സമൂഹ മാധ്യമങ്ങളേ, വിട...
സമൂഹ മാധ്യമങ്ങളേ, വിട...
അമൂല്യമായ സമയത്തെ അപഹരിക്കുന്ന സാമൂഹ്യ മാധ്യമങ്ങൾക്ക് കടിഞ്ഞാണിടാൻ കഴിയാത്തവർക്ക് റംസാന്‍റെ നന്മയെ സ്വായത്തമാക്കാനാവില്ല. മറ്റു മാധ്യമങ്ങളെ അപേക്ഷിച്ച് സമൂഹ മനസിനെ അടക്കി ഭരിച്ചു കൊണ്ടിരിക്കുകയാണ് സാമൂഹ്യ മാധ്യമങ്ങൾ.

ജനമനസുകളിൽ ഇടം നേടാൻ അച്ചടി സംവിധാനത്തിന് അഞ്ഞൂറു വർഷവും, ടെലിഫോണിന് നൂറു വർഷവും, ടെലിവിഷന് അൻപതു വർഷവും വേണ്ടി വന്നപ്പോൾ സ്മാർട്ട് ഫോണിന് സമൂഹത്തെ കൈയിലെടുക്കാൻ വെറും പത്തു വർഷം മാത്രമേ വേണ്ടി വന്നുള്ളൂ.. നിരന്തരവും സ്വതന്ത്രവുമായ ഈ കണക്ടിവിറ്റി പരപ്രേരണ കൂടാതെ മുൻകയ്യെടുക്കാനുള്ള നമ്മുടെ സന്നദ്ധതയെ (Pro active) ഇല്ലാതാക്കിയിരിക്കുന്നു. വാർത്തകളുടെ മഹാപ്രളയം നമ്മെ പ്രതിപ്രവർത്തനം നടത്തുന്നവർ മാത്രമായി (Re active) ചുരുക്കിത്തീർത്തിരിക്കുന്നു. സ്വയം ചിന്തിക്കാനും സ്വയം ബോധ്യപ്പെടാനും സ്വയം പ്രവർത്തിക്കാനുമുള്ള സന്നദ്ധത നമ്മിൽ കുറഞ്ഞിരിക്കുന്നു.

മറ്റുള്ളവർ തയാറാക്കുന്ന ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞും നമ്മിലേക്ക് എത്തുന്ന ആവശ്യങ്ങളോട് പ്രതികരിച്ചും സമയം തള്ളി നീക്കുന്നു. റംസാനിൽ നാം ലക്ഷ്യംവച്ച കർമങ്ങളുടെ സമയം നമ്മൾ പോലുമറിയാതെ കവർന്നെടുക്കുന്ന ചതിക്കുഴിയിൽ അകപ്പെടാതിരിക്കാൻ ജാഗ്രത കൈക്കൊ ള്ളുക.ഭക്ഷണവും ഓൺലൈൻ ഉപയോഗവും ആവശ്യത്തിന് മാത്രമാകട്ടെ.

ദുർവ്യയം ചെയ്യുന്നതിനെ അതിശക്തമായി വിലക്കിയ മതമാണ് ഇസ്‌‌‌ലാം.

"നിങ്ങൾ തിന്നുകയും കുടിക്കുകയും ചെയ്യുക. അമിതമാക്കരുത്. നിശ്ചയമായും അല്ലാഹു അമിതമാക്കുന്നവരെ ഇഷ്ടപ്പെടുന്നില്ല.’ എന്നാണ് ഖുർആൻ താക്കീത് ചെയ്യുന്നത്. നബി(സ) അമിതവ്യയത്തെക്കുറിച്ച് പറഞ്ഞത് ഇപ്രകാരമാണ്.

"അമിതവ്യയവും ധൂർത്തും ഇല്ലാതെ നിങ്ങൾ തിന്നുകയും കുടിക്കുകയും വസ്ത്രം ധരിക്കുകയും സ്വദഖ നിർവഹിക്കുകയും ചെയ്യുക’ (ബുഖാരി) ദുർവ്യയം ചെയ്യുന്നവരെ പിശാചിന്‍റെ കൂട്ടുകാരായിട്ടാണ് ഖുർആൻ ആക്ഷേപിച്ചിട്ടുള്ളത്. ഖുർആനിന്‍റെ അനുയായികളായി രംഗത്ത് വരികയും ധൂർത്തിൽ അഭിരമിക്കുകയും ചെയ്യുകയെന്നത് വിശ്വാസികൾക്ക് ഭൂഷണമല്ല.

ടി.കെ. അഷ്‌റഫ്
(ജനറൽ സെക്രട്ടറി, വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.