നല്ല പെരുമാറ്റം, നല്ല ശീലം
നല്ല പെരുമാറ്റം, നല്ല ശീലം
ഇസ്‌‌ലാം മതത്തിന് മൂന്നു ഭാഗങ്ങളുണ്ട്. വിശ്വാസ ശാസ്ത്രം, കര്‍മശാസ്ത്രം, പെരുമാറ്റ ശാസ്ത്രം എന്നിവയാണവ. ഇതില്‍ ആദ്യത്തേത് ഒരു വിശ്വസി മനസിലുറപ്പിച്ച് പ്രഖ്യാപിക്കേണ്ട വിശ്വാസ കാര്യങ്ങളാണെങ്കില്‍ രണ്ടാമത്തേത് ജീവിതത്തില്‍ അനുഷ്ഠിക്കേണ്ട ആരാധനാമുറകളാണ്. ഭാര്യ, മക്കള്‍ , കുടുംബം, അയല്‍വാസികള്‍, കൂട്ടുകാര്‍, തൊഴിലാളികള്‍ തുടങ്ങി നാം ഇടപഴകുന്ന മുഴുവന്‍ ജനവിഭാഗങ്ങളും പാലിക്കേണ്ട പെരുമാറ്റ രീതികളാണ് മൂന്നാം ഭാഗമായ പെരുമാറ്റ ശാസ്ത്രത്തിലുള്ളത്. മതം ഒരാളില്‍ സൃഷ്ടിക്കുന്ന നന്‍മകള്‍ മറ്റുള്ളവര്‍ക്ക് നേരിട്ട് അനുഭവിക്കാനാകുന്നത് പെരുമാറ്റത്തിലൂടെയാണ്. അല്ലാഹുവിന്‍റെ പൊരുത്തം നേടുക എന്നതിനൊപ്പം ആദ്യ രണ്ടു ഭാഗങ്ങള്‍ ലക്ഷ്യം വയ്ക്കുന്നത് പെരുമാറ്റം നന്നാക്കുക എന്നതുതന്നെയാണ്.

വിശ്വസിയാണെന്ന് അവകാശപ്പെടുകയും നമസ്കാര അനുഷ്ഠാന കര്‍മങ്ങളൊക്കെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ടെങ്കിലും പെരുമാറ്റത്തില്‍ നിലവാരം ഉണ്ടാകുന്നില്ലെങ്കില്‍ വിശ്വാസവും അനുഷ്ഠാനകര്‍മങ്ങളും യഥാവിധി കൃത്യമായിട്ടില്ല എന്നാണ് വെളിപ്പെടുന്നത്. നബി(സ)യോട് ഇപ്രകാരം ചോദിക്കപ്പെട്ടു, ഒരു സ്ത്രീ പകൽ‍ എന്നും നോമ്പുകാരിയാണ്. രാത്രി മുഴുക്കേ നിസ്‌കാരത്തിലും. ഒപ്പം അവള്‍ അയല്‍വാസികളെ പ്രയാസപ്പെടുത്തുകയും ചെയ്യുന്നു. ഇവളുടെ പരലോകത്തെ ഇടം എവിടെയായിരിക്കും?..

നബി(സ) പറഞ്ഞു: അവള്‍ നരകത്തിലാണ്. ഈ സഹോദരി നരകത്തില്‍ പേകാന്‍ കാരണം പെരുമാറ്റദൂഷ്യമാണ്. ഈമാനും ഇബാദത്തും കുറ്റമറ്റരീതിയിലായിരുന്നുവെങ്കില്‍ അവര്‍ക്ക് പെരുമാറ്റ വൈകല്യം ഉണ്ടാകില്ലായിരുന്നു. നാമൊക്കെ ആത്മ പരിശോധന നടത്തേണ്ട കാര്യമാണിത്. കുടുംബത്തില്‍ ഭാര്യയോടും മക്കളോടും സമൂഹത്തോടുമുള്ള പെരുമാറ്റം പരിശോധിച്ചാല്‍ മിക്ക ആളുകളോടും പിണങ്ങി നില്‍ക്കുന്നവരും ചിലരോടൊക്കെ കേസുമായി നീങ്ങുന്നവരും ആയിരിക്കും അധികവും. പെരുമാറ്റം രൂപപ്പെടുത്തുന്നത് ശീലങ്ങളാണ്.


നല്ല പരിശീലനമുണ്ടായാല്‍ ദുശ്ശീലങ്ങളെ പിഴുതെറിയാന്‍ സാധിക്കും. നല്ല ശീലം നട്ടുപിടിപ്പിക്കാനും കഴിയും. കാലത്ത് എണീറ്റാല്‍ ബ്രഷ് എടുത്ത് പല്ലുതേക്കുന്നത് മനസിലുറച്ച ഒരു നല്ല ശീലമാണ്. എന്നാല്‍ ടോയ്‌ലറ്റില്‍ പോയിരുന്ന് സിഗരറ്റ് കത്തിക്കാതിരുന്നാല്‍ ഒന്നും സംഭവിക്കാത്ത ചിലരുണ്ട്. ഇത് തെറ്റായ ശീലമാണ്.

തന്നെ കാണാന്‍ വരുന്നവരെ എഴുന്നേറ്റുനിന്ന് കൈ പിടിച്ച് സ്വീകരിക്കുന്നത് നല്ല ശീലമാണ്. അതേസമയം തലകൊണ്ടോ പുരികം കൊണ്ടോ ഇരിക്കാന്‍ ആംഗ്യം കാണിക്കുന്നത് മറ്റൊരു ദുശ്ശീലവുമാണ്. നല്ല പെരുമാറ്റമുള്ളവരെ എപ്പോഴും കണ്ടുമുട്ടാന്‍ പലരും കൊതിക്കുമ്പോള്‍ മറ്റുള്ളവരുടെ കണ്ണില്‍ പെടാതിരിക്കാനാവും പലരും ശ്രമിക്കുക. സ്വര്‍ഗപ്രവേശനത്തിന് കാരണമാകുന്ന പ്രധാനപ്പെട്ട ഒന്നാണ് നല്ല പെരുമാറ്റം.

റഹ്‌മത്തുല്ല സഖാഫി എളമരം
(എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറി)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.