റണ്‍മെഷീൻ റായിഡു, റെയ്ന; സണ്‍റൈസേഴ്സിനു ജയിക്കാൻ 183 റണ്‍സ്
റണ്‍മെഷീൻ റായിഡു, റെയ്ന; സണ്‍റൈസേഴ്സിനു ജയിക്കാൻ 183 റണ്‍സ്
ഹൈദരാബാദ്: അന്പാട്ടി റായിഡുവിന്‍റെ ബാറ്റിംഗ് മികവിൽ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരേ ചെന്നൈ സൂപ്പർ കിംഗ്സിനു മികച്ച സ്കോർ. ആദ്യം ബാറ്റു ചെയ്ത ചെന്നൈ നിശ്ചിത ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 182 റണ്‍സ് നേടി.

റായിഡുവിന്‍റെയും സുരേഷ് റെയ്നയുടെയും അർധസെഞ്ചുറികളായിരുന്നു ചെന്നൈ ഇന്നിംഗ്സിന്‍റെ സവിശേഷത.

ടോസ് നഷ്ടപ്പെട്ടു ബാറ്റിംഗിനിറങ്ങിയ ചെന്നൈയ്ക്കു തുടക്കത്തിൽതന്നെ കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറി വീരൻ ഷെയ്ൻ വാട്സനെ നഷ്ടപ്പെട്ടു. ഒന്പതു റണ്‍സ് നേടിയ വാട്സനെ ഭുവനേശ്വർ കുമാർ പുറത്താക്കി.

സ്കോർ 32ൽ മറ്റൊരു മറ്റൊരു ഓപ്പണർ ഫഫ് ഡുപ്ലസിയും മടങ്ങി. ആദ്യ പത്തോവറിൽ 50 റണ്‍സ് മാത്രമായിരുന്നു ചെന്നൈയുടെ സന്പാദ്യം.

ഇതിനുശേഷം ഒത്തുചേർന്ന അന്പാട്ടി റായിഡു-സുരേഷ് റെയ്ന കൂട്ടുകെട്ടാണു ചെന്നൈ ഇന്നിംഗ്സിനെ കരകയറ്റിയത്. റെയ്നയെ കാഴ്ചക്കാരനാക്കി റായിഡു തകർത്തടിച്ചു. ഇടയ്ക്കു റെയ്നയും സിക്സറുകൾ പറത്തി.


സ്കോർ 144ൽ റെയ്നയുമായുണ്ടായ ആശയക്കുഴപ്പത്തെ തുടർന്ന് സെഞ്ചുറിയിലേക്കു കുതിക്കുകയായിരുന്ന റണ്ണൗട്ടായി റായിഡു മടങ്ങി. 37 പന്തിൽനിന്ന് ഒന്പതു ബൗണ്ടറികളും നാലു സിക്സറുകളും ഉൾപ്പെടെ 79 റണ്‍സായിരുന്നു റായിഡുവിന്‍റെ സന്പാദ്യം. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 112 റണ്‍സ് കൂട്ടിച്ചേർത്തു.

റായിഡു പുറത്തായതിനു പിന്നാലെ റെയ്ന അർധസെഞ്ചുറി തികച്ചു. അവസാന ഓവറുകളിൽ നായകൻ ധോണിയും തകർത്തടിച്ചതോടെ 182 റണ്‍സ് ഇന്നിംഗ്സിൽ കുറിക്കാൻ ചെന്നൈക്കു കഴിഞ്ഞു.

റെയ്ന 43 പന്തിൽനിന്ന് 54 റണ്‍സ് നേടിയപ്പോൾ ധോണി 12 പന്തിൽനിന്ന് 25 റണ്‍സുമായി പുറത്താകാതെനിന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.