Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
| Back to Home |
കറൻസിരഹിത ഇക്കോണമി ഇന്ത്യയിൽ വിജയകരമാകുമോ?
ഉയർന്ന മൂല്യത്തിലുള്ള കറൻസികൾ പിൻവലിച്ച ശേഷം കേന്ദ്രസർക്കാർ കറൻസി ഇല്ലാത്ത സമ്പദ്ഘടനയിലേക്കു രാജ്യത്തെ കൊണ്ടുപോകുന്നതിനാണു ശ്രമിക്കുന്നത്. നോട്ട് പിൻവലിക്കലിന്റെ ഫലം പൂർണമായി ലഭിക്കണമെങ്കിൽ ഇന്ത്യയെ മുഴുവനായി ഡിജിറ്റൽ സമ്പദ്ഘടനയിലേക്കു മാറ്റിയെടുക്കേണ്ടതുണ്ട്. ഇതു സാധ്യമാകണമെങ്കിൽ എല്ലാ കുടുംബങ്ങളും ബാങ്കിൽ അക്കൗണ്ട് തുടങ്ങുകയും ഇടപാടുകളെല്ലാം ഡെബിറ്റ്/ ക്രെഡിറ്റ് കാർഡ്/ഓൺലൈൻ മുഖാന്തരം ആക്കുകയും ചെയ്യണം. എല്ലാവരും ഇലക്ട്രോണിക് മാർഗത്തിലൂടെ ഇടപാടുകൾ നടത്തിയാൽ കറൻസിയുടെ ഉപയോഗം ഒരു നല്ല ശതമാനം കുറഞ്ഞുകിട്ടും. അതുവഴി കറൻസി അടിക്കുന്നതിന്റെയും ട്രാൻസ്പോർട്ട് ചെയ്യുന്നതിന്റെയും വിതരണം ചെയ്യുന്നതിന്റെയും കറൻസി ചെസ്റ്റുകളുടെയും ചെലവു കുറയ്ക്കാം.
എല്ലാവരും ഡിജിറ്റൽ ആയാൽ എല്ലാ ഇടപാടുകളും സുതാര്യമാകുന്നതിനോടൊപ്പം അധോലോക ബിസിനസുകളും ഹവാല ഇടപാടുകളും ഭീകരപ്രവർത്തനങ്ങൾക്കുള്ള സാമ്പത്തിക ഇടപാടുകളും കള്ളനോട്ടിന്റെ ഇടപാടുകളും എല്ലാം നിന്നുപോകും. ഡിജിറ്റലൈസേഷനെ പ്രോത്സാഹിപ്പിക്കുന്നതിനു കേന്ദ്ര ഗവൺമെന്റ് ധാരാളം ആനുകൂല്യങ്ങളും വിളംബരം ചെയ്തിട്ടുണ്ട്.
ഓൺലൈനായി റെയിൽവേ ടിക്കറ്റ് എടുക്കുന്ന എല്ലാ യാത്രക്കാർക്കും 10 ലക്ഷം രൂപയുടെ ഇൻഷുറൻസ് ഉറപ്പാക്കുന്നുണ്ട്. പെട്രോൾ പമ്പുകളിൽനിന്ന് ഇന്ധനം അടിക്കുമ്പോൾ ഡിജിറ്റൽ ഇടപാടാണ് നടത്തുന്നതെങ്കിൽ വിലയിൽ 0.75 ശതമാനം കുറവു ലഭിക്കും. ലൈഫ് ഇൻഷ്വറൻസ് പോളിസികളുടെ പ്രീമിയം തുക ഓൺലൈനായി അടച്ചാൽ എട്ടു ശതമാനം ഡിസ്കൗണ്ട് ലഭിക്കും. നാഷണൽ ഹൈവേകളിലുള്ള ടോൾ പിരിവ് ഡിജിറ്റലായി ചെയ്താൽ 10 ശതമാനം ഡിസ്കൗണ്ട് ലഭിക്കുന്നതാണ്. കൂടാതെ 2000 രൂപ വരെ മൂല്യമുള്ള എല്ലാ ഇടപാടുകളും ഓൺലൈനായി ചെയ്യുകയാണെങ്കിൽ സേവനനികുതി ഒഴിവാക്കിയിട്ടുണ്ട്.
