Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
| Back to Home |
സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ നികുതി പരിഷ്കാരം
പതിനേഴു വർഷത്തെ നീണ്ടകാത്തിരിപ്പിനുശേഷം ഇന്ത്യയിൽ ചരക്കുസേവന നികുതി ജൂലൈ ഒന്നിനു പ്രാവർത്തികമായല്ലോ. 2000ലാണ് ആദ്യമായി ജിഎസ്ടി എന്ന ആശയം ഇന്ത്യയിൽ അവതരിപ്പിച്ചത്. അതിനുശേഷം17 വർഷം വേണ്ടിവന്നു അതു പ്രാബല്യത്തിലാകാൻ. ലോകത്തിൽ 160 രാജ്യങ്ങളിൽ ജിഎസ്ടിയാണ് പ്രാബല്യത്തിലുള്ള നികുതി. ഫ്രാൻസിലാണ് ആദ്യമായി ജിഎസ്ടി നിലവിൽവന്നത്.
ഇന്ത്യയൊട്ടാകെ ഒരു രാജ്യം ഒരേ വസ്തുവിന് ഒരേ നികുതി ഒരു കമ്പോളം എന്ന തത്വം നിലവിൽവന്നു. ഓരോ സംസ്ഥാനത്തും ഒരേ വസ്തുവിന് വിവിധങ്ങളായ നികുതി നിരക്കുകളായിരുന്നതിനാൽ ഇന്ത്യ സാന്പത്തികമായി വിവിധങ്ങളായി വിഭജിക്കപ്പെട്ടിരുന്നു. നികുതിനിരക്കിലുള്ള വ്യത്യാസം വ്യവസായങ്ങളെ ചില സംസ്ഥാനങ്ങളിൽ ഒതുക്കിനിർത്താൻ പ്രേരിപ്പിച്ചിരുന്നു. എന്നാൽ, നികുതിയുടെ ഏകീകരണം ഏതു വ്യവസായവും ഇന്ത്യയിലെവിടെയും പ്രാദേശിക വ്യത്യാസങ്ങളില്ലാതെ തുടങ്ങാൻ സാധിക്കുന്ന അവസ്ഥയിലെത്തിച്ചിട്ടുണ്ട്.
സുതാര്യത കൂട്ടും
ജിഎസ്ടിയുടെ ആവിർഭാവത്തോടുകൂടി സുതാര്യത വർധിക്കുന്നതിനാൽ അഴിമതി ഒരുപരിധിവരെ തടയപ്പെടും. ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ഏതു ചരക്കിനും സേവനത്തിനും ലഭിക്കുന്നതിനാൽ ബില്ലിംഗ് സംവിധാനം മെച്ചപ്പെടുകയും അതുമൂലം ബില്ലില്ലാതെയുള്ള കച്ചവടങ്ങൾ ഇല്ലാതാവുകയും ചെയ്യും. ഗവണ്മെന്റുകൾക്ക് നികുതിയിനത്തിൽ വരുമാനവർധന ഉണ്ടാവും. ബിസിനസിന്റെ സുഗമമായ നടത്തിപ്പുമൂലം രാജ്യത്തിന്റെ ജിഡിപി രണ്ടു ശതമാനം വരെ വർധിക്കുമെന്ന് കണക്കുകൂട്ടപ്പെടുന്നു.
മുൻകാലങ്ങളിൽ കേന്ദ്രവും സംസ്ഥാനങ്ങളും പ്രത്യേകം പ്രത്യേകമായാണ് നികുതി പിരിച്ചുകൊണ്ടിരുന്നത്. ഭരണഘടനയനുസരിച്ച് ഉത്പാദനത്തിനും സേവനത്തിനും നികുതിപിരിക്കുന്നതിനുള്ള അവകാശം കേന്ദ്രസർക്കാരിലാണ് നിക്ഷിപ്തമായിരുന്നത്. അതേസമയം വിൽപനയിലുള്ള നികുതിക്ക് സംസ്ഥാന സർക്കാരിനാണ് അവകാശം. തന്മൂലം കേന്ദ്രത്തിൽ പിരിക്കുന്ന നികുതിയുമായി സംസ്ഥാനങ്ങൾക്ക് സെറ്റോഫ് ചെയ്യാനോ സംസ്ഥാനനികുതികൾ കേന്ദ്രവുമായി സെറ്റോഫ് ചെയ്യാനോ നിയമം ഉണ്ടായിരുന്നില്ല. 101-ാം ഭരണഘടനാ ഭേദഗതിവഴി 2016ൽ ഈ നിയമം മാറ്റിയെടുക്കുകയും ജിഎസ്ടി പിരിക്കാൻ കേന്ദ്രത്തെയും സംസ്ഥാനങ്ങളെയും അധികാരപ്പെടുത്തുകയും ചെയ്തു.
