എംഎസ്ഡി സ്ഫോടനത്തിൽ തകർന്ന് ബാംഗ്ലൂർ; ചെന്നൈ സൂപ്പർ കിംഗ്സ്..!
എംഎസ്ഡി സ്ഫോടനത്തിൽ തകർന്ന് ബാംഗ്ലൂർ; ചെന്നൈ സൂപ്പർ കിംഗ്സ്..!
എബി ഡിവില്ലിയേഴ്സിന്‍റെയും ക്വിന്‍റൻ ഡികോക്കിന്‍റെയും വെടിക്കെട്ടിനു അമ്പാട്ടി റായിഡുവിന്‍റെയും സാക്ഷാൽ എം.എസ് ധോണിയുടേയും മറുപടി. ആകാശം പങ്കിട്ടെടുത്ത വെടിക്കെട്ടിനൊടുവിൽ ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്സിനു സൂപ്പർ ഡൂപ്പർ വിജയം. അവസാന ഓവർവരെ പിരിമുറുക്കവും ആവേശവും നിറഞ്ഞ മത്സരത്തിൽ അഞ്ചു വിക്കറ്റിനാണ് ചെന്നൈ സൂപ്പർ കിംഗ്സ് വിജയിച്ചത്.

ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിന്‍റെ 206 റൺസ് വിജയലക്ഷ്യം അമ്പാട്ടി റായിഡുവിന്‍റെയും (82) ധോണിയുടേയും (പുറത്താകാതെ 70) അർധ സെഞ്ചുറി മികവിൽ രണ്ടു പന്ത് ബാക്കിനിൽക്കെ ചെന്നൈ മറികടന്നു. അവസാന ഓവറിൽ ജയിക്കാൻ മൂന്നു പന്തിൽ ആറു റൺസെന്ന നിലയിൽ പന്തിനെ ഗാലറിയുടെ മേൽക്കൂരയിലേക്ക് പറത്തവിട്ട് രാജകീയമായാണ് ധോണി മത്സരം അവസാനിപ്പിച്ചത്.

ബാംഗ്ലൂരിന്‍റെ കൂറ്റൻ സ്കോർ പിന്തുടർന്ന ചെന്നൈ നാല് വിക്കറ്റിനു 74 എന്ന നിലയിൽ തകർച്ചയെ നേരിട്ടപ്പോൾ ക്രീസിൽ ഒന്നിച്ച ധോണിയും റായിഡുവുമാണ് വിജയം പിടിച്ചെടുത്തത്. 53 പന്തിൽ എട്ട് സിക്സും മൂന്നു ഫോറുമായി റായിഡു കളം അടക്കിവാണപ്പോൾ ധോണി സപ്പോർട്ടറുടെ റോളിലായിരുന്നു. എന്നാൽ പിന്നീട് എംഎസ്ഡിയും സ്ഫോട പരമ്പരകൾ സൃഷ്ടിച്ചു തുടങ്ങി.


കൈവിട്ടു കളഞ്ഞ ഉമേഷ് യാദവ് തന്നെ റായിഡുവിനെമികച്ചൊരു ത്രോയിലൂടെ പുറത്താക്കിയത് ബാംഗ്ലൂരിന് പ്രതീക്ഷ നൽകിയെങ്കിലും ധോണി തോൽക്കാൻ തയാറല്ലായിരുന്നു. സിക്സിനായി ആർത്തുവിളിച്ച ഗാലറികൂട്ടത്തിനിടയിലേക്ക് സിക്സർ പറത്തി കളി കൂളായി അവസാനിപ്പിച്ചു. എംഎസ്ഡി സ്റ്റൈലിൽ. 34 പന്തിൽ ഏഴ് സിക്സും ഒരു ഫോറും പറത്തിയാണ് ധോണി 70 റൺസെടുത്തത്.

നേരത്തെ ബാംഗ്ലൂർ എബി ഡിവില്ലിയേഴ്സിന്‍റെയും ക്വിന്‍റൻ ഡികോക്കിന്‍റെയും അർധ സെഞ്ചുറി മികവിലാണ് 205 റൺസ് സ്വന്തമാക്കിയത്. ഡിവില്ലിയേഴ്സ് 30 പന്തുകളിൽ 68 റൺസും ഡികോക്ക് 37 പന്തിൽ 53 റൺസും എടുത്തു പുറത്തായി. ക്യാപ്റ്റൻ വിരാട് കോഹ്‍ലി (15 പന്തിൽ 18)വേഗം പുറത്തായതോടെ ക്രീസിൽ ഒത്തുചേർന്ന ഡി ഡബിൾ വെടിക്കെട്ടിനു തിരികൊളുത്തുകയായിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.