ഡിജിറ്റൽ ഇക്കോണമി രാജ്യത്തിന്റെ പുരോഗതിക്ക് വളർച്ച ഉണ്ടാക്കുമെന്നുള്ളത് സംശയരഹിതമായ വസ്തുതയാണ്. എന്നാൽ, ഇന്ത്യയിലെ ബഹുഭൂരിപക്ഷവും കംപ്യൂട്ടറിൽ പ്രാവീണ്യം നേടിയവരല്ല. ഇപ്പോഴും വളരെയധികം ഗ്രാമങ്ങളിൽ വൈദ്യുതിയും ഇന്റർനെറ്റ് സൗകര്യങ്ങളും ലഭിച്ചിട്ടില്ല. എല്ലാ മൊബൈൽ ഫോണുകളിലൂടെയും ഡിജിറ്റൽ ഇടപാടുകൾ നടത്തുന്നതിന് സാധിക്കില്ല. അങ്ങനെയുള്ള സാഹചര്യത്തിൽ ഇന്ത്യയെ പൂർണമായും ഡിജിറ്റൽ യുഗത്തിലേക്ക് പരിവർത്തനം ചെയ്യാൻ നിലവിൽ സാധ്യമല്ല. എന്നു മാത്രമല്ല, പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിച്ചിട്ടില്ലാത്തവർക്കും കുട്ടികൾക്കും പ്രായം കൂടുതലുള്ളവർക്കും ഡിജിറ്റൽ ഇക്കോണമി പ്രായോഗികമല്ല.
സൈബർ കുറ്റകൃത്യങ്ങൾ വളരെയധികം വർധിച്ചുവരുന്ന സാഹചര്യങ്ങളിൽ സൈബർ സെക്യൂരിറ്റികളിൽ അയവു വരുത്തുന്നത് അപകടകരമാണ്.
ഡിജിറ്റൽ ഇടപാടുകൾ വ്യാപകമാകുന്നതോടുകൂടി സൈബർ കുറ്റകൃത്യങ്ങൾ മൂലം കൂടുതൽ പേർക്കും ധനനഷ്ടം സംഭവിക്കും. നിലവിൽ സൈബർ കുറ്റകൃത്യങ്ങൾ മൂലം ധനനഷ്ടം ഉണ്ടായാൽ ബാങ്കുകൾ കൈമലർത്തുന്ന പതിവാണുള്ളത്. ഇതിന് ഇൻഷ്വറൻസ് കവറേജും ലഭിക്കുന്നില്ല. ഡെബിറ്റ്/ ക്രെഡിറ്റ് കാർഡ്/ഓൺലൈൻ ഇടപാടുകൾ നടത്തുന്ന ബാങ്ക് അക്കൗണ്ടുകളിൽ അധികം പണം സൂക്ഷിക്കുന്നത് ഒരിക്കലും ബുദ്ധിപരമല്ല. കൂടുതൽ പണം നിക്ഷേപിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ടിൽനിന്ന് ഡിജിറ്റൽ ഇടപാടുകൾ നടത്താതിരിക്കുന്നതാണ് പണത്തിനു കൂടുതൽ സുരക്ഷിതത്വം.