എന്താണ് ജിഎസ്ടി?
ചരക്കുകളുടെയും സേവനങ്ങളുടെയും ഇടപാടുകളിൽ സംസ്ഥാനങ്ങളും കേന്ദ്രവും പ്രത്യേകം പ്രത്യേകം ചുമത്തിയിരുന്ന വിവിധങ്ങളായ പരോക്ഷനികുതികൾ അവസാനിപ്പിച്ച് രാജ്യമൊട്ടാകെ നിലവിൽവന്ന ഏകീകൃതനികുതിയാണ് ജിഎസ്ടി. ഉത്പാദനം മുതൽ ഉപഭോഗം വരെ വിവിധങ്ങളായ അവസ്ഥകളിൽ വിവിധങ്ങളായ സമയത്ത് വിവിധപേരുകളിൽ ചുമത്തപ്പെടുന്ന എല്ലാ നികുതികളും ഓരോ സ്റ്റേജ് കഴിയുന്പോഴും ഇൻപുട്ട് ടാക്സ് ആയി അടുത്ത സ്റ്റേജിൽ നൽകുന്ന നികുതിയിൽ തട്ടിക്കിഴിച്ച് വാല്യുഅഡീഷനുമാത്രം പുതിയ നികുതി ഈടാക്കുന്ന വ്യവസ്ഥയാണ് ജിഎസ്ടി മൂലം നിലവിൽ വന്നത്.
ജിഎസ്ടി ഒരു ഉപഭോഗനികുതിയാണ്. അതായത് ഉപയോഗിക്കുന്ന വ്യക്തിയുടെ പക്കൽമാത്രമേ യഥാർഥത്തിൽ നികുതിപിരിവ് നടത്തുന്നുള്ളൂ. ബാക്കിയുള്ള എല്ലാ സ്റ്റേജുകളിലും വർധിപ്പിച്ച വിലയുടെ മാത്രം നികുതിയേ ഈടാക്കുന്നുള്ളു. അതിനാൽ ഉപയോഗിക്കുന്ന സംസ്ഥാനത്ത് ആയിരിക്കും ആ നികുതിയുടെ പൂർണമായ പ്രയോജനം ലഭിക്കുന്നത്.
നികുതിക്കു നികുതി വേണ്ട
ജിഎസ്ടിയുടെ ഉത്ഭവത്തോടുകൂടി നികുതിക്കു മുകളിലുള്ള നികുതി ഇല്ലാതായി. അതായത് ഉത്പാദനസമയത്ത് എക്സൈസ് ഡ്യൂട്ടി ചാർജ് ചെയ്ത ഒരു വസ്തു വിൽക്കുന്പോൾ ആ ഡ്യൂട്ടിയിന്മേലും സെയിൽ ടാക്സ്/വാറ്റ് ഈടാക്കുന്നുണ്ട്. അന്യസംസ്ഥാനത്തുനിന്നു ഒരു ഉത്പന്നം വാങ്ങി ഇവിടെ വിറ്റാൽ മറ്റുസംസ്ഥാനത്ത് അടച്ച നികുതിയുടെ പുറത്ത് ഇവിടെയും നികുതി ചുമത്തും. ജിഎസ്ടി നിലവിൽവന്നതോടുകൂടി നികുതിയുടെ മേൽ ഉള്ള നികുതി പൂർണമായും ഇല്ലാതായി. ഇത് വിലക്കുറവിനു കാരണമാകും. സംസ്ഥാനങ്ങൾ തമ്മിൽ നികുതിനിരക്കിൽ വ്യത്യാസമുണ്ടെങ്കിൽ കുറഞ്ഞ നികുതിയുള്ള സംസ്ഥാനത്തുനിന്നു സാധനങ്ങൾ വാങ്ങുന്നതിനാൽ പല സംസ്ഥാനങ്ങൾക്കും ലഭിക്കേണ്ട നികുതിയും ബിസിനസും നഷ്ടപ്പെട്ടിരുന്നു.
