല.
കോഴ്സുകൾ പൂർത്തീകരിച്ചു ഫലം വന്നിട്ടും സർട്ടിഫിക്കറ്റുകൾ ലഭിക്കാൻ വൈകുന്നതു തുടർപഠനത്തിനും വിദേശ രാജ്യങ്ങളിലടക്കം ജോലിക്കുമായി കാത്തിരിക്കുന്നവർക്ക് ഏറെ പ്രയാസമാകുകയാണ്. 2500 രൂപയോളം സ്പെഷൽ ഫീസ് ഈടാക്കി സർവകലാശാല സർട്ടിഫിക്കറ്റുകൾ വേഗത്തിൽ അനുവദിക്കുന്നുണ്ട്. എന്നാൽ, അർജന്റ് ഫീസ് അടച്ച് കാത്തിരിക്കുന്നവർക്ക് സർവകലാശാല നിശ്ചയിച്ച സമയത്തിനുശേഷം പോലും സർട്ടിഫിക്കറ്റുകൾ ലഭിക്കാത്ത സ്ഥിതിയാണ്.
ഡോ. എം. അബ്ദുൾ സലാം വൈസ് ചാൻസലറായിരുന്ന കാലത്താണ് കാലിക്കട്ട് സർവകലാശാലയിൽ സ്പെഷൽ ഫീസ് ഈടാക്കി ഒറിജിനൽ സർട്ടിഫിക്കറ്റുകൾ അനുവദിച്ചുതുടങ്ങിയത്. ഈ ഇനത്തിൽ സർവകലാശാലയ്ക്ക് ഏതാനും വർഷങ്ങൾക്കുള്ളിൽ ലക്ഷക്കണക്കിനു രൂപയാണു ലഭിച്ചത്. ഇതോടെ അർജന്റ് ഫീസടച്ചവരുടെ സർട്ടിഫിക്കറ്റുകൾ സർവകലാശാല ഒൗദ്യോഗികമായി അറിയിച്ച സമയത്തിനു ശേഷവും ലഭ്യമാകാത്ത സ്ഥിതിയാണ്.
ഉദ്യോഗസ്ഥതലത്തിലെ മെല്ലെപ്പോക്കും സമയബന്ധിതമായ സർട്ടിഫിക്കറ്റ് വിതരണത്തിനു വിഘാതം സൃഷ്ടിക്കുകയാണ്. വൈസ് ചാൻസലറുടെ ഓഫീസിൽനിന്നു ശക്തമായ ഇടപെടൽ ഇല്ലാത്തതും പരീക്ഷാ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ശ്രദ്ധക്കുറവുമാണ് ഇത്തരമൊരു അവസ്ഥയ്ക്കു കാരണമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. വിദേശത്തു ജോലിചെയ്യുന്ന വ്യക്തിക്കു വൈസ് ചാൻസലറുടെ ഒപ്പും സീലുമില്ലാതെ അസൽ സർട്ടിഫിക്കറ്റ് അനുവദിച്ചത് അടുത്തിടെ പുറത്തുവന്നിരുന്നു. ചോദ്യപേപ്പർ കെട്ട് മാറി പൊട്ടിച്ചതു കാരണം പരീക്ഷ മാറ്റിവയ്ക്കേണ്ടിവന്നതും ഈയടുത്തിടെയാണ്. ഈ സാഹചര്യത്തിൽ പരീക്ഷാഭവൻ പ്രതിരോധത്തിൽ നിൽക്കെയാണു സർട്ടിഫിക്കറ്റ് വിതരണത്തിലെ കാലതാമസത്തെച്ചൊല്ലിയും പരാതി ഉയരുന്നത്.
