Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
12/9/2016
Print this Page
രുചിയേറാത്ത സ്വർണ പ്ലെയ്റ്റുകൾ
‘ഫോർബ്സ്’ മാസികയുടെ പ്രസാധകനായിരുന്നു മാൽകോം ഫോർബ്സ്(1919–90). മാസികയുടെ സ്ഥാപകനായ പിതാവ് ബി.സി. ഫോർബ്സ് 1954–ൽ മരണമടഞ്ഞപ്പോഴാണ് മാൽകോം സാരഥ്യം ഏറ്റെടുത്തത്. മാൽകോമിന്റെ നേതൃത്വത്തിൽ ‘ഫോർബ്സ്’ മാസിക അമേരിക്കയിലെ ബിസിനസ് മാസികകളുടെ മുൻനിരയിൽ സ്ഥാനംപിടിച്ചു. അമേരിക്കയിലെ സമ്പന്നരെക്കുറിച്ച് എഴുതുമ്പോൾ ഫോർബ്സ് മാസികയുടേതാണ് അവസാനത്തെ വാക്ക്. ഈ മാസിക എല്ലാവർഷവും അമേരിക്കയിലെ ഏറ്റവും സമ്പന്നരായ നാനൂറുപേരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കാറുണ്ട്.<യൃ><യൃ>പ്രസാധകരംഗത്തു പ്രശോഭിച്ച മാൽകോം റിയൽ എസ്റ്റേറ്റ് രംഗത്തും വൻ വിജയം നേടുകയുണ്ടായി. ഇതിനിടയിൽ കുറെക്കാലം രാഷ്ട്രീയരംഗത്തും അദ്ദേഹം പ്രവർത്തിച്ചു. ന്യൂജേഴ്സി സംസ്ഥാന അസംബ്ലിയിലെ അംഗമായിരുന്ന അദ്ദേഹം ഒരുതവണ ഗവർണർ സ്ഥാനത്തേക്കും മത്സരിക്കുകയുണ്ടായി.<യൃ><യൃ>എന്നാൽ, മാൽകോമിനെ മറ്റു പല സമ്പന്നരിൽനിന്നും വ്യതിരിക്തനാക്കിയതു ധൂർത്തുനിറഞ്ഞ അദ്ദേഹത്തിന്റെ ജീവിതശൈലിയായിരുന്നു. താമസിക്കുവാൻ പലയിടങ്ങളിൽ കൊട്ടാരങ്ങളും പറന്നുനടക്കുവാൻ സ്വന്തം ജെറ്റ് വിമാനവും അദ്ദേഹത്തിനുണ്ടായിരുന്നു. വിലപിടിപ്പുള്ള കാറുകളും നൗകകളും മോട്ടോർ ബൈക്കുകളും സ്വന്തമാക്കുന്നതിൽ അദ്ദേഹം എന്നും തത്പരനായിരുന്നു.<യൃ><യൃ>ജന്മദിനാഘോഷങ്ങളും പാർട്ടികളും നടത്തുന്നതിൽ അദ്ദേഹം ആനന്ദം കണ്ടെത്തി. കോടിക്കണക്കിനു ഡോളർ വിലമതിക്കുന്ന കലാശേഖരം അദ്ദേഹത്തിനു സ്വന്തമായുണ്ടായിരുന്നു. സാധാരണക്കാരുടെ ദൃഷ്ടിയിൽ ഒന്നിനും കുറവില്ലാത്തയാളായിരുന്നു അദ്ദേഹം. തന്മൂലമാണ്, ‘ദ മാൻ ഹു ഹാഡ് എവ്രിതിംഗ്’ എന്ന പേരിൽ ക്രിസ്റ്റഫർ വീനൻസ് ഒരു ജീവചരിത്രം മാൽകോമിനെക്കുറിച്ചു പ്രസിദ്ധീകരിച്ചത്. <യൃ><യൃ> ഈ ഗ്രന്ഥത്തിൽ പറയുന്ന ഒരു സംഭവമുണ്ട്: മാൽകോമും ചില സുഹൃത്തുക്കളുംകൂടി 1984–ൽ ഈജിപ്റ്റിലൂടെ ഒരു മോട്ടോർസൈക്കിൾ സവാരി നടത്തി. സവാരിക്കിടയിൽ ടൂട്ടൻഖാമൻ രാജാവിന്റെ ശവകുടീരം അവർ സന്ദർശിച്ചു. അതിനുശേഷം അദ്ദേഹം ഏറെ ചിന്താധീനനായി കാണപ്പെട്ടു. അന്നു ഷട്ടിൽ ബസിൽ ഹോട്ടലിലേക്കു മടങ്ങുമ്പോൾ അദ്ദേഹം തന്റെ അടുത്തിരുന്ന സുഹൃത്തിനോടു ചോദിച്ചു: ‘‘ഞാൻ മരിച്ചശേഷം ഓർമിക്കപ്പെടുമോ?’’’’<യൃ><യൃ>മാൽകോം ഫോർബ്സ് ഇന്ന് ഓർമിക്കപ്പെടുന്നുണ്ട്. പക്ഷേ, അദ്ദേഹം ഓർമിക്കപ്പെടുന്നത് തന്റെ ജീവിതശൈലിയുടെയും തത്ത്വശാസ്ത്രത്തിന്റെയും പേരിലാണെന്നു മാത്രം.<യൃ><യൃ>കണ്ണിൽ കണ്ടതെല്ലാം വാങ്ങിക്കൂട്ടിയ അദ്ദേഹത്തിന്റെ തത്ത്വശാസ്ത്രമെന്തായിരുന്നെന്നോ? ‘‘ഏറ്റവും കൂടുതൽ ‘കളിപ്പാട്ടങ്ങൾ’ വാരിക്കൂട്ടി ആരു മരിക്കുന്നുവോ അവൻ ജയിക്കുന്നു.’’<യൃ><യൃ>മാൽകോമിനെ സംബന്ധിച്ചിടത്തോളം കൊട്ടാരങ്ങളും വിമാനങ്ങളും കാറുകളും നൗകകളും ആർട്ട് കളക്ഷനുകളുമൊക്കെ കളിപ്പാട്ടങ്ങളായിരുന്നു. അവയൊക്കെ അദ്ദേഹം വാരിക്കൂട്ടി. പക്ഷേ, അദ്ദേഹം ജയിച്ചുവോ?<യൃ><യൃ>ഏറ്റവും കൂടുതൽ ‘കളിപ്പാട്ടങ്ങൾ’ വാരിക്കൂട്ടുന്നതാണു നമ്മുടെ വിജയത്തിനാധാരമായി നാം പരിഗണിക്കുന്നതെങ്കിൽ മാൽകോം ജീവിതത്തിൽ വിജയിച്ചു എന്നു പറയണം. ഒരുപക്ഷേ, നാം കണ്ടുമുട്ടുന്നവരിൽ നല്ലൊരു പങ്ക് മാൽകോമിനെ വിജയിയായി പ്രഖ്യാപിച്ചേക്കാം.<യൃ><യൃ>എന്നാൽ, ജീവിതത്തിൽ കണക്കില്ലാത്ത സ്വത്ത് സമ്പാദിച്ചതുകൊണ്ട് മറ്റുള്ളവരെക്കാൾ അദ്ദേഹം സന്തോഷവാനായിരുന്നോ? ‘കളിപ്പാട്ടങ്ങൾ’ വാരിക്കൂട്ടിയതുവഴി അദ്ദേഹത്തിനു മറ്റുള്ളവരെക്കാൾ കൂടുതൽ ഹൃദയസമാധാനം ലഭിച്ചോ? ധനസമ്പാദനത്തിലൂടെ അദ്ദേഹം ജീവിതത്തിൽ കൂടുതൽ സന്തോഷമോ ഹൃദയസമാധാനമോ കണ്ടെത്തിയതായി ജീവചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടില്ല.