എല്ലാവരും മിഷനറിമാർ
എല്ലാവരും മിഷനറിമാർ
""നിങ്ങളുടെ ഗുരുവും കർത്താവുമായ ഞാൻ നിങ്ങളുടെ പാദങ്ങൾ കഴുകിയെങ്കിൽ നിങ്ങളും പരസ്പരം പാദങ്ങൾ കഴുകണം.’’ യേശുവിന്‍റെ നിർദേശം അക്ഷരംപ്രതി ജീവിതത്തിലേയ്ക്കു പകർത്തിയ വിശ്വാസിസമൂഹത്തെ സഭാചരിത്രം രേഖപ്പെടുത്തുന്നുണ്ട്. പാദക്ഷാളന കർമത്തെക്കുറിച്ച് ആദ്യ പരാമർശം നടത്തുന്ന ആഫ്രിക്കയിൽനിന്നുള്ള തെർത്തുല്യൻ ക്രിസ്തീയ ആരാധനക്രമത്തിന്‍റെ ഭാഗമായി യേശുവിന്‍റെ അന്ത്യഅത്താഴസമയത്തെ പ്രസ്തുത പ്രവൃത്തിയെ ചിത്രീകരിക്കുന്നു. മെത്രാനും വൈദികരും തങ്ങളെ ഏല്പിച്ചിരുന്ന വിശ്വാസികളുടെ പാദങ്ങൾ നിശ്ചിത ഇടവേളകളിൽ കഴുകിക്കൊണ്ട് എളിമയുടെ മാതൃക നല്കണമെന്ന് അലക്സാണ്ട്രിയായിലെ വിശുദ്ധ അത്തനേഷ്യസ് ഓർമിപ്പിക്കുന്നു.

പാദക്ഷാളനകർമം ആരാധനക്രമത്തിന്‍റെ മാത്രം ഭാഗമോ മെത്രാന്‍റെയും വൈദികരുടെയും മാത്രം ഉത്തരവാദിത്വമോ അല്ല. അതു സകല ക്രിസ്ത്യാനികളുടെയും ധർമമായി വിശുദ്ധ ജോണ്‍ ക്രിസോസ്റ്റം ഉദ്ബോധിപ്പിക്കുന്നു. ഒരു വിശ്വാസിക്ക് അടിമകളുടെ പാദങ്ങൾ കഴുകാൻ അവസരം ലഭിച്ചാൽ അത് സന്തോഷപൂർവം നിർവഹിക്കേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നുണ്ട്. ഇതേആശയം തന്നെ സന്യാസ ശ്രേഷ്ഠരും വിശുദ്ധരുമായ ജോണ്‍ കസിയാനോസിലും പക്കോമീയൂസിലും കാണാം. ആശ്രമത്തിലെ എല്ലാവരും പരസ്പരം പാദങ്ങൾ കഴുകണമെന്നു വിശുദ്ധ ജോണ്‍ കസിയാനോസ് നിർദേശിക്കുന്പോൾ വിശുദ്ധ പക്കോമിയൂസ് അഭിപ്രായപ്പെടുന്നത് ആശ്രമത്തിൽ സന്ദർശനത്തിന് എത്തുന്ന അതിഥികളായ എല്ലാ വൈദികരുടെയും സഹോദരങ്ങളുടെയും പാദങ്ങൾ കഴുകി സ്വീകരിക്കണമെന്നാണ്. മിലാനിലെ മെത്രാനായ വിശുദ്ധ അംബ്രോസ് പാദക്ഷാളനകർമത്തെ രൂപതാസമൂഹത്തിൽ പ്രോത്സാഹിപ്പിക്കുകയും അതിനെ കൂദാശയ്ക്കു തുല്യമായി പരിഗണിക്കുകയും ചെയ്തു.

പാദക്ഷാളനകർമത്തെക്കുറിച്ചുളള മേല്പറഞ്ഞ സാക്ഷ്യങ്ങൾ എന്താണു വായനക്കാരോടും ശ്രോതാക്കളോടും പറയാൻ ആഗ്രഹിക്കുന്നത്? പാദക്ഷാളനകർമം എളിമയുടെ ഉദാത്ത മാതൃകയാണ് - അതിനാൽ എല്ലാ ക്രൈസ്തവരും അതു ജീവിതത്തിൽ പകർത്തണം. ’’നിങ്ങളുടെ കർത്താവും ഗുരുവുമായ ഞാൻ നിങ്ങളുടെ പാദങ്ങൾ കഴുകിയെങ്കിൽ നിങ്ങളും പരസ്പരം പാദങ്ങൾ കഴുകണം.’’ ഇന്നു പെസഹാവ്യാഴാഴ്ച ആഘോഷപൂർവം അനുഷ്ഠിക്കുന്ന പ്രവൃത്തിയായി പാദക്ഷാളനകർമത്തെ നമ്മൾ മാറ്റി എഴുതി. ഫ്രാൻസിസ് പാപ്പായ്ക്ക് പാദക്ഷാളനകർമത്തെ നവമായി ചിത്രീകരിക്കാൻ കഴിഞ്ഞത് ആധുനികസഭയുടെ നേട്ടം തന്നെയാണ്.