എന്നാൽ, സംഭവിച്ച അപാകതകളെല്ലാം പരിഹരിച്ചു പരീക്ഷാഭവൻ പ്രവർത്തനം കാര്യക്ഷമമായി മുന്നോട്ടുകൊണ്ടു പോകുന്നതായാണ് സർവകലാശാലാ അധികൃതരുടെ നിലപാട്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളും ലക്ഷദ്വീപിലെ സെന്ററുകളും കാലിക്കട്ട് സർവകലാശാലയ്ക്കു കീഴിലാണ്.
കുസാറ്റിൽ വൈകലില്ലെന്ന് അധികൃതർ
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) പൂർത്തിയായ എല്ലാ പരീക്ഷകളുടെയും ഫലപ്രഖ്യാപനം നടന്നതായി പരീക്ഷാ ചുമതലയുള്ള ഡോ. സുനിൽ കെ. നാരായണൻകുട്ടി അറിയിച്ചു. പുനർമൂല്യനിർണയത്തിന് അപേക്ഷിച്ചവരുടെ ഫലങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. സപ്ലിമെന്ററി പരീക്ഷയെഴുതുന്ന വിദ്യാർഥികൾക്ക് അവസരമൊരുക്കുന്നതിന്റെ ഭാഗമായി ഏപ്രിലിൽ എല്ലാ സെമസ്റ്ററുകളുടെയും പരീക്ഷ നടത്തുന്നുണ്ട്. ഫലപ്രഖ്യാപനം നടന്ന സെമസ്റ്ററുകളുടെ സർട്ടിഫിക്കറ്റ് വിതരണം നടന്നുകൊണ്ടിരിക്കുന്നു. അവസാന സെമസ്റ്റർ പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് പഠിച്ചിറങ്ങുന്പോൾ എല്ലാ സർട്ടിഫിക്കറ്റുകളും ലഭ്യമാക്കും.
കാലടി സംസ്കൃത സർവകലാശാലയിൽ സെമസ്റ്റർ പരീക്ഷകളുടെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യാനുണ്ടെങ്കിലും അധികം താമസമില്ലാതെ എല്ലാം നൽകുമെന്നും രജിസ്ട്രാർ ഡോ. ടി.പി. രവീന്ദ്രൻ പറഞ്ഞു. പരീക്ഷകൾ കൃത്യമായാണു നടക്കുന്നത്. ഇതുവരെയുള്ള നടന്ന പരീക്ഷകളുടെയെല്ലാം ഫലം പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം ലേഖകര്
കോളജുകളിൽ പ്രിൻസിപ്പലിനെ നിയമിക്കാൻ കഴിയാത്ത സ്ഥിതി
സംസ്ഥാനത്തെ എയ്ഡഡ് കോളജുകളിൽ പ്രിൻസിപ്പലിനെ നിയമിക്കാൻ കഴിയാത്ത സ്ഥിതിവിശേഷം മൂലം കോളജുകളുടെ ദൈനംദിന പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥ . 2010 ലെ യുജിസി റെഗുലേഷനിലെ ചില നിർദേശങ്ങളുടെ പേരിലാണ് ഇപ്പോൾ എയ്ഡഡ് കോളജുകളെ ഈ അവസ്ഥയിലേക്ക് തള്ളിവിട്ടിരിക്കുന്നത്.
ഇതോടെ സംസ്ഥാനത്തെ പല സർവകലാശാലകൾക്കും കീഴിൽ പ്രവർത്തിക്കുന്ന നിരവധി കോളജുകളിൽ പ്രിൻസിപ്പൽ ഇല്ലാത്ത സ്ഥിതിയാണ്. ഇതിൽതന്നെ എംജി സർവകലാശാലയിലെ 80 ശതമാനം കോളജുകളിലും ഈ അധ്യയനവർഷം പ്രിൻസിപ്പൽ പദവിയിൽ അധ്യാപകൻ ഇല്ലാത്ത സ്ഥിതിയാണ്. ഡ്രോയിംഗ് ആൻഡ് ഡിസ്ബേഴ്സിംഗ്( ഡിഡിഒ) എന്ന പദവിയിൽ അധ്യാപകനെ നിയമിച്ചാണ് ഇപ്പോൾ കോളജുകൾ പ്രവർത്തനം നടത്തുന്നത്.