<യൃ><യൃ>‘ഗോൾഡ്ബർഗ്സ്’ എന്ന അമേരിക്കൻ ടെലിവിഷൻ പരമ്പരയിൽനിന്ന് ഒരു രംഗം: ഒരു ദിവസം ജോലികഴിഞ്ഞ് ജെയ്ക്ക് ഗോൾഡ്ബർഗ് വീട്ടിലെത്തി. ഭാര്യ മോളി അയാളെ സ്നേഹപൂർവം സ്വീകരിച്ചു ഭക്ഷണം നൽകി. ഭക്ഷണം കഴിക്കുന്നതിനിടയിൽ തന്റെ ജീവിതസ്വപ്നം മോളിയുമായി അയാൾ പങ്കുവച്ചു. ഒരു ബിസിനസ് തുടങ്ങണമെന്നതായിരുന്നു അയാളുടെ സ്വപ്നം. മോളിക്കും ആ ആശയം ഇഷ്ടപ്പെട്ടു. അവൾ വേഗം പോയി തന്റെ കൈവശമുണ്ടായിരുന്ന സമ്പാദ്യം മുഴുവനും എടുത്ത് ജെയ്ക്കിനെ ഏൽപ്പിച്ചു.<യൃ><യൃ>ബിസിനസുവഴി തങ്ങൾക്കുണ്ടാകാവുന്ന നേട്ടങ്ങളെക്കുറിച്ചു സംസാരിക്കുന്നതിനിടയിൽ ജെയ്ക്ക് പറഞ്ഞു: ‘‘മോളീ, ഭാവിയിൽ സ്വർണ പ്ലെയ്റ്റിൽനിന്നായിരിക്കും നമ്മൾ ഭക്ഷണം കഴിക്കുക’’.<യൃ><യൃ>അല്പസമയം ജെയ്ക്കിനെ നോക്കി ചിന്താധീനയായിരുന്നശേഷം മോളി ചോദിച്ചു: ‘‘ജെയ്ക്ക് ഡാർലിംഗ്, നമ്മുടെ ഭക്ഷണത്തിനപ്പോൾ രുചി കൂടുമോ?’’<യൃ><യൃ>ഭക്ഷണം വിളമ്പുന്നതു സ്വർണപ്പാത്രത്തിലാണെങ്കിൽ നാം കഴിക്കുന്ന ഭക്ഷണത്തിനു രുചി കൂടുമെന്നായിരിക്കും നമ്മിൽ പലരുടെയും ചിന്ത. എന്നാൽ യാഥാർഥ്യമെന്താണ്?<യൃ><യൃ>സ്നേഹമുള്ള കൈകൾ പൊട്ടിപ്പൊളിഞ്ഞ പാത്രത്തിൽ ഭക്ഷണം വിളമ്പിയാൽ ആ ഭക്ഷണത്തിന്റെ രുചി ഏറെയായിരിക്കുമെന്നു തീർച്ചയാണ്. അതായത്, നാം ‘കളിപ്പാട്ടങ്ങൾ’ വാരിക്കൂട്ടിയതുകൊണ്ടോ സ്വർണ പ്ലെയ്റ്റിൽ ഭക്ഷണം വിളമ്പിയതുകൊണ്ടോ മാത്രം നമ്മുടെ ജീവിതത്തിൽ സന്തോഷം കൂടുകയില്ലെന്നു തീർച്ചയാണ്. എന്നാൽ, നാം വാരിക്കൂട്ടുന്ന കളിപ്പാട്ടങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കുകയും നമുക്കു ഭക്ഷണം വിളമ്പിത്തരുന്ന കൈകൾ സ്നേഹം പകരുകയും ചെയ്താൽ അതുവഴിയായി നമ്മുടെ ജീവിതത്തിലെ സന്തോഷം പതിന്മടങ്ങായി വർധിക്കുമെന്നതിൽ സംശയം വേണ്ട. ജീവിതത്തിൽ അപ്പോഴാണ് നാം യഥാർഥത്തിൽ വിജയിക്കുന്നത്. ഇക്കാര്യം എപ്പോഴും നമ്മുടെ ഓർമയിലുണ്ടായിരിക്കട്ടെ.<യൃ>
To send your comments, please
clickhere
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.