Tax
ആദായനികുതി റിട്ടേണ്‍ ഫോമുകളിൽ 2017-18 സാന്പത്തികവർഷം വന്ന മാറ്റങ്ങൾ
ആദായനികുതി റിട്ടേണ്‍ ഫോമുകളിൽ  2017-18 സാന്പത്തികവർഷം വന്ന മാറ്റങ്ങൾ
2017-18 വർഷത്തേക്കുവേണ്ടി ഫയൽ ചെയ്യപ്പെടേണ്ട ആദായനികുതി റിട്ടേണ്‍ ഫോമുകളിൽ ഈ വർഷം ഗവണ്‍മെന്‍റ് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഐടിആർ - 1 (സഹജ്)ന്‍റെ ഉപയോഗത്തെപ്പറ്റി കഴിഞ്ഞ ലക്കം പ്രതിപാദിച്ചിരുന്നു. ബാക്കി റിട്ടേണ്‍ ഫോമുകളെക്കുറിച്ചാണ് ഈ ലക്കം പറയുന്നത്.

ഐടിആർ 2

ബിസിനസിൽനിന്നും പ്രഫഷനില്‌നിന്നും വരുമാനമില്ലാത്ത എല്ലാ വ്യക്തികൾക്കും ഹിന്ദു അവിഭക്ത കുടുംബങ്ങൾക്കും ഈ റിട്ടേണ്‍ ഫോം ഉപയോഗിക്കാം. താഴെപ്പറയുന്ന മാർഗങ്ങളിൽനിന്നു വരുമാനമുള്ളവർക്കാണ് ഈ റിട്ടേണ്‍ ഫോം ഉപയോഗിക്കാവുന്നത്.
1) ശന്പളത്തിൽനിന്നും പെൻഷനിൽനിന്നും വരുമാനമുള്ളവർ.
2) ഹൗസ് പ്രോപ്പർട്ടി വരുമാനം - ഒന്നിൽ കൂടുതൽ ഹൗസ് പ്രോപ്പർട്ടികളിൽനിന്നു വരുമാനമുള്ളവർ.
3) മൂലധനനേട്ടം ഉള്ളവർ.
4) മറ്റു വരുമാനങ്ങൾ - കുതിരപ്പന്തയത്തിൽനിന്നും ലോട്ടറിയിൽനിന്നും വരുമാനമുള്ളവവർ.
5) വിദേശത്ത് സ്വത്തുള്ളവരും വിദേശത്തുനിന്നു വരുമാനമുള്ളവരും.
6) കൃഷിയിൽനിന്ന് 5000 രൂപയിൽ കൂടുതൽ വരുമാനമുള്ളവർ.
7) ഇന്ത്യയിൽ റെസിഡന്‍റ് ആയിട്ടുള്ളവർക്കും നോണ്‍ റസിഡന്‍റ് ആയിട്ടുള്ളവർക്കും റെസിഡന്‍റ് ആണെങ്കിലും ഓർഡിനറിലി റെസിഡന്‍റ് എന്ന സ്റ്റാറ്റസിൽപ്പെടാത്തവർക്കും.

ഐടിആർ 2ന്‍റെ ഘടന

ആകെ 23 ഭാഗങ്ങളായി തിരിച്ചിട്ടുണ്ടെങ്കിലും ആദ്യത്തെ നാലു ഭാഗങ്ങളാണ് പ്രധാനപ്പെട്ടത്. ഒന്നാമത്തെ ഭാഗത്ത് പാർട്ട് എ യിൽ പൊതുവായിട്ടുള്ള കാര്യങ്ങളാണ് സമർപ്പിക്കേണ്ടത്. പേരും വിലാസവും പാനും ആധാർ നന്പറും ഫോണ്‍ നന്പറുകളും സ്റ്റാറ്റസും ഇ-മെയിൽ ഐഡിയും ആദായനികുതി ഓഫീസിന്‍റെ വിവരങ്ങളും നല്കിക്കഴിയുന്പോൾ പൊതുവായിട്ടുള്ള ചോദ്യങ്ങളുടെ വ്യക്തിപരമായ ഭാഗം തീരും. പിന്നീട് നികുതിദായകന്‍റെ ഫയലിംഗ് സ്റ്റാറ്റസിനെപ്പറ്റിയുള്ള വിവരങ്ങളാണ് നല്കേണ്ടത്.