പ്രിൻസിപ്പൽമാരുടെ നിയമനം സംബന്ധിച്ച് 2010ലെ യുജിസി റെഗുലേഷനിൽ പറഞ്ഞിരിക്കുന്നത് ഗവേഷണപരിചയം ഉണ്ടായിരിക്കണമെന്നാണ്. എന്നാൽ, ഗവേഷണപരിചയം എന്നാൽ റിസർച്ച് ഗൈഡുകൾ ആയുള്ള പരിചയം എന്നായി സർവകലാശാലകൾ വ്യാഖ്യാനിക്കുന്നു. ഇങ്ങനെയാണ് സംസ്ഥാനത്തെ നിരവധി കലാലയങ്ങളിൽ പ്രിൻസിപ്പൽമാരെ നിയമിക്കാൻ കഴിയാത്ത സാഹചര്യം ഉടലെടുത്തിരിക്കുന്നത്.
പല സർവകലാശാലകളിലെയും ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ റിസർച്ച് സെന്ററുകൾ കുറവാണ്. മുമ്പു മറ്റു കോളജുകളിൽ റിസർച്ച് ഗൈഡ് ആയി പ്രവൃത്തിപരിചയം ഉണ്ടായാൽ മതിയെന്ന വ്യവസ്ഥയുണ്ടായിരുന്നു. ഇപ്പോൾ പ്രിൻസിപ്പൽ, ജോലിചെയ്യുന്ന കോളജിൽ തന്നെ റിസർച്ച് ഗൈഡ് ആയിരിക്കണമെന്നു വ്യവസ്ഥ ചെയ്തിരിക്കുന്നു. ഈ സാഹചര്യം സംസ്ഥാനത്തെ ആർട്സ് ആൻഡ് സയൻസ് കോളജുകളുടെ ദൈനംദിന പ്രവർത്തനങ്ങളെയാണ് ബാധിക്കുന്നത്.
സംസ്ഥാനത്തെ വിദ്യാഭ്യാസരംഗത്ത് ഏറ്റവുമധികം സംഭാവനകൾ ചെയ്തിട്ടുള്ള എയ്ഡഡ് മേഖലയുടെ പ്രവർത്തനത്തെ ഗുരുതരമായി ബാധിക്കുന്ന ഒരു പ്രശ്നമാണ് പ്രിൻസിപ്പൽമാരെ നിയമിക്കാൻ കഴിയാത്ത സാഹചര്യം.
യുജിസി റെഗുലേഷൻ സർവകലാശാലകൾ തെറ്റായി വ്യാഖ്യാനിച്ച് എയ്ഡഡ് കോളജുകളെ പ്രതിസന്ധിയിലാക്കുകയാണു സർക്കാരിന്റെ നീക്കമെന്നാണു മാനേജ്മെന്റുകൾ പറയുന്നത്. എന്നാൽ, ഇതുസംബന്ധിച്ചു തങ്ങൾക്ക് ഒന്നും ചെയ്യാനില്ലെന്നും യുജിസി റെഗുലേഷൻ കർശനമായി നടപ്പാക്കുക മാത്രമാണു തങ്ങൾ ചെയ്യുന്നതുമെന്നാണ് സർവകലാശാലാ അധികാരികളുടെ വിശദീകരണം. കോളജുകളുടെ ദൈനംദിന പ്രവർത്തനങ്ങൾ എങ്ങനെ മുന്നോട്ടു കൊണ്ടുപോകുമെന്ന ചോദ്യത്തിനു പക്ഷേ സർവകലാശാലാ അധികൃതർക്കു മറുപടിയില്ല.
