കുറ്റം ചെയ്തിട്ടില്ല, നാർക്കോ പരിശോധന നടത്തണമെന്നു പ്രതികൾ
കുറ്റം ചെയ്തിട്ടില്ല, നാർക്കോ പരിശോധന നടത്തണമെന്നു പ്രതികൾ
ജമ്മു കാഷ്മീരിലെ കഠുവയിൽ എട്ടുവയസുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി കല്ലിനിടിച്ചു കൊന്ന കേസിൽ അറസ്റ്റിലായ എട്ടു പ്രതികളും കുറ്റം ചെയ്തിട്ടില്ലെന്ന് കോടതിയെ ബോധിപ്പിച്ചു. ജില്ലാ സെഷൻസ് ജഡ്ജി സഞ്ജയ് ഗുപ്തയുടെ മുന്നിൽ ഹാജരായ ഏഴു പ്രതികൾ നാർക്കോ പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടു. കുറ്റപത്രത്തിന്‍റെ പകർപ്പുകൾ പ്രതികൾക്കു കൈമാറാൻ നിർദേശിച്ച കോടതി, ഏപ്രിൽ 28 ന് കേസ് വീണ്ടും പരിഗണിക്കുമെന്ന് അറിയിച്ചു.

അറസ്റ്റിലായ എട്ടു പ്രതികളിൽ ഒരാൾ പ്രായപൂർത്തിയാകാത്തവ്യക്തിയാണ്. ഇയാൾ ജാമ്യത്തിനായി ജുഡീഷൽ മജിസ്ട്രേറ്റിനെ സമീപിച്ചെങ്കിലും ഹർജി പരിഗിണിക്കുന്നത് ഏപ്രിൽ 26 ലേക്ക് നീട്ടി. നാടോടി വിഭാഗത്തിൽപ്പെട്ട എട്ടു വയസുകാരിയെ മയക്കുമരുന്നുകൾ നല്കി ഒരാഴ്ച ക്ഷേത്രത്തിൽ തടവിൽ വച്ച് കൂട്ടമാനഭംഗത്തിനിരയാക്കിയെന്നാണ് കേസ്്. നാടോടികളെ പ്രദേശത്തുനിന്ന് ഓടിക്കുന്നതിനു വേണ്ടി കരുതിക്കൂട്ടി ചെയ്ത കൊലപാതകമാണ് ഇതെന്നും കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് കുറ്റപത്രത്തിൽ പറയുന്നു. പ്രായപൂർത്തിയാകാത്ത വ്യക്തിക്കുവേണ്ടി പ്രത്യേക കുറ്റപത്രമാണു സമർപ്പിച്ചിരിക്കുന്നത്.

കോടതിയിൽ ഹാജരാക്കിയ പ്രതികളെ കനത്ത സുരക്ഷയിൽ ജയിലിലേക്കു മാറ്റി. നാർക്കോ പരിശോധനയും സിബിഐ അന്വേഷണവും നടത്തണമെന്ന്, കേസിൽ പ്രതിയായ പ്രത്യേക പോലീസ് ഉദ്യോഗസ്ഥൻ ദീപക് ഖജൂരിയ കോടതി പരിസരത്ത് പോലീസിൽ വാനിൽനിന്നു മാധ്യമങ്ങളോട് പറഞ്ഞു.


കേസിലെ മുഖ്യപ്രതി സഞ്ജി റാമിന്‍റെ മകൾ മധു ശർമ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിക്കു വെളിയിൽ പ്രതിഷേധിച്ചു. ഏപ്രിൽ ഒന്പതിനു കുറ്റപത്രം സമർപ്പിക്കാൻ കോടതിയിലെത്തിയ ക്രൈംബ്രാഞ്ച് സംഘത്തെ അഭിഭാഷകർ തടഞ്ഞതിനാൽ, ഇന്നലെ വിചാരണ നടക്കുന്പോൾ കോടതി പരിസരത്ത് കനത്ത സുരക്ഷ ഒരുക്കിയിരിന്നു.

കഠുവ ദേവീസ്ഥാനിന്‍റെ സംരക്ഷകനായ സഞ്ജി റാമാണ് കേസിലെ മുഖ്യ സൂത്രധാരനെന്നു ക്രൈംബ്രാഞ്ച് പറഞ്ഞു. ഇയാളൊടൊപ്പം പ്രത്യേക പോലീസ് ഉദ്യോഗസ്ഥനായ ദീപക് ഖജൂരിയ, സുരേന്ദർ വർമ, പർവേഷ് കുമാർ (മന്നു), റാമിന്‍റെ മകൻ വിശാൽ ജൻഗോത്ര (ശാമാ), അനന്തരവനായ പ്രായപൂർത്തിയാകാത്ത വ്യക്തി എന്നിവർ ചേർന്നാണു ഹീനകൃത്യം ചെയ്തത്.
തെളിവുകൾ ഇല്ലാതാക്കാൻ റാമിന്‍റെയും കൂട്ടാളികളുടെയും കൈയിൽനിന്നു നാലു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ സബ് ഇൻസ്പെക്ടർ ആനന്ദ് ദത്ത, ഹെഡ് കോൺസ്റ്റബിൾ തിലക് രാജ് എന്നിവരുടെ പേരും കുറ്റപത്രത്തിലുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.