ബാങ്കുകൾ ഡെബിറ്റ് / ക്രെഡിറ്റ് കാർഡ് ഇടപാടുകൾക്ക് അവ എത്ര ചെറുതാണെങ്കിലും നിശ്ചിത തുക കമ്മീഷനായി എടുക്കുന്നുണ്ട്. നിലവിൽ 10 രൂപയ്ക്കു മുകളിലാണ് ഈ ചാർജ്. 100 രൂപയ്ക്കു പെട്രോൾ അടിച്ചിട്ട് ഡെബിറ്റ് കാർഡ് കൊടുത്താൽ അതിന് 10 രൂപയെങ്കിലും സർവീസ് ചാർജ് ആയി ബാങ്കുകൾ ഈടാക്കും. ഇതിന് ഡിസ്കൗണ്ടായി ലഭിക്കുന്നതു വെറും 75 പൈസ മാത്രമാണ്. 50 രൂപയുടെ ടോൾ ചാർജിന് കാർഡ് മുഖാന്തരം ഇടപാടു നടത്തുന്നത് പണനഷ്ടം മാത്രമല്ല, സമയനഷ്ടത്തിനും ഇടവരുത്തും. വികസിതരാജ്യങ്ങളിൽ കറൻസിരഹിത ഇക്കോണമി എന്നുള്ളതു പ്രായോഗികമാകുമ്പോൾ വികസ്വരരാജ്യങ്ങളിൽ വിജയപ്രദമായി ഈ പദ്ധതി നടപ്പാക്കുന്നത് നിലവിൽ വിദൂരസ്വപ്നം മാത്രമാണ്.
കറൻസി പിൻവലിക്കലിന്റെ ഏറ്റവും വലിയ ഗുണഭോക്‌താക്കൾ ഇന്ത്യയിലെ ബാങ്കുകളാണ്. 12.5 ലക്ഷം കോടി രൂപയുടെ പണം ചുരുങ്ങിയ കാലഘട്ടത്തിനുള്ളിൽ തന്നെ ബാങ്കിൽ എത്തി. ഇതിൽ ഒരു നല്ല ശതമാനവും പണമായിത്തന്നെ പൂഴ്ത്തിവച്ചിരുന്നതാണ്. കിട്ടാക്കടം മൂലം വലയുന്ന ബാങ്കുകൾക്ക് ഇത് വലിയ തോതിൽ ആശ്വാസം നല്കി. എന്നാൽ, ഈ തുകയ്ക്ക് പലിശ നൽകേണ്ടതിനാൽ വായ്പയുടെ അളവ് വർധിപ്പിച്ചില്ലെങ്കിലോ പലിശ ലഭിക്കുന്ന നിക്ഷേപങ്ങളിൽ മുടക്കിയില്ലെങ്കിലോ ഇതിൽനിന്നു സാമ്പത്തികനഷ്ടവും ഉണ്ടാകാം. കള്ളനോട്ടുകളും വിപണിയിൽനിന്ന് അപ്രത്യക്ഷമാകും. ഹവാല ബിസിനസുകൾക്കും ഭീകരപ്രവർത്തനത്തിനുള്ള സാമ്പത്തികസഹായത്തിനും അധോലോക ബിസിനസിനും തടസം നേരിടും. എന്നാൽ, ഇത് എത്ര കാലത്തേക്ക് എന്നതു പ്രവചനാതീതമാണ്.
ചെറുകിട വ്യവസായികൾക്കു പണം കൊടുക്കാനുണ്ടോ?
