വേദങ്ങളിറങ്ങിയ പുണ്യമാസം
വേദങ്ങളിറങ്ങിയ  പുണ്യമാസം
ഖുർആൻ മാത്രമല്ല, പൂർവവേദങ്ങളും റംസാൻ മാസത്തിലാണ് അവതരിപ്പിക്കപ്പെട്ടതെന്നു കാണാം. റംസാനിലെ ആദ്യരാത്രിയിൽ ഇബ്റാഹിം നബി(അ)ന് ഏടുകൾ ഇറക്കപ്പെട്ടു. റംസാനിൽ നിന്നു ആറു ദിവസം കഴിഞ്ഞ് മൂസാനബി(അ)ന് തൗറാത്ത് അവതരിപ്പിക്കപ്പെട്ടു. പതിമൂന്നു നാൾ കഴിഞ്ഞ് ഈസാ നബി(അ)ന് ഇഞ്ചീൽ നൽകപ്പെട്ടു. റംസാനിൽ നിന്നു 18നാൾ കഴിഞ്ഞു ദാവൂദ് നബി(അ)ന് സബൂറും ഇറക്കപ്പെട്ടു എന്ന് ഹദീസിൽ വന്നിട്ടുണ്ട്. ഖുർആനിതര പൂർവഗ്രന്ഥങ്ങൾ അവതരിപ്പിക്കപ്പെട്ടത് തന്നെ ഈ മാസത്തിന്‍റെ സവിശേഷതയാണെങ്കിൽ സത്യാസത്യ വിവേചനത്തിനും സന്മാർഗത്തിനുമുള്ള വ്യക്ത പ്രമാണമായ ഖുർആൻ അവതരിപ്പിക്കപ്പെട്ടതോടെ റംസാനിന്‍റെ പവിത്രതയും പ്രാധാന്യവുമേറി.

പൂർവവേദങ്ങളുടെ അസ്തിത്വം അംഗീകരിക്കുന്നതോടൊപ്പം അവ നിർവഹിച്ച ദൗത്യത്തിനു തുടർച്ചയും അന്തിമവേദവുമായി വിശുദ്ധ ഖുർആൻ. ലൈലത്തുൽ ഖദ്റിന്‍റെ രാത്രികൾ അഥവാ റംസാനിലെ അവസാന രാത്രികൾ പരിശുദ്ധ ഖുർആനിന്‍റെ അവതീർണസമയത്തെയാണ് ഓർമപ്പെടുത്തുന്നത്. കേവല പുസ്തക വായനക്കപ്പുറം ദൈവ പ്രോക്തമായ വചനങ്ങളെ ഹൃദയസിരകളിലൂടെ ഓടിച്ചുകൊണ്ടുള്ള സാരസന്പൂർണമായ വായന അഥവാ ഖിറാഅത്തുൽ ഖുർആനിന് അഭൂതപൂർവമായ പോരിശയാണ് റംസാൻ മാസത്തിലുള്ളത്.

അല്ലാഹുവിനോട് ആരാധനകൾ കൊണ്ട് അടുക്കുക എന്ന നിലയ്ക്ക് രാത്രിക്ക് പകലിനേക്കാൾ പൊതുവെ മാഹാത്മ്യമുണ്ട്. എന്നാൽ അത് റംസാനിലാവുന്പോൾ കൂടുതൽ ഒൗന്നത്യം നേടുന്നു. റംസാനിൽ മാത്രമുള്ള സുന്നത്ത് നിസ്കാരമായ തറാവീഹ് ഖിയാമു റംസാൻ (റംസാനിലെ നിസ്കാരം) ആണ്. സിദ്ദീഖീങ്ങളോടും ശുഹദാക്കളോടുമൊപ്പമെത്താൻ റംസാനിലെ രാത്രി നിസ്കാരം കാരണമാകുന്നു. നബി(സ്വ)യോടൊരാൾ ചോദിച്ചു: അല്ലാഹുവിന്‍റെ ദൂതരേ, ഞാൻ സത്യം വിശ്വസിക്കുകയും അഞ്ചുനേരം നിസ്കരിക്കുകയും സകാത്ത് നൽകുകയും റംസാനിൽ നോന്പനുഷ്ഠിക്കുകയും റംസാനിലെ നിസ്കാരം നിർവഹിക്കുകയും ചെയ്താൽ ഞാൻ ആരിൽപ്പെട്ടവനാണാവുക? നബി(സ്വ) പറഞ്ഞു: ‘സിദ്ദീഖീങ്ങളിലും ശുഹദാക്കളിലും’ (ബസ്സാർ).

വിശ്വാസിയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ് പാപമോചനം. പാപക്കറ പുരളാനേറെ സാധ്യതയുള്ള സാഹചര്യമാണിന്നുള്ളത്. അങ്ങനെ സംഭവിച്ചാൽ അതിൽ നിന്നു രക്ഷപ്പെടാനും ശുദ്ധീകരിക്കാനുമുള്ള അവസരം വേണം. റംസാൻ മാസത്തിൽ പാപം പൊറുക്കപ്പെടുമെന്ന് മാത്രമല്ല, ആ അവസരം നഷ്ടപ്പെടുത്തുന്നതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകപ്പെട്ടിട്ടുമുണ്ട്.

പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ
(മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് )

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.