Tax
Services & Questions
ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി: രജിസ്ട്രേഷൻ തുടങ്ങി
ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി: രജിസ്ട്രേഷൻ തുടങ്ങി
സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും മറ്റു വിഭാഗം ജീവനക്കാർക്കും പെൻഷൻകാർക്കുമായി സർക്കാർ പുതുതായി ആരംഭിക്കുന്ന ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി നടപ്പിലാക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. ഇതിന്‍റെ ആദ്യപടിയായി പദ്ധതിയിൽ അംഗമാകുന്നതിനുള്ള രജിസ്ട്രേഷൻ നടപടികൾ തുടങ്ങി. ഒാഗസ്റ്റ് 16നുള്ളിൽ രജിസ്ട്രേഷൻ പൂർത്തിയാക്ക ണം.
മെഡിക്കൽ ഇൻഷ്വറൻസ് ഫോർ സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് പെൻഷനേഴ്സ് എന്നതിന്‍റെ ചുരുക്കപ്പേരായ (MEDISEP) മെഡിസെപ് എന്നതാണ് പുതിയ പദ്ധതിക്കു നൽകിയിരിക്കുന്ന പേര്. സർവീസിലുള്ളവരും പെൻഷൻകാരും നിർബന്ധമായും ഈ പദ്ധതിയിൽ ചേരണം. കളക്ടീവ് റിസ്ക് ഷെയറിംഗ് സ്കീമായാണു പുതിയ പദ്ധതിയെ സർക്കാർ ഉൾപ്പെടുത്തിയിരിക്കുന്നത്.

സംസ്ഥാനത്തെ അഞ്ചുലക്ഷത്തോളം വീതം വരുന്ന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമാണ് പുതിയ പദ്ധതിയുടെ പ്രയോജനം ലഭിക്കുക. പദ്ധതി നിലവിൽ വരുന്നതോടെ അംഗീകൃത ആശുപത്രികളിൽനിന്ന് പണമടയ്ക്കാതെ ജീവനക്കാർക്കും പെൻഷൻകാർക്കും ചികിത്സ ലഭ്യമാകും. ചികിത്സാ ചെലവുകൾ ഇൻഷ്വറൻസ് കന്പനി നേരിട്ട് ആശുപത്രികൾക്ക് നൽകും.

പദ്ധതിയിലേക്കു പ്രതിമാസം എത്ര രൂപ ജീവനക്കാർ അടയ്ക്കണമെന്നുള്ള നിർദേശം ഉടനടി സർക്കാർ പ്രഖ്യാപിക്കും. പുതിയ പദ്ധതി വരുന്നതോടെ എത്ര തുകയുടെ പരിരക്ഷ ലഭിക്കും, എന്തൊക്കെയായിരിക്കും ആനുകൂല്യങ്ങൾ എന്നും സർക്കാർ ഉടൻ വ്യക്താക്കും. ഇതു സംബന്ധിച്ചുള്ള വിശദമായ ഉത്തരവ് സർക്കാർ ഉടൻ പുറത്തിറക്കും.

ജീവനക്കാരന്റെ രജിസ്‌ട്രേഷനു വേണ്ട വിവരങ്ങള്‍

പെൻ നന്പർ, പാൻകാർഡ് നന്പർ, ആധാർ നന്പർ, ഫോണ്‍ നന്പർ, ജനനത്തീയതി, പൊക്കം, രക്തഗ്രൂപ്പ്, ഇ-മെയിൽ അഡ്രസ്, ഫോട്ടോ, വിലാസം.

ആശ്രിതർക്കുവേണ്ട വിവരങ്ങൾ

ആധാർ നന്പർ, ജനനത്തീയതി, രക്തഗ്രൂപ്പ്, പൊക്കം, ഫോട്ടോ, ഇലക്‌‌ഷൻ കാർഡിന്‍റെ നന്പർ/റേഷൻ കാർഡിന്‍റെ നന്പർ.

