Tax
ജൂലൈയിലെ ജിഎസ്ടി റിട്ടേണുകൾ അഞ്ചിനും 10നും 15നും മുന്പ്
ജൂലൈയിലെ ജിഎസ്ടി റിട്ടേണുകൾ അഞ്ചിനും 10നും 15നും മുന്പ്
ചരക്കുസേവന നികുതി (ജിഎസ്ടി) 2017 ജൂലൈ ഒന്നിന് ഇന്ത്യയിൽ പ്രാബല്യത്തിലായി. രജിസ്ട്രേഷൻ എടുത്തിട്ടുള്ളതും പ്രതിമാസം റിട്ടേണുകൾ സമർപ്പിക്കാൻ ബാധ്യതയുള്ളവരുമായ എല്ലാവരും ജൂലൈയിൽ വിതരണം ചെയ്ത ചരക്കുകളുടെയും സേവനത്തിന്‍റെയും വിവരങ്ങളും അടയ്ക്കേണ്ട നികുതിയുടെ വിവരങ്ങളുമാണ് ചൊവ്വാഴ്ചയ്ക്കു മുന്പ് ഫയൽ ചെയ്യേണ്ട ജിഎസ്ടിആർ 1-ൽ നല്കേണ്ടത്. എന്നാൽ കോന്പൗണ്ടിംഗ് സ്കീം എടുത്തവരും നോണ്‍ റെസിഡന്‍റ്സും ഈ റിട്ടേണ്‍ നല്കേണ്ടതില്ല.

ജിഎസ്ടിആർ 1-ൽ 13 ഭാഗങ്ങളാണുള്ളത്. ഒന്നിൽ ജിഎസ്ടിഐ എന്നും രണ്ടിൽ രജിസ്റ്റർ ചെയ്ത പേരും ട്രേഡ് നെയിം ഉണ്ടെങ്കിൽ അതും നല്കുക. മൂന്നാം ഭാഗത്തിൽ കഴിഞ്ഞ വർഷത്തെ ആകെ ടേണോവറും ഏപ്രിൽ മുതൽ ജൂണ്‍ വരെയുള്ള ടേണോവറും നല്കുക. ഈ വിവരങ്ങൾ അടുത്ത മാസത്തെ റിട്ടേണിൽ ആവശ്യം വരില്ല. നാലാം ഭാഗത്ത് ഇൻവോയ്സ് ലെവലിലുള്ള വിശദീകരണങ്ങളാണ് നല്കേണ്ടത്. കസ്റ്റമർക്കു നല്കിയ ഇൻവോയ്സിന്‍റെ വിവരങ്ങൾ ജിഎസ്ടിഐഎൻ, ഇൻവോയ്സ് നന്പർ, തീയതി, വില, റേറ്റ്, നികുതിക്കു വിധേയമായ വില, നികുതി എന്നിവ വിശദമായി സമർപ്പിക്കേണ്ടതുണ്ട്. കൂടാതെ, റിവേഴ്സ് ചാർജ് ബാധകമായ വിതരണത്തിന്‍റെയും (സപ്ലൈ) ഈ കോമേഴ്സ് ഓപ്പറേറ്റർ മുഖാന്തരം നടത്തിയ വില്പനയുടെയും സ്രോതസിൽ പിടിച്ച നികുതിയുടെയും ഓപ്പറേറ്ററുടെ ജിഎസ്ടിഐ എന്നും എഴുതേണ്ടതുണ്ട്.

