Tax
ധർമസ്ഥാപനങ്ങളുടെ ധർമസേവനത്തിനു ജിഎസ്ടി ഇല്ല
ധർമസ്ഥാപനങ്ങളുടെ ധർമസേവനത്തിനു ജിഎസ്ടി ഇല്ല
സേവനനികുതിനിയമത്തിൽ നെഗറ്റീവ് ലിസ്റ്റിൽപ്പെട്ട സേവനങ്ങൾക്കും മെഗാഒഴിവിൽപ്പെടുത്തിയിട്ടുള്ള സേവനങ്ങൾക്കും (ചിലതിന് നിബന്ധനകൾ ഉണ്ടായിരുന്നു) നേരത്തേ നികുതിഒഴിവ് നൽകിയിരുന്നു. ജിഎസ്ടി പ്രാബല്യത്തിൽ വന്നപ്പോഴും അവയിൽ ഒട്ടുമിക്കതും നികുതിയിൽനിന്നും ഒഴിവാണ്. ചില സേവനങ്ങൾക്ക് ഒഴിവാക്കലിന് ചില നിബന്ധനകൾ ഏർപ്പെടുത്തിയിട്ടുണ്ട്. നികുതി ഒഴിവിനെപ്പറ്റി ചുവടെ ചേർക്കുന്നു.

ആദായനികുതിനിയമം 12 എഎ അനുസരിച്ച് രജിസ്റ്റർചെയ്തിട്ടുള്ള എല്ലാ ധർമസ്ഥാപനങ്ങളും നടത്തുന്ന ധർമസേവനങ്ങൾക്ക് പൂർണ്ണമായും നികുതി ഒഴിവുണ്ട്. കൂടാതെ മതപരമായ ചടങ്ങുകൾക്ക് ജിഎസ്ടി ഒഴിവാണ്. 12 എഎ പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള ചാരിറ്റബിൾ ട്രസ്റ്റുകൾ ആരാധനാലയങ്ങളുടെ കോന്പൗണ്ടിൽ പ്രവർത്തിപ്പിക്കുന്ന പ്രസ്ഥാനങ്ങൾ നല്കുന്ന വാടക നിബന്ധനകൾക്ക് വിധേയമായി ഒഴിവുനൽകിയിട്ടുണ്ട്. നിബന്ധനകൾ ഇവയാണ്.

1) താമസത്തിനുവേണ്ടി വാടകയ്ക്ക് നൽകുന്ന മുറികൾക്ക് ദിവസേനയുള്ള വാടക 1000 രൂപയിൽ കൂടാൻ പാടില്ല. (മറ്റുഹോട്ടലുകളിലും 1000 രൂപയിൽ താഴെയുള്ള പ്രതിദിനവാടക ജിഎസ്ടിയിൽനിന്ന് ഒഴിവാണ്.)
2) കമ്യൂണിറ്റി ഹാളുകൾ, കല്യാണമണ്ഡപം എന്നിവ വാടകയ്ക്ക് നൽകുന്പോൾ പ്രതിദിന വാടക 10,000 രൂപയിൽ കുറവാണെങ്കിൽ ജിഎസ്ടി ഇല്ല.
3) കടകൾക്കും മറ്റു വ്യാപാരസ്ഥാപനങ്ങൾക്കും ഓഫീസുകൾക്കും വാടകയ്ക്ക് നൽകിയിരിക്കുന്നത് പ്രതിമാസ വാടക 10,000 രൂപയിൽ കുറവാണെങ്കിൽ ജിഎസ്ടിയിൽനിന്ന് ഒഴിവുണ്ട്.

വിദ്യാഭ്യാസം

വിദ്യാഭ്യാസസ്ഥാപനങ്ങൾ വിദ്യാർഥികൾക്കും ഫാക്കൽറ്റിക്കും സ്റ്റാഫിനും നല്കുന്ന സേവനങ്ങൾക്ക് ജിഎസ്ടിയിൽനിന്ന് ഒഴിവുള്ളതാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നല്കുന്ന താഴെ പറയുന്ന സേവനങ്ങളും നികുതി ഒഴിവിന്‍റെ ലിസ്റ്റിലുണ്ട്.

