Tax
Services & Questions
സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി: സർക്കാർ ഉത്തരവിറങ്ങി
സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി: സർക്കാർ ഉത്തരവിറങ്ങി
പത്താം ശന്പള പരിഷ്കരണ കമ്മീഷൻ ശിപാർശപ്രകാരം സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും പെൻഷൻകാർക്കു മായി പുതുതായി ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി നടപ്പിലാക്കാ ൻ സർക്കാർ ഉത്തരവ്. GO(P) No. 54/2017 Fin. Dt. 24/4/2017.
അഞ്ചു ലക്ഷത്തോളം വീതം വരുന്ന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും പുതിയ പദ്ധതിയുടെ പ്രയോജനം ലഭ്യമാകും.

ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തിയ വിവിധ വിഭാഗങ്ങൾ

1. സർക്കാർ ജീവനക്കാർ
2. അധ്യാപകർ
3. പാർട്ട്ടൈം കണ്ടിജന്‍റ് ജീവനക്കാർ
4. പെൻഷൻകാർ
5. ഫാമിലി പെൻഷൻകാർ
6. എക്സ് ഗ്രേഷ്യാ പെൻഷൻകാർ
7. പാർട്ട്ടൈം പെൻഷൻകാർ.

പദ്ധതിയിലൂടെ ആരോഗ്യ പരിരക്ഷ ലഭിക്കുന്നവർ

1. പദ്ധതിയിൽ അംഗമായിരിക്കുന്നവർ
2. പദ്ധതിയിൽ അംഗമായിരിക്കുന്നവരുടെ ഭർത്താവ്/ ഭാര്യ
(അംഗത്തെ സാന്പത്തികമായി ആശ്രയിക്കുന്നവർ)
3. അംഗത്തിന്‍റെ മക്കൾ - പ്രായപൂർത്തിയാകുന്നതുവരെ
4. ശാരീരികമോ മാനസികമോ ആയ വൈകല്യമുള്ള മക്കൾ-
ഇവർക്ക് പ്രായപരിധി ബാധകമല്ല.

പദ്ധതിയുടെ പ്രയോജനം

1. ഒൗട്ട് പേഷ്യന്‍റ് (ഒപി) ചികിത്സയ്ക്ക് ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കും.
2. ഒപി ചികിത്സയ്ക്ക് വർഷം പരമാവധി 30,000രൂപ വരെ ലഭി ക്കും.
3. സർക്കാരും ഇൻഷ്വറൻസ് കന്പനിയും അംഗീകരിച്ച ആശുപത്രികളിൽ പണമടയ്ക്കാതെ തന്നെ ഒൗട്ട് പേഷ്യന്‍റ് ചികിത്സയും (ഒപി) മരുന്നും ലഭിക്കും.
4. ആശുപത്രികളിലെ കിടത്തിച്ചികിത്സയ്ക്ക് പൂർണ പരിരക്ഷ.
5. ശസ്ത്രക്രിയകൾക്കും ഇൻഷ്വറൻസ് കവറേജ് ലഭിക്കും.
6. ചികിത്സയുടെ പേരിൽ 24 മണിക്കൂർ ആശുപത്രിവാസം നിർബന്ധമില്ല.
7. നേരത്തെ തുടങ്ങിയ രോഗങ്ങൾക്കും പദ്ധതി നിലവിൽ വരുന്ന തീയതി മുതൽ ക്ലെയിം ലഭിക്കും.
8. ആശുപത്രിയിൽ കിടത്തി ചികിത്സിക്കാൻ സാധിക്കാത്തവർക്ക് വീട്ടിൽ ചികിത്സയുടെ പേരിലും പരിരക്ഷയുടെ പ്രയോജനം ലഭിക്കും.
9. ആശുപത്രിയിലെ മരുന്നുകൾക്കും ടെസ്റ്റുകൾക്കും പദ്ധതിയിലൂടെ പ്രയോജനം ലഭിക്കും.
10. പ്രസവത്തിന്‍റെ ചികിത്സയ്ക്കുള്ള ചെലവുകളും ഇതിൽനിന്നു ലഭ്യമാകും.

ശന്പളം/പെൻഷൻ എന്നിവയിൽനിന്ന് പദ്ധതിയിൽ 300രൂപ അടയ്ക്കണം

ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിൽ അംഗമായിരിക്കുന്ന ഓരോ ജീവനക്കാരനും പ്രതിമാസം 300രൂപ വീതം ശന്പളത്തിൽനിന്ന് അടയ്ക്കണം. പെൻഷൻകാർക്ക് ഇപ്പോൾ നൽകുന്ന മെഡിക്കൽ അലവൻസായ 300രൂപ നിർത്തലാക്കും. 300രൂപയിൽ കുറവ് മെഡിക്കൽ അലവൻസ് ലഭിക്കുന്ന വിഭാഗക്കാർ ബാക്കി തുക പ്രീമിയമായി അടയ്ക്കേണ്ടിവരും.

ജീവനക്കാർ ശൂന്യവേതനാവധിയിലും ശന്പളം ലഭിക്കാത്ത അവസരത്തിലും പ്രീമിയം തുക നേരിട്ട് മുൻകൂട്ടി അടയ്ക്കണം. ഒരു വർഷത്തിന്‍റെ ഇടയ്ക്കുവച്ചാണ് ഈ പദ്ധതിയിൽ അംഗമാകുന്നതെങ്കിൽ തനതു വർഷത്തെ മുഴുവൻ തുകയും അടയ്ക്കണം.

പദ്ധതി പൂർണതോതിൽ നിലവിൽ വന്നാൽ

1. ജീവനക്കാർക്കുള്ള മെഡിക്കൽ റീഇംപേഴ്സ്മെന്‍റ് ഇല്ലാതാകും
2. പെൻഷൻകാരുടെ ഓരോ മാസവും ലഭിക്കുന്ന മെഡിക്കൽ അലവൻസ് ഇല്ലാതാകും.
3. ചികിത്സയ്ക്കുള്ള പലിശരഹിത വായ്പ നിർത്തലാകും.
പദ്ധതിയെക്കുറിച്ചുള്ള പൂർണമായ മാർഗരേഖ സർക്കാർ ഉടൻ പുറത്തിറക്കും.