Tax
Services & Questions
പെൻഷനിലെ ഏറ്റക്കുറച്ചിലുകൾ; പരിഹാരം കണ്ടെത്താനാവും
പെൻഷനിലെ ഏറ്റക്കുറച്ചിലുകൾ; പരിഹാരം കണ്ടെത്താനാവും
31/3/2010ൽ പ്യൂണായി സർവീസിൽനിന്ന് വിരമിച്ച ആളാണ്. 31 വർഷം സർവീസുണ്ട്. എന്നേക്കാൾ രണ്ടുവർഷം കുറവുള്ളതും ഒരേ തീയതിയിൽ പെൻഷൻ പറ്റിയ ആളുമായ എന്‍റെ സുഹൃത്തിന് എന്നേക്കാൾ കൂടുതൽ പെൻഷൻ ലഭിക്കുന്നുണ്ട്. ഒരേ തസ്തികയിൽ ഒരേ ദിവസം പെൻഷൻ പറ്റിയ ഞങ്ങളുടെ പെൻഷനിലെ വ്യത്യാസം 2014ലെ പെൻഷൻ പുതുക്കിയപ്പോഴാണ് മനസിലായത്. അന്വേഷണത്തിൽ എനിക്ക് 1/7/2009ലെ ശന്പളപരിഷ്കരണത്തിന്‍റെ ആനുകൂല്യം ലഭിച്ചില്ല എന്നു മനസിലായി. ഇതു പരിഹരിക്കാൻ ട്രഷറിയിൽനിന്ന് സാധിക്കില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. ഇതു സംബന്ധിച്ച് ആർക്കാണ് പരാതി നൽകേണ്ടത്?
പി.എൻ. ഗോപാലകൃഷ്ണൻ, തൊടുപുഴ

1/7/2009 മുതലുള്ള ശന്പള പരിഷ്കരണം നടപ്പിലാക്കിയത് 26/2/2011ൽ ആണ്. താങ്കൾ അന്നു സർവീസിൽ ഇല്ലായിരുന്നു. എന്നാൽ 1/7/2009 മുതലുള്ള ശന്പള പരിഷ്കരണം മുൻകാല പ്രാബല്യത്തോടെ പരിഷ്കരിച്ചപ്പോൾ താങ്കളുടെ ശന്പളവും പരിഷ്കരിക്കേണ്ടതായിരുന്നു. അവസാനം ജോലി ചെയ്ത സ്ഥാപനത്തിൽനിന്നാണ് അത് പരിഷ്കരിക്കേണ്ടിയിരുന്നത്. അതിനാൽ അവസാനം ജോലി ചെയ്തിരുന്ന സ്ഥാപന മേധാവിക്ക് അപേക്ഷ സമർപ്പിക്കുക. അവിടെനിന്ന് ശന്പളവും അതുപോലെ പെൻഷനും പുതുക്കി നിശ്ചയിച്ച് അക്കൗണ്ടന്‍റ് ജനറൽ മുഖേന പെൻഷൻ പരിഷ്കരണം ലഭ്യമാകും.