എ) വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് സ്റ്റാഫിനെയും ഫാക്കൽറ്റിയെയും വിദ്യാർഥികളെയും കൊണ്ടുപോകുന്നതും കൊണ്ടുവരുന്നതുമായ ട്രാൻസ്പോർട്ടിംഗ് സർവീസുകൾ.
ബി) വിദ്യാഭ്യാസസ്ഥാപനത്തിലെ സെക്യൂരിറ്റി, ക്ലീനിംഗ് മുതലായ സേവനങ്ങൾ.
സി) ഹയർ സെക്കൻഡറി വരെ നടത്തപ്പെടുന്ന അഡ്മിഷൻ, പരീക്ഷാ നടത്തിപ്പുകൾ.
ഡി) ഉച്ചക്കഞ്ഞി വിതരണം.
മുകളിൽ പറഞ്ഞിരിക്കുന്ന തരം ഒഴിവുകൾ പ്രീ സ്കൂൾ ലെവൽ മുതൽ ഹയർ സെക്കൻഡറി ലെവൽ വരെ മാത്രമേ ലഭിക്കുകയുള്ളു എന്നത് പ്രത്യേകം ശ്രദ്ധിക്കുക.

ബിരുദതലം

നിയമാനുസൃതമായി നടത്തപ്പെടുന്ന എല്ലാ ബിരുദ, ബിരുദാനന്തര കോഴ്സുകൾക്കും ബിസിനസ് സ്കൂളുകളും ഐഐഎമ്മുകളും നടത്തുന്ന ദ്വിവത്സര മാനേജ്മെന്‍റ് പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സുകൾക്കും പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമാകോഴ്സുകൾക്കും ഈടാക്കുന്ന ഫീസുകൾക്ക് ജിഎസ്ടി ഉണ്ടാകില്ല. അഡ്മിഷൻ സിഎടിയെ (പൊതുപ്രവേശന പരീക്ഷ) അടിസ്ഥാനമാക്കിയായിരിക്കണം എന്നുമാത്രമേ നിബന്ധനയുള്ളൂ. കൂടാതം ഫെല്ലോഷിപ് പ്രോഗ്രാം ഇൻ മാനേജ്മെന്‍റിനും അഞ്ചു വർഷത്തെ ഇന്‍റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെന്‍റ് മുതലായ കോഴ്സുകളിലെ ഫീസിനും ജിഎസ്ടി ബാധകമല്ല. എന്നാൽ, ഈ ബിസിനസ് സ്കൂളുകൾ സംഘടിപ്പിക്കുന്ന എക്സിക്യൂട്ടീവ് ഡെവലപ്മെന്‍റ് പ്രോഗ്രാമുകളുടെ സേവനത്തിന് ഈടാക്കുന്ന ഫീസിന് നികുതിയുണ്ട്. ഇന്ത്യാ ഗവണ്‍മെന്‍റിന്‍റെ കീഴിലുള്ള നാഷണൽ സ്കിൽ ഡെവലപ്മെന്‍റ് കോർപറേഷൻ, നാഷണൽ സ്കിൽ ഡെവലപ്മെന്‍റ് കോർപറേഷന്‍റെ അംഗീകാരമുള്ള സെക്ടർസ്കിൽ കൗണ്‍സിൽ എന്നിവ നല്കുന്ന സേവനങ്ങൾ, ഇവർ അംഗീകരിച്ചിരിക്കുന്ന ഏജൻസികൾ നല്കുന്ന സേവനങ്ങൾ എന്നിവ നികുതി വിമുക്തമാണ്. മിനിസ്‌ട്രി ഓഫ് റൂറൽ ഡെവലപ്മെന്‍റിന്‍റെ കീഴിൽ വൊക്കേഷണൽ ട്രെയിനിംഗ് കോഴ്സുകളിലേക്ക് നല്കപ്പെടുന്ന സേവനങ്ങൾ നികുതിക്കു വിധേയമല്ല.