റിട്ടേണ്‍ ഫയൽ ചെയ്യുന്നതിന് നിർദേശിക്കപ്പെട്ട സമയപരിധിയിൽ തന്നെയാണോ ഫയൽ ചെയ്യുന്നത്. അതേയോ അതിനു ശേഷമാണോ, ഒറിജിനൽ റിട്ടേണ്‍ ആണോ അല്ല റിവൈസ് ചെയ്തതാണെങ്കിൽ ഒറിജിനൽ റിട്ടേണ്‍ ഫയൽ ചെയ്ത വിവരങ്ങൾ, ആദായനികുതി ഡിപ്പാർട്ട്മെന്‍റിൽനിന്ന് നോട്ടീസ് ലഭിച്ചതിനു ശേഷമാണോ റിട്ടേണ്‍ ഫയൽ ചെയ്യുന്നത്, നികുതിദായകന്‍റെ റെസിഡൻഷ്യൽ സ്റ്റാറ്റസ് മുതലായവയാണ് ഫയലിംഗ് സ്റ്റാറ്റസ് എന്ന ഭാഗത്ത് സമർപ്പിക്കേണ്ടത്.

വരുമാനത്തിന്‍റെ കണക്ക്

രണ്ടാമത്തെ ഭാഗമായ പാർട്ട് ബിയിലാണ് വരുമാനത്തിന്‍റെ വിവരങ്ങൾ നല്കേണ്ടത്. ശന്പളം, വാടക, മൂലധനനേട്ടം (ഹ്രസ്വകാല നേട്ടവും ദീർഘകാല നേട്ടവും) മറ്റു വരുമാനങ്ങളും ഉൾപ്പെടെ ആകെ വരുമാനം അവിടെ കണക്കാക്കപ്പെടുന്നു. അതിൽനിന്നു തന്നാണ്ടിലെ നഷ്ടം എന്തെങ്കിലുമുണ്ടെങ്കിൽ അവ കിഴിച്ച്, മുൻ വർഷങ്ങളിൽനിന്നുമുള്ള നഷ്ടം എന്തെങ്കിലും ഉണ്ടെങ്കിൽ അവയും കിഴിച്ച് ഗ്രോസ് ടോട്ടൽ ഇൻകം കണ്ടുപിടിക്കുക. സ്പെഷൽ റേറ്റിൽ നികുതി അടയ്ക്കേണ്ട വരുമാനം ഉണ്ടെങ്കിൽ അവ ഇതിൽനിന്നു മാറ്റുക. പിന്നീട് ചാപ്റ്റർ VI എ അനുസരിച്ച് നടത്തിയിട്ടുള്ള നിക്ഷേപങ്ങളും ചെലവുകളും കിഴിച്ച് ആകെ വരുമാനം കാണുക. കൃഷിയിൽനിന്നുള്ള വരുമാനവും സൂചിപ്പിക്കുക.

ആകെ വരുമാനത്തിന്‍റെ നികുതി നിർണയിക്കൽ

ഇവിടെ ആകെ വരുമാനത്തിന്‍റെ നികുതി കണക്കാക്കിയിട്ട്, കൃഷിയിൽനിന്നുള്ള വരുമാനത്തിന്‍റെ റിബേറ്റ് കിഴിച്ച് 87എ വകുപ്പനുസരിച്ച് റിബേറ്റ് ഉണ്ടെങ്കിൽ അവയും കിഴിച്ച് ആകെ നികുതി നിർണയിക്കുക. പിന്നീട് സർചാർജ് ഉണ്ടെങ്കിൽ അവ നിർണയിക്കുക അതിനുശേഷം മൂന്നു ശതമാനം നിരക്കിൽ വിദ്യാഭ്യാസ സെസും കൂട്ടി ആകെ നികുതിബാധ്യത നിർണയിക്കുക. അതിൽനിന്നു നികുതി റിബേറ്റ് ഉണ്ടെങ്കിൽ അവ കിഴിച്ച് യഥാർഥ നികുതിബാധ്യത കണക്കാക്കുക. അവയുടെ കൂടെ 234 എബിസി വകുപ്പനുസരിച്ചുള്ള പലിശയും 234 എഫ് അനുസരിച്ചുള്ള ഫീസും ചേർത്ത് ആകെ അടയ്ക്കേണ്ട തുക കണ്ടുപിടിക്കുക. പിന്നീട് മുൻകൂർ അടച്ച നികുതിയുടെ വിവരങ്ങളും ടിഡിഎസ്/ടിസിഎസ് എന്നിവ ഉണ്ടെങ്കിൽ അവയുടെയും ക്രെഡിറ്റ് എടുത്തിട്ട് ഇനിയും നികുതി നല്കാനുണ്ടെങ്കിൽ അവ കണ്ടുപിടിച്ച് സെൽഫ് അസസ്മെന്‍റ് ചെലാൻ അടച്ച്, ആകെ അടച്ചിട്ടുള്ള നികുതിയുടെ വിവരം ചേർക്കുക. അതിനുശേഷം ഇന്ത്യയിലുള്ള ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങൾ നല്കുക. നോണ്‍ റെസിഡന്‍റ് ആയിട്ടുള്ളവർ വിദേശത്തുള്ള ഒരു ബാങ്കിന്‍റെ അക്കൗണ്ട് നന്പർ നികുതി റീഫണ്ടിന്‍റെ ആവശ്യത്തിലേക്കു നല്കണം. ഇന്ത്യക്ക് വെളിയിലുള്ള ഏതെങ്കിലും അക്കൗണ്ട് ഓപ്പറേറ്റ് ചെയ്യുന്നതിന് അധികാരപ്പെടുത്തിയിട്ടുണ്ടെങ്കിൽ ഈ വിവരവും വിദേശത്തുനിന്നും വരുമാനം ഉണ്ടെങ്കിൽ അവയും റിട്ടേണിൽ കാണിച്ചിരിക്കണം. അതിനുശേഷം റിട്ടേണിൽ സൂചിപ്പിച്ചിട്ടുള്ള കാര്യങ്ങൾ സത്യമാണെന്ന സ്റ്റേറ്റ്മെന്‍റിൽ ഒപ്പിടുന്നതോടുകൂടി റിട്ടേണ്‍ പൂർത്തിയാവും.

