Tax
Services & Questions
പെൻഷനിൽ വ്യത്യാസം
പെൻഷനിൽ വ്യത്യാസം
ഫാമിലി പെൻഷണറാണ്. ഭർത്താവ് മരിച്ചിട്ട് ഏഴു വർഷമായി. ബാങ്ക് മുഖേനയാണ് പെൻഷൻ വാങ്ങുന്നത്. മേയ് മാസം പെൻഷൻ വാങ്ങാനായി ബാങ്കിലെത്തിയപ്പോൾ എന്‍റെ പെൻഷനിൽ വ്യത്യാസം കണ്ടു. കഴിഞ്ഞ മാസം വാങ്ങിയ പെൻഷനേക്കാൾ ഏകദേശം പകുതിയോളം തുകയുടെ വ്യത്യാസമാണ് കണ്ടത്. ബാങ്കിൽ അന്വേഷിച്ചപ്പോൾ അവർക്ക് ഇതേക്കുറിച്ച് അറിവൊന്നുമില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. ഇതിനായി ഞാൻ ആരേയാണ് സമീപിക്കേണ്ടത്?
കെ.എം. ബിന്ദു, പത്തനംതിട്ട

ഏഴു വർഷത്തിൽ കൂടുതൽ സർവീസുള്ള ജീവനക്കാരൻ മരിച്ചാൽ, മരിച്ചതിന്‍റെ പിറ്റേ ദിവസം മുതൽ ഏഴു വർഷക്കാലം ഉയർന്ന തോതിലുള്ള ഫാമിലി പെൻഷനും (അവസാന ശന്പളത്തിന്‍റെ 50 ശതമാനം) അതു കഴിഞ്ഞാൽ സാധാരണ നിലയിലുള്ള (Normal Rate) ഫാമിലി പെൻഷനും (അവസാനം വാങ്ങിയ ശന്പളത്തിന്‍റെ 30 ശതമാനം) ആണ് ലഭിക്കുന്നത്. താങ്കളുടെ ഭർത്താവ് മരിച്ചിട്ട് ഏഴു വർഷം പൂർത്തിയായതിന്‍റെ പിറ്റേദിവസം മുതൽ സാധാരണ രീതിയിലുള്ള ഫാമിലി പെൻഷനേ ലഭിക്കാൻ അർഹതയുള്ളൂ. അതാണ് പെൻഷൻ കുറയാനുള്ള കാരണം. സംശയനിവാരണത്തിന് പിപിഒ (പെൻഷൻ പേമെന്‍റ് ഓർഡർ) പരിശോധിക്കുകയോ അടുത്തുള്ള ട്രഷറിയിൽ ബന്ധപ്പെടുകയോ ചെയ്യുക.