ഖുർആനിനെ അടുത്തറിയണം
ഖുർആനിനെ അടുത്തറിയണം
അവികസിത സമൂഹത്തിന്‍റെ വികസന സ്വപ്നങ്ങൾക്ക് ചിറക് മുളപ്പിച്ച വേദഗ്രന്ഥമാണ് ഖുർആൻ.

മാനവസമൂഹത്തിൽ കടുത്ത അസമത്വം നിലനിന്നിരുന്ന ഒരു സാമൂഹിക പശ്ചാത്തലത്തിൽ ഏകസമൂഹം, ഏക ദൈവം എന്ന സമത്വ സുന്ദരമായ ആദർശം പഠിപ്പിക്കുക വഴി മനുഷ്യരാശിയെ ഒരേ ചരടിൽ കോർത്തിണക്കുവാൻ ഈ വേദഗ്രന്ഥത്തിന് സാധിച്ചു എന്നത് ലോകാദ്ഭുതങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ്. ഏതൊരു മനുഷ്യനും ശാസ്ത്രീയവും ഏറ്റവും ശരിയായതുമായ ജീവിതം നയിക്കുവാൻ മാർഗദർശനം ആവശ്യമാണ്. അന്ധകാരവും അനാചാരവും കൊടികുത്തിവാണ ആറാം നൂറ്റാണ്ടിന്‍റെ ജനതയുടെ മാറ്റത്തെപ്പറ്റി ചിന്തിക്കുവാനും സൃഷ്ടിപ്പിന്‍റെയും ജീവിതത്തിന്‍റെയും ലക്ഷ്യമെന്ത് എന്ന വലിയ ചോദ്യത്തെ ലളിതമായ നിലയിൽ അവരുടെ ഭാഷയിൽ പറഞ്ഞ് പഠിപ്പിച്ചുകൊടുത്തു എന്നതാണ് ഈ വേദഗ്രന്ഥം നിർവഹിച്ച അതുല്യമായ നേട്ടം.

സ്രഷ്ടാവിനെ സംബന്ധിച്ചും ആ സ്രഷ്ടാവിന്‍റെ മഹത്വത്തെ സംബന്ധിച്ചും ബോധ്യപ്പെടുത്താൻ വേദഗ്രന്ഥത്തിന്‍റെ സവിശേഷമായ രീതി ഏവരെയും ആകർഷിക്കുന്ന വിധത്തിലാണ്. മനഃശാസ്ത്രപരമായ സമീപനത്തിലൂടെ മനുഷ്യന്‍റെ മനസിലെ കറകൾ കഴുകി ശുദ്ധിയാക്കുവാൻ ഏറ്റവും ഫലപ്രദമായ വഴി മനുഷ്യന്‍റെ പരിമിതികളെക്കുറിച്ച് കൂടുതൽ ബോധ്യപ്പെടുത്തുക എന്നതാണ് ഖുർആനിന്‍റെ സമീപനരീതി. അതിനാൽ തന്നെ ഏത് വിഭാഗത്തിൽപ്പെട്ട മനുഷ്യരെയും സ്വാധീനിക്കുവാൻ ഈ ഗ്രന്ഥത്തിന് സാധിക്കും.

വിശ്വാസ വിശുദ്ധിയും സദാചാര ചിന്തകളും ഖുർആനിന് അനുസൃതമായി മാറ്റുന്ന വ്യക്തിക്ക് ശാന്തവും സമാധാനപരവും ആയ ഒരു ജീവിതം നയിക്കുവാൻ സാധിക്കും. ചൂഷണ മുക്തവും അബദ്ധങ്ങളും നിറഞ്ഞു നിന്ന ആറാം നൂറ്റാണ്ടിലെ ജനസമൂഹത്തെ പരിശുദ്ധ ഖുർആനിന്‍റെ കരുത്തിൽ മനുഷ്യൻ മനുഷ്യരുടെമേൽ ചുമത്തിയ സർവ്വദുരാചാരത്തിന്‍റെയും ചങ്ങലപ്പൂട്ടുകളെ പൊട്ടിച്ചെറിഞ്ഞ് ചൂഷണ മുക്തമായ ഒരു സമൂഹത്തിന്‍റെ സൃഷ്ടിക്കായി മൂഹമ്മദ് നബി(സ)ക്ക് സാധിച്ചു. കേവലം 23 വർഷങ്ങൾ കൊണ്ടാണ് അടിമത്ത സന്പ്രദായം നിലനിന്നിരുന്ന നൂറ്റാണ്ടിൽ അടിമത്തമോചനം പാപമോചനത്തിനുള്ള പരിഹാരമാണ് എന്ന് പഠിപ്പിക്കുക വഴി മനുഷ്യന്‍റെ അന്തസ് ഉയർത്തുവാൻ ഖുർആനിന് സാധിച്ചു എന്നത് ലോകത്തിൽ ഒരു ഗ്രന്ഥത്തിനും സാധിക്കാത്ത കാര്യമാണ്. ഇങ്ങനെ അനവധി നിരവധി മാറ്റങ്ങൾക്കും വിപ്ലവങ്ങൾക്കും വിജ്ഞാന വിസ്ഫോടനങ്ങൾക്കും ഹേതുവായ ഈ ഗ്രന്ഥത്തിന്‍റെ സവിശേഷമായ അവതരണത്തിന്‍റെ ഓർമകളാണ് പരിശുദ്ധ റംസാനിന്‍റെ ആത്മാവിൽ കുടികൊള്ളുന്നത്. അതിനാൽ റംസാൻ മാസം വിശ്വാസിയുടെ ജീവിതത്തിലെ നന്മകളുടെ വസന്തകാലമാണ്. സർവ്വ നന്മയുടെയും പൂർത്തീകരണത്തിനായി കടന്നു വന്ന ഈ വേദഗ്രന്ഥത്തെ അടുത്തറിയാനും പഠിക്കാനും ശ്രമിക്കണം.


എ എം നിസാമുദ്ദീൻ മൗലവി
ചീഫ് ഇമാം മുഹ്‌‌യിദ്ദീൻ ജുമാ മസ്ജിദ്, വടക്കേക്കര, ചങ്ങനാശേരി

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.