Tax
Services & Questions
അധ്യാപകർക്കുള്ള കെ-ടെറ്റ് യോഗ്യത പരീക്ഷ ; പുതിയ ഇളവുകൾ
അധ്യാപകർക്കുള്ള കെ-ടെറ്റ് യോഗ്യത പരീക്ഷ ; പുതിയ ഇളവുകൾ
ഉയർന്ന ക്ലാസുകളിൽ പഠിപ്പിക്കുവാൻ യോഗ്യതയുള്ളവർ താഴ്ന്ന ക്ലാസുകളിലും പഠിപ്പിക്കുവാൻ പ്രാപ്തരാണെന്ന കാഴ്ചപ്പാട് യാഥാർഥ്യമാകുന്നു. പൊതുവിദ്യാഭ്യാസവകുപ്പ് 9-3-2018ൽ ഇറക്കിയ 1866829/ ജെ3/17 സർക്കുലറിൽ അധ്യാപകർക്കുള്ള കെ-ടെറ്റ് യോഗ്യത പരീക്ഷയുടെ ഇളവുകളെ സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്തിയിരിക്കുന്നു.

കെ-ടെറ്റ് യോഗ്യത പരീക്ഷയ്ക്കു പരിരക്ഷ നൽകാൻ ഇതിനോടകം സർക്കാർ 12 ഉത്തരവുകൾ പുറത്തിറക്കിയിട്ടുണ്ട്. എന്നാൽ 9-3-2018ൽ ഇറക്കിയ സർക്കാർ ഉത്തരവുകളുടെ സ്പഷ‌‌്ടീകരണം അധ്യാപകർക്ക് ഏറെക്കുറെ ആശ്വാസം പകരുന്നതാണ്.

കെ-ടെറ്റ് യോഗ്യത പരീക്ഷയുടെ കാറ്റഗറി മൂന്ന് ഹൈസ്കൂൾ അധ്യാപകനാകാനുള്ള യോഗ്യതാ പരീക്ഷയാണ്. കാറ്റഗറി മൂന്ന് പാസായ ഒരു ഹൈസ്കൂൾ അധ്യാപകന് ഏതെങ്കിലും സാഹചര്യത്തിൽ പ്രൈമറി മേഖലയിൽ പഠിപ്പിക്കുവാൻ സാഹചര്യമുണ്ടായാൽ കാറ്റഗറി ഒന്ന് അല്ലെങ്കിൽ കാറ്റഗറി രണ്ട് പാസാകണമെന്നുള്ളതായിരുന്നു ഇതുവരെയുള്ള ഉത്തരവുകൾ.
എന്നാൽ 9-3-2018ൽ സർക്കാർ ഇറക്കിയ സർക്കുലറിൽ കെ-ടെറ്റ് കാറ്റഗറി മൂന്ന് വിജയിച്ചവരെ കാറ്റഗറി രണ്ടിൽനിന്നും ഒഴിവാക്കി. അതായത് ഹൈസ്കൂൾ അധ്യാപകന്‍റെ യോഗ്യതയായ കാറ്റഗറി മൂന്ന് പാസായെങ്കിൽ കാറ്റഗറി രണ്ടിനും യോഗ്യത ലഭിക്കുന്നു. ഇങ്ങനെയുള്ളവർക്ക് യുപിയിൽ(അഞ്ചു മുതൽ ഏഴാം ക്ലാസ് വരെ) പഠിപ്പിക്കുവാൻ അർഹതയുണ്ടെന്നു സാരം.
മറ്റൊരു പ്രധാന ഇളവ് കെ-ടെറ്റ് കാറ്റഗറി ഒന്ന്, രണ്ട് ഇവയിൽ ഏതെങ്കിലും ഒന്ന് വിജയിച്ചാൽ എൽപി-യുപി അധ്യാപക നിയമനങ്ങൾക്ക് യോഗ്യതയുണ്ടെന്ന് 9-3-2018ൽ ഇറക്കിയ സർക്കുലറിൽ പറയുന്നു.

സർക്കുലറിലെ പ്രധാന ഇളവുകൾ

1. സി-ടെറ്റ് പ്രൈമറി സ്റ്റേജ് പാസായവരെ കെ-ടെറ്റ് കാറ്റഗറി ഒന്നിൽ നിന്നും സി-ടെറ്റ് Elementary Stage പാസായവരെ കെ-ടെറ്റ് കാറ്റഗറി രണ്ടിൽനിന്നും ഒഴിവാക്കി.
2. നെറ്റ്, സെറ്റ്, എം.ഫിൽ, പിഎച്ച്ഡി, എംഎഡ് എന്നീ യോഗ്യതകൾ നേടിയവരെ കെ-ടെറ്റ് കാറ്റഗറി ഒന്നു മുതൽ നാലുവരെ നേടുന്നതിൽനിന്നും ഒഴിവാക്കി.
3. കെ-ടെറ്റ് കാറ്റഗറി മൂന്ന് വിജയിച്ചവരെ കാറ്റഗറി രണ്ട് നേടുന്നതിൽനിന്നും ഒഴിവാക്കി.
4. കെ-ടെറ്റ് കാറ്റഗറി ഒന്ന്, രണ്ട് എന്നിവയിൽ ഏതെങ്കിലും ഒന്ന് വിജയിച്ചവരെ എൽപി-യുപി അധ്യാപക നിയമനങ്ങൾക്ക് പരിഗണിക്കാം.
5. 31- 3- 2012നു മുന്പ് സർവീസിൽ പ്രവേശിച്ച സർക്കാർ-എയ്ഡഡ് അധ്യാപകർക്കും അനധ്യാപകർക്കും പ്രൊമോഷൻ ലഭിക്കുന്പോൾ അവർ കെ-ടെറ്റ് പാസാകണമെന്ന് നിർബന്ധമില്ല.
6. 2017- 18 അക്കാദമിക് വർഷം സർക്കാർ-എയ്ഡഡ് സ്കൂളുകളിൽ 30 ദിവസത്തിലധികമുള്ളതും ഒരു വർഷത്തിൽ കുറവുള്ളതുമായ അവധി ഒഴിവുകളിൽ നടത്തുന്ന ദിവസ വേതനാടിസ്ഥാനത്തിലുള്ള നിയമനങ്ങൾക്ക് കെ-ടെറ്റ് യോഗ്യതയുള്ളവർ ലഭ്യമായില്ലെങ്കിൽ കെ-ടെറ്റ് ഇല്ലാത്തവരെ പരിഗണിക്കാം.