Tax
Services & Questions
സർവീസിലിരിക്കെ മരണമടയുന്ന ജീവനക്കാരുടെ സർക്കാർ ബാധ്യതകൾ എഴുതിത്തള്ളും
സർവീസിലിരിക്കെ മരണമടയുന്ന ജീവനക്കാരുടെ  സർക്കാർ ബാധ്യതകൾ  എഴുതിത്തള്ളും
സംസ്ഥാന സർവീസിലിരിക്കെ മരണമടഞ്ഞ ജീവനക്കാരന്‍റെ 5,00,000രൂപ വരെയുള്ള സംസ്ഥാന സർക്കാർ ബാധ്യതകൾ എഴുതിത്തള്ളും. GO(P)No. 91/2017 Fin. Dt 17/07/2017

1. ഭവന നിർമാണ വായ്പ, വാഹന വായ്പ, ഭവന/വാഹന വായ്പകളുടെ പലിശ, പലിശ രഹിത ചികിത്സാ വായ്പ, ഓണം അഡ്വാൻസ്, ക്ലാസ് IV വിഭാഗത്തിൽ വരുന്ന ജീവനക്കാരുടെ പെണ്‍മക്കളുടെ വിവാഹ വായ്പ എന്നിവ ഇതിൽ ഉൾപ്പെടും.

2. മുകളിൽ പറഞ്ഞ ഇനങ്ങളിലെ ബാധ്യതകളിൽ മറ്റു സംസ്ഥാന സർക്കാരുകളും കേന്ദ്ര സർക്കാരും അനുവദിച്ച ബാധ്യതകളും ഉൾപ്പെടുന്നതാണ്.

3. ഒന്നിലധികം ബാധ്യതകൾ നിലനിൽക്കുന്ന പക്ഷം ഏറ്റവും പഴക്കം ചെന്ന ബാധ്യതകൾ മുൻഗണനാ ക്രമത്തിൽ എഴുതിത്തള്ളും.

4. അഞ്ചുലക്ഷത്തിൽ അധികം വരുന്ന ബാധ്യതകൾ മരണമടഞ്ഞവരുടെ സ്ഥാവരജംഗമ വസ്തുക്കളിൽ നിന്നോ അനന്തരാവകാശികളിൽ നിന്നോ നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും പ്രകാരം ഈടാക്കും.

5. വായ്പ എഴുതിത്തള്ളുന്നതിനുള്ള അപേക്ഷ സമർപ്പിക്കുന്പോൾ വായ്പ തുക പൂർണമായും എടുത്ത ആവശ്യത്തിന് ഉപയോഗിച്ചെന്ന് നോട്ടറി പബ്ലിക് സാക്ഷ്യപ്പെടുത്തിയത് അപേക്ഷയോടൊപ്പം സമർപ്പിക്കണം.

6. ഭവനനിർമാണ വായ്പ കേസുകളിലെ ബാധ്യത തുക എഴുതിത്തള്ളുന്നത് ജില്ലാ ധനകാര്യ പരിശോധന വിഭാഗത്തിന്‍റെ റിപ്പോർട്ട് കൂടി വാങ്ങി പരിശോധിച്ചശേഷമായിരിക്കും.
7. വായ്പ തുക പൂർണമായും അതാത് ആവശ്യത്തിന് ഉപയോഗിക്കാത്ത കേസുകളിൽ ബാധ്യത തുക എഴുതിത്തള്ളുന്നതല്ല. അത്തരം കേസുകളിൽ കേരള ഫിനാൻഷ്യൽ കോഡ് വാല്യം 1 ചട്ടം 303നും താഴെയുള്ള കുറിപ്പ് പ്രകാരം മുഴുവൻ തുകയ്ക്കും 18 ശതമാനം പിഴ പലിശ കൂടി ഈടാക്കുന്നതാണ്.

8. സംയുക്ത ഭവന നിർമാണ വായ്പ കേസുകളിൽ ജീവനക്കാരുടെ ബാധ്യത 50:50 ആയതിനാൽ അത്തരം കേസുകളിൽ മരണമടഞ്ഞ ജീവനക്കാരന്‍റെ ബാധ്യത മറ്റ് നിബന്ധനകൾക്ക് വിധേയമായി എഴുതിത്തള്ളും.

9. ഈ ഉത്തരവ് പ്രകാരം ബാധ്യത എഴുതിത്തള്ളുന്നതിനുള്ള അധികാരം സർക്കാരിൽ നിക്ഷിപ്തമാണ്. ഭരണവകുപ്പ് ബാധ്യത എഴുതിത്തള്ളുന്നതിനുള്ള ശിപാർശയിൽ പരാമർശം (6) പ്രകാരം ധനവകുപ്പിന്‍റെ അനുമതി വാങ്ങേണ്ടതാണ്.
10. ഈ ഉത്തരവ് തീയതി മുതൽ തീർപ്പാക്കുന്ന കേസുകൾക്ക് ഉത്തരവ് ബാധകമാകുന്നതാണ്.
11. തീർപ്പാക്കിയ കേസുകൾ പുനഃപരിശോധിക്കുന്നതല്ല.