അഞ്ചാമത്തെ ടേബിളിൽ രജിസ്ട്രേഷൻ ഇല്ലാത്തതും ഇൻവോയ്സിലെ വില രണ്ടര ലക്ഷം രൂപയിൽ കൂടുതൽ വരുന്നതുമായ അന്തർസംസ്ഥാന വ്യാപാരങ്ങളുടെ വിവരങ്ങളാണ് സമർപ്പിക്കേണ്ടത്. ഇവിടെയും ഇകോമേഴ്സ് ഓപ്പറേറ്റർ മുഖാന്തരം നടത്തുന്ന വിതരണങ്ങൾ തിരിച്ചു നല്കണം. സപ്ലൈ ചെയ്യുന്ന സംസ്ഥാനത്തിന്‍റെ പേര് പ്രത്യേകം സൂചിപ്പിക്കണം.
ആറാമത്തെ ടേബിളിൽ ഇന്ത്യക്കു വെളിയിലേക്കു നടത്തിയ കയറ്റുമതിയുടെയും എസ്ഇസെഡിലേക്കു നല്കിയതിന്‍റെയും ഡീംഡ് എക്സ്പോർട്ടിന്‍റെയും വിവരങ്ങളാണ് നല്കേണ്ടത്. ഇവിടെ ഷിപ്പിംഗ് ബില്ലിന്‍റെ വിവരങ്ങൾ ചോദിച്ചിട്ടുണ്ട്. അതു നല്കിയില്ലെങ്കിലും റിട്ടേണ്‍ സ്വീകരിക്കും. ഈ വിവരങ്ങൾ അമൻഡ്മെന്‍റായി ടേബിൾ ഒൻപതിൽ അടുത്ത റിട്ടേണിൽ, റീഫണ്ട് ആവശ്യപ്പെടുന്നതിനുമുന്പ് നല്കിയാൽ മതി. ആറാമത്തെ ടേബിളിൽ എക്സ്പോർട്ട് ഇടപാടുകൾക്ക് ജിഎസ്ടി ഐഎൻ കോളം വെറുതെ ഇട്ടാൽ മതി. ഐജിഎസ്ടി ഇല്ലാതെ നടത്തുന്ന എക്സ്പോർട്ട് ഇടപാടുകൾ (ബോണ്ട്/ലെറ്റർ ഓഫ് അണ്ടർടേക്കിംഗ് നൽകിയിട്ടുള്ളത്) സീറോ റേറ്റ് ബിസിനസായിട്ടാണു കാണിക്കേണ്ടത്.

ഏഴാമത്തെ ടേബിളിൽ രജിസ്ട്രേഷൻ ഇല്ലാത്തവരുമായി രണ്ടര ലക്ഷം രൂപയ്ക്കു താഴെയുള്ള ഇൻവോയ്സുകളിലായി നടത്തിയ ഇടപാടുകളുടെ വിവരങ്ങളാണു ചേർക്കേണ്ടത്. ഇവിടെ സംസ്ഥാനത്തിനകത്തു നടത്തിയ സപ്ലൈകളും അന്തർസംസ്ഥാന വിതരണങ്ങളും ഉൾപ്പെടുത്തണം. ഇവിടെയും ഇ - കൊമേഴ്സ് ഓപ്പറേറ്റർമാർ മുഖാന്തരം നടത്തിയ വിതരണങ്ങളുടെ വിവരങ്ങൾ (ഓരോ ഓപ്പറേറ്റർമാർ വശം നടത്തിയവയുടെയും വിവരങ്ങൾ) തിരിച്ചു തിരിച്ച് നല്കേണ്ടതുണ്ട്. ഓപ്പറേറ്റർമാരുടെ ജിഎസ്ടിഐഎൻ, സപ്ലൈ നടത്തിയ സ്ഥലത്തിന്‍റെ വിവരങ്ങളും പ്രത്യേകമായി നല്കേണ്ടതുണ്ട്. അതുപോലെതന്നെ സംസ്ഥാനത്തിനകത്തു നടത്തിയ സപ്ലൈകളുടെ വിവരങ്ങളും സംസ്ഥാനത്തിനു പുറത്തു നടത്തിയവയുടെ വിവരങ്ങളും പ്രത്യേകം പ്രത്യേകം കോളങ്ങളിലാണു സമർപ്പിക്കേണ്ടത്. ഓരോ റേറ്റിലുമുള്ള ഇടപാടുകൾ പ്രത്യേകം കോളങ്ങളിൽ നല്കേണ്ടതുമുണ്ട്.