ആശുപത്രികൾ

കൂടാതെ ഓതറൈസ്ഡ് മെഡിക്കൽ പ്രാക്‌ടീഷ്ണേഴ്സ് നടത്തുന്ന ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്‍റുകൾ, പാരാമെഡിക്കൽ സ്ഥാപനങ്ങൾ, ആശുപത്രികളിലേക്ക് രോഗികളെ കൊണ്ടുപോകുന്ന ആംബുലൻസ് സർവീസ് എന്നിവയും ജിഎസ്ടിയുടെ ഒഴിവുലിസ്റ്റിലാണ്. ബയോ മെഡിക്കൽ വേസ്റ്റുകളുടെ സംസ്കരണത്തിനുവേണ്ടി ഓപ്പറേറ്റേഴ്സ് നടത്തുന്ന സേവനങ്ങൾക്ക് നികുതി ഒഴിവുണ്ട്.

പബ്ലിക് ബാത്ത്റൂമുകൾ, ശൗചാലയങ്ങൾ, മൂത്രപ്പുരകൾ എന്നിവയുടെ സേവനങ്ങൾക്ക് നികുതിയില്ല.

രജിസ്റ്റർചെയ്ത ട്രേഡ്‌ യൂണിയനുകൾ ഉൾപ്പെടെ ലാഭത്തിനു വേണ്ടിയല്ലാതെ പ്രവർത്തിക്കുന്ന ഫ്ലാറ്റുകളിലെ വെൽഫെയർ അസോസിയേഷനുകൾ മുതലായവ നല്കുന്ന സേവനങ്ങളും അവയ്ക്ക് പ്രതിമാസം 5,000 രൂപയിൽ കൂടാതെ ഓരോ അംഗത്തിൽനിന്നു ലഭിക്കുന്ന സബ്സ്ക്രിപ്ഷനും ജിഎസ്ടിയിൽനിന്ന് ഒഴിവ് ലഭിക്കുന്നതാണ്.

കല, സർക്കസ്

കലാകാരന്മാർ നടത്തുന്ന ഫോക്ക് ഡാൻസ്, ക്ലാസിക്കൽ ആർട്ട്, തിയറ്റർ പ്രോഗ്രാമുകൾ മുതലായവ ഒന്നര ലക്ഷം രൂപയിൽ കൂടുതൽ പ്രതിഫലം പറ്റാത്തതാണെങ്കിൽ അവയ്ക്ക് ജിഎസ്ടി ഒഴിവുണ്ട്. എന്നാൽ, ബ്രാൻഡ് അംബാസഡർമാർ നടത്തുന്ന പ്രോഗ്രാമുകൾ ജിഎസ്ടിയ്ക്ക് വിധേയമാണ്. കാഴ്ചബംഗ്ലാവ്, മ്യൂസിയം, നാഷണൽ പാർക്ക് മുതലായവയുടെ സേവനങ്ങൾക്ക് ജിഎസ്ടിയിൽനിന്ന് ഒഴിവുള്ളതാണ്. 250 രൂപയിൽ താഴെ ടിക്കറ്റ് നിരക്കുള്ള സർക്കസ് പ്രോഗ്രാമുകൾ തിയറ്റർ പരിപാടികൾ, അവാർഡ് നിശകൾ, കച്ചേരികൾ മുതലായവയ്ക്ക് ജിഎസ്ടി വരില്ല.

സർക്കാർ സേവനം

ഭരണഘടനാനുസൃതമായി കേന്ദ്ര, സംസ്ഥാന സർക്കാരുകളും പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും നിർവഹിക്കേണ്ട സേവനങ്ങൾക്ക് ജിഎസ്ടി ഉണ്ടായിരിക്കില്ല. എന്നാൽ, പോസ്റ്റൽ ഡിപ്പാർട്ട്മെന്‍റ് നടത്തുന്ന സ്പീഡ് പോസ്റ്റ്, എക്സ്പ്രസ് പാർസൽ, ഇൻഷ്വറൻസ് എന്നിവയ്ക്കും ജിഎസ്ടി ഉണ്ട്. അതുപോലെ തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും അവയുടെ പരിസരപ്രദേശങ്ങളിലും വിമാനങ്ങൾക്കും കപ്പലുകൾക്കും നല്കുന്ന എല്ലാ സേവനങ്ങൾക്കും ജിഎസ്ടി ഉണ്ട്. കൂടാതെ യാത്രക്കാരുടെയും ചരക്കുകളുടെയും ഗതാഗതത്തിനും യാത്രാക്കൂലിക്കും ജിഎസ്ടി ഉള്ളതാണ്.