പുതിയ പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍

1. സർക്കാർ ജീവനക്കാർ
2. അധ്യാപകർ / അനധ്യാപകർ
(എയ്ഡഡ് സ്കൂൾ / കോളജ്)
3. സർവകലാശാലാ ജീവനക്കാർ
4. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാർ
5. പഞ്ചായത്ത് - മുനിസിപ്പൽ കോമണ്‍ സർവീസ്
6. പാർട്ട്ടൈം കണ്ടിജന്‍റ് ജീവനക്കാർ
7. പെൻഷൻകാർ
8. ഫാമിലി പെൻഷൻകാർ
9. എക്സ് ഗ്രേഷ്യാ പെൻഷൻകാർ
10. പാർട്ട്ടൈം പെൻഷൻകാർ

പദ്ധതിയുടെ സവിശേഷതകള്‍ (പ്രതീക്ഷിക്കുന്നത്)

1. പരമാവധി പ്രതിവർഷംരണ്ടു ലക്ഷം രൂപയുടെ പരിരക്ഷ
2. ഒൗട്ട് പേഷ്യന്‍റ് (ഒപി) ചികിത്സയ്ക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കും
3. ഒപി ചികിത്സയ്ക്ക് വർഷം പരമാവധി 30,000രൂപ വരെ ലഭിക്കും.
4. സർക്കാരും ഇൻഷ്വറൻസ് കന്പനിയും അംഗീകരിച്ച ആശുപത്രികളിൽ പണമടയ്ക്കാതെ തന്നെ ഒൗട്ട് പേഷ്യന്‍റ് ചികിത്സയും (ഒപി) മരുന്നും ലഭിക്കും.
5. ആശുപത്രികളിലെ കിടത്തിചികിത്സയ്ക്ക് പൂർണ പരിരക്ഷ
6. ശസ്ത്രക്രിയകൾക്കും ഇൻഷ്വറൻസ് കവറേജ് ലഭിക്കും.
7. ചികിത്സയുടെ പേരിൽ 24 മണിക്കൂർ ആശുപത്രി വാസം നിർബന്ധമില്ല.
8. നേരത്തെ തുടങ്ങിയ രോഗങ്ങൾക്കും
പദ്ധതി നിലവിൽ വരുന്ന തീയതി മുതൽ ക്ലെയിം ലഭിക്കും.
9. ആശുപത്രിയിൽ കിടത്തി ചികിത്സിക്കാൻ സാധിക്കാത്തവർക്ക് വീട്ടിൽ ചി
കിത്സയുടെ പേരിലും പരിരക്ഷയുടെപ്രയോജനം ലഭിക്കും.
10. ആശുപത്രിയിലെ മരുന്നുകൾക്കും ടെസ്റ്റുകൾക്കും പദ്ധതിയിലൂടെ പ്രയോജനം ലഭിക്കും.
11. പ്രസവത്തിന്‍റെ ചികിത്സയ്ക്കുള്ള ചെലവുകളും ഇതിൽനിന്നുലഭ്യമാകും.
12. ഏറ്റെടുക്കുന്ന ഇൻഷ്വറൻസ് കന്പനി നൽകുന്ന മറ്റു പ്രയോജനങ്ങ ളും പദ്ധതിയിൽ അംഗമായിട്ടുള്ളവർക്ക് ലഭിക്കും.

പ്രയോജനം ലഭിക്കുന്നവര്‍

1. ഭർത്താവ് അല്ലെങ്കിൽ ഭാര്യ
2. മകൻ അല്ലെങ്കിൽ മകൾ(25 വയസ് പൂർത്തിയാകുന്നതുവരെയോ അല്ലെങ്കിൽ വിവാഹം കഴിക്കുന്നതുവരെയോ അല്ലെങ്കിൽ ജോലി ലഭിക്കും വരെയോ)
3. ജീവനക്കാരെ മാത്രം ആശ്രയിച്ചു ക
ഴിയുന്ന മാതാവ്, പിതാവ്
4. ശാരീരിക, മാനസിക വൈകല്യം
ബാധിച്ച മക്കൾക്ക് പ്രായപരിധി
ബാധകമല്ല.

പുതിയ പദ്ധതിയിലൂടെ നിർത്തലാക്കുന്നവ

1. പെൻഷൻകാർക്കുള്ള മെഡിക്കൽ അലവൻസ് നിർത്തലാക്കും.
2. ജീവനക്കാർക്കുള്ള റീ ഇംബേഴ്സ്മെന്‍റ് പദ്ധതി ഇല്ലാതാകും.
3. നിലവിലുള്ള പലിശരഹിത ചികിത്സാ
വായ്പയും നിർ ത്തലാക്കും.

