Tax
Services & Questions
കുടിശികയ്ക്ക് അർഹതയില്ല
കുടിശികയ്ക്ക് അർഹതയില്ല
പഞ്ചായത്ത് വകുപ്പിൽ ക്ലർക്കായി ശാരീരിക ന്യൂനതയുള്ള വർക്കുള്ള പ്രത്യേക ക്വോട്ടയിൽ കളക്ടറുടെ ഉത്തരവുപ്രകാരം ജോലിയിൽ പ്രവേശിച്ചു. 5-6-2006 ലാണ് ജോലിയിൽ പ്രവേശിച്ചത്. 1-6-2007ൽ ഒന്നാമത്തെ ഇൻക്രിമെന്‍റ് ലഭിച്ചു. പിന്നീട് പ്രൊബേഷൻ ഡിക്ലയർ ചെയ്യാത്തതുകൊണ്ട് ഇൻക്രിമെന്‍റുകൾ കിട്ടിയില്ല. ശന്പള പരിഷ്കരണപ്രകാരം 1-7-2009ൽ എന്‍റെ അടിസ്ഥാന ശന്പളം 9940 ആയി നിർണയിച്ചു. പിന്നീട് ഇൻക്രിമെന്‍റുകൾ നൽകിയിട്ടില്ല. എംഒപി പാസായതിനാൽ 2013ലാണ് എന്‍റെ പ്രൊബേഷൻ ഡിക്ലയർ ചെയ്തത്. എന്‍റെ നഷ്ടപ്പെട്ട ഇൻക്രിമെന്‍റ് ലഭിക്കുമോ? പത്താം ശന്പള പരിഷ്കരണ പ്രകാരമുള്ള ഫിക്സേഷന് മാറ്റം സംഭവിക്കുമോ?
ജോണ്‍ തോമസ്, കുറവിലങ്ങാട്

പ്രൊബേഷൻ നീണ്ടുപോയതിന് മറ്റു കാരണങ്ങൾ ഇല്ലെങ്കിൽ പ്രൊബേഷൻ പൂർത്തീകരിച്ച തീയതിയിൽ രണ്ടാമത്തേയും തടഞ്ഞുവയ്ക്കപ്പെട്ട മറ്റു ഇൻക്രിമെന്‍റുകളും ഒന്നിച്ചു ലഭിക്കേണ്ടതാണ്. എന്നാൽ കുടിശികയ്ക്ക് അർഹതയില്ല. അതിനാൽ 2013ൽ അടിസ്ഥാന ശന്പളം 11,020 ആയി തന്നെ നിജപ്പെടുത്താവുന്നതാണ്. അതിനുശേഷം ശന്പളപരിഷ്കരണം ക്രമപ്പെടുത്താവുന്നതാണ്. ഭാവിയിൽ നഷ്ടം ഒന്നും സംഭവിക്കുകയില്ല.