വില്ല്യംസണിന്‍റെ പോരാട്ടം പാഴായി; സൂപ്പർ കിംഗ്സിനു വീണ്ടും വിജയം
വില്ല്യംസണിന്‍റെ പോരാട്ടം പാഴായി; സൂപ്പർ കിംഗ്സിനു വീണ്ടും വിജയം
ഹൈദരാബാദ്: നായകൻ കെയ്ൻ വില്ല്യംസണിന്‍റെ പോരാട്ടവീര്യത്തിനും സണ്‍റൈസേഴ്സിനെ വിജയിപ്പിക്കാനായില്ല. ചെന്നൈ സൂപ്പർ കിംഗ്സിനോടു ഹൈദരാബാദ് നാലു റണ്‍സിനു തോറ്റു.

തുടർച്ചയായി സിക്സറും ബൗണ്ടറിയും പായിച്ചെങ്കിലും അവസാന പന്തിൽ ജയിക്കാൻ ആവശ്യമായിരുന്ന ആറു റണ്‍സ് നേടാൻ റാഷിദ് ഖാനു കഴിഞ്ഞില്ല.

മൂന്നു വിക്കറ്റ് വീഴ്ത്തി മുൻനിരയെ തകർത്തെറിഞ്ഞ ദീപക് ചഹറിന്‍റെ പ്രകടനമാണ് ചെന്നൈ വിജയത്തിൽ നിർണായകമായത്. സണ്‍റൈസേഴ്സിനായി കെയ്ൻ വില്ല്യംസണ്‍(84), യൂസഫ് പത്താൻ(45) എന്നിവർ തിളങ്ങിയെങ്കിലും വിജയം അകന്നുനിന്നു.

നേരത്തെ, അന്പാട്ടി റായിഡുവിന്‍റെയും സുരേഷ് റെയ്നയുടെയും ബാറ്റിംഗ് മികവിലാണ് സണ്‍റൈസേഴ്സിനെതിരേ ചെന്നൈ മികച്ച സ്കോർ സ്വന്തമാക്കിയയത്. ആദ്യം ബാറ്റു ചെയ്ത ചെന്നൈ നിശ്ചിത ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 182 റണ്‍സ് നേടി.

ടോസ് നഷ്ടപ്പെട്ടു ബാറ്റിംഗിനിറങ്ങിയ ചെന്നൈയ്ക്കു തുടക്കത്തിൽതന്നെ കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറി വീരൻ ഷെയ്ൻ വാട്സനെ നഷ്ടപ്പെട്ടു. ഒന്പതു റണ്‍സ് നേടിയ വാട്സനെ ഭുവനേശ്വർ കുമാർ പുറത്താക്കി.

സ്കോർ 32ൽ മറ്റൊരു മറ്റൊരു ഓപ്പണർ ഫഫ് ഡുപ്ലസിയും മടങ്ങി. ആദ്യ പത്തോവറിൽ 50 റണ്‍സ് മാത്രമായിരുന്നു ചെന്നൈയുടെ സന്പാദ്യം.

ഇതിനുശേഷം ഒത്തുചേർന്ന റായിഡു-റെയ്ന കൂട്ടുകെട്ടാണു ചെന്നൈ ഇന്നിംഗ്സിനെ കരകയറ്റിയത്. റെയ്നയെ കാഴ്ചക്കാരനാക്കി റായിഡു തകർത്തടിച്ചു. ഇടയ്ക്കു റെയ്നയും സിക്സറുകൾ പറത്തി.

സ്കോർ 144ൽ റെയ്നയുമായുണ്ടായ ആശയക്കുഴപ്പത്തെ തുടർന്ന് സെഞ്ചുറിയിലേക്കു കുതിക്കുകയായിരുന്ന റണ്ണൗട്ടായി റായിഡു മടങ്ങി. 37 പന്തിൽനിന്ന് ഒന്പതു ബൗണ്ടറികളും നാലു സിക്സറുകളും ഉൾപ്പെടെ 79 റണ്‍സായിരുന്നു റായിഡുവിന്‍റെ സന്പാദ്യം. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 112 റണ്‍സ് കൂട്ടിച്ചേർത്തു.


റായിഡു പുറത്തായതിനു പിന്നാലെ റെയ്ന അർധസെഞ്ചുറി തികച്ചു. അവസാന ഓവറുകളിൽ നായകൻ ധോണിയും തകർത്തടിച്ചതോടെ 182 റണ്‍സ് ഇന്നിംഗ്സിൽ കുറിക്കാൻ ചെന്നൈക്കു കഴിഞ്ഞു. റെയ്ന 43 പന്തിൽനിന്ന് 54 റണ്‍സ് നേടിയപ്പോൾ ധോണി 12 പന്തിൽനിന്ന് 25 റണ്‍സുമായി പുറത്താകാതെനിന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് മുൻനിര തകർന്നതോടെ 22/3 എന്ന നിലയിലേക്കു കൂപ്പുകുത്തി. റിക്കി ഭുയി(0), മനീഷ് പാണ്ഡെ(0), ദീപക് ഹൂഡ(1) എന്നിങ്ങനെയായിരുന്നു മുൻനിരയുടെ സംഭാവന.

ഇതിനുശേഷം ഷക്കിബ് അൽ ഹസൻ (24), യൂസഫ് പത്താൻ എന്നിവർക്കൊപ്പം വില്ല്യംസണ്‍ വിജയത്തിനു ശ്രമിച്ചെങ്കിലും 17-ാം ഓവറിന്‍റെ അവസാന പന്തിൽ വില്ല്യംസണ്‍ പുറത്തായി.

51 പന്തിൽനിന്ന് 84 റണ്‍സ് അടിച്ചുകൂട്ടിയ നായകൻ അഞ്ചുവീതം ബൗണ്ടറികളും സിക്സറും പറത്തി. വില്ല്യംസണിനുശേഷമെത്തി നാലു പന്തിൽനിന്നു 17 റണ്‍സ് നേടിയ റാഷിദ് ഖാനാണ് മത്സരം അവസാന പന്തിലേക്കു നീട്ടിയത്.

15 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് നേടിയ ചഹറിനു പുറമേ ശർദുൾ താക്കുർ, കരണ്‍ ശർമ, ബ്രാവോ എന്നിവർ ഓരോ വിക്കറ്റ് നേടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.