എട്ടാമത്തെ ടേബിളിൽ നികുതിയില്ലാത്ത സപ്ലൈ, നികുതിയിൽനിന്ന് ഒഴിവാക്കപ്പെട്ട സപ്ലൈ, ജിഎസ്ടിക്കു വെളിയിലുള്ള ചരക്കുകളുടെയും സേവനങ്ങളുടെയും സപ്ലൈകളുടെയും വിവരങ്ങൾ, സംസ്ഥാനത്തിനകത്തും പുറത്തും രജിസ്ട്രേഷൻ ഉള്ളവരുമായും രജിസ്ട്രേഷൻ ഇല്ലാത്തവരുമായും നടത്തിയ വിവരങ്ങൾ എന്നിവ പ്രത്യേകം നല്കേണ്ടതുണ്ട്.
ഒൻപതാമത്തെ ടേബിളിൽ, മുൻ റിട്ടേണ്‍ പീരിയഡുകളിൽ നടത്തിയ ബിസിനസിന്‍റെ തിരുത്തലുകളും പൂർത്തീകരണങ്ങളുമാണ് ഉള്ളത്. മുൻ റിട്ടേണിൽ ടേബിൾ നാലിൽ സൂചിപ്പിച്ച സപ്ലൈകളുടെ തിരുത്തലുകളും (രജിസ്ട്രേഷനുള്ളവരുമായി നടത്തിയ ഇടപാടുകൾ) ടേബിൾ അഞ്ചിൽ സൂചിപ്പിച്ചതും രജിസ്ട്രേഷൻ ഇല്ലാത്തതുമായ അന്തർസംസ്ഥാന വിതരണക്കാർക്കു നല്കിയ സപ്ലൈയുടെ തിരുത്തലുകളും ടേബിൾ ആറിൽ സമർപ്പിച്ചിട്ടുള്ള കയറ്റുമതിസംബന്ധമായ വിതരണങ്ങളുടെ തിരുത്തലുകളുമാണ് ഈ ടേബിളിൽ നല്കേണ്ടത്. ആദ്യത്തെ റിട്ടേണ്‍ ആയതിനാൽ ഇപ്പോൾ നല്കുന്ന റിട്ടേണുകളിൽ ഈ കോളം പൂരിപ്പിക്കേണ്ടതില്ല. പത്താമത്തെ ടേബിളിൽ മുൻ റിട്ടേണ്‍ പീരിയഡിൽ ഏഴാമത്തെ ടേബിളിൽ നല്കിയതും രണ്ടര ലക്ഷത്തിൽ താഴെ ഇൻവോയ്സ് വാല്യു ഉള്ളതും രജിസ്ട്രേഷൻ ഇല്ലാത്തതുമായ വിതരണക്കാരുമായി നടത്തിയ വിതരണങ്ങളുടെ തിരുത്തലുകളുമാണ് ചേർക്കേണ്ടത്.

പതിനൊന്നാമത്തെ ടേബിളിൽ സപ്ലൈ നടത്തുന്നതിനുള്ള അഡ്വാൻസ് ആയി കൈപ്പറ്റിയിട്ടുള്ള തുകകളെപ്പറ്റിയും ഈ ടാക്സ് പീരിയഡിൽ അഡ്ജസ്റ്റ് ചെയ്ത അഡ്വാൻസുകളുടെ വിവരങ്ങളും മുൻ റിട്ടേണിൽ 11-ാമത്തെ ടേബിളിൽ ഉൾപ്പെടുത്തിയ അഡ്വാൻസിന്‍റെ എന്തെങ്കിലും തിരുത്തലുകൾ ഉണ്ടെങ്കിൽ അവയുമാണു നല്കേണ്ടത്. ആദ്യമായി ഈ റിട്ടേണ്‍ പീരിയഡിൽ സ്വീകരിച്ച അഡ്വാൻസുകളിൽ ഇൻവോയ്സ് നല്കാത്ത അഡ്വാൻസും (ഇവയുടെ നികുതി പിടിച്ചിരിക്കണം) അവ സംസ്ഥാനത്തിനകത്തും സംസ്ഥാനത്തിന് വെളിയിലുമുള്ളവരിൽനിന്നും ലഭിച്ച തുകകൾ പ്രത്യേകമായി നല്കേണ്ടതുണ്ട്. ഇവിടെ നല്കേണ്ട സപ്ലൈകളുടെ റേറ്റും സൂചിപ്പിക്കണം.

അടുത്ത കോളത്തിൽ മുൻ ടാക്സ് പീരിയഡിൽ ലഭിച്ച അഡ്വാൻസ് തുകയുടെയും ഈ റിട്ടേണിൽ അഡ്ജസ്റ്റ് ചെയ്ത സപ്ലൈകളുടെയും വിവരങ്ങളാണ് നല്കേണ്ടത്. സംസ്ഥാനത്തിനകത്തും സംസ്ഥാനത്തിന‌ു വെളിയിലും ഉള്ളവരുമായി നടത്തുന്നവരുടെ വിവരങ്ങൾ പ്രത്യേകമായി തിരിച്ചു നല്കേണ്ടതാണ്. മുൻ ടാക്സ് പീരിയഡിലെ ജിഎസ്ടി ആർ-1 നല്കിയപ്പോൾ മുകളിൽ സൂചിപ്പിച്ച കാര്യങ്ങളിൽ എന്തെങ്കിലും തിരുത്തലുകൾ വരുത്തേണ്ടതുണ്ടെങ്കിൽ അവയാണ് 11-ാമത് ടേബിളിൽ രണ്ടാം ഭാഗമായി നല്കേണ്ടത്.