വിശുദ്ധ യോഹന്നാൻ വിവരിക്കുന്ന പാദക്ഷാളനകർമത്തിലെ പത്രോസിനെ വിശകലനം ചെയ്യുന്നത് നല്ലതായിരിക്കും എന്നു തോന്നുന്നു. സുവിശേഷം ഇപ്രകാരം എഴുതുന്നു: ’’അനന്തരം, ഒരു താലത്തിൽ വെള്ളമെടുത്തു ശിഷ്യന്മാരുടെ പാദങ്ങൾ കഴുകാനും അരയിൽ ചുറ്റിയിരുന്ന തൂവാലകൊണ്ടു തുടയ്ക്കാനും തുടങ്ങി. അവൻ ശിമയോൻ പത്രോസിന്‍റെ അടുത്തെത്തി.’’ യേശു ആരുടെ പാദങ്ങളാണ് ആദ്യം കഴുകിയതെന്നും അവസാനം കഴുകിയതെന്നും നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ഒരുപക്ഷേ ’ഇല്ല’ എന്നായിരിക്കും ഉത്തരം. എന്നാൽ, ചിന്തിച്ചവരും അതിനെക്കുറിച്ചു വ്യത്യസ്ത നിലപാട് രേഖപ്പെടുത്തിയവരും സഭാചരിത്രത്തിലുണ്ട്.

അലക്സാണ്ട്രിയായിലെ ഒരിജന്‍റെ അഭിപ്രായം അനുസരിച്ച് പത്രോസിന്‍റെ പാദങ്ങളാണ് യേശു അവസാനം കഴുകിയത്. എന്തെന്നാൽ അദ്ദേഹത്തിന്‍റെ പാദങ്ങൾക്കു താരതമ്യേന ശുദ്ധി കൂടുതൽ ആയിരുന്നു. സുവിശേഷങ്ങളിൽ രേഖപ്പെടുത്തുന്ന അപ്പോസ്തലന്മാരുടെ നാമാവലിയിൽ പത്രോസ് എന്ന പേരാണ് ആദ്യം കാണുന്നത്. എന്നാൽ, ഒരിജന്‍റെ നിരീക്ഷണമനുസരിച്ച് പാദക്ഷാളനകർമത്തിൽ ഒന്നാമൻ അവസാനത്തെ ആളായി മാറുന്നു. അതു പത്രോസിന്‍റെ പുണ്യം നിറഞ്ഞ ജീവിതം കൊണ്ടാകുന്നു എന്നാണ് ഒരിജന്‍റെ അഭിപ്രായം. പത്രോസിൽ പുണ്യങ്ങളുടെ പൂർണത ദർശിക്കാം എന്നർഥം.


അലക്സാണ്ട്രിയായിൽ നിന്നു ഹിപ്പോയിലേയ്ക്കു വരുന്പോൾ പത്രോസിനെക്കുറിച്ചു മറ്റൊരു ചിത്രം ലഭിക്കുന്നു. വിശുദ്ധ അഗസ്റ്റിന്‍റെ അഭിപ്രായമനുസരിച്ച് പത്രോസിന്‍റെ പാദങ്ങളെയാണ് യേശു ആദ്യം കഴുകുന്നത്. എന്തെന്നാൽ പത്രോസ് ശിഷ്യന്മാരിൽ ഏറ്റവും പ്രമുഖനും അനുഗൃഹീതനുമായിരുന്നു. പത്രോസിന്‍റെ പ്രഥമ സ്ഥാനത്തെ പാദക്ഷാളനവേളയിൽ ഗുരുവും നാഥനുമായ യേശു ബഹുമാനപൂർവം പരിപാലിച്ചു. പത്രോസിന് അപ്പോസ്തലസംഘത്തിലും വരാനിരുന്ന സഭയിലും ദൈവം നല്കിയ സ്ഥാനം എത്രയോ വലുതാണ്! കിഴക്കും പടിഞ്ഞാറും ഒരേപോലെ അത് അംഗീകരിച്ചിരുന്നുവെന്ന് ഒരിജന്‍റെയും വിശുദ്ധ അഗസ്റ്റിന്‍റെയും വ്യാഖ്യാനങ്ങൾ വ്യക്തമാക്കുന്നു.