നിർവചന തർക്കം മാറും
നികുതിയിലെ നിർവചനങ്ങളും വ്യാഖ്യാനങ്ങളും പലപ്പോഴും വ്യവഹാരങ്ങളിലേക്ക് വ്യവസായലോകത്തെ നയിക്കാറുണ്ട്. ചിലവസ്തുക്കൾ ചരക്കിന്റെ ഗണത്തിലാണോ സേവനത്തിന്റെ ഗണത്തിലാണോ ഉൾപ്പെടുത്തേണ്ടത് എന്നത് പലപ്പോഴും തർക്കവിഷയമായിരുന്നു. ചിലവസ്തുക്കൾക്ക് ചരക്കിന്റെ നികുതിയായിരുന്ന വാറ്റും സേവനത്തിന്റെ നികുതിയായിരുന്ന സർവീസ് ടാക്സും ഒരേസമയം ഡീലർമാർ വാങ്ങിയിരുന്നു. പാക്ക്ഡ് കംപ്യൂട്ടർ സോഫ്റ്റ്വെയർ ഇതിനുദാഹരണമാണ്. നിയമ വിരുദ്ധമാണെങ്കിൽകൂടി തർക്കമൊഴിവാക്കാനായി പലരും ഇത് കണ്ണടച്ച് അംഗീകരിക്കുകയായിരുന്നു പതിവ്. അതുപോലെതന്നെ വർക്ക് കോണ്ട്രാക്റ്റുകളിൽ ഭാഗികമായി വിൽപനയും ഭാഗികമായി സേവനവും വരുന്നതിനാൽ യഥാർഥത്തിൽ ഒടുക്കേണ്ടതിൽ കൂടുതൽ തുക രണ്ടു കൂട്ടരുംചേർന്ന് ഈടാക്കിയിരുന്നു. ജിഎസ്ടിയിൽ ഈ പ്രശ്നം ഉത്ഭവിക്കുന്നില്ല. ഒന്നുകിൽ ചരക്കിന്റെ നിർവചനത്തിൽ, അല്ലെങ്കിൽ സേവനത്തിന്റെ നിർവചനത്തിൽ എല്ലാ വസ്തുക്കളും സേവനങ്ങളും കൃത്യമായി വിഭജിച്ചിട്ടുണ്ട്. ചരക്കിന്റെ നിർവചനത്തിൽപെടാത്ത എല്ലാം സേവനത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
കേന്ദ്രത്തിനും സംസ്ഥാനത്തിനും പ്രത്യേകം നികുതിയും നിയമങ്ങളുമായിരുന്നതിനാൽ ഭരണപരമായ ചെലവുകളും കൂടുതലായിരുന്നു. ഭാവിയിൽ ഭരണച്ചെലവുകൾ ഗണ്യമായി കുറയ്ക്കുന്നതിന് കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും സാധിക്കും.
വേറൊരു പ്രത്യേകതയുള്ളത് വർഷം തോറും ബജറ്റിലൂടെ നികുതി നിരക്കുകളിൽ വ്യത്യാസങ്ങൾ വരുന്നതുമൂലം വിലകളിലുണ്ടാകുന്ന അസ്ഥിരത ഒഴിവാക്കപ്പെടും എന്നതാണ്. നികുതി നിരക്കുകൾ കേന്ദ്രവും സംസ്ഥാനങ്ങളും ഉൾപ്പെടുന്ന ജിഎസ്ടി കൗണ്സിലാണ് നിശ്ചയിക്കുന്നത്. അതിനാൽ ബജറ്റിൽ വരുന്ന നികുതിമാറ്റങ്ങൾ മുൻകൂർ ചോർത്തിയെടുക്കുന്ന അവസ്ഥയും ഇല്ലാതാകും. പെട്രോളിയം പ്രോഡക്ടുകളും മദ്യവും ജിഎസ്ടിയിൽ ഉൾപെടുത്തിയിട്ടില്ല. ഏകീകൃതമായ നികുതി നിരക്കുകൾ കയറ്റുമതി വർധിക്കുന്നതിനും കാരണമാകും.
ചെറുകിട വ്യവസായികൾക്കു പണം കൊടുക്കാനുണ്ടോ?