ബിരുദ കോഴ്സുകൾ മാത്രം പഠിപ്പിക്കുന്ന കലാലയങ്ങളിൽ റിസർച്ച് ഗൈഡുകൾ എന്ന നിബന്ധന എത്രമാത്രം പ്രായോഗികമാണെന്ന ചോദ്യവും ഉയരുന്നുണ്ട്. സർവകലാശാലാ അധികാരികൾക്ക് ഇതിനും മറുപടിയില്ല . എംജി സർവകലാശായിൽ മാത്രം അമ്പതിലധികം കോളജുകളാണു പ്രിൻസിപ്പൽമാരെ നിയമിക്കാൻ കഴിയാത്ത സാഹചര്യത്തിൽ മുന്നോട്ടുപോകുന്നത്.
തോമസ് വർഗീസ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഒരു ഓട്ടോണമസ് കോളജ് അനുഭവം
കേരളത്തിലെ ജനങ്ങളെ ഏറ്റവുമധികം സ്വാധീ
പരീക്ഷ നടത്തി 14 മാസം കഴിഞ്ഞപ്പോൾ ഫലം!
കേരളത്തിലെ ഏറ്റവും പഴക്കമുള്ള സർവകലാശാല. തിരുവനന
ഫലം വരാൻ കാലതാമസം, വീണ്ടും നീണ്ട കാത്തിരിപ്പ്
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പരീക്ഷകൾ ന
കാത്തിരിപ്പ് ഇനിയും എത്രനാൾ?
കണ്ണൂർ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള മാങ്
സ്വയംഭരണ കോളജുകളുമായി മൂപ്പിളമ തർക്കം: നഷ്ടം മുഴുവൻ വിദ്യാർഥികൾക്ക്
കേരളത്തിലെ പ്രധാനപ്പെട്ട ഒരു സ്വയംഭരണ
ജയിച്ചാലും ഡിഗ്രി സർട്ടിഫിക്കറ്റ് ഇല്ല
സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒരു കുട
Latest News
കരുവന്നൂര് ബാങ്ക് തട്ടിപ്പ് കേസ്: എം.എം. വര്ഗീസ് ഇന്നും ഇഡിക്കു മുന്നില് ഹാജരാകില്ല
സാങ്കേതിക വിഷയങ്ങൾ വിശദീകരിക്കണം, ഉദ്യോഗസ്ഥർ ഹാജരാകണം: വിവിപാറ്റിൽ വ്യക്തത തേടി സുപ്രീം കോടതി
വയോധികയ്ക്ക് വ്യാജ കുത്തിവയ്പ്പ്: പ്രതി കുത്തിയത് മരുന്നില്ലാത്ത സിറിഞ്ച് കൊണ്ട്
നിമിഷപ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി
ഉച്ചയ്ക്ക് രണ്ടിനു ശേഷം മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യില്ല; മെഡിക്കൽക്കോളജ് ജീവനക്കാരും ബന്ധുക്കളും തമ്മിൽ തർക്കം
Latest News
കരുവന്നൂര് ബാങ്ക് തട്ടിപ്പ് കേസ്: എം.എം. വര്ഗീസ് ഇന്നും ഇഡിക്കു മുന്നില് ഹാജരാകില്ല
സാങ്കേതിക വിഷയങ്ങൾ വിശദീകരിക്കണം, ഉദ്യോഗസ്ഥർ ഹാജരാകണം: വിവിപാറ്റിൽ വ്യക്തത തേടി സുപ്രീം കോടതി
വയോധികയ്ക്ക് വ്യാജ കുത്തിവയ്പ്പ്: പ്രതി കുത്തിയത് മരുന്നില്ലാത്ത സിറിഞ്ച് കൊണ്ട്
നിമിഷപ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി
ഉച്ചയ്ക്ക് രണ്ടിനു ശേഷം മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യില്ല; മെഡിക്കൽക്കോളജ് ജീവനക്കാരും ബന്ധുക്കളും തമ്മിൽ തർക്കം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top