ചെറുകിട വ്യവസായികൾക്കു കൊടുക്കാനുള്ള പണം നിർദിഷ്ട തീയതിക്കുള്ളിൽത്തന്നെ കൊ
കരാർ അടിസ്ഥാനത്തിൽ ജോലി: സ്രോതസിൽ നികുതി 10%
അനവധി കന്പനികളും സ്ഥാപനങ്ങളും ജോലിക്കാരെ കരാർ അടിസ്ഥാനത്തിൽ ജോലിക്ക് നിയമ
അപ്ഡേറ്റഡ് റിട്ടേണുകളുടെ ഫയലിംഗിന് അവസരം
2022 ലെ ഫിനാൻസ് ആക്ടിൽ ആദായനികുതി നിയമത്തിൽ അപ്ഡേറ്റഡ് റിട്ടേണുകൾ ഫയൽ ചെയ്യ
ആദായനികുതി റിട്ടേണ് മുടക്കുന്നവർക്ക് സ്രോതസിൽ ഇരട്ടി നികുതി
നിങ്ങൾ കഴിഞ്ഞ രണ്ട് സാന്പത്തികവർഷങ്ങളിൽ ഫയൽ ചെയ്യേണ്ടതിന് നിർദേശിക്കപ്പെട്
ആദായനികുതി റിട്ടേണ് ഫയലിംഗ്? തെറ്റു പറ്റിയോ! സാരമില്ല; റിവൈസ് ചെയ്യാം
നികുതിലോകം /ബേബി ജോസഫ് (ചാർട്ടേഡ് അക്കൗണ്ടന്റ്)
ഫയൽ ചെയ്ത ആദായന
ആദ്യ ഗഡു 15നു മുന്പ്
നികുതിലോകം / ബേബി ജോസഫ് (ചാർട്ടേഡ് അക്കൗണ്ടന്റ്)
പേ ആസ് യു ഏണ് തത്വ
ഹ്രസ്വകാല മൂലധനനേട്ടവും ആദായനികുതിയും
മൂലധന ആസ്തികൾ (ക്യാപ്പിറ്റൽ അസറ്റ്) വിറ്റു കിട്ടുന്പോൾ ലഭിക്കുന്ന ലാഭത്തിനാണ്
ടിഡിഎസ്: ത്രൈമാസ റിട്ടേൺ 31നു മുന്പ്
സ്രോതസിൽനിന്നുതന്നെ ആദായനികുതി പിടിച്ചതിനു ശേഷം വരുമാനത്തിന്റെ ബാക്കി തുക ന
രണ്ടു കോടി രൂപ ടേണോവറുള്ള വ്യാപാരിയാണോ?
രണ്ടു കോടി രൂപ വരെ ടേണോവറുള്ള വ്യാപാരികൾക്ക് എട്ടു ശതമാനം/ ആറു ശതമാനം വരുമാ
രാഷ്ട്രീയ പാർട്ടികൾക്കു സംഭാവന; വരുമാനത്തിൽ നിന്നു കിഴിവ്
രാഷട്രീയപാർട്ടികൾക്കു സംഭാവന നൽകിയാൽ ആദായനികുതി നിയമപ്രകാരം വരുമാനത്തി
പ്രതിമാസ വാടക 50000 രൂപയിൽ കൂടിയാൽ വ്യക്തികൾ സ്രോതസിൽനിന്ന് നികുതി നൽകണം
പ്രതിമാസം 50000 രൂപക്ക് മുകളിൽ വാടക നൽകുന്ന വ്യക്തികളും ഹിന്ദു അവിഭക്ത കുടുംബ
ഹെൽത്ത് ഇൻഷ്വറൻസ് പ്രീമിയത്തിന് വരുമാനത്തിൽ നിന്നു കിഴിവ്
ആദായനികുതി നിയമത്തിലെ 80 ഡി വകുപ്പനുസരിച്ചു ടാക്സ് അടയ്ക്കുന്പോൾ (പഴയ സ്കീം
ബജറ്റ് 2023: നിക്ഷേപങ്ങൾക്ക് കിഴിവുകൾ ലാഭകരമെങ്കിൽ പഴയ സ്കീ
2023 ലെ ബജറ്റിൽ ആദായനികുതി നിയമത്തിലെ 115 ബിഎസി (1എ) എന്ന വകുപ
വസ്തു വാങ്ങുന്പോൾ സ്രോതസിൽ നികുതി
ഗ്രാമപ്രദേശത്തുള്ള കൃഷിഭൂമി ഒഴികെ 50 ലക്ഷത്തിനു മുകളിലുള്ള ഏതെങ്കിലും വസ്തു ഇ
2022-23 വർഷത്തിലെ മുൻകൂർ ആദായനികുതി; മൂന്നാമത്തെ ഗഡു 2022 ഡിസംബർ 15 ന് മുന്പ്
ആദായനികുതി നിയമത്തിലെ 208-ാം വകപ്പനുസരിച്ച് 10,000 രൂപയിൽ കൂടു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.