Tax
Services & Questions
സ്പെഷൽ കൺവേയൻസ് അലവൻസ്: കോടതി മുഖേന പരിഹാരം കാണാം
സ്പെഷൽ കൺവേയൻസ് അലവൻസ്: കോടതി മുഖേന പരിഹാരം കാണാം
യൂണിവേഴ്സിറ്റിയിൽ അസിസ്റ്റന്‍റ് തസ്തികയിൽ ജോലി ചെയ്യുന്നു. ശാരീരിക ന്യൂനതയും 48 ശതമാനം ശ്രവണ ന്യൂനതയുമുണ്ട്. സ്പെഷൽ കണ്‍വേയൻസ് അലവൻസിന് അപേക്ഷിച്ചപ്പോൾ ഡിസേബിൾഡ് സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ അപേക്ഷ തള്ളി. അന്ധർക്കും അസ്ഥി ന്യൂനതയുള്ളവർക്കും 40 ശതമാനമോ അതിൽ കൂടുതലോ ഉണ്ടെങ്കിൽ കണ്‍വേയൻസ് അലവൻസ് ലഭിക്കുന്പോൾ ശ്രവണ ന്യൂനതയുള്ളവർക്ക് 40 ശതമാനമോ അതിൽ കൂടുതലോ ന്യൂനത ഉണ്ടായിട്ടും അലവൻസ് നിഷ്േധിക്കുന്നത് വിവേചനമല്ലേ? അലവൻസ് ലഭിക്കുന്നതിന് കോടതിയെ സമീപിക്കാൻ പറ്റുമോ?

ശാരീരിക ന്യൂനതയുള്ളവർക്ക് മൂന്നു ശതമാനം തൊഴിൽ സംവരണം ഏർപ്പെടുത്തിയതുപോലെ പ്രമോഷനും മൂന്നു ശതമാനം സംവരണം ഏർപ്പെടുത്തി സുപ്രീംകോടതി ഉത്തരവായിട്ടുണ്ട്. എന്നാൽ കേരള സർക്കാർ ഇതുസംബന്ധിച്ച് ഉത്തരവിറക്കിയിട്ടില്ല. സർക്കാരിന്‍റെ ചില തസ്തികകളിൽ ശ്രവണ ന്യൂനതയുള്ളവർക്ക് സംവര ണമില്ല, ചില തസ്തികയിൽ ഉണ്ടുതാനും. അതുപോലെ പ്രമോഷൻ വഴി സംവരണം ഇല്ലാത്ത തസ്തികയിൽ നിയമനവും ലഭിക്കും. ഇതൊക്കെ വിവേചനപരമല്ലേ?
സി. മജീദ്, കാരന്തൂർ

40 ശതമാനം അല്ലെങ്കിൽ അതിൽ കൂടുതൽ ന്യൂനത ഉള്ള ജീവനക്കാർക്ക് കണ്‍വേയൻസ് (സ്പെഷൽ) അലവൻസ് അനുവദിക്കുന്നതിന് പ്രത്യേകം അപേക്ഷ സമർപ്പിക്കുന്പോൾ അപേക്ഷയോടൊപ്പം ഡിസേബിൾഡ് സർട്ടിഫിക്കറ്റ് നൽകണമെന്ന് പ്രത്യേകം നിർദേശിച്ചിട്ടുണ്ട്. ശാരീരിക ന്യൂനതയുള്ളവർക്കുള്ള പ്രത്യേക ക്വാട്ടയിൽ ജോലി ലഭിച്ചവർക്കും ഈ സർട്ടിഫിക്കറ്റ് നൽകണമെന്ന് ആവശ്യപ്പെടുന്നത് ശരിയായ നടപടിയല്ല. അതുപോലെ 40 ശതമാനത്തിൽ കൂടുതൽ ന്യൂനത ഉള്ള എല്ലാ വിഭാഗം ജീവനക്കാരെയും ഇതിനു പരിഗണിക്കേണ്ടതാണ്. ചില തസ്തികകളിൽ പ്രത്യേകം പ്രത്യേകം ഉത്തരവ് നൽകുന്നത് വിവേചനപരമാണ്. ഇതിന് പ്രത്യേക സർക്കാർ ഉത്തരവ് ആവശ്യമാണ്. ഈ വിവേചനത്തിന് പരിഹാരം കാണാനുള്ള മാർഗം കോടതി മാത്രമാണ്. അതിനാൽ കോടതി മുഖേന മാത്രമേ ഈ പ്രശ്നത്തിന് പരിഹാരമുള്ളൂ.