ചെറുകിട വ്യവസായികൾക്കു കൊടുക്കാനുള്ള പണം നിർദിഷ്ട തീയതിക്കുള്ളിൽത്തന്നെ കൊ
കരാർ അടിസ്ഥാനത്തിൽ ജോലി: സ്രോതസിൽ നികുതി 10%
അനവധി കന്പനികളും സ്ഥാപനങ്ങളും ജോലിക്കാരെ കരാർ അടിസ്ഥാനത്തിൽ ജോലിക്ക് നിയമ
അപ്ഡേറ്റഡ് റിട്ടേണുകളുടെ ഫയലിംഗിന് അവസരം
2022 ലെ ഫിനാൻസ് ആക്ടിൽ ആദായനികുതി നിയമത്തിൽ അപ്ഡേറ്റഡ് റിട്ടേണുകൾ ഫയൽ ചെയ്യ
ആദായനികുതി റിട്ടേണ് മുടക്കുന്നവർക്ക് സ്രോതസിൽ ഇരട്ടി നികുതി
നിങ്ങൾ കഴിഞ്ഞ രണ്ട് സാന്പത്തികവർഷങ്ങളിൽ ഫയൽ ചെയ്യേണ്ടതിന് നിർദേശിക്കപ്പെട്
ആദായനികുതി റിട്ടേണ് ഫയലിംഗ്? തെറ്റു പറ്റിയോ! സാരമില്ല; റിവൈസ് ചെയ്യാം
നികുതിലോകം /ബേബി ജോസഫ് (ചാർട്ടേഡ് അക്കൗണ്ടന്റ്)
ഫയൽ ചെയ്ത ആദായന
ആദ്യ ഗഡു 15നു മുന്പ്
നികുതിലോകം / ബേബി ജോസഫ് (ചാർട്ടേഡ് അക്കൗണ്ടന്റ്)
പേ ആസ് യു ഏണ് തത്വ
ഹ്രസ്വകാല മൂലധനനേട്ടവും ആദായനികുതിയും
മൂലധന ആസ്തികൾ (ക്യാപ്പിറ്റൽ അസറ്റ്) വിറ്റു കിട്ടുന്പോൾ ലഭിക്കുന്ന ലാഭത്തിനാണ്
ടിഡിഎസ്: ത്രൈമാസ റിട്ടേൺ 31നു മുന്പ്
സ്രോതസിൽനിന്നുതന്നെ ആദായനികുതി പിടിച്ചതിനു ശേഷം വരുമാനത്തിന്റെ ബാക്കി തുക ന
രണ്ടു കോടി രൂപ ടേണോവറുള്ള വ്യാപാരിയാണോ?
രണ്ടു കോടി രൂപ വരെ ടേണോവറുള്ള വ്യാപാരികൾക്ക് എട്ടു ശതമാനം/ ആറു ശതമാനം വരുമാ
രാഷ്ട്രീയ പാർട്ടികൾക്കു സംഭാവന; വരുമാനത്തിൽ നിന്നു കിഴിവ്
രാഷട്രീയപാർട്ടികൾക്കു സംഭാവന നൽകിയാൽ ആദായനികുതി നിയമപ്രകാരം വരുമാനത്തി
പ്രതിമാസ വാടക 50000 രൂപയിൽ കൂടിയാൽ വ്യക്തികൾ സ്രോതസിൽനിന്ന് നികുതി നൽകണം
പ്രതിമാസം 50000 രൂപക്ക് മുകളിൽ വാടക നൽകുന്ന വ്യക്തികളും ഹിന്ദു അവിഭക്ത കുടുംബ
ഹെൽത്ത് ഇൻഷ്വറൻസ് പ്രീമിയത്തിന് വരുമാനത്തിൽ നിന്നു കിഴിവ്
ആദായനികുതി നിയമത്തിലെ 80 ഡി വകുപ്പനുസരിച്ചു ടാക്സ് അടയ്ക്കുന്പോൾ (പഴയ സ്കീം
ബജറ്റ് 2023: നിക്ഷേപങ്ങൾക്ക് കിഴിവുകൾ ലാഭകരമെങ്കിൽ പഴയ സ്കീ
2023 ലെ ബജറ്റിൽ ആദായനികുതി നിയമത്തിലെ 115 ബിഎസി (1എ) എന്ന വകുപ
വസ്തു വാങ്ങുന്പോൾ സ്രോതസിൽ നികുതി
ഗ്രാമപ്രദേശത്തുള്ള കൃഷിഭൂമി ഒഴികെ 50 ലക്ഷത്തിനു മുകളിലുള്ള ഏതെങ്കിലും വസ്തു ഇ
2022-23 വർഷത്തിലെ മുൻകൂർ ആദായനികുതി; മൂന്നാമത്തെ ഗഡു 2022 ഡിസംബർ 15 ന് മുന്പ്
ആദായനികുതി നിയമത്തിലെ 208-ാം വകപ്പനുസരിച്ച് 10,000 രൂപയിൽ കൂടു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.