ഐടിആർ 3

വ്യക്തികൾക്കും ഹിന്ദു അവിഭക്ത കുടുംബങ്ങൾക്കും ബിസിനസിൽനിന്നും പ്രൊഫഷനിൽനിന്നും വരുമാനമുണ്ടെങ്കിൽ ഐടിആർ 3 ആണ് ഉപയോഗിക്കേണ്ടത്. പ്രസ്തുത വ്യക്തികൾക്ക് ശന്പളമോ പെൻഷനോ ഉണ്ടെങ്കിലും ഹൗസ് പ്രോപ്പർട്ടികളിൽനിന്നു വാടക ലഭിക്കുന്നുണ്ടെങ്കിലും മറ്റു വരുമാനങ്ങൾ ഉണ്ടെങ്കിലും ഈ ഫോം തന്നെയാണ് ഉപയോഗിക്കേണ്ടത്.

ഐടിആർ 4

മുൻ വർഷങ്ങളിൽ ഉപയോഗത്തിലുണ്ടായിരുന്ന ഐടിആർ 4 എസ് ആണ് പേരുമാറ്റി ഐടിആർ 4 ആയി ഉപയോഗിക്കുന്നത്. ആദായനികുതി നിയമം 44 എഡി, 44 എഡിഎ, 44 എഇ എന്നീ വകുപ്പനുസരിച്ച് അനുമാന നികുതി അടയ്ക്കുന്നവരാണ് ഈ ഫോം ഉപയോഗിക്കുന്നത്. എന്നാൽ, ടേണോവർ രണ്ടു കോടി രൂപയിൽ കൂടുതലാണെങ്കിൽ അനുമാന നികുതി അട‍‍യ്ക്കാൻ പാടില്ല. അതിനാൽ ഈ ഫോം ഉപയോഗിക്കാനും പാടില്ല.

ഐടിആർ 5

പാർട്ണർഷിപ്പ് ഫേമുകളും ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ്പുകളും എഒപി സ്റ്റാറ്റസുള്ള പ്രസ്ഥാനങ്ങളും ബോഡി ഓഫ് ഇൻഡിവിഡ്വൽസും കോ-ഓപ്പറേറ്റീവ് സൊസൈറ്റികളും ലോക്കൽ അതോറിറ്റികളും ആണ് റിട്ടേണ്‍ ഫയൽ ചെയ്യുന്നതിന് ഐടിആർ - 5 ഉപയോഗിക്കേണ്ടത്.

ഐടിആർ 6

ചാരിറ്റബിൾ കന്പനി ആയി രജിസ്റ്റർ ചെയ്യാത്ത എല്ലാ കന്പനികളും ഐടിആർ 6 എന്ന ഫോമാണ് റിട്ടേണ്‍ ഫയൽ ചെയ്യാൻ ഉപയോഗിക്കേണ്ടത്.

ഐടിആർ 7

ആദായനികുതി നിയമത്തിലെ 139(4എ). 139 (4ബി) 139 (4 സി) 139 (4ഡി) 139 (4ഇ) 139 (4എഫ്) എന്നിവ അനുസരിച്ച് ഫയൽ ചെയ്യപ്പെടേണ്ട എല്ലാ റിട്ടേണുകൾക്കും ഐടിആർ 7 ആണ് ഉപയോഗിക്കേണ്ടത്.