പന്ത്രണ്ടാമത്തെ ടേബിളിൽ എച്ച്എസ്എൻ കോഡനുസരിച്ചുള്ള ഓരോ സപ്ലൈകളുടെയും വിവരങ്ങളാണ് നല്കേണ്ടത്. എന്നാൽ, ഒന്നരക്കോടി രൂപയിൽ താഴെയാണു മുൻ സാന്പത്തികവർഷത്തെ ടേണോവർ എങ്കിൽ എച്ച്എസ്എൻ കോഡ് നല്കേണ്ടതില്ല. ഒന്നരക്കോടി രൂപയ്ക്കു മുകളിൽ അഞ്ചു കോടി വരെയായിരുന്നു ടേണോവർ എങ്കിൽ എച്ച്എസ്എൻ കോഡിന്‍റെ ആദ്യത്തെ രണ്ടു ഡിജിറ്റ് മാത്രവും അഞ്ചു കോടി രൂപയ്ക്കു മുകളിൽ ടേണോവർ ഉണ്ടായിരുന്നെങ്കിൽ ആദ്യത്തെ നാലു ഡിജിറ്റുമാണ് നിർബന്ധമായും ചേർക്കേണ്ടത്.
പതിമൂന്നാമത്തെ ടേബിളിൽ ഉപയോഗിച്ച ഇൻവോയ്സുകളുടെ സീരിയൽ നന്പറുകളും, ഡെബിറ്റ് നോട്ട്, ക്രെഡിറ്റ് നോട്ട്, റസീപ്റ്റ് വൗച്ചർ, പെയ്മെന്‍റ്‌ വൗച്ചർ, റീഫണ്ട് വൗച്ചർ, ഡെലിവറി ചെലാൻ മുതലായവയുടെ നന്പറുകളും ഉപയോഗിച്ചവയുടെ എണ്ണങ്ങളുമാണ് നല്കേണ്ടത്.

ജിഎസ്ടി റിട്ടേണുകൾ റിവൈസ് ചെയ്ത് ഫയൽ ചെയ്യാൻ സാധിക്കില്ല. സമർപ്പിച്ച റിട്ടേണിൽ എന്തെങ്കിലും തെറ്റുകൾ കടന്നുകൂടിയിട്ടുണ്ടെങ്കിൽ അവ അടുത്ത റിട്ടേണിൽ തിരുത്തലുകളായി സമർപ്പിക്കാൻ മാത്രമേ സാധിക്കൂ. ആയതിനാൽ ജിഎസ്ടി കാലഘട്ടത്തിൽ ദൈനംദിന കണക്കുകൾ സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്.

ജിഎസ്ടിആർ-2

രജിസ്ട്രേഷനുള്ളവർ ജൂലൈയിൽ വാങ്ങിയ എല്ലാ ചരക്കുകളുടെയും ലഭിച്ച സേവനങ്ങളുടെയും വിവരങ്ങളാണ് ജിഎസ്ടിആർ-2ൽ ബുധനാഴ്ചയ്ക്കു ശേഷവും പത്തിനു മുന്പായും ഫയൽ ചെയ്യേണ്ടത്. ജിഎസ്ടിആർ-1 സമർപ്പിച്ചവർ എല്ലാവരും ജിഎസ്ടിആർ-2 ഉം സമർപ്പിക്കണം.

ജിഎസ്ടിആർ-3

ജൂലൈ‌യിലെ ജിഎസ്ടിആർ-3 റിട്ടേണുകൾ ഈ മാസം 11 മുതൽ 15 വരെയുള്ള ദിവസങ്ങളിൽ സമർപ്പിക്കാം. ജിഎസ്ടിആർ-1 ഉം ജിഎസ്ടിആർ-2 ഉം ഫയൽ ചെയ്ത എല്ലാവരും ജിഎസ്ടിആർ-3 ഉം നല്കേണ്ടതുണ്ട്. ജിഎസ്ടിആർ-1 ൽ നല്കിയ സപ്ലൈയുടെ വിവരങ്ങളും അതിന്‍റെ നികുതിയും ജിഎസ്ടിആർ-2ൽ ലഭിച്ച ഇൻവേഡ് സപ്ലൈയുടെ വിവരങ്ങളും ഇൻപുട്ട് ടാക്സ് ക്രെഡിറ്റും സ്വമേധയാ ഈ റിട്ടേണിൽ ഉൾപ്പെടും. സ്രോതസിൽ പിടിച്ച നികുതിയുടെ ക്രെഡിറ്റും ഇതിൽ രേഖപ്പെടുത്തും. അതിനുശേഷം ബാലൻസ് അടയ്ക്കാനുള്ള തുക പലിശയും താമസിച്ചിട്ടുണ്ടെങ്കിൽ അതിനുള്ള ഫീസും ചേർത്ത് അടയ്ക്കുക.