ബിസിനസ് സ്ഥാപനങ്ങൾക്ക് ഗവണ്‍മെന്‍റുകൾ നല്കുന്ന സേവനങ്ങൾക്ക് ജിഎസ്ടി ഈടാക്കുന്നതാണ്. എന്നാൽ, ബിസിനസ് സ്ഥാപനത്തിന്‍റെ വിറ്റുവരവ് 20 ലക്ഷം രൂപയിൽ താഴെ ആണെങ്കിലും മുകളിൽ പറഞ്ഞ സേവനങ്ങൾക്ക് ജിഎസ്ടിയിൽനിന്ന് ഒഴിവ് ലഭിക്കും. എന്നാൽ, ഗവണ്‍മെന്‍റുകളും യൂണിയൻ ടെറിട്ടറിയും പഞ്ചായത്തുകളും മറ്റു ഗവണ്‍മെന്‍റ് സ്ഥാപനങ്ങൾക്ക് (മുകളിൽ സൂചിപ്പിച്ചവ ഒഴികെ) നല്കുന്ന സേവനങ്ങൾക്ക് നികുതിയില്ല. മുകളിൽ സൂചിപ്പിച്ച സേവനങ്ങൾ ഒഴികെയുള്ളവക്ക് സേവനമൂല്യം 5,000 രൂപയിൽ താഴെ ആണ് വരുന്നതെങ്കിൽ ജിഎസ്ടി ഇല്ല.

ജിഎസ്ടി ബാധകമല്ലാത്ത സ്ഥലത്തെ സേവനദാതാക്കൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും യൂണിയൻ ടെറിട്ടറി ഭരണകൂടത്തിനും പഞ്ചായത്തുകൾക്കും മറ്റു ഗവണ്‍മെന്‍റ് സ്ഥാപനങ്ങൾക്കും വ്യാപാര-വ്യവസായ-പ്രൊഫഷണൽ സംബന്ധമായ ഇടപാടുകൾ അല്ലാതെ വ്യക്തികൾക്ക് ലഭിക്കുന്ന സേവനത്തിനും 12 എഎ പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള ധർമ സ്ഥാപനങ്ങൾക്ക് ലഭിക്കുന്ന സേവനങ്ങൾക്കും നികുതിക്ക് വിധേയമല്ലാത്ത പ്രദേശത്തുള്ളവർക്കും ജിഎസ്ടിയിൽനിന്ന് ഒഴിവുള്ളതാണ്. എന്നാൽ, ഓണ്‍ലൈൻ ഡാറ്റ സർവീസുമായി ബന്ധമുള്ള ഇടപാടുകൾക്ക് ഈ ഒഴിവ് ബാധകമല്ല.

ഭവന നിർമാണത്തിനുള്ള ലേബർ കോണ്‍ട്രാക്ടുകൾ ജിഎസ്ടിയിൽ പെടില്ല. എന്നാൽ, റെസിഡൻഷ്യൽ കോംപ്ലക്സുകളുടെ നിർമാണത്തിനുള്ള ലേബർ കോണ്‍ട്രാക്ടിന് ജിഎസ്ടി ബാധകമാണ്. താമസത്തിനു ലഭിക്കുന്ന വീട്ടുവാടകയ്ക്ക് ജിഎസ്ടി വരില്ല.

