സ്വർഗവാതിൽ തുറന്നുകിടക്കുന്ന മാസം
സ്വർഗവാതിൽ തുറന്നുകിടക്കുന്ന  മാസം
അല്ലാഹുവിനെ അനുസരിച്ച് ജീവിച്ച സജ്ജനങ്ങൾക്കു നൽകുന്ന പ്രതിഫലമാണല്ലോ സ്വർഗം. സുഖലോലുപതയുടെ ഭവനമാണത്. അതിന് പ്രത്യേക പ്രവേശന കവാടങ്ങളുണ്ട്. അവ മലർക്കെ തുറന്നുകിടക്കുകയായിരിക്കില്ല. അതു തുറക്കാൻ ഉതകുന്ന സൽപ്രവർത്തനങ്ങൾ ചെയ്യുകയാണ് വേണ്ടത്. എന്നാൽ സ്വർഗവാതിൽ തുറന്നുകിടക്കുന്ന കാലമാണ് ഈ റംസാൻ. തിന്മകളോട് അകൽച്ചയും വന്നുപോയ തിന്മകളിൽ നിന്ന് മോചനം നേടാനുള്ള മോഹവും പ്രാർഥനയും പ്രവർത്തനവും റംസാൻ മാസത്തിൽ ഏറെ നടക്കുന്നു. അടഞ്ഞുകിടക്കുന്ന നരകവാതിലുകൾ തിന്മകൾ കൊണ്ടു തട്ടിത്തുറക്കാതിരിക്കാൻ വിശ്വാസികൾ ശ്രദ്ധിക്കണം. പിശാച് മനുഷ്യവർഗത്തിന്‍റെ ശത്രുവാണ്. അവന് തന്‍റെ ഈർഷ്യതയും അസൂയയും വിശ്വാസികൾക്കെതിരെ പ്രകടിപ്പിക്കാൻ സാധിക്കാത്ത അവസ്ഥ റംസാനിലുണ്ടാവുന്നു. പിശാചിനെ തടയിട്ടാൽ വിശ്വാസിയുടെ വിജയം സുനിശ്ചിതമായി.

മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം സുവർണകാലമാണ് റംസാൻ മാസം. തന്‍റെ വ്യക്തമായ ശത്രുവിനെ തളച്ചിടുകമൂലം നന്മകൾക്ക് പ്രോത്സാഹനവും ആനുകൂല്യവും കരസ്ഥമാകുന്നു. പുറമെ അധിക പ്രതിഫലവും ലഭിക്കുന്നു. പാപങ്ങൾ പൊറുക്കപ്പെടുന്നു. പ്രാർഥനകൾക്ക് ഉത്തരമുണ്ടാവുന്നു. ഇവയത്രയും ഈ വിശുദ്ധ മാസത്തിന്‍റെ പൊതുവായ നേട്ടങ്ങളാണ്. ഇതിലുപരി ഉന്നതമായ ഒരു രാത്രിയുണ്ട്. ആയിരം മാസത്തേക്കാൾ പുണ്യകരവും ശ്രേഷ്ഠവുമായ അസുലഭമുഹൂർത്തം ലൈലത്തുൽ ഖദ്ർ. ഇത് റംസാൻ മാസത്തിലാണ്. ഈ ദിനമുപയോഗപ്പെടുത്തിയാൽ കുറഞ്ഞ കാലവും ആയുസും നന്മവിചാരം കൊണ്ടും കർമധന്യത കൊണ്ടും ശതഗുണീഭവിപ്പിക്കാം.


കൂടാതെ കഴിഞ്ഞ ഒരായുസിന്‍റെ പുസ്തകത്തിൽ എന്ത് സംഭവിച്ചു എന്നു പുനർവിചിന്തനം നടത്തേണ്ട അപൂർവ നിമിഷം കൂടിയാണിത്. കുടുംബത്തിൽ, അയൽപക്കത്തിൽ, പ്രസ്ഥാന സംഘടനാ പരിസരങ്ങളിൽ നമ്മുടെ ഇടപാടുകളും വ്യവഹാരങ്ങളും എത്ര സുതാര്യമാണെന്ന് നോക്കൂ. വികാരങ്ങളിലും വിചാരങ്ങളിലും നടപ്പിലും ഇരിപ്പിലും എത്ര കുശുന്പും കുന്നായ്മയും അസൂയയും പകപോക്കലും പരദൂഷണവും ചെയ്തുകൂട്ടിയുണ്ടാകും. എല്ലാം തുറന്ന മനസോടെ, പരിഹരിച്ച് കഴിഞ്ഞ കാലങ്ങളെ മണ്ണിട്ടു മൂടണം. പകരം പുണ്യങ്ങളുടെ, സുകൃതങ്ങളുടെ പുതിയ സൗധം പണിയണം. അത്തരം സുന്ദരമുഹൂർത്തങ്ങൾക്കായി നമുക്ക് ഒന്നിച്ചു പ്രാർഥിക്കാം.

പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ
(മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് )

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.