പ്രതികൂല ജീവിതസാഹചര്യങ്ങളെ അതിജീവിക്കാൻ നോമ്പ് ശക്തി നൽകുന്നു
പ്രതികൂല ജീവിതസാഹചര്യങ്ങളെ അതിജീവിക്കാൻ നോമ്പ് ശക്തി നൽകുന്നു
മനുഷ്യസ്വഭാവങ്ങളിൽ വിചാര വികാരവിധേയത്വങ്ങൾക്ക് നിർണായക സ്വഭാവമാറ്റങ്ങൾ അനുഭവപ്പെടാറുണ്ടെങ്കിലും അടിസ്ഥാനപരമായ പ്രകൃതിയിൽ എല്ലാ മനുഷ്യരും ഒന്നിക്കുന്നു. മാറ്റങ്ങൾക്ക് വിധേയമല്ലാത്ത സുസ്ഥിരമായ മനുഷ്യപ്രകൃതി സർവദാ അംഗീകരിക്കുന്ന വിശ്വാസാനുഷ്ഠാന ആചാരങ്ങൾ ഉൽബോധിപ്പിക്കുന്ന ഖുർആൻ അഖില ലോക മനുഷ്യവിഭാഗത്തിനായി നൽകപ്പെട്ടതാണ്.

നിങ്ങളുടെ പൂർവീകരിൽ വിധിക്കപ്പെട്ട നോന്പ് നിങ്ങൾക്കും നിയമമാക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ ദൈവ കല്പനകൾക്ക് വിധേയമായി ജീവിക്കുമല്ലോ. (ഖുർആൻ 2:183). എണ്ണപ്പെട്ട ദിവസങ്ങളിലാണ് നോന്പ് അനുഷ്ഠിക്കേണ്ടത്. രോഗം, യാത്ര എന്നീ തടസങ്ങൾ വന്നാൽ സൗകര്യപ്പെടുന്ന മറ്റു ദിവസങ്ങളിൽ എണ്ണം പൂർത്തീകരിക്കുന്നതിന് അനുവദിക്കുന്നുണ്ട്. പ്രതിബന്ധങ്ങളൊന്നുമില്ലാതെ നോന്പ് ഉപേക്ഷിക്കുന്നവർ പാപ മുക്തിക്ക് ഒരഗതിക്ക് ഭക്ഷണം നൽകണം. പുണ്യം ആഗ്രഹിച്ച് സ്വമേധയാ ചെയ്യുന്ന നന്മ അവന് ഗുണമായിരിക്കും. നിങ്ങൾക്ക് അവബോധം ഉണ്ടെങ്കിൽ നോന്പ് അനുഷ്ഠിക്കൽ നല്ലതാണ് (2:184). ഖുർആൻ അവതരിക്കപ്പെട്ട റംസാൻ മാസത്തിലാണ് നോന്പ്. അത് ആരെയും പീഡിപ്പിക്കുന്നതിനല്ല. നോന്പ് അനുഷ്ഠാനത്തിലൂടെ സ്വയം ബോധ്യപ്പെടുന്ന ധാരാളം ഗുണങ്ങളുണ്ട്.ആയുർവേദതത്ത്വം ശ്രദ്ധിക്കാം. ഒരു നേരം ഭക്ഷണം കഴിക്കുന്നവൻ യോഗി. രണ്ടു നേരമായാൽ ഭോഗി. അതിലും കൂടിയാൽ രോഗി.


ആരാധനാനുഷ്ഠാനങ്ങൾ ആത്മീയ വിശുദ്ധിയാണ് കാംക്ഷിക്കുന്നത്. ഭൗതിക നേട്ടങ്ങൾക്ക് അതീതമായ ആത്മീയത മത നിർദേശമല്ല. ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, വയോവൃദ്ധരായ സ്ത്രീ പുരുഷന്മാർ, കുട്ടികൾ മുതലായവർക്ക് നോന്പ് ബാധകമല്ല. നിലവിലുള്ള ദുർബലതയിൽനിന്ന് മോചനം പ്രതീക്ഷിക്കാത്തവർ പാപ മുക്തിക്കുള്ള അഗതി ഭക്ഷണം നല്കാൻ ബാധ്യസ്ഥരല്ലെന്ന് പ്രവാചക ചര്യാവലോകനം ബോധ്യപ്പെടുത്തുന്നു. ശാരീരികമായ പീഡനങ്ങളിലൂടെയുള്ള ഏതൊരു ആരാധനയും ദൈവിക പുണ്യത്തിന് അവകാശപ്പെട്ടതല്ലെന്ന് നബി വചനം ബോധ്യപ്പെടുത്തുന്നു. നോന്പനുഷ്ഠാനം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. പ്രതികൂല ജീവിത സാഹചര്യങ്ങളെ അതിജീവിക്കാൻ ശക്തി നൽകുന്നതാണ് നോന്പ്.

ഡോ.യു.എം.ഉമരി
റിട്ട.പ്രഫസർ കാളികാവ്

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.