ഹോട്ടൽമുറി

ഹോട്ടലുകളിലും മറ്റും 1,000 രൂപയിൽ താഴെയാണ് പ്രതിദിന വാടകയെങ്കിൽ അവയ്ക്ക് ഒഴിവുണ്ട്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്കും അവിടെനിന്നു തിരികെയും ഉള്ള വിമാനയാത്രക്ക് ജിഎസ്ടി ഇല്ല. ടൂറിസം, ചാർട്ടർ ടൂറുകൾ മുതലായവയുമായി ബന്ധമില്ലാത്ത, എയർകണ്ടീഷൻ ചെയ്യാത്ത, റേഡിയോ ടാക്സികൾ ഒഴികെയുള്ള യാത്രാവാഹനങ്ങളുടെ സേവനത്തിനും എയർ കണ്ടീഷൻ ഇല്ലാത്ത സ്റ്റേജ് കാരിയേജിനും ജിഎസ്ടി ഇല്ല. ഫസ്റ്റ്ക്ലാസ്, എയർകണ്ടീഷൻഡ് ക്ലാസുകൾ ഒഴികെയുള്ള റെയിൽവേ യാത്രയ്ക്കും മോണോ - മെട്രോ റെയിലുകൾക്കും പബ്ലിക് ട്രാൻസ്പോർട്ട് സർവീസിനും ഓട്ടോറിക്ഷാ, മീറ്റർ കാബ് എന്നിവയുടെ സേവനങ്ങൾക്കും ജിഎസ്ടി ഇല്ല. കൂടാതെ റോഡിനും പാലത്തിനും ഈടാക്കുന്ന ടോൾ ചാർജുകൾക്ക് നികുതിയില്ല.

ചരക്കുകടത്ത്

റെയിൽവേ വഴിയും ജലഗതാഗതം വഴിയും താഴെപ്പറയുന്ന വസ്തുക്കളുടെ ട്രാൻസ്പോർട്ടേഷൻ സേവനങ്ങൾക്കു നികുതിയില്ല.

1) ദുരിതാശ്വാസ ക്യാന്പുകളിലേക്ക് അത്യാവശ്യമായി കൊണ്ടുപോകുന്ന വസ്തുക്കൾ.
2) ഡിഫൻസ് / മിലിട്ടറി ഉപകരണങ്ങൾ.
3) രജിസ്റ്റേഡ് ന്യൂസ് പേപ്പറുകൾ.
4) കൃഷി ഉത്പന്നങ്ങൾ.
5) റെയിൽവേയുടെ ഉപകരണങ്ങൾ.
6) പാൽ, ഉപ്പ്, ഭക്ഷ്യധാന്യങ്ങൾ മുതലായവ.
7) ഓർഗാനിക് വളങ്ങൾ.

ചരക്കുഗതാഗത ബിസിനസ് ചെയ്യുന്നവർ താഴെപ്പറയുന്ന വസ്തുക്കളുടെ ഗതാഗതത്തിന് ജിഎസ്ടി ഈടാക്കാൻ പാടില്ല.
1) കാർഷിക ഉത്പന്നങ്ങൾ.
2) ഒരു വണ്ടിയിൽ ഉൾക്കൊള്ളുന്ന വസ്തുക്കൾക്ക് 1500 രൂപയിൽ താഴെ യാണ് ട്രാൻസ്പോർട്ടിംഗ് ചാർജ് വരുന്നതെങ്കിൽ.
3) ഒരു വ്യക്തിയുടെ കൈയിൽനിന്നുവസ്തുക്കൾ ട്രാൻസ്പോർട്ട് ചെയ്യുന്നതിനുള്ള ചാർജ്ജ് 750 രൂപയിൽ താഴെ ആണെങ്കിൽ.
4) പാൽ, ഉപ്പ്, അരിയുൾപ്പെടെയുള്ള ഭക്ഷ്യധാന്യങ്ങൾ.
5) ഓർഗാനിക് വളങ്ങൾ.
6) പത്രക്കെട്ടുകൾ.
7) ദുരിതാശ്വാസ ക്യാന്പിലേക്കുള്ള സാധനങ്ങൾ.
8) ഡിഫൻസ് / മിലിട്ടറി ഉപകരണങ്ങൾ.
മൃഗാശുപത്രിയുടെ സേവനങ്ങൾക്ക് ജിഎസ്ടി ഇല്ല. ഗവണ്‍മെന്‍റ് രജിസ്ട്രേഷനും ലൈസൻസുകൾക്കുമുള്ള ചാർജിന് ജിഎസ്ടി ചുമത്തുന്നതല്ല. സ്വതന്ത്രമായി പ്രവർത്തിക്കുന്ന ജേർണലിസ്റ്റുകളുടെ സേവനം, പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ എന്നിവക്ക് ജിഎസ്ടി വരില്ല. പബ്ലിക്ക് ലൈബ്രറികൾക്ക് ജിഎസ്ടി ഇല്ല.