യേശു പാദക്ഷാളനം ആരംഭിച്ചപ്പോൾ തടസം നില്ക്കുന്ന പത്രോസിനോട് യേശു അരുളിചെയ്യുന്ന വാക്കുകളും ചിന്തയ്ക്കു വക നല്കുന്നവയാണ്. ’’ ഞാൻ നിന്നെ കഴുകുന്നില്ലെങ്കിൽ നിനക്ക് എന്നോടുകൂടെ പങ്കില്ല.’’ എന്താണ് യേശു ഉദ്ദേശിക്കുന്ന പങ്ക്? ഒരിജൻ പറയുന്നതനുസരിച്ച് പത്രോസിനു ലഭിക്കുന്ന പങ്ക് ഗുരുവും നാഥനുമായ യേശുക്രിസ്തുവിന്‍റെ ശുശ്രൂഷയിലുള്ള ഭാഗഭാഗിത്വവും സ്വർഗരാജ്യത്തിലെ അവകാശവുമാണ്. ’’ .. അങ്ങ് എനിക്കു നല്കിയവരും അതു കാണാൻ ഞാൻ ആയിരിക്കുന്നിടത്ത് എന്നോടുകൂടെ അവരും ആയിരിക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നു’’ എന്ന് യേശു പ്രാർഥിക്കുന്നുണ്ടല്ലോ. യേശുവിന്‍റെ ശുശ്രൂഷയിലുള്ള പത്രോസിന്‍റെ പങ്കുചേരൽ സുവശേഷകനായ യോഹന്നാൻ ഇങ്ങനെ എഴുതുന്നു: ’’ .. ഇത് അവൻ പറഞ്ഞത് ഏതുവിധത്തിലുള്ള മരണത്താൽ പത്രോസ് ദൈവത്തെ മഹത്വപ്പെടുത്തും എന്നു സൂചിപ്പിക്കാനാണ്.’’ വിശുദ്ധ അഗസ്റ്റിൻ പത്രോസിനെക്കുറിച്ചു രേഖപ്പെടുത്തിയത് എത്രയോ ശരിയാണ്! പത്രോസ് ശിഷ്യന്മാരിൽ ഏറ്റവും പ്രമുഖനും ഏറ്റവും അനുഗ്രഹീതനുമായിരുന്നു. പത്രോസിന്‍റെ പിൻഗാമികൾ സ്വയം പരിചയപ്പെടുത്തുന്നത് ദൈവത്തിന്‍റെ ശുശ്രൂഷകരുടെ ശുശ്രൂഷകൻ (Servus servorum Dei) എന്നാണല്ലോ!

എന്താണു സ്വർഗത്തിലും ഭൂമിയിലും ഉന്നതസ്ഥാനങ്ങൾ കൈകാര്യം ചെയ്ത വിശുദ്ധ പത്രോസും ലേഖനത്തിന്‍റെ ആദ്യഭാഗത്ത് വായിച്ച സഭാപിതാക്കന്മാരുടെ ദർശനങ്ങളും നമ്മോടു സംവദിക്കാൻ ഉദ്ദേശിക്കുന്നത്? എളിമയുടെയും വിനയത്തിന്‍റെയും പാഠം എന്നാണ് അതിന്‍റെ ഉത്തരം. അതിൽ പുതുമ ഇല്ലല്ലോ എന്നു നിങ്ങൾ ചിന്തിക്കുമായിരിക്കും. എന്നാൽ, അതിന്‍റെ നിരന്തരഭ്യാസം വ്യക്തിജീവിതത്തിലും സമൂഹത്തിലും പുതുമകൾ സൃഷ്ടിക്കും. ഏറ്റവും നല്ല ഉദാഹരണം നമ്മുടെ ഫ്രാൻസിസ് പാപ്പാ തന്നെയാണല്ലോ!

ഇത് എഴുതുന്പോൾ പൊതു പൗരോഹിത്യത്തിൽ പങ്കുചേർന്നിരിക്കുന്ന എല്ലാ ക്രൈസ്തവരിലും നിന്നു യേശുവും സഭയും പ്രതീക്ഷിക്കുന്ന ചിന്തകളാണു മനസിലേയ്ക്കു വരുന്നത്. ശുശ്രൂഷാപൗരോഹിത്യം സ്വീകരിച്ചിരിക്കുന്നവരെപ്പോലെ പൊതു പൗരോഹിത്യത്തിൽ പങ്കുചേരുന്ന എല്ലാ ക്രൈസ്തവരും ജീവിതം കൊണ്ട് യേശുവിനെ പ്രദർശിപ്പിക്കാനും പ്രഘോഷിക്കാനും വിളിക്കപ്പെട്ടിരിക്കുന്നു. ’ എല്ലാവരും മിഷനറിമാർ’ എന്നു ഫ്രാൻസിസ് പാപ്പാ ഓർമിപ്പിക്കുന്നത് ഇവിടെ പ്രസക്തമാണ്. ദൈവം എല്ലാവരെയും സഹായിക്കട്ടെ!

ഫാ. അഗസ്റ്റിൻ കടേപറന്പിൽ (സെന്‍റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി, കാർമൽഗിരി)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.