രജിസ്ട്രേഷൻ നടപടിക്രമങ്ങൾ

രജിസ്ട്രേഷനു വേണ്ടി www. medi sep. kerala.gov.inഎന്ന വെബ്സൈറ്റിൽ രജിസ്ട്രേഷൻ മെനുവിലെ എംപ്ലോയി ലിങ്കിൽ ക്ലിക്ക് ചെയ്യണം.

ജീവനക്കാരന്‍റെ പെൻ നന്പറും ജനനത്തീയതിയും രേഖപ്പെടുത്തിയ ശേ ഷം continue ബട്ടൺ ക്ലിക്ക് ചെയ്യണം. തുടർന്ന് സ്പാർക്കിൽ രേഖപ്പെടുത്തിയിരിക്കുന്ന ഫോണ്‍ നന്പർ സ്ക്രീനിൽ വരും. ഫോൺ നന്പർ ശരിയാണെ ങ്കിൽ നോ ബട്ടൺ ക്ലിക്ക് ചെയ്യണം.

ഫോൺനന്പറിൽ മാറ്റമുണ്ടെങ്കിൽ യേസ് ബട്ടണിൽ ക്ലിക്ക് ചെയ്ത് പുതി യ ഫോൺ നന്പർ നൽകണം. ശരിയായ നന്പർ വന്നു കഴിഞ്ഞാൽ തുടർന്ന് ഫോണിൽ വരുന്ന ഒടിപി നന്പർ രേഖപ്പെടുത്തുക. തുടർന്ന് ജീവനക്കാരന്‍റെ സ്പാർക്കിൽ കൊടുത്തിരിക്കുന്ന വിശദ വിവരങ്ങൾ സ്ക്രീനിൽ വരും. ഇവ ശരിയാണോയെന്ന് ഉറപ്പുവരുത്തുക. തെറ്റുണ്ടെങ്കിൽ തിരുത്താൻ അതേ പേജിൽ തന്നെ അവസരമുണ്ട്. ജീവനക്കാരനെ സംബന്ധിച്ചുള്ള വിശദവിവരം സൂക്ഷ്മതയോടെ പരിശോധിച്ച് ഉറപ്പുവരുത്തിയതിനുശേഷം ആശ്രിതരുടെ വിശദവിവരങ്ങൾ രേഖപ്പെടുത്താം.

ശ്രദ്ധിക്കുക

16-07-2018നുമുന്പ് വിവരങ്ങൾ ബന്ധപ്പെട്ട വെബ്‌‌സൈറ്റിൽ നൽകിയവർ വീണ്ടും വിവരങ്ങൾ നൽകേണ്ടതില്ല. അതേസമയം വിവരം നൽകിയവർ ഒരിക്കൽകൂടി ലോഗ് ഇൻ ചെയ്ത് ഡിക്ലറേഷൻ സബ്മിറ്റ് ചെയ്യണം.

മാതാപിതാക്കൾ രണ്ടുപേരും സർക്കാർ ജീവനക്കാർ ആണെങ്കിൽ കുട്ടികളെ ഒരേസമയം രണ്ടുപേരുടെയും ആശ്രിതരായി ചേർക്കാൻ കഴിയില്ല. ഒന്നിൽകൂടുതൽ തവണ ആശ്രിതരായി പേരു ചേർത്താൽ ആനുകൂല്യം ലഭിക്കില്ല.

സ്വന്തമായി വരുമാനമില്ലാത്ത മാതാപിതാക്കൾക്ക് ഒന്നിൽക്കൂടുതൽ മക്കളുടെ ആശ്രിതരാവാനും സാധിക്കില്ല. പദ്ധതി സംബന്ധിച്ചുള്ള സംശയനിവാരണത്തിനായി 0471 -2517486 നന്പറിൽ ബന്ധപ്പെടണം (എല്ലാ പ്രവർത്തി ദിനങ്ങളിലും രാവിലെ 10.15മുതൽ വൈകിട്ട് 5.15വരെ).